വരവേൽപ്പിലെ ‘ഗൾഫ് മോട്ടോഴ്‌സ്’ ബസ്സിൻ്റെ ചരിത്രം

Total
0
Shares

ഗൾഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരികെയെത്തിയ ഒരു പ്രവാസി കൈയിലുണ്ടായിരുന്ന പണം മുഴുവനും മുടക്കി ഒരു റൂട്ട് ബസ് വാങ്ങി. ഒടുവിൽ നമ്മുടെ നാട്ടിലെ ചിലരുടെ ഗുണം കാരണം അയാൾ ബസ് സർവ്വീസ് അവസാനിപ്പിക്കുകയും തിരികെ ഗൾഫിലേക്ക് തന്നെ മടങ്ങുകയും ചെയ്യുന്നു. മലയാളി ഒരിക്കലും മറക്കാത്ത വരവേൽപ്പ് എന്ന സിനിമയുടെ കഥയാണിത്. പക്ഷേ ഇവിടെ പറഞ്ഞു വരുന്ന കാര്യം വരവേൽപ്പ് സിനിമയിൽ ഉപയോഗിച്ച ബസ്സിൻ്റെ ചരിത്രവും വിശേഷങ്ങളുമാണ്.

വരവേൽപിൽ ഉപയോഗിച്ച ബസിനെ പറ്റി പറഞ്ഞാൽ, വരവേൽപിൽ ഒരിടത്തു അതിന്റെ യഥാർത്ഥ പേര് വരുന്നുണ്ട്.’നിഷ’ എന്നായിരുന്നു അത്. കൃത്യമായി കാണണം എങ്കിൽ മോഹൻലാൽ ബസ് വാങ്ങാൻ ഉടമയുടെ അടുത്ത് എത്തുന്ന രംഗത്തിൽ നോക്കിയാൽ മതി.

KLE 8085 എന്ന നമ്പറിലുള്ള ഈ ബസ്സിന്റെ ജന്മനാട് എറണാകുളം ആണ്. 1968 മോഡൽ അശോക് ലെയ്ലാൻഡ്. അവിടെ നിന്നും പിന്നീട് ഏതോ മുതലാളി പാലക്കാട് ജില്ലയിലെ മണപ്പാടം – ചിറ്റൂർ റൂട്ടിൽ സർവ്വീസ് നടത്താനായി ബസ് വാങ്ങിക്കൊണ്ടു പോയി. ‘കൃഷ്ണ’ എന്ന പേരിലായിരുന്നു അവസാന കാലത്തു ബസ് റൂട്ടിൽ ഓടിയിരുന്നത്. 1986 ൽ ആണ് കൃഷ്ണ എന്ന ബസ് നിഷ ഡ്രൈവിംഗ് സ്കൂൾകാരുടെ കൈയിൽ എത്തുന്നത്. 18 ആം വയസിൽ ഗ്രാമീണ സേവനം കഴിഞ്ഞു പേരൊന്നും ഇല്ലാതെ ഒരു വർക്ഷോപ്പിൽ നിർത്തി ഇട്ടിടത്തു നിന്നാണ് നിഷ ഡ്രൈവിംഗ് സ്‌കൂളുകാർ ഈ ബസ് വാങ്ങുന്നത്.

1989 ഏപ്രിലിലാണ് വരവേൽപ് പുറത്തിറങ്ങിയത്. പാലക്കാട്‌ വച്ചു ആയിരുന്നു ഷൂട്ടിംഗ്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ആവശ്യ പ്രകാരം സിനിമ അണിയറ പ്രവർത്തകർ ഷൂട്ടിങിനു ഒരു പഴയ ബസ് അന്വേഷിച്ചു. അങ്ങനെഅവർ അന്നത്തെ RTO, കളക്ടർ എന്നിവരുടെ നിർദേശപ്രകാരം പാലക്കാട്‌ ജില്ലയിൽ അന്ന് ഉണ്ടായിരുന്ന ഏക ഹെവി ഡ്രൈവിംഗ് സ്കൂൾ ആയ നിഷയിൽ എത്തിച്ചേർന്നു. RTO യുടെ സമ്മതം വാങ്ങി ബസ് ഷൂട്ടിംഗിനു വിട്ടു നൽകി. 1988 – 89 കാലത്തു ആണ് ഇത്.

