ഒരാൾക്ക് പോലീസിൽ ജോലി ലഭിക്കുവാൻ കടക്കേണ്ട കടമ്പകൾ..

Total
10
Shares

പോലീസ് എന്നു കേൾക്കുമ്പോൾ പേടി മാത്രം മനസ്സിൽ വരുന്ന ഒരു കാലമുണ്ടായിരുന്നു നമ്മുടെ സമൂഹത്തിൽ. എന്നാൽ ഇന്ന് പോലീസ് എന്നത് നമ്മുടെ സുഹൃത്തുക്കളെപ്പോലെ ആയിരിക്കുന്നു. സുഹൃത്തുക്കളെപ്പോലെ എന്നു പറഞ്ഞത് മര്യാദയ്ക്ക് ജീവിക്കുന്നവരുടെ കാര്യമാണ്. കുറ്റവാളികൾക്ക് എന്നും പോലീസ് ഒരു പേടിസ്വപ്‌നം തന്നെ. എങ്ങനെയാണ് ഒരാൾക്ക് പോലീസ് ആകുവാൻ സാധിക്കുന്നത്? അതിനായി എന്തെല്ലാം കടമ്പകൾ കടക്കണം? ഇതിനുള്ള ഉത്തരങ്ങൾ കഴിഞ്ഞ ദിവസം കേരള പോലീസിന്റെ ഫേസ്‌ബുക്ക് പേജിൽ കൃത്യമായി പോസ്റ്റ് ചെയ്തിരുന്നു. ആ പോസ്റ്റ് നമുക്കൊന്ന് നോക്കാം.

ഒരു പോലീസ് ട്രെയിനിങ് അപാരത, ഒരാൾ പോലീസ് ആകുന്ന കഥ – കുഞ്ഞും നാളിൽ കള്ളനും പോലീസും കളിക്കുമ്പോൾ എന്നും പോലീസാകാനായിരുന്നു ഏവരും ആഗ്രഹിച്ചിരുന്നത്. ബാല്യത്തിൽ നിന്നും യൗവനത്തിലേക്കു കടക്കുമ്പോൾ ജോലിനേടണമെന്ന മോഹത്തോടൊപ്പം കാക്കിയണിഞ്ഞു നീതിപാലകനാകാനുള്ള ആഗ്രഹം ഉള്ളിൽ സൂക്ഷിക്കുന്നവരുമുണ്ട്. ആഗ്രഹത്തോടൊപ്പം കഠിനപ്രയത്നവും പരീക്ഷകളും നിരവധി കടമ്പകളും താണ്ടിയാണ് ഒരാൾ പോലീസ് ഉദ്യോഗസ്ഥനാകുന്നത്.

പൊതുവിജ്ഞാനം. ആനുകാലിക സംഭവങ്ങൾ, കേരള നവോത്ഥാനം, ജനറൽ ഇംഗ്ലീഷ്, ലഘുഗണിതം, മാനസികശേഷി പരിശോധന തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെട്ട പരീക്ഷ പി.എസ്.സി. പരീക്ഷയെഴുതി ആകാംക്ഷയോടെ കാത്തിരിപ്പാണ് ഷോർട് ലിസ്റ്റിൽ ഉൾപ്പെടുമോ എന്നറിയാൻ. പക്ഷെ വീണ്ടും കടമ്പകൾ കടക്കണം.. കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും… അതാണ് അടുത്ത വെല്ലുവിളി. 100 മീറ്റര്‍ ഓട്ടം : 14 second, High Jump: 1.33 m, Long Jump: 4.60m, ഷോട് പുട്ട് , റോപ് ക്ലൈമ്പിങ്, ക്രിക്കറ്റ് ബോൾ ത്രോ, ചിന്നിങ്/പുൾ അപ്സ്, 1500 മീറ്റർ ഓട്ടം എന്നീ ഇനങ്ങളാണ് കായികക്ഷമതാ പരീക്ഷയിലുള്ളത്. ഇതിൽ അഞ്ചെണ്ണത്തിലും ശാരീരിക അളവെടുപ്പിലും വിജയിച്ചാലാണ് റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റുക..

കായികക്ഷമതയിൽ വിജയിച്ച ശേഷം അഡ്വൈസ് മെമ്മോ ലഭിക്കും. തുടർന്നാണ് മെഡിക്കൽ പരിശോധന. ശാരീരിക വൈകല്യങ്ങളും, കാഴ്ചശേഷി തിരിച്ചറിയുന്നതിനുo വേണ്ടിയാണ് ഈ പരിശോധന. ഇത് പൂർത്തിയായതിനു ശേഷം ട്രെയിനിങിനുള്ള അറിയിപ്പ് ലഭിക്കും. ഒരു വ്യക്തിയിൽ നിന്നും പോലീസ് ഉദ്യോഗസ്ഥനിലേക്കുള്ള പരിണാമാവസ്ഥയാണ് പോലീസ് ക്യാമ്പിലെ പരിശീലനകാലം. അതുവരെ കണ്ടതും ശീലിച്ചതും ഇഷ്ടപ്പെട്ടതുമെല്ലാം മറന്നു മറ്റൊരു ജീവിതത്തിലേക്ക്..

