ഗുരുവായൂർ – തൃശ്ശൂർ തീവണ്ടി യാത്രയുടെ സുഖമുള്ള ഓർമ്മകൾ

Total
86
Shares

വിവരണം – Sabu Manjaly Jacob.

ഗുരുവായൂരിൽ തീവണ്ടി എത്തുന്നത് 1994 ൽ ആണ്. പടി പടി ആയി തീവണ്ടികളുടെ എണ്ണവും ട്രിപ്പുകളും കൂടി വന്നു. തീവണ്ടി പാതകൾ സ്പീഡ് ട്രാക്കുകൾ ആക്കി മാറ്റി. അതിൽ ഞങ്ങൾ ഗുരുവായൂർക്കാരുടെ ഒരു സ്വകാര്യ അഹങ്കാരമായിരുന്നു രാവിലേയും വൈകീട്ടും രണ്ട്‌ ട്രിപ്പുകളിലായി തൃശ്ശൂർ വരെ മാത്രം എത്തി മടങ്ങിയിരുന്ന ആ തീവണ്ടികളും അതിലെ യാത്രകളും. ആർക്കും ലഭിക്കാത്തൊരു പത്രാസ്സും ആർഭാടവും ഉണ്ടായിരുന്നതിന്.

ഗുരുവായൂരിലേക്ക് മൂളിപ്പാടി എത്തിയിരുന്ന ആ തീവണ്ടികൾ നിലച്ചിട്ട് മാസങ്ങൾ തന്നെ കടന്നു പോയിരിക്കുന്നു. വെറുതെ തീവണ്ടി കയറി തൃശ്ശൂരിലെത്തി ചില്ലറ കാര്യങ്ങൾ നിർവഹിച്ചു അതേ തീവണ്ടിയിൽ തിരിച്ചു വന്നിരുന്ന ഏറെ പേരുണ്ടായിരുന്നു ഗുരുവായൂരും പരിസരങ്ങളിലും. ചിലർക്കാകട്ടേ ഭാവനാ ലോകത്തുകൂടിയുള്ള സഞ്ചാരങ്ങളായിരുന്നു ഓരോ യാത്രകളും. ഗുരുവായൂർ വിട്ടാൽ പിന്നെ പൂങ്കുന്നം സ്റ്റേഷൻ. അതിനിടയിൽ ലഭിച്ചിരുന്നത് അത്രമേൽ ശാലീനമായ ഗ്രാമീണതയുടെയും വയൽഭംഗികളുടെയും സ്വസ്ഥമായ അസുലഭ ഭാവങ്ങളായിരുന്നു.

യാത്ര പുറപ്പെടാൻ തയ്യാറായി നിൽക്കുകയാണ് തീവണ്ടി. നിങ്ങളെത്തുമ്പോൾ സ്റ്റേഷൻ കവാടത്തിനരികിലെ കോച്ചുകൾ ഒരുപക്ഷേ തീർത്ഥാടകരെകൊണ്ടും തൃശ്ശൂരിലേക്കുള്ള ജോലിക്കാരെകൊണ്ടും നിറഞ്ഞിരിക്കുകയാവും. പുറകിലേക്ക് നടക്കാം. തിരക്ക് ആനുപാതികമായി കുറഞ്ഞു വരും. കാലിയായ കോച്ചുകൾ കണ്ടു തുടങ്ങുന്നു. കയറുന്നില്ലേ? നിങ്ങൾ ഏതു തരക്കാരനാണ്? ഏകാന്തപഥികനോ വർത്തമാനപ്രിയനോ വെറും കാഴ്ചക്കാരനോ ആരുമായിക്കൊള്ളട്ടെ, കയറി വരിക. പറ്റിയ ഇരിപ്പിടങ്ങൾ വേണ്ടുവോളം ഉണ്ട്. ആരുടേയൊക്കയോ ക്ഷണിതങ്ങൾ. ചിലപ്പോൾ സുഹൃത്തുക്കളുടെ, അല്ലെങ്കിൽ തീവണ്ടിയുടെ തന്നെ.

ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടങ്ങളിൽ എവിടെയെങ്കിലും ചെന്നിരിക്കാം. ജാലകത്തിനരികിൽ പുറത്തേക്കു നോക്കിയങ്ങിനെ… ആരേയും ഗൗനിക്കാതെ… കാലുകൾ നിവർത്തി വച്ച്… തീവണ്ടിമുറിയുടെ അധിപനെ പോലെ. ഇളംവെയിൽ എത്തിനോക്കുന്നുണ്ട്. തൊട്ടപ്പുറത്തു നിന്നും ചെറുപ്പക്കാരുടെ കലപിലകളും പൊട്ടിച്ചിരികളും. ചിലർ ആർത്തി പിടിച്ച വായനയിലാണ്. പതിഞ്ഞൊരു ചൂളമടി കേൾക്കുന്നു. തീവണ്ടി ചലിച്ചു തുടങ്ങി.

