ഇന്ത്യൻ എയർലൈൻസ്; ഓർമ്മകളിൽ മറഞ്ഞ ഒരു എയർലൈനിൻ്റെ കഥ

Total
132
Shares

എയർ ഇന്ത്യ പോലെത്തന്നെ പേരുകേട്ട ഒരു എയർലൈനായിരുന്നു ഇന്ത്യൻ എയർലൈൻസ്. ശരിക്കും എന്തായിരുന്നു ഇന്ത്യൻ എയർലൈൻസ് എന്നത് ഇപ്പോഴും പലർക്കിടയിലുമുള്ള ഒരു സംശയമാണ്. ഇന്ത്യൻ എയർലൈൻസിനെക്കുറിച്ചുള്ള ഒരു ചെറുവിവരണമാണ് ഇനി പറയുവാൻ പോകുന്നത്.

1932 ൽ ജെ.ആർ.ഡി. ടാറ്റ, ടാറ്റ എയർലൈൻസ് എന്ന പേരിൽ രാജ്യത്തെ ആദ്യ ഷെഡ്യൂൾഡ് വിമാനക്കമ്പനി സ്ഥാപിച്ചു. 1946 ൽ ഇത് എയർഇന്ത്യ എന്ന പേരിൽ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കി മാറ്റി. 1948 ൽ 49 ശതമാനം ഓഹരികൾ കേന്ദ്ര സർക്കാർ വാങ്ങുകയും എയർഇന്ത്യ ഇന്റർനാഷനൽ എന്ന പേരിൽ രാജ്യാന്തര സർവീസുകൾ ആരംഭിക്കുകയും ചെയ്തു.

1953 ൽ എയർ കോർപറേഷൻ ആക്ട് പ്രകാരം ഇന്ത്യയിലെ എയർ റൂട്ടുകൾ ദേശസാൽക്കരിക്കുകയും, നിലവിലെ കമ്പനിയെ എയർഇന്ത്യ ഇന്റർനാഷനൽ, ഇന്ത്യൻ എയർലൈൻസ് എന്നീ രണ്ടു കമ്പനികളാക്കി മാറ്റുകയും ചെയ്തു. എയർ ഇന്ത്യയുടെ ഡൊമസ്റ്റിക് വിങ്ങും; അതോടൊപ്പം ഡെക്കാൻ എയർവേയ്‌സ്, എയർവേയ്‌സ് ഇന്ത്യ, ഭാരത് എയർവെയ്‌സ്, ഹിമാലയൻ ഏവിയേഷൻ, കലിംഗ എയർലൈൻസ്, ഇന്ത്യൻ നാഷണൽ എയർവെയ്‌സ്, എയർ സർവ്വീസസ് ഓഫ് ഇന്ത്യ തുടങ്ങി അക്കാലത്തുണ്ടായിരുന്ന ഡൊമസ്റ്റിക് എയർലൈനുകളും കൂടിച്ചേർന്നാണ് ഇന്ത്യൻ എയർലൈൻസ് രൂപീകരിച്ചത്.

1953 ഓഗസ്റ്റ് ഒന്ന് മുതലാണ് ഇന്ത്യൻ എയർലൈൻസ് പ്രവർത്തനമാരംഭിച്ചത്. എയർ ഇന്ത്യ ഇന്റർനാഷണൽ അന്താരാഷ്ട്ര റൂട്ടുകളിൽ സർവ്വീസുകൾ നടത്തിക്കൊണ്ടിരുന്നപ്പോൾ, ആഭ്യന്തര റൂട്ടുകളിലായിരുന്നു ഇന്ത്യൻ എയർലൈൻസ് സർവ്വീസ് നടത്തിയത്. കൂടാതെ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ബർമ്മ, ശ്രീലങ്ക തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കും ഇന്ത്യൻ എയർലൈൻസിന് സർവ്വീസുകൾ ഉണ്ടായിരുന്നു. പിന്നീട് ചില മിഡിൽ ഈസ്റ്റ്, അറബ് രാജ്യങ്ങളിലേക്കും ഇന്ത്യൻ എയർലൈൻസ് വിമാനങ്ങൾ സർവ്വീസുകൾ നടത്തിയിട്ടുണ്ട്. ഡൽഹിയിൽ ആയിരുന്നു ഇന്ത്യൻ എയർലൈൻസിന്റെ ഹെഡ്ക്വാർട്ടേഴ്സ് സ്ഥിതി ചെയ്തിരുന്നത്.

