കൊറോണക്കാലത്ത് ഒരു അഗ്നി രക്ഷാപ്രവർത്തകൻ്റെ കുറിപ്പുകൾ

Total
0
Shares

മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; ദിവസങ്ങളോളമായി ക്വാറന്റൈനിൽ ഉള്ള പ്രവാസിക്കും കുടുംബത്തിനും തുണയായി കേരള ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസസ്.

ഇരുപതിലധികം മരുന്നുകളുടെ ചീട്ടുകൾ വാട്സ്ആപ്പ് നമ്പറുകളിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നും തരം തിരിച്ചെടുത്തു പ്രത്യേക ഫോർമാറ്റിൽ തയ്യാറാക്കി ആവശ്യമായ പണവും നൽകി നിലയത്തിൽ നിന്നും ഒരു ജീവനക്കാരനെ കോഴിക്കോട്ടേക്ക് മരുന്നുകൾ വാങ്ങിക്കുവാൻ പറഞ്ഞുവിട്ടതിന്റെ സംതൃപ്തിയിൽ ഇരിക്കുമ്പോഴാണ് കോഴിക്കോട് റീജിയണൽ ഫയർ ഓഫീസർ ശ്രീ.അബ്ദുൽ റഷീദ് സാർ വിളിക്കുന്നത്.

എനിക്കൊരു ടെക്സ്റ്റ് മെസ്സേജ് അയച്ചിട്ടുണ്ട് അത് ബഹു. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഡയറക്ടർ ടെക്‌നിക്കൽ,ആർ. പ്രസാദ് സാറിന് അയച്ചത് ആണെന്നും അടിയതിരമായി വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു വേണ്ട കാര്യങ്ങൾ ചെയ്യണമെന്നും അറിയിച്ചു. കുറ്റ്യാടിയിൽ ഇരുപത്തി മൂന്ന് ദിവസമായി ക്വാറന്റൈനിൽ ഉള്ള പ്രവാസിയും കുടുംബവും ബുദ്ധിമുട്ടിൽ ആണെന്നുള്ള വിവരവും അത് അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആയിരുന്നു ടെക്സ്റ്റ് മെസ്സേജിൽ ഉണ്ടായിരുന്ന നിർദ്ദേശം.

ഉടൻ തന്നെ ബഹു. ഡയറക്ടർ ടെക്നിക്കൽ പ്രസാദ് സാർ വിളിക്കുകയും പ്രസ്തുത കാര്യത്തിന്റെ ഗൗരവം ഒന്നുകൂടി വിവരിക്കുകയും ചെയ്തു. ഉടൻതന്നെ ASTO ഗ്രേഡ് വിനോദൻ .ടി, FRO(D) ശ്രീനേഷ് KT ,FRO,വിനീത്.S എന്നിവരുമായി ചേർന്ന് പ്രസ്തുത സ്ഥലത്തേക്ക് പുറപ്പെടുകയും പോകുന്ന വഴിയിൽ മെസ്സേജിൽ പറഞ്ഞിരിക്കുന്ന 32 കാരനെ വിളിക്കുകയും അദ്ദേഹത്തോട് കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

അദ്ദേഹവും കുടുംബവും വളരെ പ്രയാസത്തിലാണ് എന്നും സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടുത്തലിന്റെയും മറ്റും ഫലമായി ഭീതിയുടെ നിഴലിലാണെന്നും പ്രവാസിയായ അദ്ദേഹത്തിനും കുടുംബത്തിനും യാതൊരുവിധ സഹായവും ലഭിക്കുന്നില്ലെന്നും ഒരു ഫോൺ വിളി പോലും ഇതുവരെയും ആരുടെയും ലഭിച്ചില്ലെന്നും പറയുകയും ചെയ്തു. അദ്ദേഹത്തിന്റെ സംസാരത്തിൽനിന്ന് അദ്ദേഹം വളരെ പ്രയാസത്തിലാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതിന്റെ അടിസ്ഥാനത്തിൽ പോകുന്ന വഴിയിൽ നിന്നു തന്നെ ഞങ്ങൾ അത്യാവശ്യം വേണ്ട പലചരക്ക്, പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങളുടെ ഒരു കിറ്റ് തയ്യാറാക്കി കയ്യിൽ കരുതിയിരുന്നു.