പിന്നിലേക്ക് നീങ്ങുന്ന സ്റ്റേഷനും പരിസരവും, വെളുത്ത ഉടുപ്പണിഞ്ഞ സ്റ്റേഷൻ മാസ്റ്റർ, പുസ്തകശാല, പാറാവുകാർ, ഗദ പോലെ ഉയർന്നു നിൽക്കുന്ന ജലസംഭരണി, കാത്തുനിൽപ്പിന്റെ ചിത്രം പകരുന്ന ലെവൽ ക്രോസ്സ്, ഒരു പള്ളിമദ്രസ്സ, കുറച്ചു മാറി ബാലകൃഷ്ണ തിയ്യേറ്റർ… എല്ലാം ഒരു വളവു വരെ മാത്രം. ഗുരുവായൂർ മറഞ്ഞു കഴിഞ്ഞു. ഗ്രാമങ്ങൾ തുടങ്ങുകയായി.

തണലേകി നിൽക്കുന്ന തെങ്ങിൻതോപ്പുകൾ. അവക്കിടയിലൂടെ നെന്മിനിയിലേക്ക് നീളുന്ന വെളുത്ത നാട്ടുവഴികൾ. കൗതുകത്തോടെ തല ഉയർത്തുന്ന പശുവും കിടാവും. ചെങ്കല്ലിൽ പണിത ഒരു അമ്പലകുളം. ഗ്രാമീണ ചിത്രങ്ങളിലൂടെ തീവണ്ടി വേഗത ആർജ്ജിക്കകയാണ്. ചിറ്റാട്ടുകര ലെവൽ ക്രോസ്സ് വരെ വൃത്താകാരത്തിലാണ് ട്രാക്ക്. തുടർന്ന് തോളൂർ തോട് വരെ വരവടി പോലെ നേർരേഖയിൽ.

റയിലുകൾ അനന്തതയിലേക്ക് ലയിക്കുന്ന കാഴ്ച കണ്ണുകൾക്കുള്ള പരീക്ഷണമാണ്. ചിലപ്പോൾ ചലിക്കുന്ന ചില നിഴലുകൾ കാണാം. കൊച്ചിൻ ഫ്രോണ്ടിയർ തോടും കടന്നാൽ മലബാറിൽ നിന്നും കൊച്ചി രാജ്യത്തിലേക്കെത്തി. തെങ്ങിൻ തോപ്പുകൾക്ക് വിരാമമാകുന്നു. നെൽവയലുകളുടെ പ്രവേശം. വാക പാടങ്ങൾ തെളിഞ്ഞു. തീവണ്ടിമുറിയിൽ പെട്ടെന്ന് പ്രകാശം പരന്നു. മാണിച്ചാൽ പുഴയും ചെറുതോടുകളും കടന്നു പോകുന്നു.

പാടവരമ്പുകളിൽ അരങ്ങൊഴിയുവാൻ മടിക്കുന്ന പ്രഭാത മഞ്ഞിന്റെ തിരുശേഷിപ്പുകൾ. മേയുവാൻ വിട്ട പോത്തിൻ കൂട്ടങ്ങൾ, വട്ടമിടുന്ന പലതരം കിളികൾ. രണ്ട് മൈനകൾ ഊക്കിൽ പറന്ന് തീവണ്ടിയോടു മത്സരിക്കുന്നു. വൈദ്യുത കമ്പിയിൽ കാഴ്ചക്കാരായി ഒരുകൂട്ടം മണ്ണാത്തി പുളളുകളും കത്രിക കിളികളും. ചാരുതയാർന്ന പാടപ്പച്ചകൾ, മച്ചാട് മലകളിൽ നിന്നെത്തുന്ന കേച്ചേരിപുഴ ആളൂർ തോടായി മുഖം കാണിക്കുന്നു. ഇരുവശവും പരിപാലനം ഏൽക്കുന്ന ഇരുണ്ട തോപ്പുകൾ. വേലിപൊന്തകളിൽ ഒരു കൂട്ടം മയിലുകൾ. ഒച്ച കേട്ട് അതിലൊരു ആണ്മയിൽ ഉച്ചത്തിൽ ജാഗ്രതപെടുന്നു.

