ഹംപിയിലെ തിരുശേഷിപ്പുകളും മനംമയക്കും കാഴ്ചകളും…

Total
0
Shares

വിവരണം – ‎Lekshmi Devi C S.

ഉത്തര കർണ്ണാടകയിലെ ബെല്ലാരി ജില്ലയിൽ തുംഗഭദ്ര നദിക്കരയിലാണ് വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയിൽ യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഹംപി. 1509 – 1529 കാലഘട്ടത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കച്ചവടകേന്ദ്രങ്ങളിെലൊന്നായിരിന്നു ഹംപി. ദേശാന്തര കച്ചവടത്തിനായി ഇന്ത്യയ്ക്കകത്തു നിന്നും വിദേശത്തു നിന്നും ഒട്ടേറെ പേർ ഇവിടെയെത്തിയിരിന്നു.

1565-ൽ ഡക്കാൻ സുൽത്താൻമാരുടെ ആക്രമണത്തിൽ ഈ നഗരം തകരുകയായിരുന്നു. അക്രമവും കൊള്ളയും മാസങ്ങളാേളം തുടർന്നു. പിന്നീട് പല രാജാക്കന്മാരും ഹംപിയിൽ ഭരണം തുടർന്നുവെങ്കിലും നഷ്ടപ്പെട്ട പ്രശസ്തിയും ,പ്രതാപവും തിരികെ കൊണ്ടുവരാൻ കഴിയാത്ത വിധം നഗരം തകർക്കപ്പെട്ടിരിന്നു. ഇന്നിവിടം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിരക്ഷയിലാണ്. ഹംപി ധാരാളം ക്ഷേത്രങ്ങളാൽ സമൃദ്ധമാണ്. ദ്രാവിഡിയൻ വാസ്തുശില്പചാരുതയാലും, കൊത്തുപണികളാലും അലംകൃതമാണ് ക്ഷേത്രങ്ങൾ .

ആക്രമണത്തിൽ അധികം കേടുപാടുകൾ ഏല്ക്കാത്ത പ്രസിദ്ധ ശിവക്ഷേത്രമായ വിരൂപാക്ഷേത്രം ഹംപിയിേലേയ്ക്ക് ഒട്ടേറെപ്പേരെ ആകർഷിക്കുന്നു. പൂജാകർമ്മങ്ങളും , വിഗ്രഹാരാധനയും ഇന്നും മുടങ്ങാതെ നടക്കുന്ന ചുരുക്കം ചിലക്ഷേത്രങ്ങളിലാെന്നാണിത്. ക്ഷേത്രത്തിനു മുന്നിലേ 165 അടി ഉയരമുള്ള ബിസ്തപ്പയ്യ കൂറ്റൻ ഗോപുരം പ്രശസ്തമാണ്. വിശാലമായ അകത്തളം , രംഗമണ്ഡപം, ഭക്ഷണശാല, കുടിവെള്ളസംഭരണി തുടങ്ങിയവ ഉൾക്കൊള്ളുന്ന ഒരു വലിയ ക്ഷേത്രമാണിത്. ഇതിന്റെ മച്ച് വിവിധ വർണ്ണത്തിലുള്ള ചിത്രപ്പണികളാൽ അലങ്കരിച്ചിരിക്കുന്നു.

ക്ഷേത്രത്തിന്റെ പുഴയോടു മുഖം തിരിഞ്ഞിരിക്കുന്ന ചുമരിലുള്ള ഒരു ചെറിയ ദ്വാരത്തിൽ കൂടി കടന്നുവരുന്ന സൂര്യരശ്മി എതിർ ഭാഗത്തെ ചുമരിൽ പതിയ്ക്കുന്നിടത്ത് , പുറത്തെ മുഖ്യഗോപുരത്തിന്റെ തലകീഴായ നിഴൽ കാണാൻ കഴിയും. കല്ലിൽ കൊത്തിയുണ്ടാക്കിയ ഒരു പിൻ ഹോൾ ക്യാമറ എഫക്റ്റ് . സാങ്കേതികത വികസിക്കുന്നതിന് എത്രയോ മുൻപാണിത് എന്നോർക്കണം. മുഖ്യ ക്ഷേത്രങ്ങളുെടെ മുന്നിലായാണ് പ്രധാന കച്ചവട കേന്ദ്രങ്ങൾ .

