മൊബൈൽ റേഞ്ചില്ല, ടിവിയില്ല…. കൊടുംകാട്ടിനകത്തെ കൊച്ചുവീട്ടിൽ

Total
307
Shares

വിവരണം – ഡോ. അശ്വതി സോമൻ.

കരയിൽ നിന്ന് ബോട്ടിലൂടെ സഞ്ചരിച്ചു എത്തുന്ന ഒരു തടാകത്തിന്റെ കരയിലെ കൊടും കാടിനകത്തെ ഒരു കൊച്ച് വീട്ടിൽ ഒരു ദിവസം. റേഞ്ചില്ല, ടിവി ഇല്ല, ഭക്ഷണം ഉണ്ടാക്കാൻ ഒരു കുക്ക് ഉണ്ട്. നമ്മളും പ്രകൃതിയും. ദൂരെ നിന്ന് കേൾക്കുന്ന വന്യ മൃഗങ്ങളുടെ ആരവങ്ങളും മാത്രം. മിടുമിടുക്കിയായ ഇടുക്കി സമ്മാനിച്ച ഓർമയാണിത്.

ഒരു ഒഫീഷ്യൽ കാര്യമായാണ് പെട്ടെന്ന് ഇടുക്കി പീരുമേഡ് എന്ന സ്ഥലത്തേക്ക് പോകേണ്ടി വന്നത്. ഒരു ദിവസം കൊണ്ട് പോയി വരാൻ പ്ലാൻ ചെയ്തത് കൊണ്ട് കുട്ടികളെ കൂടെ കൂട്ടിയില്ല. ഞാനും അനൂപും കൂടി ഒരു യാത്ര. ഇടുക്കിയിൽ ഞങ്ങളെ വരവേറ്റ മൂടൽ മഞ്ഞും, ചാറ്റൽ മഴയും, മഴ മേഘങ്ങളും ഒരുക്കിയ സ്വർഗീയ സുഖം മറ്റൊരു ലോകത്തിലേക്കാണ് എത്തിച്ചത്. ഉച്ചക്ക് 1 മണിക്കും നല്ല തണുപ്പുള്ള കാലാവസ്ഥ. ആശുപത്രിയിലെ ആവശ്യം കഴിഞ്ഞപ്പോൾ ഡിഎംഒ ഓഫീസിൽ പോകണം എന്നറിഞ്ഞേ. ഇന്നവിടെ എത്തിയാലും കാര്യങ്ങൾ നടക്കണം എന്നില്ല. അങ്ങനെ അവിടെ തങ്ങാം എന്ന് തീരുമാനിച്ചു.

വൈകുന്നേരം ബോട്ടിങ് എന്ന് പ്ലാൻ ആലോചിച്ചപ്പോഴാണ് പണ്ട് എന്നേ മോഹിപ്പിച്ച ഒരു കഥ ഓർമ വന്നത്. കാട്ടിനകത്ത് നമ്മളെ തേടി ആരും വരാത്ത ഒരിടം. ഒരു ഫോൺ കാൾ പോലും ശല്യപെടുത്താത്ത ഒരിടം. പെരിയാർ ടൈഗർ റിസർവിനകത്ത് ഒരു ഫോറെസ്റ്റ് ബങ്കളാവ്. ചുറ്റും തിങ്ങി നിറഞ്ഞ വനം. കടുവയും, പുലിയും, കരടിയും ഒക്കെ ഉള്ള ഒരു കാട്ടിൽ ഒരു ദിവസം. രാത്രിയിൽ ചന്ദ്രകണങ്ങൾ തടാകത്തിൽ ഉണ്ടാക്കുന്ന ചെറുഅലകളിൽ ചേർന്ന് ഒരു ദിവസം.കേൾക്കുമ്പോ തന്നെ ഒരു കുളിര് അല്ലേ. പക്ഷേ ഒരു പ്രശ്നം മാത്രം,അവിടെ ഒരു മുറി കിട്ടാൻ നല്ല പാടാണ്.

