ഈ വാഹനങ്ങളോടിച്ച പലരും ജീവിച്ചിരിപ്പില്ല… ഈ പോലീസുദ്യോഗസ്ഥൻ്റെ വാക്കുകൾ വിലയേറിയതാണ്

Total
230
Shares

ദിനംപ്രതി റോഡപകടങ്ങൾ വർദ്ധിച്ചു വരികയാണ്. നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥയാണെങ്കിൽ പരിതാപകാരവുമാണ്. കൂടാതെ ട്രാഫിക് നിയമങ്ങൾ ഇപ്പോൾ കർശനമാക്കുകയും ചെയ്തു. “ആദ്യം റോഡ് നന്നാക്കട്ടെ, എന്നിട്ട് ഞങ്ങൾ ഹെൽമറ്റ് വെക്കാം” എന്നു പറയുന്നവരുടെ കണ്ണു തുറപ്പിക്കുകയാണ് ഒരു പോലീസ് ഓഫീസറുടെ വീഡിയോ. മലപ്പുറം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ ഫിലിപ്പ് മമ്പാട് ആണ് വ്യത്യസ്തമായ ബോധവൽക്കരണ വീഡിയോ സമൂഹത്തിനു മുന്നിൽ ഷെയർ ചെയ്തിരിക്കുന്നത്.

മലപ്പുറം പോലീസ് സ്റ്റേഷന്റെ പിന്നാമ്പുറത്തു പല അപകടങ്ങളിൽപ്പെട്ട ഇരുചക്രവാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതായി കാണാം. ഈ വാഹനങ്ങൾ ഓടിച്ചിരുന്ന പലരും ഇന്ന് ജീവനോടെയില്ല എന്ന ഞെട്ടിക്കുന്ന സത്യം അദ്ദേഹം വീഡിയോയിലൂടെ പറയുകയാണ്. അവരിൽ ഭൂരിഭാഗവും തലയിൽ ഹെൽമറ്റ് വെക്കാതിരുന്നതിനാലാണ് മരണപ്പെട്ടത്. പോലീസിന്റെ പിഴയിൽ നിന്നും രക്ഷപ്പെടാൻ വിലയും ക്വാളിറ്റിയും കുറഞ്ഞ ഹെൽമെറ്റുകൾ ധരിച്ചവരും ഈ കൂട്ടത്തിലുണ്ട്. അതിലൊരു ഹെൽമറ്റ് എടുത്ത് ഉദാഹരണ സഹിതം വിവരിക്കുന്നുണ്ട് ഈ പോലീസ് ഉദ്യോഗസ്ഥൻ.

രണ്ടു വ്യക്തികൾ നടന്നു പോകുമ്പോഴോ ഓടുമ്പോഴോ കൂട്ടിയിടിച്ചാൽ അതിൻ്റെ ആഘാതമായി തലയിൽ ചിലപ്പോൾ മുഴച്ചു വരുന്നതായി കാണാം. ഇത്തരത്തിൽ ആളുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ഉണ്ടാകുന്ന ശരാശരി വേഗത 8 മുതൽ 11 കിലോമീറ്റർ വരെയായിരിക്കും. എന്നാൽ ഇതേ വ്യക്തികൾ മോട്ടോർസൈക്കിളിൽ ആണെങ്കിൽ ശരാശരി വേഗത ചിലപ്പോൾ 70 – 80 കിലോമീറ്റർ ഒക്കെയായിരിക്കും. എഴുപത് കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന വ്യക്തി എതിരെ വരുന്ന എഴുപത് കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വ്യക്തിയുമായി കൂട്ടിയിടിക്കുമ്പോൾ ഉണ്ടാകുന്ന ആഘാതം എത്ര വലുതായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇവിടെയാണ് ഹെൽമറ്റിന്റെ പ്രാധാന്യം.