വിരൂപാക്ഷ ക്ഷേത്രത്തിനു മുന്നിലെ വലിയ നന്ദി പ്രതിമയുടെ വശത്തായാണ് ഗ്രാനേറ്റ് തൂണുകളാൽ നിർമ്മിതമായ ഒരു കിലോ മീറ്ററോളം നീളമുള്ള സുലേബസാർ . ഇരു നിലകളുളള ഈ വ്യാപാര കേന്ദ്രത്തിൽ രത്നങ്ങളുo , ആഭരണങ്ങളും , തുണിത്തരങ്ങളും മുതൽ പശുക്കൾ, കുതിരകൾ എല്ലാം വില്പന നടത്തിയിരുന്നു. വിശ്രമപ്പടവുകളും കാണാം .ഇവിടെ അടുത്തുള്ള കൃഷ്ണ ക്ഷേത്രത്തിനു മുന്നിലുള്ള കച്ചവടകേന്ദ്രം കേവലം മുപ്പത് വർഷത്തിനിപ്പുറo കണ്ടെടുത്തതാണ്. അതുവരെ ഇത് മണ്ണിനടിയിലായിരിന്നു. കൃഷ്ണാ ബസാറിനടുത്ത് പുഷ്കരണിക്കുളവും ,
പ്രധാന മാർക്കറ്റുകളെ കേന്ദ്രീകരിച്ചാണ് ഉത്സവങ്ങളും , ആഘോഷങ്ങളും നടന്നിരുന്നതെന്ന് ചരിത്രം പറയുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് മുകളിൽ സൂചിപ്പിച്ച വിരൂപാക്ഷേത്രത്തിനു മുന്നിലെ സൂലേബസാറിന്റെ കുറെ ഭാഗങ്ങൾ അതിശക്തമായ മഴയിൽ തകർന്നു വീണതായി വായിക്കാനിടയായി. അണ്ടർ ഗ്രൗണ്ട് ശിവ ടെoപിൾ അഥവാ ഭൂമിക്കടിയിലെ ശിവക്ഷേത്രം. കല്പടവുകൾ ഇറങ്ങിയാൽ താഴെ വെള്ളത്താൽ ചുറ്റപ്പെട്ടു നില്ക്കുന്ന ഒരു ശിവക്ഷേത്രമാണിത്. രാമായണക്കഥ കാെത്തിയിട്ടുള്ള ഹസാര രാമക്ഷേത്രം സമീപത്താണ്.

കിംഗ്സ് ബാലൻസ് അഥവാ തുലാഭാര – ഹംപിയിലെ മറ്റാെരു മുഖ്യ ആകർഷണമായ വിറ്റലക്ഷേത്രത്തിലേയ്ക്ക് പാേകും വഴിയാണ് കിംഗ്സ് ബാലൻസ് അഥവാ തുലാഭാര. രണ്ടു വലിയ തൂണുകളാൽ താങ്ങി നിർത്തപ്പെട്ടിരിക്കുന്ന ഒരു വലിയ ഗ്രാനേറ്റ് ബീം. ഇതിൽ തുലാസു തൂക്കാനുള്ള ഹുക്കുകൾ ഘടിപ്പിച്ചിരിക്കുന്നു. വിശേഷ ദിവസങ്ങളിൽ രാജാവ് ഇതിൽ തുലാഭാരം നടത്തിയിരുന്നുവത്രേ. തുലാസിന്റെ മറുതട്ടിൽ സ്വർണ്ണവും , വെള്ളിയും , രത്നങ്ങളുമാണ് വച്ചിരുന്നത്. തുലാഭാരത്തിനു ശേഷം ഇവ പൂജാരിമാർക്ക് എടുക്കാമായിരിന്നു. അതിനാൽ രാജാവിന് കൂടുതൽ ഭക്ഷണം നല്കി ഭാരം കൂട്ടാനായും ശ്രമമുണ്ടായിരുന്നതായി തമാശ രൂപേനയുള്ള കഥകളും പ്രചാരണത്തിലുണ്ട്.