ഇതിനോട് ചേർന്ന് ktdc യുടെ ഒരു ലേക്ക് പാലസുമുണ്ട്. അവിടെ ലക്ശ്വറി ലിവിങ് സാധ്യമാണ്. പക്ഷേ നമ്മുടെ ടാർഗറ്റ് അതല്ലല്ലോ. അവസാനം രണ്ടും കൽപ്പിച്ചു forest dep ഡയറക്റ്റർ സുനിൽ സാറിനെ ഡയറക്റ്റ് വിളിച്ചു. ഇടുക്കിയിലെ പുതിയ ഡോക്ടർ എന്ന് പറഞ്ഞത് കൊണ്ടോ, എന്റെ കാട്ടിലെ ജോലി കൊണ്ടോ എന്നറിയില്ല സ്ഥലവും, കുക്കും, ബോട്ടും എല്ലാം നിമിഷ നേരത്തിൽ റെഡി.

വൈകുന്നേരം ഒരു 5മണിയോടെ ഞങ്ങൾ അവിടെ എത്തി. പുതിയ വണ്ടി ktdc ആരണ്യവാസിൽ നിർത്തി ബോട്ടിൽ കാടിനകത്തേക്ക്. കുറേ കുരങ്ങന്മാരും കൂടെ കൂടി. അവർക്കു ശകലം പോലും പേടി ഇല്ലാത്തത് കൊണ്ട് എനിക്ക് കുറച്ച് പേടി തോന്നായ്കയല്ല. അവിടെ ഞങ്ങളെ കാത്തു കിടന്ന ബോട്ടിലൂടെയുള്ള യാത്ര വളരെ രസകരമായിരുന്നു.

മുങ്ങി നിവരുന്ന പൊൻമാനുകളും, ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യുന്ന കടൽ കാക്കകളും അവിടവിടായി കാണുന്ന മാൻ കൂട്ടങ്ങളും. ഊളിയിടുന്ന പക്ഷികളും, മീൻ കൊത്തി പറക്കുന്ന കാക്കകളും, അധികം ദൂരെയല്ലാതെ മേയുന്ന മ്ലാവുകളും, മാനുകളും പ്രകൃതിയോട് ചേർന്നുനിൽക്കുന്ന മഴക്കാടുകളും സ്വപ്നതുല്യമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിച്ചത്. കഴിഞ്ഞ ആഴ്ച കടുവകളെ കണ്ട സ്ഥലം കാണിച്ചുതരാൻ ബോട്ടിലെ ചേട്ടൻ മറന്നില്ല. ഒരു കാട്ടുപോത്തിനെ ഒരുകൂട്ടം കടുവകൾ ചേർന്ന് ആക്രമിച്ചത്രെ. ആനക്കൂട്ടങ്ങളും അവിടെ ഇഷ്ടം പോലെ.

കുറച്ചു സമയത്തിനുള്ളിൽ ഞങ്ങളുടെ ഫോറസ്റ്റ് ഐ ബി യിൽ എത്തി. കുറച്ചു പടവുകൾ കയറി എത്തിയത് ഞങ്ങളുടെ ഒരു കൊച്ചു സ്വർഗ്ഗത്തിലേക്കാണ്. തൊട്ടടുത്തുള്ള ലേക്ക് പാലസ് വിസിറ്റ് ചെയ്തു.തിരുവിതാംകൂർ മഹാരാജാവിന്റെ സമ്മർ പാലസ് പെരിയാർ തടാകത്തിന് നടുക്കുള്ള ഒരു കൊച്ചു ദ്വീപിൽ ആയിട്ടാണ് സ്ഥിതിചെയ്യുന്നത്. ഒരു 20 മിനിറ്റ് ബോട്ട് റൈഡ്. അതിനോടു ചേർന്നു തന്നെ ഫോറസ്റ്റ് ഐ ബി യും.

