ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ – പാർട്ട് 2

Total
0
Shares

എഴുത്ത് – വിനു പൂക്കാട്ടിയൂർ.

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. രണ്ടാം ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo .

ഒന്നാം ഭാഗത്തിന്റെ തുടർച്ചയായി വായിക്കുക – വാഴയിൽ കൊച്ചയ്യപ്പനെ നോക്കി വേലായുധേട്ടൻ ചുവടുകൾ വച്ചു. “പതിമൂന്നെണ്ണത്തിനെ തീർത്ത കൊലയാനായാണ്, വേലായുധാ വേണ്ടാ…” ആൾക്കൂട്ടം ഒന്നടങ്കം വിളിച്ചു പറഞ്ഞു. പക്ഷെ മുന്നോട്ട് വെച്ചകാൽ മുന്നോട്ടു തന്നെ. വേലായുധേട്ടൻ സൂക്ഷ്മതയോടെ ആനയുടെ അടുത്തേക്ക് നീങ്ങി. തുമ്പി ചുഴറ്റി വർദ്ധിത വീര്യത്തോടെ സംഹാരത്തിന്റെ മൂർത്തീഭാവമായി നിൽക്കുന്ന കൊച്ചയ്യപ്പൻ.

കോപാഗ്നി ജ്വലിച്ചു നിൽക്കുന്ന കണ്ണുകളിലേക്ക് വേലായുധേട്ടന്റെ കണ്ണുകൾ ഉടക്കി. കടുവയും കൊലയാനയും മുഖാമുഖം. കാഴ്ച്ചക്കാർ ശ്വാസം വിടാൻ പോലും മറന്നുനിൽക്കുകയാണ്. കുറച്ചുനേരം അങ്ങെനെ ആനയുടെ കണ്ണിൽ നോക്കിനിന്ന വേലായുധേട്ടൻ, പതിയെ ആനക്കരികിലെത്തി. വലത് കൈ കൊണ്ട് തുമ്പിയിൽ മെല്ലെയൊരു തലോടൽ. തല്ലാൻ തുനിഞ്ഞവൻ അതോടെ തലകുനിച്ചു നിന്നു. കടുവ ചങ്ങലയഴിച്ചു മുന്നിൽ നടന്നു. പുറകെ പേടമാനെ പോലെ കൊച്ചയ്യപ്പനും.

ആൾകൂട്ടത്തിന്റെ ഇടയിലൂടെ മുണ്ട് മടക്കിക്കുത്തി നെഞ്ചും വിരിച്ചു കടുവ. പിന്നിൽ കൊച്ചയ്യപ്പൻ. ആളുകൾ ആരാധനയോടെ മാറി നിന്നു. ഇതൊന്നും വലിയ കാര്യമില്ലെന്ന മട്ടിൽ ഒരു കുസൃതിച്ചിരിയോടെ വേലായുധേട്ടൻ. പതിമൂന്നു പേരുടെ ജീവനെടുത്ത കൊച്ചയ്യപ്പനെ പതിനഞ്ചു വർഷം അങ്ങനെ കടുവ വഴി നടത്തി. വാഴയിൽ കൊച്ചയ്യപ്പനെന്ന കൊലകൊല്ലിയുടെ പുതിയ ജീവിതത്തിന്റെ തുടക്കം. ഭൂതകാലത്തെ കലാപകാരിയുടെ വേഷങ്ങൾ അഴിച്ചു വെച്ച് കടുവയോടൊപ്പം നല്ല നടപ്പ്. ബസ്റ്റോപ്പിൽ കടുവ വന്നിറങ്ങിയാൽ പറമ്പിലെ കൊച്ചയ്യപ്പൻ സന്തോഷം പ്രകടമാക്കും. അതായിരുന്നു കടുവയും കൊച്ചയ്യപ്പനും തമ്മിലുള്ള സ്നേഹബന്ധം.!

പിന്നീട് വേലായുധേട്ടൻ വേറൊരു ആനയിൽ കയറി. എന്നാൽ മനസ്സ് കവർന്നെടുത്ത കടുവയെ അല്ലാതെ വേറൊരാളെ ആ സ്ഥാനത്തേക്ക് കരുതാൻ കൊച്ചയ്യപ്പന്‌ കഴിഞ്ഞില്ല. കടുവ ഇറങ്ങിയതിന്റെ പത്താം നാൾ കൊച്ചയ്യപ്പൻ പഴയ കൊലകൊല്ലിയായി. ആളെ കൊന്ന് അടങ്ങാതെ നിന്ന കൊച്ചയ്യപ്പനെ മുടക്കുവെടിയോ മയക്കുവെടിയോ കൂടാതെ കെട്ടിലാക്കിയത് വീണ്ടും കടുവ തന്നെ.