ത്യാഗസന്നദ്ധമായ, കർമ്മനിരതമായ, സേവനസന്നദ്ധമായ പുതിയജീവിതത്തിലേക്കുള്ള അവസ്ഥാന്തരമാണ് പോലീസ് പരിശീലനകാലത്തിലൂടെ ഓരോ ട്രെയിനിക്കും സംഭവിക്കുന്നത്. പേരുകൾക്കു പകരം വെള്ള കുപ്പായത്തിലെ ആ നമ്പറുകളാണ് പിന്നെ ഓരോരുത്തരുടെയും മേൽവിലാസം. നിക്കറും ബനിയനും ആദ്യയൂണിഫോം ആയി അണിഞ്ഞു തുടങ്ങും. പിന്നെ ബൂട്ടണിഞ്ഞ കാലുകൾ ആജ്ഞകൾക്കനുസരിച്ചു ഇടതും വലതും വേഗത്തിലും പതിയെയും ഒരേ താളത്തിൽ സഞ്ചരിച്ചുകൊണ്ടേയിരിക്കും. ഏതു അവസ്ഥയുമായി പൊരുത്തപ്പെടാനും അതിജീവിക്കാനുമുള്ള കരുത്തു പകർന്നുതരുന്ന കഠിനമായ പരിശീലന മുറകൾ പുത്തൻ അനുഭവങ്ങളാകും.. ഗൃഹാതുരമായ ഓർമ്മകളും നൊമ്പരങ്ങളും വിരഹവുമൊക്കെ ഉള്ളിലൊതുക്കി ദിനങ്ങളെണ്ണി തുടങ്ങും..

ഒമ്പതു മാസത്തെ പരിശീലന കാലയളവിൽ പരേഡ്, ആയുധങ്ങൾ ഉപയോഗിച്ചുള്ള ഡ്രിൽ, വിവിധയിനം തോക്കുകൾ ഉപയോഗിച്ചുള്ള ഫയറിംഗ്, ഫീൽഡ് ക്രാഫ്റ്റ് ആൻഡ് ടാക്ടിക് എന്നിവക്ക് പുറമേ ഡ്രൈവിംഗ് നീന്തൽ, മാർഷ്യൽ ആർട്സ്, യോഗ, കമ്പ്യൂട്ടർ, ഫയർ ഫൈറ്റിങ്, ഡിസാസ്റ്റർ മാനേജ്മെൻറ് , പ്രഥമശുശ്രുഷ, ട്രാഫിക് റൂൾസ് ആൻഡ് സിഗ്നൽ, സി.ആർ.പി.സി., ഐ.പി.സി, എവിഡൻസ് ആക്ട്, ഇന്ത്യൻ ഭരണ ഘടന, മൈനർ ആക്ടുകൾ, ശാസ്ത്രീയ കുറ്റാന്വേഷണ മാർഗങ്ങൾ എന്നീ വിഷയങ്ങളിലും വിദഗ്ധ പരിശീലനം നേടുകയും പരീക്ഷകൾ പാസാവുകയും വേണം.

ഒരു പൊലിസുകാരനിലേക്കുള്ള രൂപമാറ്റം ധാരാളം അറിവുകളും അനുഭവങ്ങളും കൂടി ആർജിച്ചാണ് സാധ്യമാകുന്നത്. ട്രെയിനിംഗ് ദിനങ്ങൾ എണ്ണിയുള്ള കാത്തിരിപ്പിനൊടുവിൽ പോലീസ് സേനയിലെ അംഗമാവുകയെന്ന വലിയ സ്വപ്നം യാഥാർഥ്യമാകുന്ന ദിവസമാണ് പാസിംഗ് ഔട്ട് ദിനം. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ദിനം…പോലീസ് മുദ്രയണിഞ്ഞു, പ്രതിജ്ഞചൊല്ലി, കർമ്മപഥത്തിലേക്ക് ചുവട് വയ്ക്കുന്ന അവിസ്മരണീയ മുഹൂർത്തമാണ് പാസിംഗ് ഔട്ട് പരേഡ്…

കടപ്പാട് – കേരള പോലീസ് ഫേസ്‌ബുക്ക് പേജ്.

1 comment
  1. എനിക്ക് നല്ല പൊലിസ് ഓഫീസർ ആകാൻ നല്ല ആഗ്രഹം ഉണ്ട് ഞാൻ ഇപ്പൊ sslc കഴിഞ്ഞിട്ട് ഒള്ളു….. ഇനി ഞാൻ എന്ധെല്ലാം ചെയ്യണം…..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post