റോഡ് പണിക്ക് മണ്ണ് ചുമക്കാൻ പോയി അവസാനം ബെൻസ് ഉടമയായ കഥ…

Total
99
Shares

എഴുത്ത് – Binsu Binsmart.

ഇത് ഞാൻ നാട്ടിൽ വാങ്ങിയ എൻറെ രണ്ടാമത്തെ മെഴ്സിഡീസ് കാറാണ്. എൻറെ കാർ ഇവിടെ കാണിക്കുവാൻ വേണ്ടിയല്ല ഞാൻ ഈ പോസ്റ്റ് ഇവിടെ ഇടുന്നത്. ഒരുപക്ഷേ എൻറെ ഈ പോസ്റ്റ് മറ്റുള്ളവർക്ക് ഒരു പ്രചോദനം ആകുന്നുവെങ്കിൽ അത്രയേ ഉദ്ദേശിക്കുന്നുള്ളൂ.

പതിമൂന്നാം വയസ്സിൽ റോഡ് പണിക്ക് മണ്ണ് ചുമക്കാൻ പോയി ആണ് ആദ്യമായി ജോലി എന്ന ജീവിതത്തിന്റെ ഭാഗം തുടങ്ങുന്നത്. ഉച്ച സമയത്ത് മറ്റുള്ളവർ ആഹാരം കഴിക്കുമ്പോൾ, ആഹാരം കഴിക്കാൻ പോലും നിവർത്തിയില്ലാതെ തൊട്ടടുത്ത കടയിൽ നിന്നും ഒരു രൂപയ്ക്ക് കിട്ടുന്ന 4 ബണ്ണിൽ നിന്നും രണ്ട് അനിയന് കൊടുത്തിട്ടു തൊട്ടടുത്തുള്ള ചർച്ച് ഓഫ് ക്രൈസ്റ്റ് ഫെയ്ത്ത് ഹോം ന്റെ കിണറിൽ നിന്നും തൊട്ടിയിൽ വെള്ളം കോരി അരികെ വച്ചിട്ട് ബൺ കഴിക്കുമ്പോൾ, അന്നു വെറുതെയെങ്കിലും പറയുമായിരുന്നു ഒരുകാലത്ത് നമ്മളും മറ്റുള്ളവരെപ്പോലെ വലിയ ആളുകൾ ആകുമെന്ന്.

അന്ന് എന്റെ ഏറ്റവും വലിയ ആഗ്രഹം റോഡ് റോളറിന്റെ വീലിൽ വെള്ളം ഒഴിച്ചു കൊടുക്കുന്ന ഒരാൾ ആകണം എന്നുള്ളതായിരുന്നു. എന്നാൽ കുറച്ചു ദിവസത്തിന് ശേഷം അവിടുത്തെ വർക്ക് തീരുകയും അവർ മറ്റൊരിടത്തേക്ക് പോവുകയും ചെയ്യുമ്പോൾ ഞാൻ കുഞ്ഞായിരുന്നതിനാൽ എന്നെ അവർ കൊണ്ടുപോയില്ല അങ്ങനെ ആ ജോലി മോഹം അവിടെ അവസാനിച്ചു. അതിനുശേഷം പത്താംക്ലാസ് തരക്കേടില്ലാത്ത മാർക്കിൽ പാസായതിനുശേഷം പതിനാലാമത്തെ വയസ്സിൽ വീണ്ടും അവധിക്കാലത്ത് അടുത്ത ഒരു ജോലി കിട്ടി റബ്ബറിന് തുരിശ് അടിക്കുന്നവരെ സഹായിക്കുന്ന ജോലി.

രാവിലെ തുടങ്ങുന്ന ചുണ്ണാമ്പും തുരിശും ചേർത്ത് കുഴച്ചെടുത്ത കീടനാശിനി വലിയ 30 ലിറ്റർ കന്നാസിൽ നിറച്ചിട്ട് തലയിൽ വച്ച് അത് ചുമന്ന് അവർ നിൽക്കുന്ന സ്ഥലത്ത് കൊണ്ടുപോയി കൊടുക്കണം. ഇത് രാവിലെ 9 മണിക്ക് തുടങ്ങി വൈകിട്ട് ആറു മണിവരെ നീണ്ടുനിൽക്കും. കുറച്ചുനേരം നേരം കഴിയുമ്പോൾ ഈ തുരിശ് ലായനി ദേഹത്ത് വീഴുകയും, അസഹ്യമായ ചൊറിച്ചിലും അതോടൊപ്പം തന്നെ തൊലി പൊളിഞ്ഞു പോകാനും തുടങ്ങും.

