ഹംപിയിലെ ഹിപ്പികളുടെ ദ്വീപും മങ്കി ടെമ്പിളും

Total
139
Shares

വിവരണം – അരുൺ വിനയ്.

ഹംപി സുന്ദരിയാണെങ്കിൽ ഹിപ്പി ഐലന്റ് ലോകസുന്ദരിയാണെന്നാണ് കേട്ടു കേൾവി. നിറങ്ങളും, സംഗീതവും, ലഹരിയും രാത്രിജീവിതവും ചര്യയാക്കിയ ഹിപ്പികളുടെ പൂങ്കാവനം. എന്നാൽ എന്റെ സന്ദർശനം ശെരിക്കുമൊരു പരാജയമായിരുന്നു. യാത്രയുടെ പ്ലാനിംഗ് തുടങ്ങുമ്പോൾ തന്നെ പലരിൽ നിന്നായി പുനർജ്ജന്മം കാത്തുകിടക്കുന്ന ഹിപ്പി ഐലന്റിനെക്കുറിച്ചു കേട്ടിരുന്നു. എന്നിരുന്നാലും ഒരു രാത്രി അവിടേക്കു വേണ്ടി ചിലവഴിക്കാതെയിരിക്കാനും മനസ്സനുവദിച്ചില്ല.

Mango tree cafe യിലെ ഉച്ചയൂണും കഴിഞ്ഞു ഹംപി ബസാറിന്റെ നിറപ്പകിട്ടിൽ മങ്ങി മയങ്ങി ചതുരക്കല്ലുകൾ പാകിയ തറയിലൂടെ ഹിപ്പികളുടേത് പോലെ അയഞ്ഞ പാന്റും കുർത്തയും ധരിച്ചു ഞാൻ കടവിലേക്ക് നടന്നു. നമ്മുടെ നാട്ടിലെ തെരുവുകളിലൂടെയായിരുന്നു ഈ വേഷവിധാനമെങ്കിൽ ഭ്രാന്തനെന്നോ, കഞ്ചാവെന്നോ ഒക്കെയുള്ള പേരുകൾ ചാർത്തികിട്ടിയേനെ, എന്നാൽ ഇവിടെ അങ്ങനെയല്ല. തന്നിലേക്ക് വരുന്നതെന്തും ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവളാണ് ഹംപി. എല്ലാവരും അവരവരുടെ ജോലികളിൽ വ്യാപൃതരാണ്, സഞ്ചാരികളുടെ ആകർഷണം പിടിച്ച് പറ്റാനായി ഉറക്കെ വിളിച്ചു തങ്ങളിലേക്ക് അടുപ്പിക്കുന്നുമുണ്ടായിരുന്നു. മങ്ങി തുടങ്ങിയ ഹംപിയുടെ നിറങ്ങളെ കൂടുതല്‍ മോഡി പിടിപ്പിക്കുന്നതില്‍ ഇവരുടെ പങ്ക് ചെറുതൊന്നുമല്ല.

പടവുകളിറങ്ങി തുങ്കഭദ്രയുടെ കരയിലേക്ക് നടന്നടുക്കുമ്പോൾ നൂറ്റാണ്ടുകൾക്കു മുന്നെ കടവിൽ വന്നു പോയിരുന്ന അറബ്-ചൈനീസ് വ്യാപാരികളെയും അവരെ ആനയിക്കുന്ന പ്രാദേശിക കച്ചവടക്കാരെയും ഞാൻ മനസ്സിൽ സങ്കപ്പിച്ചു.. അവസാന ബോട്ടിന്റെ സമയമായതിനാൽ കൂടുതൽ സങ്കൽപ്പങ്ങൾക്ക് ഇടകൊടുക്കാതെ ബോട്ടിൽ സുരക്ഷിതമായൊരു ഇടമൊരുക്കി കുളിർമയുള്ളൊരു രാത്രിയെ സ്വപനം കണ്ടു ഞാനിരുന്നു. ചെറിയ ഒഴുക്കിലൂടെ സാവധാനം ഹംപിയില്‍ നിന്നും ഹിപ്പി ഐലന്റ് ലക്ഷ്യമാക്കി ഞങ്ങളുടെ ബോട്ട് ചലിച്ചു തുടങ്ങി..

