സ്‌പൈസ്ജെറ്റ്; ഒരു ഇന്ത്യൻ ലോകോസ്റ്റ് എയർലൈൻ ചരിത്രം

Total
24
Shares

ഇന്ത്യയിലെ ഒരു ബഡ്‌ജറ്റ്‌ എയർലൈനാണ്‌ സ്‌പൈസ്ജെറ്റ്. സ്‌പൈസ്‌ജെറ്റിൻ്റെ ചരിത്രവും വിശേഷങ്ങളുമാണ് ഈ ലേഖനത്തിലൂടെ നിങ്ങൾക്കു മുന്നിൽ എത്തിക്കുന്നത്.

സ്‌പൈസ്ജെറ്റിന്റെ ചരിത്രം പറഞ്ഞു തുടങ്ങണമെങ്കിൽ വർഷങ്ങൾ പിന്നിലേക്ക് ഒന്നു പോകണം. ഇന്ത്യൻ ബിസിനസ്സുകാരനായ എസ്.കെ.മോഡി 1984 ൽ തുടങ്ങിയ പ്രൈവറ്റ് എയർ ടാക്സി സർവ്വീസിൽ നിന്നുമാണ് സ്‌പൈസ്ജെറ്റിന്റെ പൂർവ്വകാല ചരിത്രം ആരംഭിക്കുന്നത്. പിന്നീട് 1993 ൽ ഈ കമ്പനി മോഡിലുഫ്റ്റ് എന്ന പേര് സ്വീകരിക്കുകയും, ജർമ്മൻ ഫ്‌ളാഗ് കാരിയറായ ലുഫ്താൻസയുമായി ടെക്നിക്കൽ പാർട്ണർഷിപ്പിൽ ഏർപ്പെടുകയും ചെയ്യുകയുണ്ടായി.

ഇതോടൊപ്പം മോഡിലുഫ്റ്റ് എന്ന പേരിൽ പാസഞ്ചർ, കാർഗോ വിമാന സർവ്വീസുകൾ കമ്പനി നടത്തിയിരുന്നു. പിന്നീട് ലുഫ്താൻസയുമായി ചില കാരണങ്ങളാൽ മോഡിലുഫ്റ്റ് തെറ്റിപ്പിരിയുകയും ഒടുവിൽ 1996 ൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് ഈ എയർലൈൻ വിൽക്കപ്പെടുകയും റോയൽ എയർവെയ്‌സ് എന്ന പേരിലാകുകയുമുണ്ടായി. എന്നാൽ പലതരത്തിലുള്ള പ്രശ്നങ്ങൾ മൂലം റോയൽ എയർവെയ്സിനു ഒരിക്കലും പറക്കാൻ സാധിച്ചില്ല.

പിന്നീട് വർഷങ്ങൾക്ക് ശേഷം 2004 ൽ ഇന്ത്യൻ വ്യവസായിയായ അജയ് സിംഗ് കമ്പനി ഏറ്റെടുക്കുകയും സ്‌പൈസ്ജെറ്റ് എന്ന പേരിൽ ഒരു എയർലൈൻ ആരംഭിക്കുകയും ചെയ്തു. ബഡ്‌ജറ്റ്‌ എയർലൈൻ എന്ന നിലയിലായിരുന്നു സ്‌പൈസ്ജെറ്റ് ഇന്ത്യൻ വ്യോമയാന മേഖലയിലേക്ക് ചുവടുവച്ചത്. 2005 ൽ സ്പൈസ്ജെറ്റ് രണ്ടു ബോയിങ് 737 വിമാനങ്ങൾ പാട്ടത്തിനെടുക്കുകയും, പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകുകയും ചെയ്തു.

