‘ജപ്‌തി വണ്ടി’ എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന ഒരു കെഎസ്ആർടിസി സർവ്വീസ്…

Total
37
Shares

പണ്ടുകാലം മുതൽക്കേ നമ്മുടെ നാട്ടിലെ ആളുകൾക്ക് പലതരത്തിലുള്ള ഇരട്ടപ്പേരുകൾ ഉണ്ടാകാറുണ്ട്. എന്നാൽ അതുപോലെ ഒരു ബസ്സിന്‌ ഇരട്ടപ്പേരുണ്ടായാലോ? അതും സർക്കാരിന്റെ സ്വന്തം കെഎസ്ആർടിസി ബസ്സിന്‌. നിലവിൽ കെഎസ്ആർടിസി പ്രേമികൾ ചില ബസുകൾക്ക് ചെല്ലപ്പേരുകൾ നൽകാറുണ്ടെങ്കിലും വർഷങ്ങൾക്ക് മുൻപേ ലഭിച്ച ഇരട്ടപ്പേരുമായി ഇന്നും അതേ റൂട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു സർവ്വീസ് കെഎസ്ആർടിസിയിൽ ഉണ്ട്. അതാണ് മലപ്പുറം – ഊട്ടി സർവ്വീസ്.

‘ജപ്‌തി വണ്ടി’ എന്നാണു മലപ്പുറം – ഊട്ടി സർവ്വീസ് അന്നും ഇന്നും അറിയപ്പെടുന്നത്. അതിനു പിന്നിൽ രസകരമായ ഒരു ചരിത്രവുമുണ്ട്. 1970 കളിലാണ് മലപ്പുറത്തു നിന്നും ഊട്ടിയിലേക്ക് കെഎസ്ആർടിസി ബസ് സര്‍വീസ് തുടങ്ങിയത്. മലപ്പുറത്ത് നിന്ന് നിലമ്പൂര്‍ വഴി ഊട്ടിയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ് അന്നൊക്കെ ഒരു രാജാവിനെപ്പോലെയായിരുന്നു. എന്നാൽ രാജാവിന് കോടതികയറുവാൻ അധികനാൾ വേണ്ടി വന്നില്ല.

കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട കേസ്സുകളിൽ നഷ്ടപരിഹാരം നൽകുവാൻ കെഎസ്ആർടിസി അധികൃതർ തയ്യാറാകാതെ വരുമ്പോൾ പെട്ടെന്ന് നഷ്ടപരിഹാര തുകകിട്ടാനായി വക്കീലന്‍മാര്‍ ജപ്തിചെയ്യുവാനായി കോടതിയോട് നിർദ്ദേശിക്കുന്നത് അന്നത്തെ ഹിറ്റ് സർവ്വീസുകളിലൊന്നായ മലപ്പുറം – ഊട്ടി ബസ്സിനെയായിരുന്നു. 1985 ലാണ് ഊട്ടി ബസ് ഇത്തരത്തിലുള്ള ജപ്തി നടപടികൾ ആദ്യമായി നേരിട്ടത്. ലാഭകരമായ സർവ്വീസ് ആയതിനാൽ ബസ്സിന്‌ മുടക്കം വരുത്താതെ ഉടൻ തന്നെ കെഎസ്ആർടിസി നഷ്ടപരിഹാരത്തുക അടച്ച് ബസ് ഇറക്കിക്കൊണ്ടു വരുമായിരുന്നു. ഇതു തന്നെയായിരുന്നു അന്നത്തെ സമർത്ഥരായ വക്കീലന്മാരുടെ ബുദ്ധിയും.

ഒരു തവണ കൊണ്ടൊന്നും ഊട്ടി ബസ്സിന്റെ കോടതി കയറ്റവും ജപ്തിയുമൊന്നും തീർന്നില്ല. നഷ്ടപരിഹാര കേസുകളിലെ ഇരയായി ഊട്ടി ബസ് മാറി. പലതവണ ജപ്തിയ്ക്ക് ഇരയാകേണ്ടി വന്നതിനാൽ ഈ ബസ്സിനെ എല്ലാവരും ‘ജപ്തി വണ്ടി’ എന്ന ഇരട്ടപ്പേര് ആയിരുന്നു നൽകിയത്. നൂറിലധികം കേസുകളും പത്തിലധികം തവണ ജപ്തിയും ഈ പാവം ബസ്സിനു നേരിടേണ്ടി വന്നിട്ടുണ്ട്. അതും ചെയ്യാത്ത കുറ്റത്തിന്.

ലഭിച്ച വിവരങ്ങൾ പ്രകാരം (വാർത്തകളിൽ വന്നതു പ്രകാരം) ഊട്ടി ബസ് അവസാനമായി ജപ്തി നടപടി നേരിട്ടത് 2016 ലായിരുന്നു. 2010 ഒക്‌ടോബര്‍ 30ന് ഒരാള്‍ക്ക് 7,62,740 രൂപ നഷ്ടം പരിഹാരം നല്‍കാന്‍ കെഎസ്ആർടിസിയ്ക്കെതിരെ കോടതി വിധിച്ചിരുന്നു. ഈ തുക നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ജപ്തി. കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് മലപ്പുറം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും ഊട്ടി ബസ് ജപ്തി ചെയ്തുകൊണ്ടു പോകുകയായിരുന്നു.

