കാഴ്ചകൾ മടുക്കാത്ത നിധി; കർണാടകയിലെ ഗോപാൽസ്വാമി ബെട്ട

Total
267
Shares

എഴുത്ത് – Lijaz AAmi.

ഏവരും മനസ്സിന്റെ അകത്തട്ടിൽ സൂക്ഷിച്ച് വെച്ചിരിയ്ക്കുന്ന മൊഹബ്ബത്താണ് യാത്ര. യാത്ര നമുക്ക് സമ്മാനിക്കുന്നത് ജീവിതത്തിലെ ഓർമകളെ കൊണ്ടുനടക്കാനുള്ള കുറച്ച് അനുഭവങ്ങളായിരിയ്ക്കും. ആ അനുഭവങ്ങളിലൂടെ നീന്തിത്തുടിയ്ക്കുന്ന ചെറു മീനുകളായി നമുക്കിരിയ്ക്കാം. യാത്ര, അത് ചെറുതാണെങ്കിലും, വലുതാണെങ്കിലും, അതൊരു തേടലാണ്, കണ്ടെത്തലുകളാണ്. ചിലപ്പോൾ അത് നമ്മെ വിസ്മയിപ്പിയ്ക്കും, ചിലപ്പോൾ അത് നമ്മുടെ ദുഃഖങ്ങളെ അടിച്ചമർത്തി ആനന്ദത്തിൽ ആറാടിയ്ക്കും.

തമിഴിന്റെ കാറ്റും, കന്നഡയുടെ കോടയും, മലയാളക്കരയുടെ മഴയും കൂട്ടുകൂടുന്ന ഗോപാൽ സ്വാമി ഹിൽസിലേക്ക്. ഒരുപാട് തവണ പോയിട്ടുണ്ടെങ്കിലും, വ്യത്യസ്ത അനുഭൂതിയും അനുഭവങ്ങളുമാണ് ഓരോ തവണ പോകുമ്പോഴും ഇവിടം ലഭിയ്ക്കാറ്. കാരണം ഓരോ യാത്രയും തരുന്ന കാഴ്ച്ചയും അനുഭവങ്ങളും വ്യത്യസ്തമാണ്. പുഴയിലെ വെള്ളം എപ്പോഴും മാറിവരുന്നതിനാല്‍ ഒരു പുഴയും നമ്മള്‍ രണ്ടാമത് കാണില്ല എന്ന് പറയുന്നത് പോലെ, എന്നും സഞ്ചരിക്കുന്ന വഴിയാണെങ്കിലും, അവിടം നൽകുന്ന കാഴ്ചകളും അനുഭൂതിയും
മാറിക്കൊണ്ടേയിരിക്കും.

കർണ്ണാടകയിൽ ഗുണ്ടൽപേട്ടിന് സമീപം ബന്ദിപ്പൂർ ടൈഗർ റിസർവിനകത്ത് സ്ഥിതി ചെയ്യുന്ന ഗോപാൽസ്വാമി ബേട്ട കോടമഞ്ഞും, കാറ്റും, മഴയും, തണുപ്പുമൊക്കെ നിറഞ്ഞ വ്യത്യസ്ഥമായ കാലാവസ്ഥയുള്ള സ്ഥലമാണ്. മറ്റൊരു പ്രത്യേകതയെന്തെന്നാൽ മൂന്നു സംസ്ഥാനങ്ങളുടെ ഇടതൂർന്ന വനങ്ങൾ മുഴുവനും നമ്മുടെ കാൽചുവട്ടിലെന്ന പോലെ നമുക്കു ഇവിടെനിന്നും കൺകുളിർമയോടെ വീക്ഷിക്കാം.

ഗോപാൽസ്വാമി ബെട്ട രാവിലെ സന്ദർശിക്കുന്നതാണ് ഉചിതം. ഒട്ടുമിക്ക സമയത്തും കോടമഞ്ഞണിഞ്ഞു കൊണ്ടായിരിക്കും ഇവിടം ചുറ്റപ്പെട്ട മലനിരകളുടെ നിൽപ്. അതിരാവിലെയാണ് സന്ദർശിയ്ക്കുന്നതെങ്കിൽ ഉല്ലസിച്ച് മേഞ്ഞുനടക്കുന്ന ആനക്കൂട്ടങ്ങളെയും കാണാം. മുത്തങ്ങ ഗുണ്ടൽപ്പേട്ട വഴിയാണ് വരുന്നതെങ്കിൽ ഗുണ്ടൽപ്പേട്ടയിൽ നിന്ന് പത്ത് കിലോമീറ്റര്‍ പോയാല്‍ ഹങ്കളയാണ്. ഇവിടെ നിന്നാണ് ഗോപാൽ സ്വാമി ബെട്ടയിലേക്ക് തിരിയേണ്ടത്. ഇവിടെനിന്നും മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള യാത്ര കാഴ്ചകൾ മനസ്സിനും കണ്ണിനും കുളിർമയേകും.