ഹംപിയിൽ നിന്ന് ഏകദേശം ഒൻപതു കിലാേ മീറ്റർ യാത്ര ചെയ്താൽ ദ്രവീഡിയൻ ശെെലിയിലുള്ള ആരാധനാലയമായ വിറ്റലക്ഷേത്രത്തിലെത്തും. മനാേഹരമായ വാസ്തുവിദ്യയുടേയും , ശില്പകലയുടേയും സംഗമ സ്ഥലമാണിത്. പതിനഞ്ചാം നൂറ്റാണ്ടിൽ ദേവരായ രണ്ടാമൻ പണിതുവെങ്കിലും കൃഷ്ണദേവരായരുടെ കാലത്താണ് വിപുലീകരിച്ചത്. വിറ്റലക്ഷേത്രത്തിലെ സംഗീതത്തൂണുകളും , അലങ്കാരരഥവും. വിറ്റലക്ഷേത്രത്തിലെ സംഗീതത്തൂണുകളും (സരിഗമ തൂണുകൾ) അലങ്കാരരഥവും അത്ഭുതങ്ങളാണ്. അലങ്കാര രഥം ഒറ്റക്കല്ലിൽ തീർത്ത പാേലെ താേന്നുമെങ്കിലും ചെറിയ ചെറിയ ഗ്രാനേറ്റ് പാളികൾ കാെണ്ട് നിർമ്മിച്ചവയാണ്.

വിഷ്ണുവിന്റെ വാഹനമായ ഗരുഡനുള്ള സമർപ്പണമാണിത്. മുൻപ് ഇത് കുതിരകൾ വലിക്കുന്ന രീതിയിലായിരുന്നുവെങ്കിലും ഇന്ന് ആ സ്ഥാനത്ത് ആനകളാണുള്ളത്. കൂടുതൽ കേടുപാടുണ്ടാകാതിരിക്കാനായി ഇപ്പാേൾ ഇതിന്റെ ചക്രങ്ങൾ ഉറപ്പിച്ചിട്ടുണ്ട്. ഒഡീഷയിലെ കാേണാർക്കിലും തമിഴ് നാട്ടിലെ മഹാബലിപുരത്തും ഇത്തരത്തിലുള്ള രഥങ്ങൾ കാണാൻ കഴിയും. പുതിയ 50 രൂപാ നാേട്ടിലും കർണ്ണാടക ടൂറിസത്തിന്റെ പ്രമുഖ ചിത്രങ്ങളിലും ഈ അലങ്കാരരഥത്തിൻ സ്ഥാനമുണ്ട്.

ക്ഷേത്രത്തിലെ സംഗീതം പാെഴിക്കുന്ന തൂണുകൾ ലോക പ്രശസ്തമാണ്. 56 മുഖ്യ ത്തൂണുകളും പ്രധാന തൂണുകളെ പാെതിഞ്ഞ് 7 ചെറിയ തൂണുകളും മേൽക്കൂരയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഓരാേന്നും കർണ്ണാടക സംഗീതത്തിന്റെ മ്യൂസിക് നാേട്ടുകളെ പ്രതിനിധാനം ചെയ്യുന്നു. ബ്രിട്ടീഷുകാർ ഇതിന്റെ ഉള്ളടക്കമറിയാനായി രണ്ടു തൂണുകൾ മുറിച്ചു നാേക്കിയെങ്കിലും ഉള്ളിൽ വിശേഷിച്ചാെന്നും കാണാൻ കഴിഞ്ഞില്ല. ക്ഷേത്രത്തിന്റെ നടുമുറ്റത്തായി നില കാെള്ളുന്ന മഹാ മണ്ഡപത്തിന്റെ തൂണുകളിലും സംഗീതം ശ്രവിക്കാനാകും. തൂണുകളുടെ സുരക്ഷയെക്കരുതി ഇപ്പാേൾ തട്ടുന്നത് വിലക്കിയിട്ടുണ്ട്.