കോടതിയില്‍ ഹാജരായ കെഎസ്ആര്‍ടിസി അധികരൃതര്‍, നഷ്ടപരിഹാര തുകക്കുള്ള ചെക്ക് തിരുവനന്തപുരത്തു നിന്നു അയച്ചിട്ടുണ്ടെന്നും ഇതു കോടതിയില്‍ ഹാജരാക്കുമെന്നും രേഖാ മൂലം ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് വാഹനം വിട്ടു നല്‍കുകയായിരുന്നു. കോടതി വിധിച്ച നഷ്ടപരിഹാര തുക അടവാക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ബസ് ജപ്തി നടപടി നേരിട്ടത്.

35 വർഷങ്ങൾക്ക് മുകളിൽ മലയാളക്കരയിലെ വിമോചനതീക്ഷ്ണതയുടെ മടിമുറ്റമായ ഏറനാട്ടിൽ (മലപ്പുറം) നിന്നും സഹ്യന്റെ പ്രണയിനിയായ നീലഗിരിശൃംഗങ്ങളുടെ രാജ്ഞിയുടെ (ഊട്ടി) അടുത്തേക്ക് കെഎസ്ആർടിസിയുടെ ഈ ഒറ്റക്കൊമ്പൻ കാടിളക്കി പായുന്നുണ്ട്. ആദ്യം ഫാസ്റ്റ് പാസഞ്ചർ ആയും, പിന്നീട് സൂപ്പർ എക്സ്പ്രസ്സ് ആയും സർവ്വീസ് നടത്തിയിരുന്ന മലപ്പുറം – ഊട്ടി ബസ് ഇപ്പോൾ സൂപ്പർഫാസ്റ്റ് ആയിട്ടാണ് ഓടുന്നത്.

ബസ്സിന്റെ സമയവിവരങ്ങൾ : ദിവസേന വെളുപ്പിനെ നാലു മണിയ്ക്ക് മലപ്പുറം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും സർവ്വീസ് ആരംഭിക്കുന്ന ഈ ബസ് (ഇന്ന് സൂപ്പർഫാസ്റ്റ് ആണ്) തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ വരെയേ പോകുകയുള്ളൂ. രാവിലെ 7 മണിയോടെ ഗൂഡല്ലൂരിൽ എത്തുന്ന ബസ് 7.15 നു തിരികെ മലപ്പുറത്തേക്ക് യാത്ര തിരിക്കുകയും രാവിലെ 10.15 നു മലപ്പുറത്ത് എത്തുകയും ചെയ്യും. ഇനിയാണ് ഊട്ടിയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. രാവിലെ 11 മണിയ്ക്ക് മലപ്പുറത്ത് നിന്നും മഞ്ചേരി, നിലമ്പൂർ, വഴിക്കടവ്, ഗൂഡല്ലൂർ വഴി സഞ്ചരിച്ച് ഊട്ടിയിൽ വൈകുന്നേരം 4 മണിയോടെ ഈ ബസ് എത്തിച്ചേരും. വൈകുന്നേരം 4.45 നു ഊട്ടിയിൽ നിന്നും വന്ന വഴിയേ തന്നെ മടങ്ങുന്ന ഈ ബസ് രാത്രി 9.50 നു മലപ്പുറത്ത് എത്തിച്ചേരുകയും ചെയ്യും. കൂടുതൽ വ്യക്തമായ സമയവിവരങ്ങൾ അറിയുവാൻ : https://bit.ly/2B8Y3L3.

കാരണവന്മാർ തുടങ്ങിയ ഈ പ്രയാണത്തെ ഇന്നും ഏറനാടിന്റെ പുതിയ തലമുറപോലും കണ്ണിലെ കണ്മണിയായി കരുതുന്നതിന് കാരണം ഈ കൊമ്പൻ ആ നാടിന്റെ താളമായതിനാൽ തന്നെ. എന്തെന്നാൽ, ഈ കൊമ്പന്റെ ഓരോ പ്രയാണത്തിലും പ്രണയസാഫല്യങ്ങളുണ്ട്; സ്നേഹവും ബന്ധങ്ങളുടെ ഊട്ടിയുറപ്പിക്കലുമുണ്ട്; സന്തോഷവും സന്താപവുമുണ്ട്; വിജയവും പ്രതീക്ഷകളുമുണ്ട്.

ജപ്തിവണ്ടി എന്ന ചെല്ലപ്പേരിൽ അറിയപ്പെടുമ്പോഴും കാടിന്റെ വന്യതയിലും മരം കോച്ചുന്ന നീലഗിരി മഞ്ഞിന്റെ കുളിരിലും മലയാളിയെ ഊട്ടി കാണിക്കുന്ന – ഒരായിരം മലയാളികളെ ഇന്നും ഗൃഹാതുരത്വത്തിന്റെ നിർവൃതിയിൽ ലയിപ്പിക്കുവാൻ ഈ “ആനവണ്ടി” എന്നും മല കയറുന്നു. അനേകം മനസ്സുകളുടെ സംതൃപ്തിയുമായി മല ഇറങ്ങുന്നു.. ഇനിയും വരും എന്ന ഉറപ്പോടെ…

ചിത്രങ്ങൾക്ക് കടപ്പാട് – Respected Photographers.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post