വാഹനം കുറ്റ്യാടിയിൽ നിന്നും അദ്ദേഹം പറഞ്ഞു തന്ന വഴി പ്രകാരം വീട്ടിലെത്തിയപ്പോൾ കണ്ണീർ പൊഴിക്കുന്ന 3 മുഖങ്ങളാണ് ഞങ്ങൾക്ക് കാണാൻ സാധിച്ചത്. മുൻകൂട്ടി വാങ്ങിയ സാധനങ്ങൾ ഏൽപ്പിച്ചശേഷം വേഗം തിരിച്ചു വരാം എന്ന് കരുതിയ ഞങ്ങൾക്ക് മുന്നിൽ കണ്ണീരോട് കൂടി ആ സാധുക്കളായ അമ്മയും മകനും മനസ്സിലെ ഭാരം ഇറക്കി വച്ചു. സമൂഹത്തിന്റെ അനാവശ്യമായ ഭീതിയുടെയും ഫേക്ക് മെസ്സേജുകളുടെയും ഇരയായ അദ്ദേഹം മാനസിക സമ്മർദ്ദത്തിന് ടെലിഫോണിലൂടെ കൗൺസലിംഗിന് വിധേയനായ കാര്യവും ലോക്ക് ഡൌൺ മൂലം ജോലി നഷ്ടപ്പെട്ടു എടുത്തെറിയപ്പെട്ടതുപോലെ നാട്ടിലേക്ക് എത്തിയ വിവരവും ഞങ്ങളോട് പറഞ്ഞു.

എല്ലാവിധ മുൻകരുതലും എടുത്തു ഇരുപത്തി മൂന്ന് ദിവസമായി ക്വാറന്റൈനിൽ ഇരിക്കേണ്ടി വന്ന ഒരു പ്രവാസിയുടെ നേർ അനുഭവം ഞങ്ങളുടെ കണ്ണുകളെയും ഈറനണിയിച്ചു. ഞങ്ങൾ നേരിട്ട് എത്തിയതും സംസാരിച്ചതും മൂലം അദ്ദേഹത്തിനും കുടുംബത്തിനും വളരെയധികം ആത്മവിശ്വാസം ലഭിച്ചതായും അവർ അറിയിച്ചു. വളരെ സന്തോഷത്തോടെ നന്ദി പറഞ്ഞതിനുശേഷം ഞങ്ങൾ വാഹനത്തിൽ കയറുമ്പോൾ പ്രയാസത്തിൽ ആയിരുന്നിട്ടും ആത്മാഭിമാനിയായ അദ്ദേഹത്തിന്റെ “സാധനങ്ങളുടെ പൈസ എങ്ങനെയാണ് ഞാൻ എത്തിക്കേണ്ടത് എന്ന ചോദ്യം” ഞങ്ങളുടെ മനസ്സിനെ അലട്ടി.

ഏറ്റവും അർഹതപ്പെട്ട കൈകളിൽ തന്നെയാണ് ഞങ്ങളുടെ ഈ ചെറിയ സഹായം എത്തിയതെന്ന് അദ്ദേഹത്തെ അറിയിച്ചശേഷം വളരെയേറെ ചാരിതാർത്ഥ്യത്തോട് കൂടി ഞങ്ങൾ അവിടെ നിന്നും തിരിച്ചു. വാട്സാപ്പിലൂടെ വന്ന പ്രിസ്ക്രിപ്ഷൻ പ്രകാരമുള്ള മരുന്നുകൾ കുറ്റ്യാടിയിൽ നിന്നും വാങ്ങി അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് ഞങ്ങൾ പുറപ്പെട്ടു. തിരികെ സ്റ്റേഷനിൽ എത്തുമ്പോഴേക്കും അദ്ദേഹത്തിന്റെ കൃതഃജ്ഞത അറിയിച്ചുള്ള മെസ്സേജ് എന്റെ വാട്സാപ്പിൽ എത്തിയിരുന്നു.

വിവരണം – വാസത്ത് ചെയച്ചൻകണ്ടി, സ്റ്റേഷൻ ഓഫീസർ ഫയർ & റെസ്ക്യൂ സ്‌റ്റേഷൻ, നാദാപുരം

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post