കൊറോണയെ വകവെക്കാതെ ജീവൻ രക്ഷിക്കാനിറങ്ങിയ നാട്ടുകാർക്കൊരു സല്യൂട്ട്

Total
356
Shares

2020 ആഗസ്റ്റ് 7… കേരളക്കരയ്ക്ക് ദുരന്തത്തിനു മേൽ ദുരന്തം സമ്മാനിച്ച കറുത്ത ദിവസം. രാവിലെ മൂന്നാർ രാജമലയിലെ പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽപ്പെട്ട് ആളുകൾ മരിക്കുകയും, നാല്പതിലേറെപ്പേരെ കാണാതാവുകയും ചെയ്ത സംഭവത്തിൻ്റെ ഞെട്ടൽ മാറും മുന്നേ, നേരമിരുട്ടിയ നേരത്ത് കേട്ടത് ഭീകരമായ മറ്റൊരു വാർത്തയായിരുന്നു. കരിപ്പൂർ എയർപോർട്ടിലെ റൺവേയിൽ നിന്നും വിമാനം തെന്നിമാറി താഴേക്ക് പതിച്ചിരിക്കുന്നു.

സാധാരണയായി ഇത്തരമൊരു വിമാനാപകടം ഉണ്ടാകുകയാണെങ്കിൽ അതിലെ 95% ആളുകളും ജീവനോടെയുണ്ടാകാൻ സാധ്യത കുറവായിരിക്കും. എന്നാൽ കരിപ്പൂരിൽ മരണസംഖ്യ 19 ആയിരുന്നു. മൂന്നക്കത്തിലേക്ക് പോകേണ്ട മരണസംഖ്യയെ പിടിച്ചു നിർത്തി ജീവനുകൾ രക്ഷിച്ചത് ആദ്യം സംഭവ സ്ഥലത്തെത്തിച്ചേർന്ന നാട്ടുകാർ ആയിരുന്നു. പിന്നീടാണ് പോലീസും ഫയർഫോഴ്‌സും ദുരന്തനിവാരണ സേനയുമെല്ലാം എത്തിയത്.

രക്ഷാപ്രവർത്തനം നടത്തുമ്പോൾ കോവിഡ്‌ കാലവും ശാരീരിക അകലവുമൊന്നും ആരും ഓർത്തില്ല. ഗൾഫിൽ നിന്നും വരുന്ന പ്രവാസികളെ ഭീതിയോടെ അകറ്റി നിർത്തിയ സംഭവങ്ങളുണ്ടായ നമ്മുടെ നാട്ടിൽ തങ്ങളുടെ ജീവൻ കൊടുത്തും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുവാൻ ആളുകളുണ്ട് എന്നു മനസ്സിലാക്കിത്തന്ന ഒരു സംഭവം കൂടിയാണിത്. കൊറോണ മൂലം കണ്ടെയ്‌ൻമെൻറ് സോണായ നാട്ടിലെ ഊടുവഴികളെല്ലാം തുറന്ന് സ്വന്തം വാഹനങ്ങളുമായി സംഭവ സ്ഥലത്ത് അവരെത്തി. ആംബുലൻസുകൾക്കായി അവർ കാത്തു നിന്നില്ല. വിവരം അറിഞ്ഞവരെല്ലാം സ്വന്തം കാറുകളിലും മറ്റുമായി രക്ഷാപ്രവർത്തനത്തിനായി പാഞ്ഞെത്തി. ഈ വണ്ടികളിലേക്ക് എടുത്ത്‌ വെയ്ക്കുന്ന ജീവനുകളേക്കാൾ വിലയുള്ളതായി അവർക്ക്‌ ആ സമയത്ത്‌ മറ്റൊന്നും തോന്നിയിട്ടുണ്ടാകില്ല.

എല്ലാവരും ഉണർന്നു പ്രവർത്തിച്ചതു മൂലം അപകടം സംഭവിച്ച് ഒന്നര മണിക്കൂറിനുള്ളിൽ എല്ലാവരെയും ആശുപത്രികളിൽ എത്തിക്കുവാൻ സാധിച്ചു. ഇതുകൊണ്ടാണ് മരണസംഖ്യ കുറഞ്ഞതും. എങ്കിലും 19 ജീവനുകൾ പൊലിഞ്ഞു പോയ വിഷമത്തിലാണ് ആ നാട്ടുകാർ.

ആശുപത്രിയിലും സേവന സന്നദ്ധരായി എല്ലാവരുടെയും മനസ്സു നിറച്ചു നല്ലവരായ മലപ്പുറംകാർ. പരിക്കേറ്റവരുടെ ബന്ധുക്കളെ വിവരമറിയിക്കുവാനും, ഒറ്റപ്പെട്ടു പോയ കുട്ടികൾക്ക് താങ്ങായും, രക്തം നല്കുവാനുമൊക്കെ വലിപ്പച്ചെറുപ്പം നോക്കാതെ, ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ അവരെല്ലാം മുൻപന്തിയിൽത്തന്നെ ഉണ്ടായിരുന്നു. കോവിഡില്ല, സാമൂഹ്യ അകലമില്ല, ആർക്കും ഒരു പേടിയുമില്ല. ഒരു യാത്രക്കാരനെയെങ്കിലും രക്ഷിക്കാൻ തനിക്കായാൽ അതു തന്നെ ജീവിത സാഫല്യമെന്ന് കരുതുന്ന കുറെ പച്ച മനുഷ്യർ. നുഷ്യൻ എന്ന മഹാപദത്തിന്റെ മുഴുവൻ അർഥവും ആവാഹിച്ച കുറെ സാധാരണക്കാർ.

മലപ്പുറംകാരുടെ സ്നേഹത്തിനും കരുതലിനും മുന്നിൽ വിനയത്തോടെ തല കുനിക്കുമ്പോൾ, മൂന്നാർ രാജമലയിലുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ടവരെ രക്ഷിക്കാൻ കൈയും മെയ്യും മറന്നിറങ്ങിയവരെയും നമ്മൾ മറക്കുവാൻ പാടില്ല. ഇത് കേരളമാണ്… പരസ്പ്പരം പലതും പറഞ്ഞുകൊണ്ട് ഓൺലൈൻ യുദ്ധം നടത്തുമെങ്കിലും ഒരു ആപത്തു വന്നാൽ എല്ലാവരും ഒറ്റക്കെട്ടാണെന്നു വീണ്ടും നമ്മൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കട്ടെ… ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് കണ്ണീരോടെ ആദരാഞ്ജലികൾ നേരാം. ബാക്കിയുള്ളവർക്ക് ദുരന്തം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും മോചനം നേടി പഴയ ജീവിതത്തിലേക്ക് തിരികെ വരുവാനുള്ള ധൈര്യവും കരുത്തും ലഭിക്കട്ടെ…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post