ഇലക്ഷൻ ഡ്യൂട്ടിയിലെ ഉദ്യോഗസ്ഥർ അനുഭവിക്കുന്ന കഷ്ടതകൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

Total
0
Shares

എല്ലാവരും വോട്ടു ചെയ്ത സന്തോഷത്തിലായിരിക്കുമല്ലോ ഇപ്പോൾ. വോട്ട് ചെയ്തതിനു ശേഷം കൈവിരലിൽ പതിച്ച മഷിയും സെൽഫിയെടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണ് ഇന്ന് എല്ലാവരും (ഒട്ടുമിക്കവരും) ഇലക്ഷൻ ദിവസം ആഘോഷപൂരിതമാക്കുന്നത്. എന്നാൽ ഇലക്ഷൻ ഡ്യൂട്ടിയിലെ ഉദ്യോഗസ്ഥരുടെ കാര്യം ആരെങ്കിലും ഓർക്കാറുണ്ടോ? അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ, ടെൻഷൻ… അങ്ങനെ നീളുന്നു.. ഇലക്ഷൻ ഡ്യൂട്ടിയ്ക്കിടെ ഉദ്യോഗസ്ഥർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ വിവരിച്ചു കൊണ്ട് മലപ്പുറം കളക്ട്രേറ്റിലെ സീനിയർ ക്ലർക്കായ ബാബു എന്ന ഉദ്യോഗസ്ഥൻ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത അനുഭവക്കുറിപ്പാണ് താഴെ കൊടുത്തിരിക്കുന്നത്. വായിച്ചു മനസിലാക്കുക.

“ഇത്തവണ നോമിനേഷന്‍ വിഭാഗത്തിലായിരുന്നു. അവസാനദിവസം പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ നാമനിര്‍ദ്ദേശപത്രികകള്‍ വന്നു, അതും ഉച്ചക്ക് ശേഷം. രാവിലെ പതിനൊന്ന് മണിക്ക് ഇരുന്ന ഇരിപ്പ് എഴുന്നേറ്റത് രാത്രി 8 മണിക്കായിരുന്നു. ആദ്യമായി ഒരു കവിള്‍ വെള്ളം കുടിക്കുന്നതും അപ്പോള്‍ തന്നെ. തുടര്‍ന്ന് ഭക്ഷണശേഷം ഇരുന്ന ഇരിപ്പില്‍നിന്ന് എഴുന്നേറ്റത് പുലര്‍ച്ചെ 5 മണിക്കായിരുന്നു. 11 മണിക്ക് സൂക്ഷ്മപരിശോധനയാണ്. അതിന്‍റെ കാവലും കരുതലും മൂലം കണ്ണ് ഒരു പോള പോലും അടഞ്ഞില്ല. ഫ്രഷപ്പ് ചെയ്ത ശേഷം സൂക്ഷ്മപരിശോധനയും അനുബന്ധജോലികളും കഴിഞ്ഞ് വീട്ടില്‍ പോകാനായത് രാത്രി പത്ത് മണിക്ക്. 35 മണിക്കൂര്‍ ഒരു യന്ത്രം പോലെ- എങ്ങനെയാണ് എനിക്കിത് സാധിച്ചത്? എവിടുന്നാണ് ഇതിനുള്ള ഊര്‍ജ്ജം ലഭിച്ചത്? തുടര്‍ന്നങ്ങോട്ട് ആഴ്ചയും പക്കവും അവധിദിനവും തൊഴില്‍ദിനവും രാവും പകലുമറിയാതെയുള്ള നാളുകള്‍. ചില ദിവസങ്ങളില്‍ പഞ്ച് ചെയ്യാന്‍ പോലും മറന്നു.

അവസാനമിതാ ഇന്നും. ഇന്നലെ രാവിലെ 6 മണിക്ക് കയറിക്കൂടിയതായിരുന്നു. രാത്രി അല്പസമയം ഒരു ചട്ടയിട്ട് എവിടെയോ ചുരുണ്ടുകൂടി. രാവിലെ വീട്ടില്‍ പോയി വരാനാകുമെന്ന പ്രതീക്ഷയും പൊളിഞ്ഞു. വീട് കണ്ടത് വൈകുന്നേരം ആറ് മണിക്ക്. ഒരു ദിവസത്തെ വസ്ത്രത്തില്‍ രണ്ട് ദിവസം.

ഇത്രയും പറഞ്ഞത് ഇനിയുള്ള കാര്യം പറയാന്‍ വേണ്ടി മാത്രമാണ്. ഈ ഇലക്ഷനില്‍ ജോലി കുറവുള്ള ജീവനക്കാരില്‍ ഒരാള്‍ മാത്രമായിരുന്നു ഞാന്‍. മറ്റുള്ളവര്‍ ചെയ്ത ജോലിയുടെ വ്യാപ്തി അതില്‍നിന്നുതന്നെ ഊഹിക്കാമല്ലോ. കേരളവും സര്‍ക്കാര്‍ ജീവനക്കാരും ലോകസഭാ ഇലക്ഷന്‍ എന്ന് കേള്‍ക്കുന്നതിന് മാസങ്ങള്‍ മുമ്പുതന്നെ രാവ് പകലാക്കി ഇലക്ഷന്‍ ജോലി തുടങ്ങിയവരാണ് എന്‍റെ ഓഫീസിലെ മറ്റുള്ളവര്‍. ഒരു തെരഞ്ഞെടുപ്പില്‍ അടങ്ങിയിരിക്കുന്ന എണ്ണമറ്റ മനുഷ്യാദ്ധ്വാനവും സാങ്കേതികതകളും സങ്കീര്‍ണ്ണവും വികേന്ദ്രീകൃതവുമായ നിര്‍വഹണഘട്ടങ്ങളും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് സാമാന്യജനവും ചുരുക്കം ചില ജീവനക്കാരും കുടുംബാംഗങ്ങള്‍ പോലും അജ്ഞരാണ് എന്നതാണ് ഒരു റവന്യു ജീവനക്കാരന്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി.

