പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് അഥവാ PIA

Total
2
Shares

പാക്കിസ്ഥാന്റെ ഫ്‌ളാഗ് കാരിയർ എയര്ലൈനാണ് പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്. പാക്കിസ്ഥാൻ എയർലൈൻസ് അഥവാ PIA യുടെ സംഭവ ബഹുലമായ ചരിത്രമാണ് ഇനി പറയുവാൻ പോകുന്നത്.

1945 ൽ പാക്കിസ്ഥാൻ എന്ന രാജ്യം പിറക്കുന്നതിനും മുൻപേ പാക് രാഷ്ട്രപിതാവായ മുഹമ്മദലി ജിന്ന പിറക്കാനിരിക്കുന്ന പുതിയ രാജ്യത്തിന് ഒരു ഫ്‌ളാഗ് കാരിയർ വിമാനസർവീസ് വേണമെന്ന ആഗ്രഹത്താൽ അതിനായി പ്രമുഖ ബിസിനസ്സുകാരായിരുന്ന മിർസ അഹമ്മദ് ഇസ്പഹാനി, ആദംജീ ഹാജി ദാവൂദ് എന്നിവരെ സമീപിക്കുകയുണ്ടായി. ഇതിന്റെ ഫലമായി 1946 ൽ ഓറിയൻറ് എയർവെയ്സ് ലിമിറ്റഡ് എന്ന പേരിൽ കൽക്കട്ട കേന്ദ്രീകരിച്ച് ഒരു കമ്പനി രൂപീകരിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട ഒരു മുസ്ലിം ഉടമസ്ഥതയിലുള്ള എയർലൈൻ ആയിരുന്നു അത്.

1947 ഫെബ്രുവരിയിൽ ഓറിയൻറ് എയർവെയ്സ് ലിമിറ്റഡ് മൂന്നു ഡഗ്ലസ് DC-3 വിമാനങ്ങൾ വാങ്ങുകയും മെയ് മാസത്തിൽ ഫ്ളയിങ് ലൈസൻസ് കരസ്ഥമാക്കുകയും ചെയ്തു. ജൂൺ 30 നു ഓറിയൻറ് എയർവെയ്സ് തങ്ങളുടെ സർവ്വീസ് ആരംഭിച്ചു. കൽക്കട്ടയിൽ നിന്നും മ്യാൻമറിലെ സിത്വേയിലേക്കും, റങ്കൂണിലേക്കും ആയിരുന്നു ആദ്യ സർവ്വീസ്.

1947 ഓഗസ്റ്റ് 14 നു പാക്കിസ്ഥാൻ ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും വേർപെട്ട് സ്വതന്ത്ര രാഷ്ട്രമായി മാറി. ഇതോടെ ഓറിയൻറ് എയർവെയ്സ് തങ്ങളുടെ പ്രവർത്തനങ്ങൾ പാക്കിസ്ഥാനിലേക്ക് മാറ്റുകയും ചെയ്തു. ഈസ്റ്റ് പാക്കിസ്ഥാനിൽ (അതായത് ഇന്നത്തെ ബംഗ്ളാദേശ്) നിന്നും വെസ്റ്റ് പാക്കിസ്ഥാനിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ നടത്തുക എന്നതായിരുന്നു ഓറിയൻറ് എയർവെയ്‌സിൻ്റെ പ്രധാന ലക്‌ഷ്യം. 1949 ൽ ഓറിയൻറ് എയർവേയ്‌സ് മൂന്ന് Convair CV-240 എയർക്രാഫ്റ്റുകൾ തങ്ങളുടെ ഫ്‌ലീറ്റിലേക്ക് കൂട്ടിച്ചേർക്കുകയും കറാച്ചി – ഡൽഹി – കൽക്കട്ട – ധാക്ക റൂട്ടിൽ സർവ്വീസുകൾ നടത്തുകയും ചെയ്തു. ഇതോടെ Convair എയർക്രാഫ്റ്റ് ഉപയോഗിച്ച് സർവ്വീസ് നടത്തുന്ന ആദ്യത്തെ ഏഷ്യൻ എയർലൈനായി ഓറിയൻറ് എയർവെയ്സ് മാറുകയും ചെയ്തു.