ചിലർ പറയാറുണ്ട് ഹെൽമെറ്റിൽ പ്ലാസ്റ്റർ ഓഫ് പാരീസ് ആണ് തെർമോക്കോൾ ആണ് എന്നൊക്കെ. എന്നാൽ മികച്ച ക്വാളിറ്റിയുള്ള ഒരു ഹെൽമറ്റിനകത്ത് പോളിസ്റ്ററിംഗ്‌ ഫോം ലൈനർ എന്ന ഇലാസ്തിക സ്വഭാവമുള്ള ഒരു മെറ്റീരിയൽ ആയിരിക്കും ഉണ്ടായിരിക്കുക. ഇടി നടക്കുന്ന സമയത്ത് ഈ മെറ്റീരിയൽ തിരികെ അതിൻ്റെ പൂർവ്വസ്ഥിതിയിലേക്ക് മാറുകയും തലയെ സംരക്ഷിക്കുകയും ചെയ്യും. ഇടിയുടെ ആദ്യ സെക്കൻഡിൽ സംഭവിക്കുന്ന പ്രൈമറി ഇൻജുറികളും പിന്നീടുണ്ടാകുന്ന പരിക്കുകളും കൂടുതൽ അപകടകരമാവാതിരിക്കാൻ ഹെൽമറ്റ് കൃത്യമായി ധരിക്കുന്നതു സഹായിക്കുമെന്നു ഡോക്ടർമാർ വരെ പറയുന്നു.

ഇന്ത്യയിൽ റോഡപകടമരണം സംഭവിക്കുന്നതിൽ മൂന്നിൽ ഒന്ന് മോട്ടോർസൈക്കിൾ യാത്രികരാണ്. കേരളത്തിൽ 2015 ൽ 39,014 അപകടം സംഭവിച്ചതിൽ 31,614 എണ്ണവും മോട്ടോർസൈക്കിൾ അപകടങ്ങളാണ്. 1,330 പേരാണ് ഈ അപകടങ്ങളില്‍ മരണമടഞ്ഞത്. 14,858 പേര്‍ മാരകമായി പരുക്കു പറ്റി ജീവച്ഛവങ്ങളായി കഴിയുന്നു. ശരിയായവിധം ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിൽ ഇതിൽ ഭൂരിഭാഗവും രക്ഷപ്പെടുമായിരുന്നു.

ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നതിലുപരി ഒരു സാമൂഹിക പ്രവർത്തകൻ കൂടിയാണ് ഫിലിപ്പ് മമ്പാട്. സ്‌കൂൾ വിദ്യാർത്ഥികൾക്കായി ധാരാളം ബോധവൽക്കരണ ക്ലാസ്സുകളും അദ്ദേഹം എടുക്കുന്നുണ്ട്. പ്രസ്തുത വീഡിയോ അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ധാരാളമാളുകൾ കാണുകയും ഷെയർ ചെയ്യുകയുമുണ്ടായി. അങ്ങനെ വീഡിയോ മൊത്തത്തിൽ വൈറലായി മാറുകയായിരുന്നു. വീഡിയോയിൽ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരായ ബൈജു, രതീഷ് എന്നിവരും ഉണ്ട്.

വീഡിയോയുടെ അവസാനം അദ്ദേഹം പറയുന്നത് ഇപ്രകാരമാണ് “നിങ്ങളിപ്പോൾ പലതും ചിന്തിക്കുന്നുണ്ടാകാം. ചിന്തിക്കുന്നത് തല കൊണ്ടാണ്, ആ ചിന്ത തുടർന്നങ്ങോട്ട് വേണമെങ്കിൽ മുഖവും തലയും സംരക്ഷിക്കുന്ന ഹെൽമറ്റ് ധരിക്കണം. അതുകൊണ്ട് ഇത് തലയിൽ ഇട്ടോളൂ.. നിങ്ങളുടെ യാത്രകൾ ശുഭകരമാകട്ടെ..”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post