പണ്ട് ഒന്നുമില്ലാതെ ഡൽഹിയിൽ; ഇന്ന് എഴുപതിലേറെ ബസ്സുകളുള്ള ട്രാവൽസ്…

Total
91
Shares

ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ട്രാവൽസ് ആണ് ‘പണിക്കേഴ്‌സ് ട്രാവൽസ്.’ മലയാളിയായ ഇ.ആർ.സി. പണിക്കർ എന്നു വിളിപ്പേരുള്ള രാമചന്ദ്രപ്പണിക്കരാണ് ഇതിന്റെ ഉടമ. സ്വപ്നങ്ങളെ യാഥാർഥ്യമാക്കാൻ കഠിനാധ്വാനത്തിന്റെ കുപ്പായം അണിഞ്ഞതാണ് ഇ.ആർ.സി. പണിക്കരുടെ ജീവിതവിജയം. എപ്പോഴും എന്തെങ്കിലും ജോലിചെയ്തുകൊണ്ടിരിക്കണമെന്ന ബാല്യകാലത്തെ മനസ്സ് ജീവിതത്തിലുടനീളം അദ്ദേഹം കൂടെ കൊണ്ടു നടന്നപ്പോൾ വിജയം ഒപ്പംചേർന്നു. ഒട്ടേറെ കഷ്ടതകൾ സഹിച്ചാണ് അദ്ദേഹം ഈ നിലയിൽ എത്തിച്ചേർന്നത്. ഇല്ലായ്മയിൽ നിന്നും കഷ്ടപ്പാടുകൾ സഹിച്ചും പണിക്കേഴ്‌സ് ട്രാവൽസ് ഇന്നീ നിലയിലെത്തിയതിനു പിന്നിൽ വലിയൊരു കഥയുണ്ട്. ആ കഥ വായിക്കാം..

നാലു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. മൂന്നു സഹോദരന്മാരുണ്ട്. വീട്ടിൽ വളരെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ആദ്യം അദ്ദേഹം തിരുനെൽവേലിയിൽ ഒരു ഡോക്ടറുടെ വീട്ടിൽ ജോലിക്കു നിന്നു. അന്ന് അദ്ദേഹത്തിന് പന്ത്രണ്ട് വയസ്സേയുള്ളൂ. അമ്പലപ്പുഴക്കാരനായ ഒരാൾക്ക് അവിടെ ഒരു തയ്യൽക്കടയുണ്ടായിരുന്നു. അവിടെ തയ്യൽ പഠിക്കുവാനായി ചേർന്നു. ആറു വർഷത്തോളം അവിടെ ചെലവഴിച്ചു. പ്രത്യേകിച്ച് വേറെ ഒരു വരുമാനവുമില്ല. തയ്യലിൽ രക്ഷയില്ലെന്ന് കണ്ടപ്പോൾ പണിക്കർ പാളയംകോട്ട് ഇന്ത്യൻ കോഫീ ഹൗസിൽ താൽക്കാലിക ജീവനക്കാരനായി ചേർന്നു. ആ സമയത്ത് ഇൻഡോറിൽ ഒരു കോഫി ഹൌസ് തുറക്കുന്നുണ്ടെന്നു കേട്ടിട്ട് അവിടേക്ക് പോയി. അന്ന് കോഫി ബോർഡിന്റെ കീഴിലായിരുന്നു കോഫി ഹൌസ്.

അവിടെ ജീവനക്കാരനായിട്ടു രണ്ടു വർഷത്തോളം ആയെങ്കിലും പണിക്കരെ സ്ഥിരപ്പെടുത്തിയില്ല. അതിനിടെ ഡൽഹിയിലുള്ള ഒന്നു രണ്ടുപേരെ പരിചയപ്പെടുകയുണ്ടായി. അവർ പറഞ്ഞത് പ്രകാരം അദ്ദേഹം ഡൽഹിയിൽ ഇന്ത്യൻ കോഫി ഹൗസിൽ സ്റ്റാഫ് ആയി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷമായിരുന്നു അത്. അവിടെ അന്നപൂർണ്ണ കഫറ്റേരിയ എന്ന ഹോട്ടൽ ചെയിൻ ആരംഭിച്ചപ്പോൾ പണിക്കരും അതിൽ ചേർന്നു. അവിടെയും രണ്ടു കൊല്ലത്തോളം പണിയെടുത്തു. അതിനിടെ ഷിംലയിൽ അവർ ശാഖ തുറന്നപ്പോൾ അങ്ങോട്ട് അയച്ചു.