വൈകുന്നേരങ്ങളിൽ വന്നു കുളിക്കുമ്പോൾ അസഹ്യമായ വേദനയായിരിക്കും. ആ വേദനയിൽ തന്നെ ഏകദേശം വെക്കേഷൻ ടൈമിൽ രണ്ടുമാസത്തോളം ജോലി ചെയ്യുകയും അടുത്ത വർഷം കോളേജ് അഡ്മിഷന് വേണ്ട തുക കണ്ടെത്തുകയും ചെയ്തു. 20 രൂപാ ആയിരുന്നു അന്ന് എന്റെ ശമ്പളം. അന്ന് ഏറ്റവും വലിയ ആഗ്രഹം മരത്തിനുമുകളിൽ കയറി തുരിശ് അടിക്കുന്ന (First തോട്ടക്കാരൻ) ആളാകണം എന്നുള്ളതായിരുന്നു.

പപ്പയുടെ നിരന്തര മദ്യപാനത്തെ എതിർക്കുന്നത് കൊണ്ടുതന്നെ പലപ്പോഴും ഞാൻ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. അപ്പോഴൊക്കെ ഉറങ്ങിയിരുന്നത് അടുത്തുള്ള കടയുടെ സ്റ്റാൻഡിന് കീഴിലും, തൊട്ടടുത്തുള്ള ഉള്ള ചർച്ച് ഓഫ് ക്രൈസ്റ്റ് ഫെയ്ത്ത് ഹോമിന്റെ ചരിഞ്ഞ മേൽക്കൂരക്ക്‌ മുകളിലും, അതോടൊപ്പം തന്നെ അവിടുത്തെ പാസ്റ്ററുടെ പാഴ്സനേജിന് മുകളിലുള്ള ഉള്ള ആസ്ബെറ്റോസ് ഷീറ്റ്നു മുകളിലും ഒക്കെ ആയിരുന്നു.

ആസ്ബെറ്റോസിന് മുകളിലുള്ള ഉള്ള ഉറക്കം ആലോചിച്ചാൽ തന്നെ നിങ്ങൾക്ക് മനസ്സിലാകും എത്രത്തോളം കഷ്ടമായിരുന്നു എന്നുള്ളത്. കാരണം ആസ്ബെറ്റോസിന് മുകളിൽ ഒരു മനുഷ്യന് 10 മിനിറ്റ് പോലും കിടക്കാൻ സാധിക്കില്ല. കാരണം അതിന്റെ പ്രതലം വളഞ്ഞത് ആയതുകൊണ്ട് തന്നെ. ചരിഞ്ഞ മേൽക്കൂരയ്ക്ക് മുകളിൽ ഉറങ്ങുമ്പോൾ ചെറുതായെങ്കിലും ഒന്ന് മിസ്സായാൽ താഴെ വീണു മരണം ഉറപ്പാണ്. ആസ്ബറ്റോസ് പൊട്ടിയാൽ വീഴ്ച അകത്തു ഉറങ്ങുന്ന പാസ്റ്ററുടെ മുകളിലും. മുകളിലേക്ക് കയറാൻ സ്റ്റെപ്പുകൾ ഇല്ലാത്തതിനാൽ തൊട്ടടുത്തുള്ള ഒരു മരത്തിലൂടെ ആണ് ആണ് മേൽക്കൂരയ്ക്കു മുകളിലേക്ക് കയറിയിരുന്നത്. ഒരു പ്രാവശ്യം മുകളിലേക്ക് കയറുമ്പോൾ മരത്തിൻറെ കൊമ്പ് ഒടിയുകയും താഴെ വീഴുകയും ചെയ്തു. പക്ഷേ അവിടെ മുറ്റത്ത് ഭംഗിയായി വെട്ടി നിർത്തിയിരുന്ന ചെടികൾക്ക് മുകളിലേക്ക് വീണതു കൊണ്ട് കൊണ്ട് രക്ഷപ്പെട്ടു.

വെള്ളം വറ്റിയ പൊട്ട കിണറിനുള്ളിൽ പോലും ദിവസങ്ങളോളം ഇരുന്നു ഉറങ്ങിയിട്ടുണ്ട്. കാരണം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഒരു സ്ഥലം ആയിട്ടാണ് ഞാൻ അന്ന് അതിനെ കരുതിയിരുന്നത്. പലപ്പോഴും രണ്ടു ദിവസം വരെ ആഹാരം കഴിക്കാതെ സ്കൂളിൽ പോയിട്ടുള്ള ചരിത്രവുമുണ്ട്. പരീക്ഷ കഴിഞ്ഞു തിരികെ വരുമ്പോൾ വിശപ്പും ദാഹവും സഹിക്കവയ്യാതെ തളർന്നു വീണു പോകും എന്നുള്ള അവസ്ഥയിൽ തോട്ടിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിനു മുകളിൽ കമിഴ്ന്നു കിടന്ന്‌ പോലും വെള്ളം കുടിച്ചിട്ടുണ്ട്.