കലാപകാരിയായ അനേകം ആനകളെ ചങ്കൂറ്റവും കയ്യടക്കവും കൊണ്ട് കീഴ്പ്പെടുത്തിയ വേറെ ചട്ടക്കാരൻ ഉണ്ടാവില്ല. “ആനയെ അറിയണം, അല്ലെങ്കിൽ ആന അത് തിരിച്ചറിയും” ഇതായിരുന്നു ആനപ്പണിരംഗത്തുള്ള മറ്റ് ചട്ടക്കാർക്ക് കടുവ നൽകിയിരുന്ന ഉപദേശം. സ്വന്തം പേരിലുണ്ടായിരുന്ന മറ്റൊരു ചട്ടമ്പിയെയും മെരുക്കിയതിന് പിന്നിലും വേറൊരു രഹസ്യം പറയാൻ വേലായുധേട്ടനുണ്ടായിരുന്നില്ല. “കൂനത്തറ വേലായുധൻ” അതായിരുന്നു ആ കൊമ്പന്റെ പേര്. അഴിക്കാൻ ചട്ടക്കാർ ഭയപ്പെട്ടിരുന്നതോടെ കെട്ടുതറിയിൽ ഒതുങ്ങിക്കൂടിയ കൊലകൊമ്പൻ. വൈകാതെ കടുവയെ തേടി ആളുപോയി. എട്ടാംനാളിൽ അവനെയും കൊണ്ട് എഴുന്നെള്ളിപ്പെടുപ്പിച്ചതോടെ കടുവയുടെ തലപ്പൊക്കം നീലാകാശത്തോളമെത്തി.

അങ്ങനെയിരിക്കെ കടുവയ്ക്കു ചോറ്റാനിക്കരയിലേക്ക് പോകേണ്ടി വന്നു. അയ്യപ്പൻകുട്ടിയെന്ന കൊമ്പനെ മെരുക്കാൻ. പണിയെടുക്കാൻ മടികാട്ടുന്നു എന്നാണ് ആരോപണം. ഏതൊക്കെ രീതിയിൽ നിർബന്ധിച്ചാലും ആർക്കും വഴങ്ങാത്ത പ്രകൃതം. ശബരിമലക്ക് വ്രതമെടുത്തിരിക്കുകയായിയുന്നു ആ സമയം കടുവ. എന്നാൽ കാര്യങ്ങൾ അത്ര ശുഭകരമായിരുന്നില്ല. അയ്യപ്പൻ കുട്ടിയുടെ മേലെ കയറിയെങ്കിലും ആന പാഞ്ഞു. ചങ്ങലയിൽ തൂങ്ങിക്കിടന്നു കടുവയും. ഒന്നും രണ്ടുമല്ല ആറുകിലോമീറ്ററോളം ഈ പോക്ക് തുടർന്നു. അവസാനം കടുവയെ ആന കുടഞ്ഞിട്ടു.! അടുത്ത ആക്രമണത്തിൽ നിന്നും അതിവിദഗ്ദ്ധമായി കടുവ ഒഴിഞ്ഞുമാറിയതോടെ കോപം മുഴുവൻ ഒന്നാമൻ കൃഷ്ണൻകുട്ടിനായരോടായി. തുമ്പിക്ക് പിടിച്ചു അയാളെ കുത്താനാഞ്ഞതോടെ കടുവയുടെ പ്രയോഗത്തിന് സമയമായി. ഒറ്റച്ചാട്ടത്തിനു ആനയുടെ വാലിൽ തൂങ്ങിയ കടുവ അതിനെ പിന്തിരിപ്പിച്ചു. തന്ത്രപൂർവ്വം നിയന്ത്രിച്ചു കെട്ടിലുമാക്കി. എല്ലാം കഴിഞ്ഞു അവനെ പണിക്കിറക്കിയിട്ടുകൂടിയാണ് ആനപ്പണിയിലെ കടുവ അവിടെ നിന്ന് പടിയിറങ്ങിയത്.

അലച്ചിലും അരക്ഷിതാവസ്ഥയും മാത്രം നിറഞ്ഞ ജീവിതത്തിൽ ആനന്ദത്തിനായി അൽപ്പം ലഹരി കടുവ നുണയുമായിരുന്നു. എന്നാൽ ആനകളോടൊപ്പം നടക്കുമ്പോൾ കൃത്യമായ ചിട്ടയുണ്ടായിരുന്നു. തികഞ്ഞ ദൈവവിശ്വാസിയായിരുന്നു. ഒരുദിവസം കണ്ടമ്പുള്ളി തറവാട്ടിലേക്ക് ചെല്ലാൻ അറിയിപ്പ് കിട്ടി. ബാലനാരായണൻ എന്ന ഭീമാകാരനെ കീഴ്പ്പെടുത്താൻ.അതിന് മുൻപ് ബാലനാരായണൻ, പട്ടാമ്പി നാരായണൻ ആയിരുന്നു. ചെങ്ങലൂർ രംഗനാഥന് ശേഷം ആനകേരളം അതിശയത്തോടെയും ഭയത്തോടെയും നോക്കിനിന്ന ഉയരക്കേമൻ. അതിലുപരി അതിഭയങ്കര കലാപകാരി.