ആദ്യമായാണ് കുട്ടികളെ ഒറ്റയ്ക്കാക്കി പോകുന്നത്. അതുകൊണ്ടുതന്നെ ഫോണിൽ റേഞ്ച് ഇല്ലാതായത് ഒരുപാട് വിഷമം ആയിരുന്നു. അതൊഴിച്ചാൽ പൂർണമായി പ്രശ്നങ്ങൾ ഇല്ലാതെ മുഴുവനായി പ്രകൃതിയിൽ അലിഞ്ഞു ചേരാൻ കഴിയുന്ന ഒരിടം. തിരക്കുകൾക്കിടയിൽ നിന്ന് സ്വന്തം സ്വരം കണ്ടെത്തുന്ന ഒരിടം. യാതൊരുവിധ ശല്യങ്ങൾ ഉം ഇല്ലാതെ മലമുഴക്കി വേഴാമ്പലിന്റെ കരച്ചിലും കടുവയുടെ ഗർജ്ജനവും ആനയുടെ ചിഹ്നം വിളിയും മറ്റ് മൃഗങ്ങളുടെ പല ശബ്ദങ്ങളും ചീവിടിന്റെ നിർത്താതെയുള്ള കരച്ചിലും ഓർമ്മകളിൽ സൂക്ഷിച്ചുവയ്ക്കാൻ ആയി ജീവിതത്തിലെ വളരെ ബ്യൂട്ടിഫുൾ ആയ ഒരു ഏടാണ് സമ്മാനിച്ചത്.

രാവിലെ വാച്ച് ടവറിലേക്ക് നടക്കാനിറങ്ങി. വഴിയിൽ കാട്ടിയുടെ ഒരുകൂട്ടം.കൂടെയുണ്ടായിരുന്ന കുക്ക് കം വാച്ചർ പ്രകാശേട്ടൻ അതിനെ ഓടിച്ചുവിട്ടു. അവരൊക്കെ ഇത് ദിവസവും കാണുന്നതല്ലേ.അതിനുശേഷം കാട്ടുപന്നി ആയിരുന്നു. കരടി മാന്തി കുഴിച്ച് വലിയ കുഴികളും കണ്ടു. വാച്ച് ടവറിൽ ആന പൊളിക്കാൻ ശ്രമിച്ച കിടങ്ങും ബംഗിയുള്ള ഒരു സ്റ്റേ, വ്യൂ പോയിന്റും രാവിലെ തന്നെ ദിവസത്തെ ഗംഭീരമാക്കി.

പൂർണ്ണ ഊർജ്ജസ്വലതയോടെ തിരിച്ചുവരാൻ ഇടുക്കി യാത്ര സമ്മാനിച്ച ഓർമ്മകൾ ഒരുപാടാണ്. കേരളത്തിന്റെ യഥാർത്ഥ ഭംഗി കാണാൻ ഇടുക്കിയിലൂടെ സഞ്ചരിക്കണം.കോട നിറഞ്ഞ ചുറ്റുപാടും, മഴക്കാടുകളും, വിവിധ തരം സസ്യങ്ങളും, വൃത്തിയായി വണ്ടി ഓടിക്കുന്നവരും. കാടുകൾ വകഞ്ഞു മാറ്റി മുന്നോട്ടു പോകുമ്പോൾ കൊച്ച് കൊച്ച് വെള്ളച്ചാട്ടങ്ങൾ ചുറ്റിനും നിറയും. ഉച്ചക്ക് പോലും നമ്മെ ചുറ്റുന്ന കോടമഞ്ഞു മേഘങ്ങൾക്കിടയിലൂടെ സഞ്ചരിക്കുകയാണ് നമ്മൾ എന്നൊരു തോന്നൽ ആണ് നമുക്ക് സമ്മാനിക്കുക.

മിടുക്കിയായ ഇടുക്കിയുടെ ഓർമ്മയുടെ ഇടയിലേക്ക് ഈ ഒരു ദിനം കൂടി. സ്വപ്നത്തിൽ നിന്ന് തിരിച്ചു വന്നു ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ കേരളം ശരിക്കും ദൈവത്തിന്റെ സ്വന്തം നാടാകുന്നത് ഇത് പോലുള്ള ജീവസുള്ള സ്ഥലങ്ങൾ കാരണമാണെന്ന് ഓർത്ത് ഒരിക്കൽ കൂടി സന്തോഷിക്കാനും ഒരു കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post