ജെറ്റ് എയർവേയ്‌സ്; ചിറകറ്റു വീണ ഒരു ഇന്ത്യൻ യന്ത്രപ്പക്ഷിയുടെ ചരിത്രം

Total
31
Shares

മുംബൈ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പ്രധാനപ്പെട്ടൊരു ഇന്ത്യൻ വിമാനക്കമ്പനി ആയിരുന്നു ജെറ്റ് എയർവേസ്. മാർക്കറ്റ്‌ ഷെയറിലും യാത്രക്കാരുടെ എണ്ണത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർലൈനായിരുന്നു ജെറ്റ് എയർവേസ്. ലോകമെമ്പാടുമുള്ള ലക്ഷ്യ സ്ഥാനങ്ങളിലേക്ക് ദിവസവും 300 ൽ അധികം ഫ്ലൈറ്റ് സർവീസുകൾ നടത്തിയിരുന്ന ജെറ്റ് എയർവേയ്‌സ് ഇപ്പോൾ കടബാധ്യതകൾ മൂലം പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണ്.

ജെറ്റ് എയർവേസിന്റെ ചരിത്രം ഇങ്ങനെ… വിദേശ എയർലൈനുകൾക്ക് സെയിൽസ് മാർക്കറ്റിംഗ് സേവനങ്ങൾ നൽകിയിരുന്ന ജെറ്റ്എയർ (പ്രൈവറ്റ്) ലിമിറ്റഡിൻറെ ഉടമസ്ഥനായിരുന്ന നരേഷ് ഗോയൽ, ഇന്ത്യൻ എയർലൈൻസുമായി മത്സരിക്കാൻ വേണ്ടിയായിരുന്നു ജെറ്റ് എയർവേസ് സ്ഥാപിച്ചത്.

1992 ഏപ്രിൽ 1-നു എയർ ടാക്സി സേവനം തുടങ്ങിക്കൊണ്ടാണ് ജെറ്റ് എയർവേസ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. മലയ്ഷ്യ എയർലൈൻസിൽ നിന്നും ലീസിനെടുത്ത 4 ബോയിംഗ് 737-300 വിമാനങ്ങൾ ഉപയോഗിച്ചു 1993 മെയ്‌ 5-നു ആണ് വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. പിന്നീട് 1994-ൽ വന്ന പുതിയ നിയമത്തിൻറെ അടിസ്ഥാനത്തിൽ ജെറ്റ് എയർവേസ് സമയപ്പട്ടികയനുസരിച്ചുള്ള വിമാനയാത്ര സേവനമാകാനുള്ള അപേക്ഷ നൽകി. അങ്ങനെ 1995-ൽ അനുമതി ലഭിച്ചു.

മാർച്ച്‌ 2004-ൽ ജെറ്റ് എയർവേസ് അന്താരാഷ്‌ട്ര വിമാന സർവീസുകൾ ആരംഭിച്ചു. ചെന്നൈയിൽനിന്നും കൊളംബോയിലേക്കായിരുന്നു ആദ്യ അന്താരാഷ്ട്ര വിമാനം. 2010 കാലഘട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും വലുതും മികച്ചതുമായ വിമാനക്കമ്പനി എന്ന പേര് നേടിയത് ജെറ്റ് എയർവേയ്‌സ് ആയിരുന്നു.

എയർ സഹാറയെ 2006 ജനുവരിയിൽ 500 മില്യൺ യുഎസ് ഡോളറുകൾക്ക് ജെറ്റ് എയർവേസ് ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു. എന്നാൽ ആ നീക്കം ജൂൺ 2006-ൽ വിഫലമായി. ഏപ്രിൽ 12, 2007-ൽ ജെറ്റ്എയർവേസ് എയർ സഹാറയെ സ്വന്തമാക്കി. പിന്നീട് എയർ സഹാറയെ ജെറ്റ് ലൈറ്റ് എന്ന് പുനർനാമം ചെയ്തു. 2008 ഓഗസ്റ്റിൽ ജെറ്റ് ലൈറ്റിനെ പൂർണമായി ജെറ്റ് എയർവേസിൻറെ ഭാഗമാക്കാനുള്ള തീരുമാനം കമ്പനി പ്രഖ്യാപിച്ചു.

2012 – 15 കാലഘട്ടങ്ങളിൽ പുതിയ വിമാനക്കമ്പനികളുടെ വരവോടെ ഇന്ത്യൻ വ്യോമയാന മേഖലയിൽ പുതിയ മത്സരങ്ങൾക്ക് അരങ്ങുയർന്നു. പുതുതായി വന്ന കമ്പനികൾ ബഡ്‌ജറ്റ്‌ എയർലൈനുകൾ ആയിരുന്നതിനാൽ ടിക്കറ്റ് ചാർജ്ജുകൾ വളരെ കുറവായിരുന്നു. ഇക്കാരണത്താൽ സാധാരണക്കാരായ ജനങ്ങൾക്ക് വിമാനയാത്രാ സൗകര്യങ്ങൾ ലഭ്യമായി. ഈ കാലഘട്ടത്തിലാണ് ജെറ്റ് എയർവെയ്സിന് കാലിടറുന്നതും.

വിദഗ്ധരുടെ അഭിപ്രായത്തില്‍ ജെറ്റ് എയര്‍വേസിന്‍റെ സാമ്പത്തിക പ്രതിസന്ധി ആരംഭിക്കുന്നത് 2006 ല്‍ സഹാറയെ ഏറ്റെടുത്തത് മുതലാണ്. പിന്നീട് രൂപയുടെ മൂല്യത്തകര്‍ച്ചയെത്തുടര്‍ന്നുണ്ടായ എണ്ണവിലക്കയറ്റം ജെറ്റിന്‍റെ തകര്‍ച്ചയുടെ വേഗം കൂട്ടി. വിവിധ ബാങ്കുകള്‍ക്ക് ജെറ്റ് തിരിച്ചു നല്‍കാനുളളത് 8,500 കോടി രൂപയായിരുന്നു.

