കെവെന്റേഴ്സ് : ചാരത്തിൽ നിന്നും ഉദിച്ചുയർന്ന ഇന്ത്യയുടെ സ്വന്തം മിൽക്ക് ഷേക്ക് ബ്രാൻഡ്..

Total
0
Shares

വിവരണം – Vishnu A S Nair.

മിൽക്ക് ഷേക്കുകൾ എന്നു പറഞ്ഞാൽ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന ഒരു പേരുണ്ട് കെവെന്റേഴ്സ്. ഇന്ന് ഇന്ത്യയിലെ ഏതൊരു മെട്രോപൊളിറ്റൻ പട്ടണത്തിന്റെ പട്ടികകൾ എടുത്താലും ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത ഒരു ബ്രാൻഡ്. അതാണ് കെവെന്റേഴ്സ്. അങ്ങനെ നമ്മുടെ തിരുവനന്തപുരത്തെ മാൾ ഓഫ് ട്രാവൻകോറിൽ പോയപ്പോഴാണ് അവിടെയും കെവെന്റേഴ്സിന്റെ ഒരു ഔട്ട്ലെറ്റ് കണ്ടത്. മടിച്ചില്ല 109 രൂപയുടെ ഒരു വാനില ഷേക്ക് ഓർഡർ കൊടുത്തു. സാധനം റെഡിയായി പേപ്പർ സ്ട്രായിൽ രുചിച്ചപ്പോൾ കിടു.

ഫ്രീയായി കിട്ടിയ കുപ്പി തിരിച്ചും മറിച്ചും നോക്കിയപ്പോഴാണ് ബോട്ടിലിലെ വാക്കുകൾ കണ്ണിൽ പെട്ടത് “Keventers 1925. ” അതായത് ഏതാണ്ട് 93 വർഷങ്ങളുടെ പഴക്കം. ചരിത്രം നമുക്കൊരു ബലഹീനതയായത് കൊണ്ട് ഒട്ടും മടിച്ചില്ല നേരെ തപ്പാൻ തുടങ്ങി. അവസാനം വായിച്ചറിഞ്ഞപ്പോൾ ആകെ രോമാഞ്ച കഞ്ചുകനായിപ്പോയി അറിഞ്ഞത് നിങ്ങളെക്കൂടി അറിയിക്കണമെന്ന് തോന്നി.

1889ൽ എഡ്വേർഡ് കെവെന്റർസ് എന്ന ക്ഷീര സാങ്കേതികവിദഗ്ദൻ ഇന്നത്തെ ഉത്തർ പ്രദേശിൽ അലിഗർ ഡയറി ഫാം എന്ന പേരിൽ ഒരു ക്ഷീരോത്പാദന കേന്ദ്രം തുടങ്ങുകയും അതിനെ ലാഭകരമായി നടത്തുകയും ചെയ്തു. ഇതിന്റെ ചുവടു പിടിച്ച് ഷിംല , ഡാർജിലിംഗ്, കൽക്കട്ട, ഡൽഹി തുടങ്ങിയ പ്രദേശങ്ങളിൽ അദ്ദേഹം തന്റെ ഫാം ബിസിനെസ്സ് വ്യാപിപ്പിക്കുകയും ചെയ്തു. എന്നാൽ യഥാർത്ഥ കെവെന്റർസ് ചരിത്രം തുടങ്ങുന്നത് 1925 ലാണ്. അന്നാണ് ഡൽഹിയിലെ ചാണക്യപുരിയിൽ എഡ്വേർഡ് കെവെന്റർസ് ലിമിറ്റഡ് എന്ന പേരിൽ പുതിയൊരു ഡയറി ഫാം തുടങ്ങിയത്.

അവിടുത്തെ കസാറ്റ ഐസ്ക്രീം, വെണ്ണ, ചീസ്, മിൽക്ക് ഷേക്ക് എന്നിവ ജനങ്ങളുടെ ഇടയിൽ ക്ഷണനേരം കൊണ്ട് പ്രിയപ്പെട്ടതായി. ഗുണമേന്മയുടെ പര്യായമായി മാറിയ കെവെന്റർസിന്റെ പടയോട്ടം ഡൽഹി വിട്ടെറിഞ്ഞു ബോംബെ , പുനെ തുടങ്ങിയിടങ്ങളിലും എത്തിച്ചേർന്നു. 1940 ൽ എഡ്വേർഡ് കെവെന്റർസിന്റെ മരണത്തോടെ അനന്തിരവനായ വെർണർ കെവെന്റർ ഏറ്റെടുത്തെങ്കിലും 1946 ൽ റാം കൃഷ്ണ ഡാൽമിയ എന്ന ഭാരതീയൻ കെവെന്റർസ് വാങ്ങി. അദ്ദേഹം അതിന്റെ പേര് Edward Keventer’s(Successors) Pvt.Ltd എന്നാക്കി മാറ്റി. പിന്നീട് കെവെന്റർസിന് വച്ചടി വച്ചടി ഉയർച്ചയായിരുന്നു.