കേരളത്തിൽ എത്തി മാസം ഒന്ന് തികയുന്നതിനു മുൻപേ തനിക്കു മലയാളഭാഷയുടെ ബാലപാഠങ്ങൾ പറഞ്ഞുതന്നയാളെ കൊമ്പിൽ കോർത്ത്‌അവൻ തന്റെ നയം വ്യക്തമാക്കി. തുടർച്ചയായുള്ള കൊലപാതകവും കഷ്ടനഷ്ടങ്ങളുമെല്ലാം കാരണം പട്ടാമ്പിക്കാർ അവനെ കണ്ടമ്പുള്ളിക്കാർക്കു വിറ്റു. എന്നാൽ അവിടെയെത്തിയപ്പോഴും ആനയുടെ സ്വഭാവത്തിന് യാതൊരു മാറ്റമുണ്ടായില്ല. ചട്ടക്കാരെ വക വരുത്തുന്ന കലാപകാരിയായി അവൻ അറിയപ്പെട്ടു. ഇടഞ്ഞു ഉത്സവങ്ങൾ അലങ്കോലമാക്കിയതോടെ “പൂരം മുടക്കി” എന്ന ഇരട്ടപ്പേരും വീണു.

ഗത്യന്തരമില്ലാതെ കണ്ടമ്പുള്ളിക്കാർ കടുവയെ കൊണ്ടുവന്നു. അവസാന പരീക്ഷണം. കടുവയുടെ കയ്യടക്കത്തിൽ ബാലനാരായണൻ വീണു. ഹിമാലയത്തോളം ഉയരമുള്ള ബാലനാരായണനും കാരക്കോലിന്റെ മാത്രം വലിപ്പമുള്ള കടുവയും ചേർന്ന് ഉത്സവപ്പറമ്പുകളിൽ പുതുചരിത്രം രചിച്ചു. “കടുവയും കണ്ടമ്പുള്ളിയും” അതൊരു കൂട്ടുകെട്ടായിരുന്നു. തൊണ്ണൂറ്റഞ്ചു പൂരങ്ങൾ, ഇരുപത്തിരണ്ടു പെരുന്നാളുകൾ. കടുവ വീണ്ടും താരമായി, ഒപ്പം ബാലനും.

സ്വഭാവത്തിലെ പ്രത്യേകത കൊണ്ട് കെട്ടുതറിയിൽ ഒതുക്കപ്പെട്ട തെച്ചിക്കോട്ടുകാവിലെ രാമചന്ദ്രനായിരുന്നു അടുത്ത ഊഴം. അതിസമർത്ഥമായി ആനയെ അഴിച്ചെടുത്ത കടുവയെ പിന്നീട് രാമചന്ദ്രൻ മനസ്സാവരിക്കുകയും ചെയ്തു. രാമനെന്ന രാജാവിന്റെ ഉദയം. ഉയരപ്പെരുമയുടെ പിന്തുണയും ഒറ്റനിലവിന്റെ പൂർണ്ണതയുമായി ഉത്സവകേരളത്തിൽ രാമചന്ദ്രൻ തന്റെ ഏകഛത്രാധിപത്യം അരക്കിട്ടുറപ്പിച്ചു. ചട്ടക്കാരന്റെ വായ്ത്താരിയോ സമ്മർദ്ദമോ കൂടാതെ ആനകേരളത്തിൽ അറിഞ്ഞു നിൽക്കാൻ കടുവയുടെ ശിക്ഷണം തുണയായി. പക്ഷെ വലിയൊരു വിപത്ത് വരാനുണ്ടായിരുന്നതേയുള്ളൂ.

രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന തത്തമംഗലം അങ്ങാടി വേല കഴിഞ്ഞ് പുതുനഗരം പാടവരമ്പിലൂടെ പോവുകയായിരുന്നു ഗജവീരന്മാർ. മനിശ്ശേരിയിലെ കർണ്ണനും മറ്റ് വേറെയും ആനകളുണ്ട്. മുൻപിലൂടെ ഏതെങ്കിലും ആന വട്ടം ചാടിയാൽ രാമചന്ദ്രന് ഇഷ്ടപ്പെടില്ല. അത് ചെറുപ്പം മുതലുള്ള രീതിയാണ്. അങ്ങെനെയെന്തോ അവിടെ നടന്നു. രാമചന്ദ്രൻ ഓടി. കുറെ മുൻപിൽ പോവുകയായിരുന്ന കർണ്ണനെ ഇടിച്ചു. തികച്ചും അപ്രതീക്ഷിതമായ ആക്രമണം. കർണ്ണൻ വീഴുക തന്നെ ചെയ്തു. വീണു കിടക്കുന്ന കർണ്ണന്റെ മാറു പിളർക്കാൻ കുതിച്ചെത്തുന്ന രാമചന്ദ്രൻ. എന്നാൽ കർണ്ണനും രാമനും ഇടയിൽ ഒരു “കടുവ” പ്രത്യക്ഷപ്പെട്ടു….!! തുടർന്നു വായിക്കുക, മൂന്നാം ഭാഗം – https://bit.ly/2oOGwES.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post