വായ്പകളുടെ പലിശയും പലിശയ്ക്ക് മുകളില്‍ മറ്റ് ബാധ്യതകളും കുമിഞ്ഞു കൂടിയതോടെ പറന്നുയരുവാൻ ജെറ്റിന്‍റെ ചിറകിന് ഭാരം താങ്ങാന്‍ കഴിയാത്ത സ്ഥിതിയായി. ഇതോടൊപ്പം ശമ്പളം കിട്ടാതെ ദുരിതത്തിലായ പൈലറ്റുമാരുടെ സമരം കൂടിയായതോടെ ജെറ്റ് എയർവേയ്‌സിന്റെ അവസാനമായി.

മുൻപ് ഇന്ത്യയിലെ വ്യോമയാന മേഖല ഒന്നടങ്കം പ്രതിസന്ധികൾ നേരിട്ടിരുന്ന സമയത്തും പിടിച്ചു നിന്ന ജെറ്റ്റ് എയർവേയ്‌സ് ഇത്തവണയും തകർച്ചയിൽ നിന്നും ഉയർന്നു വരുമെന്നായിരുന്നു ജീവനക്കാരുടെയും യാത്രക്കാരുടേയുമൊക്കെ പ്രതീക്ഷ. എന്നാൽ നഷ്ടക്കണക്കുകളുടെ കൂമ്പാരവും കടബാധ്യതകളും പിന്നെയൊരു ഉയർച്ചയ്ക്ക് ജെറ്റിനെ പിന്തുണച്ചില്ല.

2019 ആയപ്പോൾ ജെറ്റ് എയർവേയ്‌സ് സാമ്പത്തിക പ്രതിസന്ധി മൂലം കയറാനാകാത്തവിധത്തിൽ നിലയില്ലാക്കയത്തിലേക്ക് പതിച്ചിരുന്നു. അങ്ങനെ വളരെക്കാലം നീണ്ട സേവനം അവസാനിപ്പിച്ചുകൊണ്ട് 2019 ഏപ്രിൽ 17 നു ജെറ്റ് എയർവേയ്‌സ് ഇന്ത്യൻ ആകാശത്തു നിന്നും വിട വാങ്ങി.

ജെറ്റ് എയർവേയ്‌സിന്റെ ഏറ്റെടുക്കാൻ പലരും മുന്നോട്ടു വന്നെങ്കിലും അതൊന്നും നടപടിയായില്ല. വീണ്ടും ഇന്ത്യൻ ആകാശത്ത് ജെറ്റ് എയർവേയ്‌സിന്റെ യന്ത്രപ്പക്ഷികൾ പറന്നുയരുമോ എന്നത് സംശയം മാത്രമായി. പക്ഷേ 2020 ഓടെ വീണ്ടും പ്രതീക്ഷകൾ ചിറകു വരിച്ചു തുടങ്ങി. ജെറ്റ് എയർവെയ്‌സ് വീണ്ടും പറക്കുവാൻ തയ്യാറായിക്കൊണ്ടിരിക്കുന്ന വാർത്ത എങ്ങും പരന്നു. യുഎഇയിലെ ബിസിനസ്സുകാരനായ മുരാരി ലാൽ ജലാനും, ലണ്ടൻ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന കൽറോക്ക് ക്യാപിറ്റലും നേതൃത്വം നൽകുന്ന കൺസോർഷ്യമാണ് ജെറ്റ് എയർവേയ്‌സിനെ ഏറ്റെടുത്ത് തിരികെ സർവീസിലേക്ക് കൊണ്ടുവരുന്നത്.

ജെ‌റ്റ് എയർവെയ്‌സിന്റെ പൂർവകാല കീർത്തിയിലേക്ക് തിരികെ കൊണ്ടുവരാനുള‌ള ശ്രമങ്ങൾ ജെ‌റ്റ് 2.0 എന്നപേരിലുള്ള പദ്ധതിയാക്കിയാണ് അവതരിപ്പിക്കുന്നത്. ഒരിക്കൽ രാജ്യത്ത് ഏ‌റ്റവുമധികം സർവീസുകൾ നടത്തിയിരുന്ന കമ്പനിയായിരുന്ന ജെ‌റ്റ് എയർവെയ്‌സ് പദ്ധതികൾ കൃത്യമായി നടന്നാൽ 2022 ഓടെ പ്രവർത്തനക്ഷമമാകും.

എല്ലാ റൂട്ടുകളിലെയും മികച്ച സര്‍വീസിനൊപ്പം ജെറ്റ് എയര്‍വെയ്സിൻെറ പോയ പ്രതാപം വീണ്ടെടുക്കാനും പുതിയ പദ്ധതികൾ സഹായകരമായാൽ ഏവിയേഷൻ രംഗത്തെ ലോകം കണ്ട മികച്ച തിരിച്ചു വരവായിരിക്കും ജെറ്റ് എയര്വേയ്സിന്റെത്.

കൊവിഡ് പ്രതിസന്ധി മൂലം ലോകത്തെ ഒട്ടുമിക്ക വ്യോമയാന ഗതാഗത കമ്പനികളും കഷ്‌ടപ്പെടുമ്പോഴാണ് കടംകയറി മുങ്ങിപ്പോയ ജെറ്റ് എയർവേയ്‌സ് തിരികെ വരുന്നത്. ഇത് വ്യോമയാനമേഖലയ്ക്ക് പുത്തനുണർവ്വ് നൽകുമെന്നു തന്നെയാണ് ഏവരുടെയും പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post