2005 മെയ് 18 നു സ്പൈസ്ജെറ്റ് ബുക്കിംഗുകൾ ആരംഭിക്കുകയും അതേ മാസം 24 നു തങ്ങളുടെ ആദ്യ സർവ്വീസ് നടത്തുകയും ചെയ്തു. ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് ആയിരുന്നു സ്‌പൈസ്ജെറ്റിന്റെ ആദ്യത്തെ സർവ്വീസ്. അങ്ങനെ സ്‌പൈസ്ജെറ്റ് ആഭ്യന്തര റൂട്ടുകളിൽ മികച്ച രീതിയിൽ സർവ്വീസ് നടത്തി വന്നു. ഇതിന്റെ ഫലമായി 2008 ൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ലോകോസ്റ്റ് എയർലൈൻ എന്ന നിലയിൽ സ്പൈസ്ജെറ്റ് എത്തിച്ചേർന്നു. 2009 ൽ World Travel Market Award സ്‌പൈസ് ജെറ്റിനെ തേടിയെത്തി.

2010 ൽ തമിഴ്‌നാട്ടിലെ പ്രമുഖ ചാനൽ, ബിസിനസ്സ് ഗ്രൂപ്പായ സൺ ഗ്രൂപ്പ് സ്‌പൈസ്ജെറ്റിന്റെ 37.7% ഓഹരികൾ വാങ്ങി. ആഭ്യന്തര റൂട്ടുകളിൽ സർവ്വീസുകൾ നടത്തി മുന്നേറുന്നതിനിടെ 2010 ൽ സ്‌പൈസ് ജെറ്റിന് ഇന്റർനാഷണൽ റൂട്ടുകളിൽ സർവ്വീസ് നടത്താനുള്ള അനുമതി ലഭിച്ചു. ഡൽഹി – കാഠ്മണ്ഡു റൂട്ടിലായിരുന്നു സ്‌പൈസ്ജെറ്റിന്റെ ആദ്യത്തെ ഇന്റർനാഷണൽ യാത്ര. ഇതോടൊപ്പം ചെന്നൈ – കൊളംബോ റൂട്ടിലും സ്പൈസ്ജെറ്റ് സർവ്വീസ് ആരംഭിക്കുകയും ചെയ്തു.

2011 – 2012 കാലഘട്ടത്തിൽ സാമ്പത്തികമായ പ്രതിസന്ധികൾ സ്പൈസ്ജെറ്റിനെ നല്ലരീതിയിൽ ബാധിച്ചു തുടങ്ങി. ഇന്ധനം നിറയ്ക്കാൻ പണം തികയാത്തതിനാൽ യാത്രക്കാരെ ബോർഡ് ചെയ്ത വിമാനം ടേക്ക്ഓഫ് ചെയ്യുവാൻ സാധിക്കാത്ത നാണക്കേടിൽ വരെയെത്തി കാര്യങ്ങൾ. കാര്യങ്ങൾ ഗുരുതരമായ അവസ്ഥയിലേക്ക് പോകുകയാണെന്നു മനസ്സിലാക്കിയ സൺഗ്രൂപ്പ് 14 മില്യൺ യു.എസ്. ഡോളർ കൂടി കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്തുകൊണ്ട് തങ്ങളുടെ ഓഹരിശതമാനം വർദ്ധിപ്പിച്ചു. അങ്ങനെ 2012 അവസാനത്തോടെ സ്പൈസ്ജെറ്റ് സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകടക്കുവാൻ തുടങ്ങി.

2013 ൽ DGCA യുടെ റിപ്പോർട്ട് പ്രകാരം സമയകൃത്യതയുടെ കാര്യത്തിൽ സ്പൈസ്ജെറ്റ് രാജ്യത്ത് ഒന്നാമതെത്തി. 2014 ൽ 42 ബോയിങ് 737-8 Max വിമാനങ്ങൾ വാങ്ങുന്നതിനായി ബോയിങ് കമ്പനിയുമായി സ്പൈസ്ജെറ്റ് കരാറിലേർപ്പെടുകയും അതേവർഷം ഓഗസ്റ്റ് മാസത്തിൽ ആദ്യത്തെ ബോയിങ് 737-8 Max വിമാനം സ്പൈജെറ്റിന്റെ ഫ്‌ലീറ്റിൽ എത്തിച്ചേരുകയും ചെയ്തു. 2015 ൽ സ്‌പൈസ്‌ജെറ്റിന്റെ ലോഗോയിൽ മാറ്റങ്ങൾ വരികയും ‘Red, Hot, Spicy’ എന്ന ടാഗ്‌ലൈൻ സ്വീകരിക്കുകയും ചെയ്തു.