1960 മുതൽ ഇന്ത്യൻ ആർമിക്ക് കെവെന്റർസ് പാൽപ്പൊടിയും മറ്റു ഉത്പന്നങ്ങളും വിതരണം ചെയ്യാൻ തുടങ്ങി. ആളുകൾ മിൽക്ക് ഷേക്ക് എന്ന പേര് മറന്ന് കെവെന്റർസ് ഷേക്ക് എന്നു പറയുന്ന അവസ്ഥയെത്തി. തുടർന്ന് വന്ന ധവള വിപ്ലവവും കെവെന്റർസിന്റെ ഉയർച്ചയ്ക്ക് ഊർജമേകി. എന്നാൽ കാലം മാറി. കെവെന്റർസിന്റെ മുഖ്യ വിപണന കേന്ദ്രവും ആസ്ഥാനവുമായ ഡൽഹി ഭരണസിരാകേന്ദ്രമായി മാറി. നയതന്ത്രപരമായും രാഷ്ട്രീയപരമായും ഡൽഹി രാജ്യത്തിന്റെ അതീവ സുരക്ഷാപ്രദേശങ്ങളിൽ ഒന്നായി അതോടെ അവിടെ കേന്ദ്രീകരിച്ച പല സ്ഥാപനങ്ങളും സർക്കാർ കയ്യേറി.

അതിന്റെ തുടർഫലമായി 1970 ൽ ഡൽഹിയിലെ മാൾച്ച മാർഗിലെ ഇരുപത്തിരണ്ട് ഏക്കർ വരുന്ന കെവെന്റർസ് ആസ്ഥാനം നഷ്ടമായി. തുടർന്ന് റാം കൃഷ്ണ ഡാൽമിയയുടെ ശ്രദ്ധ മറ്റു വിപണികളിലേക്ക് പതിഞ്ഞതോടെ കെവെന്റർസിന്റെ അധഃപതനവും തുടങ്ങി. അങ്ങനെ ഡൽഹിയിലെയും മുംബൈയിലെയും വിരലിലെണ്ണാവുന്ന ചില ഔട്ട്ലെറ്റുകൾ (ഒരു പക്ഷേ ഉടമസ്ഥരുടെ അറിവ് പോലുമില്ലാതെ) മാത്രമായി. “Made In India ” ആശയത്തിന്റെ തുടക്കക്കാരിൽ പ്രമുഖരായ കെവെന്റർസ് വിസ്‌മൃതിയിലേക്കാണ്ടു.

ഓരോ അന്ത്യവും മറ്റൊന്നിന്റെ തുടക്കമാണെന്ന തത്വത്തെ സാധൂകരിച്ചു കൊണ്ട് 2014 ൽ റാം കൃഷ്ണ ഡാൽമിയയുടെ പൗത്രനായ അഗസ്ത്യ ഡാൽമിയ തന്റെ ബാല്യകാല സുഹൃത്തായ അമൻ അറോറയുടെ കൂടെ ഒരു തിരിഞ്ഞുനോട്ടത്തിനും ഭാഗ്യപരീക്ഷണത്തിനും തയ്യാറായി. പക്ഷേ വെല്ലുവിളിയെന്നത് ഇവർ രണ്ടുപേർക്കും ഹോട്ടൽ നടത്തിപ്പിൽ പരിചയമില്ല എന്നതായിരുന്നു. അതിനാൽ അവർ ഏഷ്യൻ ഹോട്ടൽ ശ്യംഖലയായ ‘ഛി’ യുടെ നടത്തിപ്പുകാരനും പ്രസിദ്ധമായ “തബുല റാസയുടെ” മുൻ മേധാവിയുമായിരുന്ന സീതാറാം സൊഹ്റാബിനെ കൂടെക്കൂട്ടി.