“നിങ്ങള്‍ക്ക് മാത്രമെന്താണ് ഇത്ര ജോലി?”, “ഇലക്ഷന്‍ കഴിഞ്ഞില്ലേ ഇനിയെന്താണ്?”, “ഇങ്ങനെ കൂടുതലിരിക്കുന്നതിന് എന്തെങ്കിലും കിട്ടുമോ?” തുടങ്ങിയ ചോദ്യങ്ങള്‍ സമനില തെറ്റാതെ നേരിടുകയെന്നതായിരിക്കും തിരഞ്ഞെടുപ്പുകാലത്ത് റവന്യു ജീവനക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇന്ന് സ്ട്രോംഗ് റൂമില്‍ ചെന്നപ്പോള്‍ എന്നെപ്പോലെ, അല്ല എന്നെക്കാള്‍ മുഷിഞ്ഞ് രണ്ട് ദിവസത്തെ പൂര്‍ണ്ണമായ ഉറക്കവും കായികാദ്ധ്വാനവും കൊണ്ട് കണ്ണുകള്‍ തടിച്ച്തൂങ്ങിയ അനേകം താലൂക്ക്-എ.ആര്‍.ഒ. ജീവനക്കാര്‍ നില്‍ക്കുന്നു, നടക്കുന്നു, ഓടുന്നു.

പോളിംഗ് ഡ്യൂട്ടി ഒഴിവാക്കാന്‍ അപേക്ഷ തന്ന് സാധിക്കാതെ പോയതിന്‍റെ പേരില്‍ എന്നെ ഫോണില്‍ വിളിച്ച് വഴക്കു പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആ അദ്ധ്യാപകന്‍ ഈ കുറിപ്പ് വായിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഒരു കൈ കൊണ്ട് ഒരു ജോലിയും മറുകൈ കൊണ്ട് മറ്റൊരു ജോലിയും ചെയ്യുന്ന സമയത്തായിരുന്നു അയാള്‍ എന്നെ വിളിച്ചത്. അമ്മയുടെയും ഭാര്യയുടെയും ഫോണ്‍ കാളുകള്‍ സമയമില്ലാത്തതു കൊണ്ട് കട്ട് ചെയ്തതിന് തൊട്ടു ശേഷമുള്ള സമയത്താണ് അയാളുടെ വിളി ഞാനെടുത്തത്. പരീക്ഷ തീര്‍ന്നാല്‍ മക്കള്‍ക്ക് വാക്കുകൊടുത്തിരുന്ന വാഗ്ദാനങ്ങള്‍, കാണാമെന്ന് സമ്മതിച്ച സിനിമകള്‍, വീട്ടില്‍ ഒഴിഞ്ഞ ധാന്യക്കുപ്പികള്‍ അരിപ്പാത്രങ്ങള്‍, പങ്കെടുക്കാന്‍ പറ്റാത്ത ബന്ധുവീടുകളിലെ ചടങ്ങുകള്‍ എല്ലാം വിസ്മരിച്ചുകളഞ്ഞ ഒരു സമയമായിരുന്നു അത്. സെക്കന്‍റുകള്‍ക്കുപോലും കുതിരപ്പവന്‍ മൂല്യമുള്ളതാണ് തിരഞ്ഞെടുപ്പു സമയം. ഒന്നു ചിന്തിച്ചാല്‍ തെരഞ്ഞെടുപ്പു ഡ്യൂട്ടി കാരണമില്ലാതെ ഒഴിവാക്കിക്കൊടുക്കാന്‍ റവന്യു ജീവനക്കാരന് സാധിക്കണമെന്നില്ല. കാരണമുണ്ടെങ്കില്‍ ഒഴിവാക്കുന്നതിന് ഇടനിലക്കാരുടെ ആവശ്യവുമില്ല.

തൊഴിലെന്നത് ഒരു സംസ്കാരമാണ്. പണത്തിനുമപ്പുറമാണ് കടമയെന്ന ഉറച്ച പ്രഖ്യാപനമാണ്. എന്തും ഏറ്റെടുത്ത് നടത്താനുള്ള ആര്‍ജ്ജവമാണ്. ആ സംസ്കാരം വന്നുചേര്‍ന്നാല്‍ നാം ആ യന്ത്രത്തിന്‍റെ പല്‍ച്ചക്രങ്ങളായിത്തീരും. എണ്ണയില്‍ കുതിര്‍ന്ന് പരാതിയില്ലാതെ അല്ലലില്ലാതെ അതങ്ങനെ കറങ്ങിക്കൊണ്ടിരിക്കും. അതിരില്ലാത്ത ഊര്‍ജ്ജം നമ്മിലേക്ക് വന്നുകൊണ്ടിരിക്കും. ആ യന്ത്രത്തിന്‍റെ ഭാഗമാകാന്‍ കഴിയാത്തവന്‍ തന്‍റെ ദുരിതത്തിന് കാരണക്കാരെന്ന് തങ്ങള്‍ വിശ്വസിക്കുന്നവരെ ഇങ്ങനെ കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കും.

1 comment
  1. Thanksssss….ജനങ്ങളിൽ ഇത് എത്തിച്ചതിനു….

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post