അവിടെ നല്ല ശമ്പളം ഉണ്ടായിരുന്നെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ ഡൽഹിയിലേക്ക് തിരികെ അയയ്ക്കുന്ന ഉണ്ടായത്. പക്ഷെ ഡൽഹിയിൽ എത്തിയപ്പോൾ അവിടെ ജോലിയുമില്ല. അതൊരു വല്ലാത്ത ഘട്ടമായിരുന്നു. മനസ്സു വിഷമിച്ച രാമചന്ദ്രപ്പണിക്കർ നേരെ ഹരിദ്വാറിലേക്ക് പോയി. അവിടെ ജോലി കിട്ടിയാൽ ചെയ്യാം അല്ലെങ്കിൽ തപസ്സിരിക്കാം എന്നാണു വിചാരിച്ചത്. അങ്ങനെ അദ്ദേഹത്തിന് അവിടെ ഒരു അങ്ങാടി മരുന്ന് കടയിൽ ജോലി ലഭിച്ചു. അങ്ങനെ ഒന്നൊന്നര മാസം കഴിഞ്ഞപ്പോൾ ഡൽഹിയിൽ നിന്നും ഒരു ടെലഗ്രാം – ലക്‌നൗവിൽ ചെല്ലണം. അന്നപൂർണ ശാഖ അവിടെ തുടങ്ങുന്നു.

അങ്ങനെയിരിക്കെ നാട്ടിലെത്തി ചേർത്തലയിൽ നിന്നും വിവാഹവും കഴിച്ചു. പക്ഷെ വിവാഹം കഴിഞ്ഞു തിരികെ ചെല്ലാൻ വൈകിയതോടെ ആ ജോലിയും പോയി. അന്ന് കയ്യിലുണ്ടായിരുന്ന കുറച്ചു പൈസയും സുഹൃത്തുക്കൾ തന്ന പണവും ചേർത്ത് ഡൽഹി റെയിൽവേ സ്റ്റേഷന്റെ എതിർവശത്ത് ഒരു ഹോട്ടൽ തുടങ്ങി. പക്ഷെ ദൗർഭാഗ്യവശാൽ കടം കയറി അതു പൂട്ടി. ആ സമയത്താണ് എകെജിയും സുഭദ്ര ജോഷിയും ചേർന്ന് തൊഴിലാളികളുടെ കോഫി ഹൌസ് ഇന്ത്യയൊട്ടാകെ ആരംഭിച്ചത്. എകെജിയുമായി നല്ല അടുപ്പമുണ്ടായിരുന്നതിനാൽ പണിക്കർ വീണ്ടും കോഫി ഹൗസിൽ വന്നു. എനിക്ക് പണിക്കർക്ക് അവിടെ ശമ്പളമില്ല. ഭക്ഷണം കഴിക്കാൻ വരുന്നവർ നൽകുന്ന ടിപ്പ് മാത്രമാണ് ആശ്രയം. ആ സമയത്ത് ഭാഗ്യവശാൽ ഇന്ത്യൻ എയർലൈൻസിൽ ഹെൽപ്പറായി ജോലി കിട്ടി. അതോടെയായിരുന്നു രാമചന്ദ്രപ്പണിക്കർക്ക് നല്ലകാലം തുടങ്ങിയത്.

എയർലൈൻസിൽ ജോലി കഴിഞ്ഞാലുടൻ അടുത്ത ബസ്സിൽ കയറി പണിക്കർ കോഫി ഹൗസിൽ എത്തുമായിരുന്നു. എന്നിട്ട് യൂണിഫോമിട്ട് സപ്ലയറായി മാറും. അങ്ങനെയിരിക്കെ 1967 ൽ കേരള ഗവണ്മെന്റ് കേരളം സംസ്ഥാന ഭാഗ്യക്കുറി ആരംഭിച്ചപ്പോൾ അന്ന് കേരള ഹൗസിൽ താമസിച്ചിരുന്ന ലോട്ടറി ഓഫീസർ പണിക്കരെക്കുറിച്ചു കേട്ടിട്ട് വിളിച്ചു ഒരു ഏജൻസി തരപ്പെടുത്തി കൊടുത്തു. അക്കാലത്ത് ഡൽഹിയിൽ ഏറ്റവും കൂടുതൽ ലോട്ടറി ടിക്കറ്റ് വിട്ടത് പണിക്കരുടെ ഏജൻസി ആയിരുന്നു. കോഫി ഹൗസിനു സമീപം ഒരു മേശയിടാൻ വലിപ്പമുള്ള ഒരു സ്റ്റാൾ ഡൽഹി മുനിസിപ്പാലിറ്റി അദ്ദേഹത്തിന് അനുവദിച്ചു കൊടുത്തു.