തുടക്കത്തിൽ Douglas DC-3 Dakota, Vickers Vikings, Douglas DC-4 എന്നീ എയർക്രാഫ്റ്റുകളായിരുന്നു ഇന്ത്യൻ എയർലൈൻസ് ഫ്‌ലീറ്റിൽ പ്രധാനമായും ഉണ്ടായിരുന്നത്. ഇതോടൊപ്പം മെർജ് ചെയ്യപ്പെട്ട എയർലൈനുകളുടെ ചെറിയ വിമാനങ്ങളും സർവ്വീസുകൾക്കായി ഉപയോഗിച്ചിരുന്നു. 1970 ലാണ് ഇന്ത്യൻ എയർലൈൻസിലേക്ക് ബോയിങ് 737 മോഡൽ എയർക്രാഫ്റ്റുകൾ എത്തിത്തുടങ്ങിയത്.

ഇതിനിടെ 1962 ൽ എയർഇന്ത്യ ഇന്റർനാഷനൽ എന്ന പേര് എയർഇന്ത്യ എന്നാക്കി മാറ്റി. 1966 ൽ ഇന്ത്യൻ എയർലൈൻസ് ദിവസേന 100 ഫ്‌ളൈറ്റ് സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യുന്ന നിലയിലെത്തി. വർഷത്തിൽ 10 ലക്ഷത്തോളം യാത്രക്കാരായിരുന്നു ഇന്ത്യൻ എയർലൈസിൽ യാത്ര ചെയ്തിരുന്നത്. ഇതു പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ഡൊമസ്റ്റിക് എയർലൈനുകളിലൊന്നായി ഇന്ത്യൻ എയർലൈൻസ് മാറി. അക്കാലത്ത് ഒരു ദിവസത്തിൽ 36000 കിലോമീറ്ററുകളായിരുന്നു ഇന്ത്യൻ എയർലൈൻസിന്റെ റൂട്ട് നെറ്റ്‌വർക്ക്. ലോകത്തെ പല ഡൊമസ്റ്റിക് എയർലൈനുകളും ഇത്രയും കിലോമീറ്റർ താണ്ടുവാൻ ദിവസങ്ങളെടുത്തപ്പോൾ ഇന്ത്യൻ എയർലൈൻസിൻ്റെ ദിവസേനയുള്ള കണക്കായിരുന്നു അത്.

1980 കളുടെ മധ്യത്തിൽ ഇന്ത്യയിലെ വിമാന സർവ്വീസുകൾക്കു മേലുണ്ടായിരുന്ന ദേശസാൽക്കരണം അവസാനിപ്പിക്കുകയും, തൽഫലമായി പുതിയ പ്രൈവറ്റ് എയർലൈനുകൾ രംഗത്തേക്ക് കടന്നു വരികയുമുണ്ടായി. ഇത് ഇന്ത്യൻ എയർലൈൻസിന്റെ സർവ്വീസുകൾക്കേറ്റ ഒരു തിരിച്ചടി തന്നെയായിരുന്നു. Jet Airways, Air Sahara, East-West Airlines എന്നിവരായിരുന്നു ഇന്ത്യൻ എയർലൈൻസിന്റെ അന്നത്തെ പ്രധാന എതിരാളികൾ.

1989 ൽ എയർബസ് A320 എയർക്രാഫ്റ്റുകൾ ഇന്ത്യൻ എയർലൈൻസിലേക്ക് എത്തിച്ചേർന്നു. 1993 ൽ ഇന്ത്യയിലെ മറ്റൊരു റീജ്യണൽ എയർലൈനായിരുന്ന വായുദൂത് ഇന്ത്യൻ എയർലൈൻസുമായി യോജിക്കുവാനുള്ള നടപടികളെടുക്കുകയും, 1997 ൽ വായുദൂതിൻ്റെ വിമാനസർവ്വീസുകൾ ഇന്ത്യൻ എയർലൈൻസിലേക്ക് ചേർക്കപ്പെടുകയും ചെയ്തു. വായുദൂതിലെ ജീവനക്കാരിൽ ഒരു വിഭാഗം ഇന്ത്യൻ എയർലൈൻസിലും ബാക്കിയുള്ളവർ എയർ ഇന്ത്യയിലുമായി ചേർന്നു.