1950 കളിൽ ഈ റൂട്ടുകളിൽ മറ്റു വിമാനങ്ങൾ സർവ്വീസ് ആരംഭിച്ചതോടെ ഓറിയൻറ് എയർവെയ്സിനു നഷ്ടക്കണക്കുകൾ ഏറിവന്നു. ഇതോടെ അന്നത്തെ പാക്കിസ്ഥാൻ സർക്കാർ ഓറിയൻറ് എയർവെയ്സിനു സഹായവുമായി വരികയും പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് എന്ന പേരിൽ ഒരു എയർലൈൻ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. അധികം വൈകാതെ 1955 ൽ ഓറിയൻറ് എയർവെയ്സ് പാക്കിസ്ഥാൻ എയർലൈൻസിൽ ലയിച്ചു.

പുതിയ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിൽ മൂന്നു L-1049C Super Constellation, രണ്ടു Convair CV-240, പതിനൊന്ന് DC-3 എന്നിങ്ങനെയായിരുന്നു എയർക്രാഫ്റ്റുകളുടെ കണക്ക്. ലയനത്തിന് ശേഷം പാക്കിസ്ഥാൻ എയർലൈൻസ് കറാച്ചിയിൽ നിന്നും ലണ്ടനിലേക്ക് Lockheed L-1049C Super Constellation വിമാനം ഉപയോഗിച്ച് സർവ്വീസ് ആരംഭിച്ചു. DC-3 വിമാനങ്ങൾ ലോക്കൽ റൂട്ടുകളിൽ സർവ്വീസ് നടത്തുവാനായിരുന്നു PIA യുടെ തീരുമാനം.

പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് മികച്ച രീതിയിൽ ഓപ്പറേഷനുകൾ തുടങ്ങിയതോടെ പാക്കിസ്ഥാൻ എയർലൈൻസിലെ യാത്രക്കാരുടെ എണ്ണം 50 ശതമാനത്തോളം ഇരട്ടിച്ചു. കൂടുതൽ വിമാനങ്ങൾ PIA വാങ്ങി. 1959 ൽ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തേക്ക് എയർ മാർഷൽ നുർഖാൻ വന്നതോടെ PIA യുടെ സുവർണ്ണകാലത്തിനു തുടക്കമായി.

1960 ൽ PIA പാൻ അമേരിക്കൻ എയർലൈനിൽ നിന്നും ഒരു ബോയിങ് 707 വിമാനം പാട്ടത്തിനെടുക്കുകയും, ഇതുപയോഗിച്ച് കറാച്ചി – ലണ്ടൻ റൂട്ടിൽ സർവ്വീസ് നടത്തുകയും ചെയ്തു. 1960 ന്റെ അവസാനത്തിൽ PIA ആദ്യമായി സാമ്പത്തികമായി ലാഭത്തിലായി മാറി. 1962 ൽ മൂന്നു ബോയിങ് 720 വിമാനങ്ങൾ കൂടി PIA യുടെ ഫ്‌ലീറ്റിലേക്ക് വന്നുചേർന്നു. 1964 ൽ PIA ചൈനയിലേക്ക് സർവ്വീസുകൾ ആരംഭിച്ചു.

1965 ലെ ഇന്ത്യ – പാക് യുദ്ധത്തിനിടെ പാക്കിസ്ഥാനി ആംഡ് ഫോഴ്സുകൾ PIA യുടെ വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു പ്രധാനമായും യുദ്ധമുഖത്ത് സാധനങ്ങൾ എത്തിക്കുകയും മറ്റും ചെയ്തിരുന്നത്. യുദ്ധത്തിനു ശേഷം പാരീസ്, ഇസ്താംബൂൾ, ബാഗ്‌ദാദ്‌, കുവൈറ്റ്, ജിദ്ദ, നയ്‌റോബി, ബാങ്കോക്ക്, മനില, ടോക്യോ, ഡമാസ്‌ക്കസ് എന്നിവിടങ്ങളിലേക്ക് PIA തങ്ങളുടെ സർവ്വീസുകൾ വ്യാപിപ്പിച്ചു.