ജെയിംസ് ബോണ്ട് സിനിമകളിലെ പോലെ തലപ്പാവണിഞ്ഞ അംഗരക്ഷകന്മാരായിരുന്നില്ല കടവിൽ ഞങ്ങളെ കാത്തിരുന്നത്, അഞ്ഞൂറിനും, ആയിരത്തിനും വണ്ടികൾ ദിവസവാടകയ്ക്കു കൊടുക്കുന്നവരിൽ നിന്നും അത്യാവശ്യം നന്നായിത്തന്നെ വിലപേശി ഒരു ദിവസത്തേക്കുള്ള ശകടം ഒപ്പിച്ചു.. മലയാളിയാണെന്ന് മനസിലായത് കൊണ്ടാകും അധികമൊന്നും അവനും മിണ്ടാൻ നിന്നില്ല.. പക്ഷെ കൂടുതൽ ജാഡയിട്ടാൽ ഹിപ്പി ഐലന്റ് മുഴുവൻ നടന്നു കാണേണ്ടത് പേടിച്ച് വേഗം വണ്ടിയും പെട്രോളും വാങ്ങി ഞാൻ റോഡിലേക്ക് കയറി.. തുടക്കത്തിൽ തന്നേ ആ നാട്ടുകാരൻ പയ്യൻ പറഞ്ഞതനുസരിച്ചു സൂര്യാസ്തമയം കാണാവുന്ന പ്രദേശം കണ്ടെത്തി..

പൊതുവെ മലകയറ്റമൊക്കെ കടുപ്പം ആണെങ്കിലും ലേശം സാഹസികതയോടെ ചാടിപ്പിടിച്ചു വലിയ ഉരുളൻ കല്ലുകൾക്കിടയിലൂടെ നീങ്ങിനിരങ്ങി ഭീമനൊരു പാറയുടെ ഉച്ചിയിലെത്തിയപ്പോൾ അവിടമാകെ ട്രിപ്പിങ് സീൻ ആണ്.. അതന്നെ, ഹിപ്പികളുടെ സംഗീതവും, ലഹരിയും, കുങ്കുമം വാരി വിതറിയക്കണക്കിനെ ഇളം ചുവപ്പിൽ ആകാശമാകെ കൂടി വല്ലാത്തൊരു മൂഡ്‌ തന്നു.

പാറയുടെ ഒത്തമുകളിൽ നിന്നാൽ ജിഗ്‌സോ പസിൽ കണക്കിനെ അടുക്കി പെറുക്കി വച്ച വയലേലകളും, അതിനുമപ്പുറം ആകാശം തൊടാൻ മത്സരിക്കുന്ന തെങ്ങിൻ തലപ്പുകളും.. ദൂരെയായി തന്നെ തേടിവന്നവരെയെല്ലാം നെഞ്ചോട്‌ ചേർത്ത് പിടിച്ച് രാത്രിമയക്കത്തിലേക്കു പോകുന്ന ഹംപി നഗരവും.. മദ്യവും, ലഹരിപൊടികളും, ഇലകളുമില്ലാതെ തന്നെ ജീവിതത്തിന്റെ അനന്തമായൊരു ലഹരിയിലേക്കു ആ സൂര്യാസ്തമയം ഞങ്ങളെയെല്ലാം കൊണ്ട് പോയി. കടലിനടിയിലേക്ക്‌ അസ്തമിക്കുന്ന സൂര്യനെയും, മേഘങ്ങള്‍ക്കിടയിലേക്ക് മാഞ്ഞുപോകുന്ന സൂര്യനെയും കണ്ടു ശീലിച്ചതില്‍ നിന്നും മലകള്‍ക്കിടയിലേക്ക് ഓടിയൊളിക്കുന്ന സൂര്യൻ തീർത്തും പുതുമയുള്ളതായിരുന്നു.

