ബഹ്‌റൈൻ്റെ ഫ്‌ളാഗ് കാരിയറായ ഗൾഫ് എയറിൻ്റെ ചരിത്രവും വിശേഷങ്ങളും

Total
1
Shares

മിഡിൽ ഈസ്റ്റിലെ ആദ്യത്തെ കൊമേഴ്ഷ്യൽ എയർലൈനുകളിൽ ഒന്നാണ് ഗൾഫ് എയർ. ഇന്ന് ബഹ്‌റൈന്റെ ഫ്‌ളാഗ് കാരിയർ കൂടിയായ ഗൾഫ് എയറിൻ്റെ ചരിത്രവും വിശേഷങ്ങളും ഒന്നറിഞ്ഞിരിക്കാം.

ഗൾഫ് എയറിന്റെ ചരിത്രം പറഞ്ഞു തുടങ്ങണമെങ്കിൽ 1940 -50 കളിലേക്ക് ഒന്നു പോകണം. 1940 കളുടെ അവസാനത്തിൽ പൈലറ്റും സംരംഭകനും കൂടിയായ ഫ്രെഡ്‌ഡി ബോസ്വർത്ത് എന്ന ബ്രിട്ടീഷുകാരൻ ബഹ്‌റൈനിൽ നിന്നും ദോഹ, ദഹ്റാൻ എന്നിവിടങ്ങളിലേക്ക് എയർ ടാക്സി സർവ്വീസ് ആരംഭിക്കുകയുണ്ടായി. പിന്നീട് ഈ സർവ്വീസുകൾ പല ലക്ഷ്യ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുകയും, 1950 ൽ ഗൾഫ് ഏവിയേഷൻ കമ്പനി ലിമിറ്റഡ് എന്ന പേരിൽ ഒരു സ്വകാര്യ കമ്പനിയായി രൂപീകരിക്കുകയും ചെയ്തു. ഇന്ന് നാം കാണുന്ന ഗൾഫ് എയറിൻ്റെ തുടക്കമാണ് ഈ കമ്പനി.

Avro Anson, DH.86B, Biplane എന്നിവയായിരുന്നു തുടക്കത്തിൽ ഗൾഫ് ഏവിയേഷൻ ഫ്‌ലീറ്റിൽ ഉണ്ടായിരുന്ന എയർക്രാഫ്റ്റുകൾ. 1950 ൽത്തന്നെ അബുദാബി, അൽഐൻ, കുവൈറ്റ്, മസ്‌ക്കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്ക് ഗൾഫ് ഏവിയേഷൻ സർവ്വീസുകൾ തുടങ്ങുകയുണ്ടായി. 1951 ഒക്ടോബറിൽ British Overseas Airways Corporation (BOAC) ഗൾഫ് ഏവിയേഷൻ്റെ 22% ഓഹരികൾ വാങ്ങി. 1967 ൽ ഗൾഫ് ഏവിയേഷനിലേക്ക് ആദ്യത്തെ Fokker F27 എയർക്രാഫ്റ്റ് വന്നു ചേർന്നു.

1970 ൽ ഗൾഫ് ഏവിയേഷൻ ദീർഘദൂര സർവ്വീസുകൾ ആരംഭിച്ചു. Vickers VC10 ജെറ്റ് എയർലൈനർ ഉപയോഗിച്ചായിരുന്നു ലോങ്ങ് റൂട്ടുകളിലേക്കുള്ള സർവ്വീസുകൾ നടത്തിയിരുന്നത്. 1973 ൽ BOAC യുടെ ഷെയറുകൾ നാല് അറബ് രാജ്യങ്ങൾ ചേർന്നു സ്വന്തമാക്കുകയുണ്ടായി. ബഹ്‌റൈൻ, UAEയെ പ്രതിനിധീകരിച്ചു കൊണ്ട് അബുദാബി, ഒമാൻ, ഖത്തർ എന്നിവയായിരുന്നു ആ നാല് രാജ്യങ്ങൾ.

1974 ൽ നാല് രാജ്യങ്ങളും ഗൾഫ് ഏവിയേഷന്റെ 25% ഓഹരികൾ വീതം വീതിച്ചെടുക്കുകയും ഗൾഫ് എയർ എന്ന ബ്രാൻഡിൽ ഒരു പുതിയ എയർലൈൻ കമ്പനി ആരംഭിക്കുകയും ചെയ്തു. ഈ നാല് രാജ്യങ്ങളുടെയും ഫ്‌ളാഗ് കാരിയറായി ഗൾഫ് എയർ മാറി.