ആയിടെ താജ് എക്സ്പ്രസ്സ് എന്നൊരു ബസ് സർവ്വീസ് അവിടെ ആരംഭിച്ചു. രാവിലെ ഏഴു മണിക്ക് ആഗ്രയിലേക്ക് പോകും. രാത്രി പത്തിന് തിരിച്ചു വരും. പക്ഷെ അതിൽ ടിക്കറ്റ് കിട്ടാൻ വലിയ പാടായിരുന്നു. എപ്പോൾ നോക്കിയാലും തിരക്കായിരുന്നു ആ ബസ്സിൽ. താജിനെക്കുറിച്ചു കേട്ടപ്പോൾ കാണാൻ പണിക്കർക്കും ഒരാശ തോന്നി. അദ്ദേഹം അദ്ദേഹത്തിന്റെ പരിചയക്കാരെ മുഴുവൻ വിളിച്ച് 15 രൂപ വച്ചു വാങ്ങി അമ്പതു സീറ്റുള്ള ഒരു ടൂറിസ്റ്റ് ബസ് ബുക്ക് ചെയ്തു ആഗ്രയിലേക്ക് പോയി. അടുത്ത ദിവസം രാവിലെ കേരള സംസ്ഥാന ഭാഗ്യക്കുറി വിജയികളുടെ പേരെഴുതാനുള്ള ബ്ളാക്ക് ബോർഡിൽ പണിക്കർ ഇങ്ങനെ എഴുതി – ‘അടുത്ത വെള്ളിയാഴ്ച ആഗ്രയിലേക്കും താജ് മഹലിലേക്കും ബസ് പുറപ്പെടുന്നു. ടിക്കറ്റ് ഇവിടെ ബുക്ക് ചെയ്യാം. ഒരു സീറ്റിനു 15 രൂപ.’

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു വണ്ടി ഫുള്ളായി. അപ്പോൾ രണ്ടാമത്തെ വണ്ടി പിടിച്ചു. അതും ഫുൾ. പിന്നെ എടുത്ത മൂന്നാമത്തെ ബസ്സും ഫുള്ളായി. ആദ്യമാദ്യം വെള്ളിയാഴ്ചകളിൽ മാത്രമായിരുന്നു ബുക്കിംഗ്. പിന്നീട് അത് എല്ലാദിവസവും തുടങ്ങി. ഇതോടെ പണിക്കർക്ക് നല്ല വരുമാനവും ലഭിച്ചു തുടങ്ങി. അതോടെ അദ്ദേഹം എയർ ഇന്ത്യയിലെ ജോലി ഉപേക്ഷിക്കുകയും ചെയ്തു.

അടിയന്തരാവസ്ഥക്കാലത്ത് റോഡ് വികസനം എന്നപേരിൽ ആദ്യമിടിച്ചു തകർത്ത കെട്ടിടങ്ങളിലൊന്ന് കോഫി ഹൌസ് ആയിരുന്നു. അക്കൂട്ടത്തിൽ പണിക്കരുടെ സ്റ്റാളും പൊളിച്ചു കളഞ്ഞിരുന്നു. അതോടെ രാമചന്ദ്രപ്പണിക്കർ കരോൾബാഗിലേക്ക് മാറി.അവിടെ ഒരു ഓഫീസ് തുറക്കുകയും ചെയ്തു. അങ്ങനെയാണ് രാമചന്ദ്രപ്പണിക്കർ സ്വന്തമായി ആദ്യത്തെ ബസ് വാങ്ങുന്നത്. ഡൽഹിയിൽ ഏഷ്യാഡ്‌ വന്നതു കൊണ്ടായിരുന്നു പണിക്കർക്ക് ബസ് വാങ്ങുവാൻ പണം ലഭിച്ചത്. അതോടെ ബസ്സിന്‌ ഒരുപാട് സ്ഥലങ്ങളിലേക്ക് ബുക്കിംഗ് ലഭിച്ചിരുന്നു. ലാഭം കിട്ടിയ തുക കൊണ്ട് പിന്നീട് ബസ്സുകൾ കൂടുതലായി വാങ്ങുകയും ഹരിദ്വാർ, ഋഷികേശ് തുടങ്ങി പല സ്ഥലങ്ങളിലേക്ക് ട്രിപ്പുകൾ ആരംഭിക്കുകയും ചെയ്തു.