ക്ഷേത്രത്തിനു മുന്നിലായി വിറ്റല ബസാറും, കുറച്ചു മാറി നദിക്കരയിൽ പുരന്ധരദാസ മണ്ഡപവും, മറുവശത്തായി കല്ലു കാെണ്ട് നിർമ്മിച്ച പാലവും (Stone Bridge) കാണാം. ഇവിടെയുള്ള ബാേട്ടു ജട്ടിയിൽ നിന്നും കുട്ട വഞ്ചിയിൽ അക്കരെയുള്ള ഹിപ്പി ഐലന്റിലെത്താം. Back Packers ന്റെ ഹിപ്പി ഐലന്റ്.

ചെറിയാെരു തുരുത്താണ് ഹിപ്പി ഐലന്റ് അഥവാ വിരാപപൂർ ഗഡേ. നിറയെ തെങ്ങുകളും പാടങ്ങളുമുള്ള മനാേഹരമായ ഒരു ഇടത്താവളം. ധാരാളം കഫേകളും, ബീയർ പാർലറുകളും, ചെറിയ കൂടാരങ്ങളും , ഹാേസ്റ്റൽ സൗകര്യങ്ങളുമുള്ള ഒരു ബാക്ക് പാക്കേഴ്സ് ഹബ്. വിദേശിയരെ ധാരാളമായിക്കാണാമിവിടെ. ഇവിടുത്തെ ലാഫിംഗ് ബുദ്ധ റസ്റ്റാറന്റ് പ്രശസ്തമാണ്.

ആജ്ഞനേയ ഹിൽ – 500 പടികൾ കയറി വേണം ഇതിന്റെ മുകളിലെത്താൻ. ഈ കുന്നിനു മുകളിൽ നിന്നുള്ള ഹംപിയുടെ ആകാശക്കാഴ്ച ചേതാേഹരമാണ്.

കാേദണ്ഡരാമ ക്ഷേത്രം – ചക്ര തീർത്ഥ നദിക്കരയിലാണ് കാേദണ്ഡ രാമക്ഷേത്രം. ബാലി സുഗ്രീവയുദ്ധത്തിൽ വിജയിച്ച സുഗ്രീവനെ രാമൻ കിരീടം അണിയിച്ചത് ഇവിടെ വച്ചാണെന്നാണ് വിശ്വാസം. ഈ നദിയിൽ മുങ്ങിക്കുളിച്ച് പൂജ നടത്തുന്നത് പുണ്യമായി കരുതുന്നു. ഇന്നും പൂജയുള്ളാെരു ക്ഷേത്രമാണിത്.