1996 ൽ ഇന്ത്യൻ എയർലൈൻസിന്റെ subsidiary എന്ന നിലയിൽ അലയൻസ് എയർ എന്ന പേരിൽ ഒരു റീജ്യണൽ എയർലൈൻ പ്രവർത്തനമാരംഭിച്ചു. 1999 ൽ ഡൽഹി – മുംബൈ റൂട്ടിൽ ഓരോ മണിക്കൂർ ഇടവിട്ട് ഷട്ടിൽ സർവ്വീസുകൾ നടത്തി ഇന്ത്യൻ എയർലൈൻസ് വാർത്തകളിൽ ഇടം നേടി.

1999 ഡിസംബർ 24 നു ഇന്ത്യൻ എയർലൈൻസിന്റെ ഫ്‌ളൈറ്റ് നമ്പർ 814 കാഠ്‌മണ്ഡുവിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ തീവ്രവാദികൾ ഹൈജാക്ക് ചെയ്യുകയും അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് കൊണ്ടുപോകുകയുമുണ്ടായി. അവസാനം അവർ ആവശ്യപ്പെട്ടതനുസരിച്ച് ജയിലിലായിരുന്ന മൂന്നു ഭീകരരെ വിട്ടയച്ച ശേഷമാണ് വിമാനം ഇന്ത്യയ്ക്ക് തിരികെ ലഭിച്ചത്. ഹൈജാക്കിനിടെ ഒരു യാത്രക്കാരൻ കൊല്ലപ്പെടുകയും ചെയ്തു. ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു ഇത്.

2003 ൽ സ്‌പൈസ്ജെറ്റ്, കിംഗ്‌ഫിഷർ, എയർ ഡെക്കാൻ, ഇൻഡിഗോ, ഗോ എയർ തുടങ്ങിയ ലോ ബഡ്‌ജറ്റ്‌ എയർലൈനുകൾ കൂടി കളത്തിലിറങ്ങിയതും ഇന്ത്യൻ എയർലൈൻസിനു അൽപ്പം ക്ഷീണം നൽകി. പക്ഷേ എന്നിരുന്നാലും 2004 -2005 കാലഘട്ടത്തിൽ മികച്ച ലാഭവുമായി ഇന്ത്യൻ എയർലൈൻസ് കരുത്ത് തെളിയിച്ചുകൊണ്ടിരുന്നു.

2005 ൽ ഇന്ത്യൻ എയർലൈൻസിനെ റീബ്രാൻഡ് ചെയ്ത് പേര് ‘ഇന്ത്യൻ’ എന്നാക്കി മാറ്റുകയും, അതോടൊപ്പം ലോഗോയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. പിന്നീട് 2007 ൽ ഇന്ത്യൻ എയർലൈൻസും എയർ ഇന്ത്യയും സംയോജിപ്പിച്ച് നാഷനൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു. 2010 ഒക്ടോബറിൽ ഇതിൻ്റെ പേര് വീണ്ടും എയർഇന്ത്യ ലിമിറ്റഡ് എന്നാക്കി മാറ്റി.

2011 ഫെബ്രുവരി 26 നു ഇന്ത്യൻ എയർലൈൻസ് എന്ന ബ്രാൻഡിലുള്ള സർവ്വീസുകൾ എന്നെന്നേക്കുമായി അവസാനിപ്പിക്കുകയും, ബ്രാൻഡും കോഡുകളും പൂർണ്ണമായും എയർ ഇന്ത്യയിൽ യോജിക്കുകയും ചെയ്തു. എയർബസ് A319, A320 എന്നിവയായിരുന്നു സർവ്വീസ് അവസാനിപ്പിക്കുന്ന സമയത്ത് ഇന്ത്യൻ എയർലൈൻസിലുണ്ടായിരുന്ന എയർക്രാഫ്റ്റുകൾ. ഇവ പിന്നീട് ലിവെറി മാറ്റി എയർ ഇന്ത്യ ഏറ്റെടുക്കുകയുണ്ടായി.

അങ്ങനെ ഒരുകാലത്ത് ഇന്ത്യൻ ഏവിയേഷൻ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന ഇന്ത്യൻ എയർലൈൻസ് എന്നെന്നേക്കുമായി ഓർമ്മകളിൽ മറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post