1974 ൽ PIA തങ്ങളുടെ കാർഗോ സർവ്വീസുകൾക്ക് തുടക്കമിട്ടു. 1976 ൽ ടാപ്എയർ പോർച്ചുഗലിൽ നിന്നും രണ്ട് ബോയിങ് 747 ജംബോജെറ്റ് വിമാനങ്ങൾ പാക്കിസ്ഥാൻ എയർലൈൻസ് പാട്ടത്തിനെടുത്തു. 1980 ൽ PIA തങ്ങളുടെ ആദ്യത്തെ എയർബസ് 300 വിമാനം അവതരിപ്പിച്ചു. 1970 കളിൽ പാക്കിസ്ഥാനിൽ നടന്ന പലതരത്തിലുള്ള രാഷ്ട്രീയ കളികൾ പാക്കിസ്ഥാൻ എയർലൈൻസിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുവെങ്കിലും സാമ്പത്തിക ലാഭത്തിൽ അവർ മുന്നേറിക്കൊണ്ടിരുന്നു. 1985 ൽ ആറു ബോയിങ് 737 – 300 എയർക്രാഫ്റ്റുകൾ സ്വന്തമാക്കിയതു വഴി PIA B737 വിമാനങ്ങളുപയോഗിച്ച് സർവ്വീസ് നടത്തുന്ന ആദ്യത്തെ ഏഷ്യൻ എയർലൈനായി മാറി.

1990 കൾ ആയതോടെ പാക്കിസ്ഥാൻ എയർലൈൻസിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉടലെടുക്കുകയും എയർലൈൻ പതിയെ നഷ്ടങ്ങളിലേക്ക് നീങ്ങുകയും ചെയ്തു. 1991 ൽ PIA യിലേക്ക് എയർബസ് A310 മോഡൽ വിമാനങ്ങൾ എത്തിച്ചേർന്നു. ഇതിനിടയിൽ PIA യ്ക്ക് അവരുടെ റൂട്ടുകളിൽ മറ്റു എയർലൈൻ കമ്പനികളോട് മത്സരിക്കേണ്ട അവസ്ഥയുമുണ്ടായി. 1999 ൽ PIA അഞ്ച് ബോയിങ് B747-300 വിമാനങ്ങൾ പാട്ടത്തിനെടുക്കുകയും ഇവയിൽ പുതിയ ലിവെറി നൽകുകയും ചെയ്തു.

2001 ൽ അഫ്ഗാനിസ്ഥാൻ യുദ്ധം നടക്കുന്നതു മൂലം അഫ്ഗാനിസ്ഥാനിനു മുകളിലൂടെയുള്ള എയർസ്പേസ് അടച്ചത് PIA യുടെ സർവീസുകളെ പ്രതികൂലമായി ബാധിച്ചു. എങ്കിലും പ്രതീക്ഷ കൈവിടാതെ അവർ തങ്ങളുടെ പ്രവർത്തനം തുടർന്നു. മുൻപ് പാട്ടത്തിനെടുത്ത അഞ്ച് B747-300 വിമാനങ്ങൾ 2002 ൽ PIA വിലകൊടുത്തു സ്വന്തമാക്കി. 2004 ൽ ബോയിങ് 777-200 വിമാനങ്ങളും, 2006 -2007 വർഷങ്ങളിലായി ബോയിങ് 777-300 വിമാനങ്ങളും കൂടി PIA യിലേക്ക് എത്തിച്ചേർന്നു.

താരതമ്യേന വലിപ്പമുള്ള B777 വിമാനങ്ങൾ തങ്ങളുടെ ഫ്‌ലീറ്റിൽ കൂടിയതോടെ PIA കറാച്ചി, ലാഹോർ, ഇസ്ലാമബാദ് എന്നിവിടങ്ങളിൽ നിന്നും ടോറൻഡോയിലേക്ക് നോൺസ്റ്റോപ്പ്‌ ഫ്‌ളൈറ്റ് സർവ്വീസുകൾ ആരംഭിച്ചു. ന്യൂയോർക്ക്, ചിക്കാഗോ, വാഷിംഗ്‌ടൺ, ഹൂസ്റ്റൺ എന്നിവിടങ്ങളിലേക്ക് കൂടി നോൺസ്റ്റോപ്പ്‌ സർവ്വീസുകൾ തുടങ്ങുവാൻ PIA ലക്ഷ്യമിട്ടിരുന്നുവെങ്കിലും സുരക്ഷാ പ്രശ്‍നങ്ങൾ കാരണം അമേരിക്ക ഇവയ്ക്ക് അനുമതി നിഷേധിക്കുകയാണുണ്ടായത്.