2015 ൽ സൺഗ്രൂപ്പ് സ്‌പൈസ്‌ജെറ്റിനു മേലുള്ള തങ്ങളുടെ ഓഹരികൾ മുഴുവനും ഫൗണ്ടറായ അജയ് സിംഗിനു തന്നെ നൽകിക്കൊണ്ട് പാർട്ണർഷിപ്പിൽ നിന്നും ഒഴിഞ്ഞു. 2018 ൽ ഇന്ത്യയിലെ മികച്ച ആഭ്യന്തര എയർലൈനിനുള്ള അവാർഡ് സ്പൈസ്ജെറ്റ് കരസ്ഥമാക്കി.

ഹരിയാനയിലെ ഗുഡ്‌ഗാവിലാണ് സ്‌പൈസ്ജെറ്റിന്റെ ഹെഡ്‍ക്വർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്, ഹൈദരാബാദിലെ രാജീവ്ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് എന്നിവയാണ് സ്‌പൈസ്ജെറ്റിന്റെ ഹബ്ബുകൾ. പാസഞ്ചർ സർവീസുകൾക്ക് പുറമേ ‘സ്‌പൈസ് എക്സ്പ്രസ്സ്’ എന്ന പേരിൽ കാർഗോ സർവ്വീസുകളും സ്‌പൈസ്ജെറ്റ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.

ഇന്ന് നൂറിലധികം വിമാനങ്ങൾ സ്‌പൈസ്‌ജെറ്റിന് സ്വന്തമായുണ്ട്. ബോയിങ് 737, ബോംബർഡിയർ Q-400 എന്നീ മോഡൽ എയർക്രാഫ്റ്റുകളാണ് സ്പൈസ്ജെറ്റ് ഫ്‌ലീറ്റിൽ ഉള്ളത്. 2019 മെയിലെ കണക്കുകൾ പ്രകാരം 54 ആഭ്യന്തര റൂട്ടുകളിലും, ദുബായ്, ബാങ്കോക്ക്, കൊളംബോ, മസ്‌ക്കറ്റ് തുടങ്ങിയ 10 അന്താരാഷ്ട്ര റൂട്ടുകളിലുമായി മൊത്തത്തിൽ 64 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സ്പൈസ്ജെറ്റ് സർവ്വീസുകൾ നടത്തുന്നുണ്ട്. യുഎഇയുടെ ഫ്ലാഗ് കാരിയറായ എമിറേറ്റ്സുമായി സ്‌പൈസ്‌ജെറ്റിന് കോഡ്‌ഷെയർ എഗ്രിമെന്റുകൾ ഉണ്ട്.

2020 ൽ കൊറോണ വൈറസ് മൂലം എയർലൈനുകളെല്ലാം തങ്ങളുടെ പ്രവർത്തനം നിർത്തിവെച്ച സാഹചര്യത്തിലും, യാത്രാവിമാനത്തിലെ പാസഞ്ചർ കാബിനിൽ അവശ്യ സാധനങ്ങൾ കയറ്റി എമർജൻസി കാർഗോ സർവ്വീസ് നടത്തി സ്‌പൈസ് ജെറ്റ് ചരിത്രം കുറിക്കുകയുണ്ടായി. ഒരു യാത്രാ വിമാനത്തിലെ സീറ്റുകളിൽ ആവശ്യവസ്തുക്കൾ (കാർഗോ) കയറ്റി സർവ്വീസ് നടത്തിയത് ഇന്ത്യൻ വ്യോമചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു.

ഇന്ത്യയിലെ എയർലൈനുകളുടെയിടയിൽ തങ്ങളുടേതായ മികച്ച സ്ഥാനം നിലനിർത്തിക്കൊണ്ട് സ്പൈസ്ജെറ്റ് ഇന്നും പറന്നുകൊണ്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post