ഏഷ്യൻ ഗെയിംസാണ് പണിക്കേഴ്സ് ട്രാവൽസിന്റ വളർച്ച ത്വരിതപ്പെടുത്തിയത്. എന്നാൽ, ആ വളർച്ച ഒരുപരിധിവരെ പാരയായി. ആദായ നികുതി വകുപ്പിന്റെ റെയ്ഡിലാണ് അതു കലാശിച്ചത്. പെട്ടെന്ന് ഒത്തിരി ബസുകൾ വാങ്ങിയതാണ് ആദായ നികുതി വകുപ്പിന്റെ സംശയത്തിനിടയാക്കിയത്. ഏഷ്യൻ ഗെയിംസു കാലത്തെ വരുമാനമാനമാണിതെന്ന് ധരിപ്പിക്കാനും കഴിഞ്ഞില്ല. റെയ്ഡിനുശേഷം പത്തുവർഷം നിയമയുദ്ധം നടത്തിയാണ് പണിക്കർ തന്റെ നിരപരാധിത്വം തെളിയിച്ചത്.

1992 ൽ ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും ‘പണിക്കേഴ്‌സ് ട്രാവൽസ്’ എന്ന പേരിൽ ഓഫീസുകൾ ആരംഭിച്ചു. 2015 ജൂലൈയിൽ ഇ.ആര്‍.സി പണിക്കര്‍ എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്ന രാമചന്ദ്രപ്പണിക്കർ അന്തരിച്ചു. ട്രാവൽസ് ആധുനികമാക്കിയതും ഇന്ന് അതിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും രാമചന്ദ്രപണിക്കരുടെ മകൻ ബാബുവാണ്. ഇന്ന് പണിക്കേഴ്‌സ് ട്രാവൽസിനു എഴുപതിലേറെ ബസ്സുകൾ സ്വന്തമായുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കു ജീവിതമാര്‍ഗം കൂടിയാണു പണിക്കേഴ്‌സിന്റെ സഞ്ചാര വ്യവസായവും അനുബന്ധ സംരഭങ്ങളും. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കെല്ലാം പണിക്കേഴ്‌സിന് എന്നും ഒരു ട്രിപ്പെങ്കിലുമുണ്ടാകും.

ആർകെ പുരത്തെ മലായ് മന്ദിർ, അയ്യപ്പക്ഷേത്രം എന്നിവടങ്ങളിലേക്ക് കരോൾ ബാഗിൽനിന്നു വെള്ളി, ശനി ദിവസങ്ങളിൽ സൗജന്യ ബസ് സർവീസ് പണിക്കേഴ്സ് ട്രാവൽസ് നടത്തുന്നുണ്ട്. പണിക്കരുടെ കാലത്തു തുടങ്ങിയ സേവനമാണിത്. ഇപ്പോൾ രാജ്യത്തിന്റെ ഏതാണ്ട് എല്ലാഭാഗത്തുനിന്നും വിനോദ സഞ്ചാരികൾക്കു യാത്രാസൗകര്യം ഒരുക്കുന്ന ഗ്രൂപ്പ് ഡൽഹിയിൽനിന്നു 15 മേഖലകളിലേക്കു പാക്കേജ് ടൂറുകൾ നടത്തുന്നു. പഞ്ചാബ്, യുപി, ഹരിയാന, രാജസ്‌ഥാൻ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ജമ്മു കശ്‌മീർ എന്നീ സംസ്‌ഥാനങ്ങളിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു ഡൽഹിയിൽനിന്നു പണിക്കേഴ്‌സിന്റെ ബസുണ്ട്. ഇപ്പോൾ അത്യാധുനിക സൗകര്യങ്ങളോടെയുള്ള വോൾവോ ബസുകൾവരെ പണിക്കേഴ്‌സിനുണ്ട്.

കടപ്പാട് – 2008 ൽ മനോരമ ആഴ്ചപ്പതിപ്പിൽ വന്ന ലേഖനം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post