അങ്ങനെ 2014 ൽ ഡൽഹിയിലെ പിതാംപുര എന്ന സ്ഥലത്ത് പ്ലാസ്റ്റിക് കപ്പുകളിൽ മിൽക്ക് ഷേക്ക് വിൽപന ആരംഭിച്ചു. തുടക്കം അത്ര നന്നായിരുന്നില്ല. ദിവസങ്ങൾക്കുള്ളിൽ തന്നെ ആ കട അടച്ചു പൂട്ടേണ്ട ഗതി വന്നു. എന്നാൽ തോൽവി സമ്മതിക്കാൻ ഇവർ തയ്യാറായിരുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോത്പാദന രാജ്യമായ ഭാരതത്തിൽ അതുമായി ബന്ധപ്പെട്ട ഒരു ഉത്പന്നം വിജയിക്കണമെങ്കിൽ ആകർഷണീയമായ ഒരു വ്യത്യസ്ത വേണമെന്നവർ ഗ്രഹിച്ചു. തൽഫലമായി 2015ൽ ഡൽഹിയിലെ “Select City walk” എന്ന ബ്രാൻഡഡ് മാളിൽ ഒരു ഔട്ട്ലെറ്റ് തുടങ്ങി.

പഴയ കെവെന്റർസിന്റെ മുദ്രയും, ഗ്ലാസ്സ് കുപ്പിയിലെ വിതരണവും, ക്ലാസ്സിക്‌സ് എന്ന പേരിലെ പഴയ കാല രുചികൂട്ടും ഒപ്പം ഇന്നിന്റെ പുതിയ രുചിവൈവിധ്യം കലർന്ന മെനു കൂടിയായപ്പോൾ കെവെന്റർസ് ചിറക് വിരിച്ചു തുടങ്ങി. വൈകാതെ 2016 ഓടെ കമ്പനിയുടെ കീഴിൽ നാലു പുതിയ ഔട്ലെറ്റുകൾ പ്രവർത്തനമാരംഭിച്ചു. അധികം വൈകാതെ കമ്പനി ഔട്ലെറ്റുകൾ നേരിട്ട് നടത്തുന്നതിനെക്കാൾ ആദായവും പെട്ടെന്നുള്ള വളർച്ചയ്ക്ക് ഉപോൽബലകം ഫ്രാഞ്ചസി കൊടുക്കുന്നതാണെന്നു കണ്ടെത്തി. ഫ്രാഞ്ചസിയെന്നാൽ കടയുടെ രൂപരേഖയും, കുപ്പിയും റെസിപ്പികളും സിറപ്പും കെവെന്റർസ് നൽകും പാലും ഐസ്ക്രീമും കടക്കാരൻ കണ്ടെത്തണം. സീതാറാം സൊഹ്റാബായിരുന്നു ഇതിന്റെ ബുദ്ധികേന്ദ്രം.

രാജ്യമാകെ വ്യാപിച്ചിരിക്കുന്ന ഏകദേശമുള്ള 160 ഔട്ലെറ്റുകളിൽ 32 എണ്ണം മാത്രമേ കെവെന്റർസിന്റെ നേരിട്ട് കീഴിൽ പ്രവർത്തിക്കുന്നുള്ളൂ ബാക്കി എല്ലാം ഫ്രാഞ്ചെസ്സിയാണ്. അഞ്ചു വർഷത്തേക്കുള്ള കെവെന്റർസ്ന്റെ ഒരു ഫ്രാഞ്ചൈസി ലൈസൻസ് കിട്ടാൻ ഏതാണ്ട് ഒൻപത് ലക്ഷം രൂപയും 100 sq.ft ഔട്ട്ലെറ്റ് തുടങ്ങാൻ ഉദ്ദേശം ഇരുപത്തിയഞ്ചു മുതൽ മുപ്പത് ലക്ഷം രൂപ വരെ ചെലവാകും.( മെഷീൻ ചിലവ് , ഫീസ് എല്ലാം ഉൾപ്പെടെ).

2017 മാർച്ചിലെ വിവരപ്രകാരം കെവെന്റർസിന്റെ വിറ്റുവരവ് മുപ്പതു കോടിക്കു മേലെയാണ്. 2019 ഓടെ നൂറ്റിയൻപത് കോടിയാണ് ലക്ഷ്യം. അടുത്ത തവണ കെവെന്റർസ് കുടിക്കുമ്പോൾ ചിന്തിക്കണം, കെവെന്റർസ് ഒരു പ്രചോദനമാണ്. ഒന്നും ഒന്നിന്റെയും അവസാനമല്ല എന്നൊരു ദൂത്. തോൽവി സമ്മതിക്കാൻ നമ്മൾ തയ്യാറല്ലെങ്കിൽ എതിരെ നിൽക്കുന്നവൻ ഒന്ന് വിയർക്കും എന്നൊരു സന്ദേശം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post