സൂര്യാസ്തമയം കഴിഞ്ഞു ഇരുള്‍ വീണു തുടങ്ങിയപ്പോഴേക്കും മലയിറങ്ങി താമസ്സിക്കാനൊരു ഇടം തേടിയിറങ്ങി. തുങ്കഭദ്രയ്ക്ക് അക്കരെയുള്ള രാത്രികാഴ്ചകളും കണ്ട് കണ്ട് sanapur ഭാഗത്തായി കുറഞ്ഞ റേറ്റില്‍ ഒരു ഹോം സ്റ്റേയും ഒപ്പിച്ചു. കന്നടയും, തെലുങ്കും മുറി ഹിന്ദിയും മാത്രമറിയാവുന്ന ഒരു പാവം ചേച്ചിയും മൂന്നു കുട്ട്യോളും താമസിക്കുന്ന ഒരു കുഞ്ഞു സ്വര്‍ഗ്ഗം. അവിടെ നിന്നുമാണ് ഇറ്റലിക്കാരിയായ മാര്‍ഗരറ്റ് കൂടെ കൂടിയത്. ആറു മാസത്തെ വെക്കേഷന്‍ ആഘോഷിക്കാന്‍ വന്നതാണ് പുള്ളിക്കാരി. ഇന്ത്യയുടെ ഏകദേശം എല്ലാ സംസ്ഥാനങ്ങളും കണ്ടു കഴിഞ്ഞു ഹംപിയുടെ മണ്ണിലെ ഹോളി ആഘോഷം കാത്തിരിക്കുകയായിരുന്നു കക്ഷി.

ഡിന്നര്‍ കഴിക്കാന്‍ ഒരുമിച്ചിരിക്കുമ്പോള്‍ പോയി വന്ന നാടുകളുടെ കഥയും, അനുഭവങ്ങളും പറഞ്ഞു കക്ഷി കിടന്നപ്പോള്‍, അടുത്ത ദിവസത്തെ സൂര്യോദയം കാണാനുള്ള മങ്കി ടെമ്പിള്‍ നോക്കി ഞാന്‍ എന്റെ ശകടവുമെടുത്തു ഇറങ്ങി. ഇരുള്‍ മൂടികിടക്കുന്ന റോഡിലൂടെ രണ്ടു ഭാഗങ്ങളിലും അടുക്കി പെറുക്കി വച്ച കണക്കിനെയുള്ള പാറകള്‍ കാണുമ്പോള്‍ എന്തെല്ലാമോ ഭീകര സത്വങ്ങള്‍ നമ്മളെയും നോക്കി നില്‍ക്കുന്നത് പോലെ തോന്നും.

പോകുന്ന വഴി റോഡിൽ കണ്ടൊരു ചേട്ടനോട് മങ്കി ടെംപിൾ പോകുന്ന വഴി ഏതെന്നു ചോദിച്ചത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളൂ, ആശാനൊരുമാതിരി ഒരു നോട്ടം വച്ചിട്ട് മുറി ഇംഗ്ലീഷില്‍ മങ്കി ടെംപിൾ അല്ല അഞ്ജനാദ്രി എന്ന് പറഞ്ഞു കൈ ചൂണ്ടിക്കാണിച്ചു.. കുറെ ദൂരം കടന്നപ്പോള്‍ അകലെയായി തല ഉയര്‍ത്തിപിടിച്ച ഒരു മലയും അതില്‍ നിന്നും താഴേക്ക്‌ അരഞ്ഞാണം കണക്കിനെ ലൈറ്റുകള്‍ തെളിച്ച പടിക്കെട്ടുകളും കാണാനായി. അതിനിടയില്‍ ഹോം സ്റ്റേ ഒപ്പിച്ചു തന്ന ചേട്ടന്‍ സമ്മാനിച്ച പുകയും എടുത്തു കുറച്ചു സമയം താഴെ തന്നെ ഞാന്‍ ട്രിപ്പിങ്ങ് മോഡില്‍ ഇരുന്നു.