അതിനു ശേഷം പഠനത്തോടൊപ്പം തന്നെ അനേകം ജോലികൾ ചെയ്തു. അതിൽ ചിലതൊക്കെ മുൻമന്ത്രി ആർ ബാലകൃഷ്ണപിള്ളയുടെ തോട്ടത്തിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളി, മേസ്തിരി മൈക്കാട്, ലോഡിങ് തൊഴിലാളി, കറ്റ ചുമട്ടുകാരൻ, മെറ്റൽ അടിക്കാരൻ അങ്ങനെ പലതും. റബ്ബർ ടാപ്പിംഗിലൂടെ ആദ്യമായി കിട്ടിയ തുക കേട്ടാൽ ഇന്നത്തെ തലമുറയ്ക്ക് ഒരു പക്ഷേ മനസ്സിലാകണമെന്നില്ല. കാരണം പത്ത് രൂപയായിരുന്നു എൻറെ ആദ്യത്തെ റബ്ബർ ടാപ്പിംഗ് ജോലിയിൽ നിന്നും എനിക്ക് കിട്ടിയ കൂലി. അതിനുശേഷം ഞാൻ ഞാൻ ഒരുപാട് ജോലികൾ വീണ്ടും ചെയ്തു. കോയമ്പത്തൂരിലേക്ക് പോയി അവിടെ തുണി കളർ കൊടുക്കുന്ന കമ്പനിയിൽ ജോലി, അതുകഴിഞ്ഞിട്ട് മറ്റൊരു കമ്പനിയിൽ മെഷീൻ ഓപ്പറേറ്റർ കട്ടിങ് മാസ്റ്റർ, ഇങ്ങനെ ഒരുപാട് ജോലികൾ അവിടെയും ചെയ്തു.

കട്ടിംഗ് മാസ്റ്റർ ജോലി ചെയ്യുമ്പോൾ 8 തുണികൾ ഒന്നിനുമുകളിൽ ഒന്നായി അടുക്കി വച്ച് വലിയ കത്രിക കൊണ്ട് വെട്ടണം. 21 വയസുകാരന്റെ കൈക്കും വിരലിനും അത്രത്തോളം ബലവും ഉറപ്പും ഇല്ലാത്തതിനാലും കയ്യിൽ തഴമ്പ് ഇല്ലാത്തതിനാലും ആദ്യദിവസം തന്നെ അഞ്ച് വിരലിലെയും തൊലി ഇളകി പോയി. രാത്രി ഉപ്പ് വെള്ളത്തിൽ മുക്കി പിടിച്ച ശേഷം രാവിലെ ഉറങ്ങി എഴുന്നേറ്റു നോക്കുമ്പോൾ പഴുക്കാൻ തുങ്ങിയിരുന്നു. എന്നിട്ടും പിറ്റേന്ന് ജോലിക്ക് പോയി.

കട്ടിംഗ് തുടങ്ങി കുറച്ചു നേരത്തിനുള്ളിൽത്തന്നെ കയ്യിൽ നിന്നും രക്തസ്രാവം തുടങ്ങി. കത്രികയുടെ പിടിയിൽ തുണി ചുറ്റി അത് മറക്കാൻ നോക്കിയെങ്കിലും അതും കുതിർന്നു രക്തം കട്ടിംഗ് പീസിൽ വീഴുന്ന അവസ്ഥ വരികയും, കൂടെ ജോലി ചെയ്യുന്നവർ അറിയിച്ചതനുസരിച്ചു സൂപ്പർവൈസർ വന്നു ഉടൻതന്നെ ജോലിയിൽ നിന്നും പറഞ്ഞു വിടുകയും ചെയ്ത അനുഭവും ഉണ്ടായിട്ടുണ്ട്. പിന്നീട്‌ എത്രയോ അനുഭവങ്ങൾ. ശേഷം നാട്ടിൽ വന്നിട്ട് എൻറെ സ്വദേശമായ വാളകത്ത് ഓട്ടോ ഡ്രൈവർ ആയും കുറച്ചു നാൾ ജോലി ചെയ്തു.