1976 ൽ ജിദ്ദ, റാസൽഖൈമ, സനാ, അമ്മാൻ, ബാഗ്ദാദ്, ബെയ്‌റൂട്ട്, കെയ്‌റോ, ഖാർതൂം, ആംസ്റ്റർഡാം, ഏതൻ‌സ്, പാരീസ്, ഡൽഹി, ബോംബെ, ബാങ്കോക്ക്, മനില, കൊളംബോ, ധാക്ക, ഹോങ്കോങ്, കറാച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഗൾഫ് എയർ തങ്ങളുടെ സർവ്വീസുകൾ വ്യാപിപ്പിച്ചു. Lockheed L-1011 Tristar, Boeing 737 തുടങ്ങിയ എയർക്രാഫ്റ്റുകൾ ഗൾഫ് എയർ ഫ്‌ലീറ്റിലേക്ക് വന്നു ചേർന്നു.

1980 കളിൽ ഗൾഫ് എയറിലെ യാത്രക്കാരുടെ എണ്ണം നല്ല രീതിയിൽ വർദ്ധിച്ചുകൊണ്ടിരുന്നു. 1981 ൽ ഗൾഫ് എയർ IATA യിൽ അംഗമായി മാറി. 1984 ൽ രണ്ടു ബോയിങ് 747 ജംബോ ജെറ്റ് വിമാനങ്ങൾ ഗൾഫ് എയർ ഫ്‌ലീറ്റിലെത്തിച്ചേർന്നു. 1985 ൽ ദുബൈയുടെ നാഷണൽ കാരിയറായ എമിറേറ്റ്സ് പ്രവർത്തനമാരംഭിച്ചതോടു കൂടി ഗൾഫ് എയറിന്റെ ലാഭത്തിൽ 30% ത്തോളം കുറവുണ്ടായി. ഇതിന്റെ ഫലമായി 1986 ൽ ഗൾഫ് എയറിനു നഷ്ടക്കണക്കുകളായിരുന്നു.

1988 ൽ ബോയിങ് 767 എയർക്രാഫ്റ്റുകൾ ഗൾഫ് എയർ സ്വന്തമാക്കുകയും, അതോടൊപ്പം ഫ്രാങ്ക്ഫർട്ട്, ഇസ്താംബൂൾ, ഡമാസ്കസ്, ദാറുസ്സലാം, ഫുജൈറ, നൈറോബി എന്നിവിടങ്ങളിലേക്ക് സർവ്വീസുകൾ ആരംഭിക്കുകയും ചെയ്തു. 1990 ൽ ഗൾഫ് എയർ തങ്ങളുടെ 40 ആം പിറന്നാൾ ആഘോഷിക്കുകയും സിംഗപ്പൂർ, സിഡ്‌നി, തിരുവനന്തപുരം റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കുകയും ചെയ്തു. സിഡ്‌നി സർവ്വീസ് തുടങ്ങിയതോടെ ഓസ്‌ട്രേലിയയിലേക്ക് സർവ്വീസ് നടത്തുന്ന ആദ്യത്തെ അറബ് എയർലൈനായി ഗൾഫ് എയർ മാറി.

1994 ൽ ഗൾഫ് എയറിലേക്ക് Airbus A340-300 എയർക്രാഫ്റ്റുകളും, 1999 ൽ Airbus A330-200 എയർക്രാഫ്റ്റുകളും എത്തിച്ചേർന്നു. 1997 ൽ ഗൾഫ് എയറിനു സ്വന്തമായി വെബ്‌സൈറ്റ് നിലവിൽ വന്നു. അതേ വർഷം തന്നെ ഗൾഫ് എയർ വീണ്ടും ലാഭത്തിന്റെ പാതയിലായി.