രാത്രി എത്രമണിക്ക് വന്നു കിടന്നെന്നോ, എപ്പോള്‍ ഉറങ്ങിയെന്നോ ഓർമ്മയില്ലായിരുന്നു. അടുത്ത ദിവസം ഹോം സ്റ്റേയിലെ ചേച്ചി കതകില്‍ മുട്ടി വിളിക്കുന്നത്‌ കേട്ട് ഞെട്ടിയെണീറ്റു. ഒരു കുപ്പി വെള്ളവും കയ്യിലെ ക്യാമറയും എടുത്തു ഇറങ്ങി ഓടിയപ്പോള്‍ സമയം നോക്കാന്‍ വിട്ടു പോയി അവിടെ ചെന്നപ്പോള്‍ 4.30 ആകുന്നതെ ഉണ്ടായിരുന്നുള്ളു. ബാക്കി ഉറക്കം മലയുടെ മുകളില്‍ പോയിട്ടാകാം എന്ന് വച്ച് ഏന്തി വലിഞ്ഞു അഞ്ജനാദ്രിയുടെ പടിക്കെട്ടുകള്‍ കയറിച്ചെന്നു.

വിജയനഗര രാജവംശത്തിലെ രാജഗുരുവായ വ്യാസരാജയാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതിന് പിന്നില്‍. കുത്തനെയുള്ള 570 പടിക്കെട്ടുകള്‍ കയറി വേണം ഈ ക്ഷേത്രത്തിലെത്താന്‍. സാക്ഷാല്‍ ഹനുമാന്‍റെ ജന്മസ്ഥലം എന്ന പേരിലാണ് ഇവിടം പ്രസിദ്ധമെങ്കിലും ഹംപി വരുന്നവരില്‍ ഭൂരിഭാഗം ആള്‍ക്കാരും ഇവിടുത്തെ ഉദയാസ്ഥമയം മിസ്സ്‌ ചെയ്യാറില്ല. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന ഹംപിയുടെ മനോഹാരിതയില്‍ വെള്ളിയരഞ്ഞാണം കണക്കിനെ ഒഴുകുന്ന തുങ്കഭദ്രയും ഉൾപ്പെടുന്നൊരു ഫ്രെയിമില്‍ സൂര്യോദയം കാണാന്‍ വിദേശികളും, സ്വദേശികളുമായി ഒരുപാട് പേര്‍ അവിടെ ഉണ്ടായിരുന്നു.

സൂര്യോദയം കഴിഞ്ഞൊരു അല്‍പസമയം ക്ഷേത്രത്തില്‍ ചിലവഴിക്കണമെന്നൊരു പ്ലാന്‍ ഉണ്ടായിരുന്നുവെങ്കിലും സമയം വളരെ പരിമിതമായിരുന്നു. ഹനുമാന്‍റെ ജന്മസ്ഥലം എന്നാ പേരില്‍ പ്രശസ്തമായത്‌ കൊണ്ട് തന്നെ കൗതുകം കൊണ്ട് ക്ഷേത്രത്തിനു ഉള്ളിലെക്കൊന്നു കയറാതെ വരാനും തോന്നിയില്ല. ക്ഷേത്രത്തിനു ഉള്ളിലായി ഹനുമാന്‍റെ ഒരു ശിലയും മറ്റൊരു മുറിയിലായി ഒരു രാമശിലയും ഉണ്ടായിരുന്നു.

അവിടെ നിന്നും ഐലന്റില്‍ മിസ്സ്‌ ചെയ്യാന്‍ പാടില്ലാത്ത ഏതാനും സ്ഥലങ്ങള്‍ കൂടി കണ്ടു തിരികെ നേരത്തെ എത്തണം എന്നുള്ളത് കൊണ്ട് തന്നെ ഹോം സ്റ്റേയില്‍ നിന്നും സ്താവര ജംഗമ വസ്തുക്കളും നുള്ളിപെറുക്കി തിരികെ കടവിലെത്തി. ബോട്ട് സര്‍വീസ് തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു. അതേ സമയം തുങ്കഭദ്രയുടെ അപ്പുറത്തെ ഭാഗത്തായി കുളി കഴിഞ്ഞു നടന്നു കയറുന്ന വിരുപക്ഷയുടെ സ്വന്തം ലക്ഷ്മി എന്ന ആനയെയും കണ്ടു. അങ്ങനെ ആനക്കുളിയും കണ്ടു നേരെ കടവില്‍ നിന്നും ബോട്ട് കയറുമ്പോള്‍ ഇനിയൊരു വരവ് ഹിപ്പി ഐലന്റിനു വേണ്ടി മാത്രമായി വരണമെന്ന് മനസ്സിലുറപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post