2010 ൽ PIA തങ്ങളുടെ ലിവറിയിൽ ചില പരിഷ്‌ക്കാരങ്ങൾ വരുത്തി. 2011 ൽ PIA വീണ്ടും നഷ്ടങ്ങളിലേക്ക് നീങ്ങുവാൻ തുടങ്ങി. തുടർന്ന് എയർബസ് A320 മുതലായ ചില എയർക്രാഫ്റ്റുകൾ പാട്ടത്തിനെടുത്തു PIA സർവ്വീസ് നടത്തുകയുണ്ടായി. 2015 ൽ 16 വർഷത്തെ സേവനത്തിനു ശേഷം അവസാനത്തെ ബോയിങ് B747 വിമാനവും PIA യിൽ നിന്നും വിടവാങ്ങി. 2016 അവസാനത്തോടെ PIA യുടെ നഷ്ടം 3 ബില്യൺ ഡോളറുകളായി മാറി. 2017 ൽ PIA യുടെ ന്യൂയോർക്കിലേക്കുള്ള സർവ്വീസ് നിർത്തലാക്കപ്പെട്ടു. 2018 അവസാനത്തോടുകൂടി PIA യുടെ നഷ്ടക്കണക്ക് 3.3 ബില്യൺ ഡോളറുകളായി ഉയർന്നു. ഇതിനിടെ പാക്കിസ്ഥാനിലെ ഒരു പ്രൈവറ്റ് എയർലൈനായിരുന്ന ഷഹീൻ എയർ പ്രവർത്തനമവസാനിപ്പിച്ചപ്പോൾ അവരുടെ റൂട്ടുകളിൽ PIA തങ്ങളുടെ സർവ്വീസ് ആരംഭിക്കുകയുണ്ടായി.

തുടക്കം മുതൽ 2019 വരെയുള്ള സർവ്വീസ് കാലഘട്ടത്തിൽ PIA വിമാനങ്ങൾക്ക് 25 ഓളം തവണ അപകടങ്ങൾ സംഭവിക്കുകയും ധാരാളമാളുകൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ എട്ടു തവണയോളം PIA വിമാനങ്ങൾ ഹൈജാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

എല്ലാ വർഷവും ഹജ്ജ് തീർത്ഥാടന കാലഘട്ടത്തിൽ പാക്കിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും സൗദി അറേബ്യയിലേക്ക് PIA സ്പെഷ്യൽ സർവ്വീസുകൾ നടത്താറുണ്ട്. Airbus A320-200, ATR 42-500, ATR 72-500, Boeing 777-200, Boeing 777-200LR, Boeing 777-300ER എന്നീ എയർക്രാഫ്റ്റ് മോഡലുകളാണ് ഇന്ന് PIA യുടെ ഫ്‌ലീറ്റിൽ ഉള്ളത്. കറാച്ചിയിലെ ജിന്നാ ഇന്റർനാഷണൽ എയർപോർട്ടാണ് PIA യുടെ പ്രധാന ഹബ്ബ്.

25 ഓളം ആഭ്യന്തര റൂട്ടുകളിലും, അത്രയും തന്നെ അന്താരാഷ്ട്ര റൂട്ടുകളിലും PIA സർവ്വീസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് PIA യ്ക്ക് സർവ്വീസുകൾ ഉണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ മൂലം ഈ സർവ്വീസുകൾ താൽക്കാലികമായി നിർത്തിവെക്കപ്പെട്ടിരിക്കുകയാണ്.

2019 ൽ ചെലവുചുരുക്കലിന്റെ ഭാഗമായി പാക്കിസ്ഥാൻ എയർലൈൻസ്, നഷ്ടത്തിലായിരുന്ന തങ്ങളുടെ ആറ് റൂട്ടുകൾ നിർത്തലാക്കി. ഇതിന്റെ ഫലമായി 2019 അവസാനത്തോട് കൂടി PIA യുടെ ലാഭവരുമാനം വർദ്ധിച്ചു. തുടർന്നും തങ്ങൾ വിജയകരമായി മുന്നേറും എന്നു തന്നെയാണ് PIA യുടെ പ്രതീക്ഷ.

എഴുത്ത് – പ്രശാന്ത് പറവൂർ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post