തീവണ്ടി കരപറമ്പുകളിൽ നിന്നും മുള്ളൂർ കായലിന്റെ വിശാലതയിലേക്ക് ഇറങ്ങി. ചുറ്റുപാടും നോക്കെത്താ ദൂരത്തോളം നെൽവയലുകൾ. അകലെ വരമ്പ് പോലെ കാണുന്ന പറപ്പൂർ പാതയിലൂടെ പൊട്ടു പോലെ ചലിക്കുന്ന വാഹനങ്ങൾ. ട്രാക്ടറുകൾ നിലങ്ങൾ ഉഴുതു മറിക്കുന്നു. ഒരിടത്തും ഇരിപ്പുറക്കാതെ തീറ്റി തിരയുന്ന ഒരു പറ്റം കൊറ്റികൾ. പരിസരമാകെ ഒരു മൺമണം. ഞാറ് വീശുന്ന അതിഥി തൊഴിലാളികൾ… അവരുടെ തലയ്ക്കു മുകളിൽ നാട്ടിലകിളികളുടെ വട്ടം ചുറ്റൽ. മേപ്പറമ്പിൽ ആരോ ഒരു ആനയെ തളച്ചിരിക്കുന്നു. സൂക്ഷിച്ചു നോക്കിയാൽ അതിന്റെ ശോഷിച്ച രൂപം കണ്ടറിയാം.

തോളൂർ തോടും കടന്നു തീവണ്ടി വിലങ്ങൻ കുന്നിന്റെ പള്ളയിലേക്ക് പ്രവേശിച്ചു. വലിയൊരു ചാലിലൂടെയാണവിടെ തീവണ്ടി പാത. മുകളിലൂടെ ദേശിയപാത കടന്നു പോകുന്നു. കാടു പിടിച്ച അമലാനഗർ സ്റ്റേഷൻ. പുറത്തു കടന്നാൽ പുഴയ്ക്കൽ പാടങ്ങളായി. അകലെയായി വിലങ്ങന്റെ തലയെടുപ്പ്. വയലുകളിൽ തളം കെട്ടിയ ജലപരപ്പിൽ തെളിയുന്ന പാർപ്പിട സമുച്ചയങ്ങളുടെ പ്രതിബിംബങ്ങൾ. അവക്കിടയിലൂടെ വളഞ്ഞു പുളയുന്ന പുഴയ്ക്കൽ തോടും വിയൂർ തോടും. വശങ്ങളിൽ വളർന്നു വലുതായ പാഴ്മരങ്ങളുടെ നിര. അവയുടെ ശാഖകളിൽ ചേക്കേറിയ ചെലച്ചാട്ടി ക്കുരുവികളുടെ ചിലമ്പലുകൾ കേൾക്കാം.

തീവണ്ടി കുതിക്കുകയാണ്. പട്ടിക്കാട് മലകളിൽ നിന്നും എത്തുന്ന താണിക്കുടം പുഴയും കടന്നാൽ പൂങ്കുന്നം എത്താറായി. മുന്നിൽ വടക്കോട്ട്‌ പോകുന്ന തീവണ്ടി പാളങ്ങൾ കാണുന്നു. ചിലപ്പോൾ കുറച്ചു നേരം കാത്തുനിൽക്കേണ്ടി വരും. തിരക്കുള്ളവർക്കു കടന്നു പോകാനാണത്. ചൂളമടിച്ചു കൊണ്ടേയിരിക്കുമ്പോൾ പച്ച വിളക്ക് തെളിയുമ്പോൾ പിന്നെ പൂങ്കുന്നം സ്റ്റേഷനിലേക്ക് പ്രവേശിക്കുകയായി. യാത്രയുടെ നൊസ്റ്റാൾജിക് വശത്തിനു പരിസമാപ്തിയായെന്നു പറയാം.

ഇനിയെന്നായിരിക്കും ഈ തീവണ്ടികളൊക്കെ ഒന്നു ഓടി തുടങ്ങുക. നാളിതുവരെ യാതൊരുവിധ തിട്ടവുമായില്ല. വെള്ളി മിന്നിയിരുന്ന റയിലുകളിൽ ഇപ്പോൾ തുരുമ്പിന്റെ ചുവപ്പു രാശി. ഗുരുവായൂർ – ചെന്നൈ എഗ്‌മോർ ഇപ്പോഴും ഉണ്ട് ഈ വഴിയിലൂടെ. പക്ഷേ രാത്രി സഞ്ചാരിയാണ്. ഒരു അണു വരുത്തി വച്ച വിന. അല്ലാതെന്തു പറയാൻ…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post