ജീവിതത്തോടുള്ള അടങ്ങാത്ത ആവേശം ഉള്ളതിനാൽ അതിലൊന്നും തന്നെ ഒതുങ്ങി നിൽക്കാൻ ശ്രമിക്കാതെ വീണ്ടും പഠിക്കാനും അതോടൊപ്പം തന്നെ സ്ഥിര വരുമാനം ഉള്ള ഒരു ജോലിക്കും ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെ തിരുവനന്തപുരം ടെക്നോപാർക്കിൽ ആദ്യമായി ഞാൻ ഒരു മാസശമ്പളക്കാരൻ ആയി മാറി. അതിനുശേഷം ഐസിഐസിഐ ബാങ്കിൽ ജോലി കിട്ടുകയും, പിന്നീട് അവിടെനിന്നും മലയാളമനോരമയുടെ കൊല്ലം സർക്കുലേഷൻ ഡിവിഷനിൽ ജോലി ലഭിക്കുകയും, അതിനുശേഷം അവിടെനിന്നും മുത്തൂറ്റ് ഫിനാൻസ് ലേക്ക് നല്ല ജോബ് ഓഫർ വരുകയും അവിടെ ജോയിൻ ചെയ്യുകയും ചെയ്തു, അവിടെ നിന്നുകൊണ്ട് തന്നെ ടെസ്റ്റ് എഴുതി പ്രമോഷനായി മാനേജർ ആയി കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും പോകാനും കേരളത്തിനു വെളിയിൽ കുറെ സ്റ്റേറ്റുകളിൽ Deputation ൽ പോകാനും സാധിച്ചു.

അതിനുശേഷം 2010 ൽ വിവാഹശേഷം സിംഗപ്പൂർ വരികയും, കുറച്ചുനാൾ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തതിനു ശേഷം ഒരു ബിസിനസ് തുടങ്ങുകയും ചെയ്തു. ആദ്യമൊക്കെ ഒക്കെ 36 മണിക്കൂറുകൾ ഉറങ്ങുക പോലും ചെയ്യാതെ ബിസിനസിനു വേണ്ടി വർക്ക് ചെയ്തിരുന്നു. തുടർന്ന് ബിസിനസ് നല്ല നിലയിൽ വരികയും, ഇന്ന്‌ നാലോളം ബിസിനസുകളിൽ ഏകദേശം മൂന്നു മില്യൻ ഡോളറിന്റെ ബിസിനസ് ഇപ്പോൾ ചെയ്യുന്നു. ഒരുപാട് രാജ്യങ്ങൾ സന്ദർശിക്കാൻ ഭാഗ്യമുണ്ടായി. ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യാൻ മുന്നിലുണ്ട്.

ഞാൻ എന്തിനാണ് ഇത് ഇവിടെ പങ്കുവയ്ക്കുന്നത് എന്ന് ചോദിച്ചാൽ വെറും റോഡ് പണിയുടെ മണ്ണു ചുമട്ടുകാരൻ ആയിരുന്ന ഞാൻ ഇത്രയും കഠിനമായ വഴികളിലൂടെ യാത്ര ചെയ്ത് ഇന്ന് ഈ നിലയിൽ എത്താൻ സാധിക്കുമെങ്കിൽ തീർച്ചയായും നിങ്ങൾക്കും അത് സാധിക്കും എന്നുള്ളത് നിങ്ങളെ ബോധ്യപ്പെടുത്തുക എന്നുള്ളത് മാത്രമാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.

വീണ്ടും ഞാനിവിടെ പറയുവാൻ ഉദ്ദേശിക്കുന്നത് ഒരുവൻ ദരിദ്രനായി ജനിച്ചാൽ അതൊരിക്കലും അവരുടെ കുഴപ്പമല്ല. പക്ഷേ അയാൾ ദരിദ്രനായി മരിക്കുന്നെങ്കിൽ ഉറപ്പായും അത് അയാളുടെ കുഴപ്പം തന്നെയാണ്. ജീവിതം നമുക്ക് ഒരുപാട് പാഠങ്ങൾ കാണിച്ചുതരുന്നു. ഒന്നു ശ്രമിച്ചാൽ നന്നായി പരിശ്രമിച്ചാൽ നമ്മൾക്ക് ഏതു നിലയിലും എത്താൻ സാധിക്കും എന്ന് എൻറെ ജീവിതം എന്നെ പഠിപ്പിച്ചു.

പ്രശസ്ത എഴുത്തുകാരനായ പൗലോ കൊയ്‌ലോയുടെ ഒരു വാചകം പറഞ്ഞുകൊണ്ട് ഞാൻ നിർത്തട്ടെ. നിങ്ങൾ ഒരു കാര്യം ചെയ്യണം എന്ന് ആത്മാർത്ഥമായി തീരുമാനിച്ചു ഉറപ്പിച്ചാൽ അതിനുവേണ്ടി പരിശ്രമിച്ചാൽ ഈ ലോകം ഒന്നടങ്കം നിങ്ങൾക്ക് വേണ്ടി നിങ്ങളെ വിജയിപ്പിക്കാൻ ഗൂഢാലോചന നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post