AD 1315 ല്‍ ചോളരാജാക്കന്മാരുടെ കാലത്ത് നിർമിക്കപ്പെട്ടതാണു ഈ ക്ഷേത്രം എന്നു ചരിത്രങ്ങൾ പറയുന്നു. ഓടക്കുഴലുമായി നിൽക്കുന്ന ശ്രീകൃഷ്ണനാണ് പ്രതിഷ്ഠ. പ്രത്യേക പൂജകളും വഴിപാടുകളുമായി അതിരാവിലെ തന്നെ ക്ഷേത്രമുണരും. ദർശനത്തിനായി വരുന്ന തീർത്ഥാടകരുടെയും ടൂറിസ്റ്റുകളുടെയും നീണ്ടനിരകൾ മലമുകളിൽ നിന്നും കാണാം. ഇവിടെയെത്തുന്ന തീർത്ഥാടകർക്ക് കഞ്ഞിയാണ് പ്രസാദം. വഴിപാടുപോലെ കഞ്ഞി കഴിച്ചാണ് സഞ്ചാരികളിൽ ഏറെ പേരുടെ മടക്കവും. രാവിലെ 8.30മുതൽ വൈകിട്ട് 4 മണി വരെ മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളൂ.

മിക്കപ്പോഴും മഞ്ഞിനിടയിൽ കൂടെ മാത്രമേ ഗോപാൽ സ്വാമി ബെട്ടയെ കാണാൻ കഴിയൂ. ചുറ്റിലും പുൽമേടുകളും കാടുകളും ഉള്ളതിനാൽ ഏതു സമയവും വന്യജീവികൾ മുന്നിൽ വന്നുപെടാം. അമ്പലത്തിന് ചുറ്റും വൈദ്യുത കമ്പിവേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം കടന്ന് ആനകളെത്തും. ആനക്കൂട്ടങ്ങളെ നേരിടുന്നതിന് വനംവകുപ്പ് സുരക്ഷ ഉദ്യോഗസ്ഥരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.

പൊള്ളുന്ന കർണാടകയിലെ കാലവസ്ഥയിൽ നിന്നും വ്യത്യസ്തമാണ് ഈ മലമുകളിലെ അന്തരീക്ഷം. തൊട്ടടുത്ത തമിഴ്‌നാട്ടിലെ നീലഗിരിയിൽ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റാണ് ഗോപാൽസ്വാമി ബേട്ടയെ കുളിരു പുതപ്പിക്കുന്നത്. ഒരു കാലത്ത് ചന്ദന കള്ളക്കടത്തുകാരൻ വീരപ്പന്റെ സന്ദർശനം കൊണ്ട് ഈ ക്ഷേത്രം വാർത്തകളിൽ ഇടം തേടിയിരുന്നു.

ഗുണ്ടൽപേട്ടയ്ക്ക് അസ്തമയം ആകുമ്പോയേക്കും സഞ്ചാരികളും, ബസ്സുകളും ഒരോന്നായി മലയിറങ്ങുന്നു. തണുപ്പ് മലകളെ മൂടുമ്പോൾ ക്ഷേത്രം വാതിലുകൾ അടയുന്നു. സന്ധ്യയായാൽ പൂജ കഴിഞ്ഞ് പൂജാരിയും ഇറങ്ങുന്നതോടെ വന്യജീവികളുടെ താവളമായി ഇവിടം മാറുന്നു. പിറ്റേന്ന് പുലരുന്നതോടെ മാത്രമാണ് വീണ്ടും സഞ്ചാരികൾ എത്തി തുടങ്ങുമ്പോൾ ഇവയെല്ലാം ഇവിടെ നിന്നും പിൻവാങ്ങുകയുള്ളു.

കണ്ടതെല്ലാം മനോഹരം. ഇനി കാണാനിരിക്കുന്നതും അതിമനോഹരം. ഭൂമിയിൽ സ്വർഗ്ഗമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് പറയാം. യാത്രയിലോ അല്ലാതെയോ നന്മനിറഞ്ഞ മനസ്സോടെ നമ്മൾ കാണുന്ന കാഴ്ചകളെല്ലാം സ്വർഗ്ഗതുല്യമാണ്. യാത്ര ചെയ്യാൻ എപ്പോഴും അവസരം കാത്തിരിക്കുന്നവരോട് പറയട്ടെ, ഓരോ യാത്രയും, അത് ചെറുതാണെങ്കിലും, വലുതാണെങ്കിലും, അനുഭവങ്ങളുടെ നിധികുംഭമാണ്. വാർധക്യകാലത്ത് സംതൃപ്തിയോടെ അയവിറക്കാനുള്ള ഓർമ്മകളുടെ ഒടുങ്ങാത്ത കലവറയാണ് നിങ്ങൾ യാത്രകളിലൂടെ ശേഖരിച്ചുവയ്ക്കുന്നത്. അതുകൊണ്ട് ഈ ചോദ്യം എപ്പോഴും ചോദിച്ചുകൊണ്ടിരിക്കാം “സ്വപ്ന സഞ്ചാരികളേ നമുക്ക് ഒരു യാത്ര പോയാലോ”?

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post