പാലക്കാട് ജില്ലയിലെ ആലത്തൂർ, പിരായിരി എന്നിവിടങ്ങളിലൊക്കെയായിരുന്നു വരവേല്പിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. സിനിമയിൽ കാണുന്ന ബസ് സ്റ്റാൻഡ് പാലക്കാട്‌ ബസ് സ്റ്റാൻഡ് തന്നെ ആണ്. ആലത്തൂർ അടുത്ത് ഉള്ള തൃപ്പാളൂർ ഭാഗത്തെ ദേവി ക്ഷേത്രം ആണ് സിനിമയിൽ അമ്പലക്കടവ് എന്ന ഉൾനാടൻ ഗ്രാമവും അവിടെ ഉള്ള അമ്പലവും ഉത്സവവും ഒക്കെ ആയി മാറിയത്. ആ കാലത്തു ബസ് ഷൂട്ടിംഗിനു വിട്ട് നൽകിയ വകയിൽ തന്നെ 30000 രൂപ വരുമാനം ഡ്രൈവിംഗ് സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. പക്ഷേ ബസ് വാങ്ങിയത് 27000 രൂപക്ക് ആയിരുന്നു എന്നതായിരുന്നു രസം.

അതിനു ശേഷം 1991 ൽ പുറത്തിറങ്ങിയ ധനം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ്‌ ഷൂട്ടിംഗിനു വേണ്ടിയും ഈ ബസ് ഉപയോഗിച്ചിട്ടുണ്ട്. സ്റ്റണ്ട് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബസ് കാണാം. അതിനു ശേഷം ഒരു സിനിമക്ക് വേണ്ടി കൂടി നിഷ ഉപയോഗിച്ചിട്ടുണ്ട്. ഒരു ദിവസം ആയിരുന്നു ഷൂട്ടിംഗ്, പക്ഷേ ചിത്രം പുറത്ത് വന്നില്ല. പേരെന്താണെന്നും അറിയില്ല. ഉടമ പറയുന്നു.

ഇതുകൊണ്ടും നിഷ ചരിത്രം തീരുന്നില്ല. വരവേൽപിൽ അടിച്ചു പൊളിച്ചെങ്കിലും പിന്നെയും നിഷ ഏകദേശം പഴയ രൂപത്തിൽ അനേക കാലം ജീവിച്ചു. കൃത്യമായി പറഞ്ഞാൽ 2018 വരെ. 2009 ൽ ആദ്യത്തെ ബോഡിക്ക് കാലപ്പഴക്കം കൊണ്ട് ചില്ലറ തകരാറുകൾ വന്നപ്പോൾ പൊള്ളാച്ചിയിൽ പോയി മറ്റൊരു ബോഡി നിഷയിൽ കയറ്റി.

പക്ഷേ 2016 കാലത്തു രെജിസ്ട്രേഷൻ പുതുക്കുന്നതും ആയി ബന്ധപെട്ടുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം ബസ് ഡ്രൈവിംഗ് പഠനത്തിന് തുടർന്നു ഉപയോഗിക്കാൻ കഴിഞ്ഞില്ല. എങ്കിലും 2017 – 18 കാലം വരെ നമ്മുടെ ‘ഗൾഫ് മോട്ടോർസ്’ പാലക്കാട്‌ ഉണ്ടായിരുന്നു. പിന്നെ ആക്രിക്കാരന് പൊളിക്കാൻ കൊടുത്തു.

വരവേൽപ് കൊണ്ട് ഓര്മിക്കപെടുന്ന ഈ ബസ് ആ സിനിമ പുറത്തു ഇറങ്ങി കഴിഞ്ഞു ജനിച്ചവർക്ക് പോലും ഹെവി ലൈസൻസ് എടുക്കാൻ നിമിത്തമായി എന്നത് ചരിത്രത്തിലെ ഒരു കൗതുകം. അവർക്ക് ഈ കാര്യം അറിയുമോ എന്നാർക്കറിയാം.

ബസ് എന്നത് ഇരുമ്പിലും തകിടിലും ഒക്കെ തീർത്ത ഒരു യന്ത്രം മാത്രമാണ്, നമ്മൾ അങ്ങനെ അല്ല കാണുന്നത് എങ്കിലും. എന്നിട്ടും നിഷ 50 വർഷം (1968 – 2018) നിലനിന്നു. പക്ഷേ പുറത്തിറങ്ങി 30 വർഷം ആയാലും ഇനിയും ഒരു 50 വർഷം കഴിഞ്ഞാലും സാമൂഹ്യ പ്രസക്തിയോടെ ഒരു കാലഘട്ടത്തിന്റെ അടയാളം ആയി വരവേൽപ്പ് എന്ന സിനിമ തലയുയർത്തി നിൽക്കുക തന്നെ ചെയ്യും, ഒപ്പം ഗൾഫ് മോട്ടോഴ്സ് എന്ന ബസ്സും.

എഴുത്ത് – Nighil Abraham Vallomkottayil. വിവരങ്ങളും പഴയ ചിത്രവും തന്നത് : ഉടമ അബ്‌ദുറഹിമാൻ. മറ്റു ചിത്രങ്ങൾ : Jayadeep NR, Albin manjalil, Mufeek Moosa Subin Adoor, വിവരശേഖര സഹായം : Albin Månjalil, Haris Km (ബസ് കേരള ഗ്രൂപ്പിന് വേണ്ടി എഴുതി തയാറാക്കിയത്).

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post