കഥകൾ ബാക്കി വച്ച് തിരുശേഷിപ്പുകൾ : ക്ഷേത്രസമുച്ചയങ്ങൾക്കു പുറമേ ഹംപിയിൽ തകർത്തെറിയപ്പെട്ട കാെട്ടാരങ്ങളുടെ ശേഷിപ്പുകളും ദൃശ്യമാണ്.
ഇതിൽ രാജകുടുംബാംഗങ്ങളുടെ റാേയൽ എൻക്ലാേഷർ, രാജകുടുംബത്തിലെ സ്ത്രീകൾ മാത്രം താമസിച്ചിരുന്ന സെനാന എൻക്ലാേഷർ, രാജകുമാരിമാർക്കുള്ള ലാേട്ടസ് മഹൽ , ആനപ്പന്തി, പടവു കിണർ ,രാജ്ഞിയുടെ കുളിപ്പുര (ക്യൂൻസ് ബാത്ത്.) മഹാനവമി ആഘാേഷങ്ങൾ കാണുവാനായി രാജാവ് ഇരുന്നിരുന്ന മഹാനവമി ഡിബ്ബ , വെള്ളം നദിയിൽ നിന്ന് കാെണ്ടുവരാനായി ഉപയോഗിച്ചിരുന്ന ജലപ്പാത്തി ഇവയെല്ലാം നമ്മെ ഭൂതകാല പ്രൗഢിയുടെ തിരുശേഷിപ്പുകളിലേയ്ക്ക് കാെണ്ടു പാേകും.

സമ്പന്നമായ ഭൂതകാലം എങ്ങിനെയായിരുന്നുവെന്നറിയാൻ ഹംപിയിലെ പ്രസിദ്ധമായ ആർക്കിയാേളജിക്കൽ മ്യൂസിയം സന്ദർശിച്ചാൽ മതി. അവിടെ വിജയനഗര സാമ്പ്രാജ്യത്തിന്റെ ചെറുരൂപം കാണാൻ കഴിയും. പ്രൗഢിയുടെ ഔന്നത്യത്തിൽ നിന്ന ഒരു രാജ്യത്തെ കാെള്ളയടിച്ചതിനു പുറമേ തകർത്ത് തരിപ്പണമാക്കിയതിന്റെ പിന്നിലെ ചേതോവികാരം എത്ര ആലാേചിച്ചാലും മനസ്സിലാകില്ല. ഇറ്റലിയിൽ റാേമിലെ തകർന്ന റാേമൻ ഫാേറത്തിന് മുന്നിൽ നിൽക്കുമ്പാേഴും ഇതേ വികാരമായിരുന്നു എനിക്ക് .

ഹംപിയിൽ പാേകുമ്പാേൾ : ഹംപിയുടെ അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഹാേസ്പെട്ടാണ്. എയർ പാേർട്ട് ബെല്ലാരിയും. നവംബർ മുതൽ ഫെബ്രുവരി വരെ നല്ല കാലാവസ്ഥയാണ്. ഹംപിയിൽ കാണേണ്ട സ്ഥലങ്ങളെല്ലാം പത്തിരുപത് കിലാേ മീറ്ററിനുള്ളിലാണ്. ബെെക്കും, ഓട്ടാറിക്ഷയും വാടകയ്ക്ക് ലഭിക്കും. ചരിത്രം കുറച്ചെങ്കിലും മനസ്സിലാക്കിയശേഷം ഹംപി സന്ദർശിക്കുന്നതാണുചിതം.

ഹംപിയിലെ പ്രത്യേക ഭക്ഷണങ്ങൾ തീർച്ചയായും രുചിച്ചു നാേക്കണം. ഇവിടെ പ്രാദേശിക ഗെെഡുകളുടെ സഹായം ലഭ്യമാണ്. അത്യാവശ്യം ഇംഗ്ലീഷും, ഹിന്ദിയും കെെകാര്യം ചെയ്യുന്നവരുമാണ്. ഒരു ഗെെഡിന്റെ സഹായം ഉണ്ടെങ്കിൽ കുറെ ഉപകഥകളും പ്രാദേശിക വിശ്വാസങ്ങളും അറിയുവാൻ കഴിയും. നല്ല ക്യാമറ കരുതുക. ധാരാളം ചിത്രങ്ങൾക്ക് സാധ്യതയുള്ള സ്ഥലമാണ് ഹംപി. ഹംപിയിൽ മാതംഗക്കുന്നിൽ നിന്നുള്ള സൂര്യാസ്തമനവും സൂര്യാേദയവും കാണാൻ മറക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post