2002 ൽ തങ്ങളുടെ ഓഹരി തിരികെ നൽകിക്കൊണ്ട് ഗൾഫ് എയറിൽ നിന്നും പിന്മാറുന്നതായി ഖത്തർ പ്രഖ്യാപിച്ചു. 2004 ൽ ദുബായ്, മസ്കറ്റ് എന്നിവിടങ്ങളിൽ നിന്നും ലണ്ടനിലേക്ക് ഡയറക്ട് ഫ്‌ളൈറ്റുകളും, UAE യിലെ റാസൽഖൈമ – അബുദാബി റൂട്ടിൽ Daily ഫ്‌ളൈറ്റുകളും ആരംഭിച്ചു. ആ വർഷം മൊത്തത്തിൽ 7.5 മില്യൺ യാത്രക്കാരായിരുന്നു ഗൾഫ് എയറിൽ സഞ്ചരിച്ചത്.
ഇതിനിടെ ബഹ്‌റൈൻ ഫോർമുല വൺ ഗ്രാൻഡ് പിക്‌സിൻ്റെ സ്പോൺസറായും ഗൾഫ് എയർ ശ്രദ്ധനേടുകയുണ്ടായി.

2005 -2006 കാലഘട്ടത്തിൽ ഗൾഫ് എയറിന്റെ പാർട്ണർഷിപ്പിൽ നിന്നും അബുദാബി പിന്മാറി. ഇതോടെ ബഹ്‌റൈൻ, മസ്‌കറ്റ് എയർപോർട്ടുകൾ ഹബ്ബുകളാക്കി പ്രവർത്തിച്ചുകൊണ്ട് ഗൾഫ് എയർ ഒമാൻ, ബഹ്‌റൈൻ രാജ്യങ്ങളുടെ സ്വന്തമായി സർവ്വീസ് തുടർന്നു. ഇതിനിടെ തങ്ങളിൽ നിന്നും പിരിഞ്ഞു പോയ അബുദാബിയ്ക്ക് നന്ദി അർപ്പിച്ചുകൊണ്ട് മാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകിക്കൊണ്ട് ഗൾഫ്എയർ നല്ലൊരു മാതൃക കൂടി ഏവിയേഷൻ ലോകത്തിനു മുന്നിൽ കാണിച്ചു.

2007 ൽ തങ്ങളുടെ ഫ്‌ലീറ്റിൽ നിന്നും Boeing 767, Airbus A340-300 എന്നീ എയർക്രാഫ്റ്റുകൾ പിൻവലിക്കുകയും പകരം Airbus A321, 2009 ൽ Airbus A330-300 എന്നിവ സർവീസിലേക്ക് കൊണ്ടുവരികയും ചെയ്തു. 2007 ൽ ഗൾഫ് എയറിൽ നിന്നും ഒമാൻ പിന്മാറുകയും, എയർലൈനിന്റെ മുഴുവൻ ഉടമസ്ഥതയും ബഹ്‌റൈൻ ഗവണ്മെന്റിനു വന്നുചേരുകയും ചെയ്തു.

2008 ൽ 16 Boeing 787, 15 Airbus A320, 20 A330 എന്നിങ്ങനെ എയർക്രാഫ്റ്റുകൾക്കായുള്ള ഓർഡർ നൽകുകയുണ്ടായി. 2009 മാർച്ചിൽ ജെറ്റ് എയര്വേയ്സിൽ നിന്നും നാല് Boeing 777-300ER വിമാനങ്ങൾ 42 മാസത്തെ പാട്ടക്കരാറിൽ ഗൾഫ് എയർ ലീസിനു എടുക്കുകയുണ്ടായി. എന്നാൽ അധികം വൈകാതെ കരാർ റദ്ദാക്കുകയും ഈ വിമാനങ്ങൾ ജെറ്റ് എയറിനു തന്നെ തിരികെ നൽകുകയുമാണുണ്ടായത്.

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടാണ് ഗൾഫ് എയറിന്റെ പ്രധാന ഹബ്ബ്. നിലവിൽ 28 രാജ്യങ്ങളിലെ 52 ലക്ഷ്യകേന്ദ്രങ്ങളിലേക്ക് ഗൾഫ് എയറിനു സർവ്വീസുകളുണ്ട്. Airbus A320-200, Airbus A320neo, Airbus A321-200, Boeing 787-9 എന്നീ എയർക്രാഫ്റ്റുകളാണ് ഗൾഫ് എയർ ഫ്‌ലീറ്റിൽ നിലവിലുള്ളത്. സർവീസുകളെല്ലാം മികച്ചവയാണെങ്കിലും 2011 മുതൽ ഗൾഫ് എയർ നഷ്ടത്തിലാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. എങ്കിലും ബഹ്‌റൈന്റെ ഫ്‌ളാഗ് കാരിയറായി അഭിമാനത്തോടെ പറക്കുകയാണ് ഗൾഫ് എയർ…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post