കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സിൽ

Total
1
Shares

വിവരണം – പ്രശാന്ത് പറവൂർ.

ഏറെക്കാലമായിട്ടുള്ള ആഗ്രഹമായിരുന്നു യുഎഇയിൽ ഒന്ന് പോകണമെന്ന്. ഒടുക്കം അത് സാധിച്ചത് 2020 പിറന്നപ്പോൾ. സഹോദരിയും ഫാമിലിയും അവിടെ റാസൽഖൈമയിൽ താമസിക്കുന്നുണ്ട്. അങ്ങനെ ഒരുനിമിഷത്തെ ചിന്തയിൽ നേരെയങ്ങു ടിക്കറ്റ് ബുക്ക് ചെയ്തു. രണ്ടു വശത്തേക്കുമായി ഏതാണ്ട് 14,000 രൂപയോളമാണ് ടിക്കറ്റിനായി ചെലവായത്. ടിക്കറ്റ് മാത്രം പോരല്ലോ, വിസയും കൂടി വേണം. അതാണെങ്കിൽ സുഹൃത്തും Royalsky Holidays ട്രാവൽ ഏജൻസി ഉടമയുമായ ഹാരിസ് ഇക്ക സ്പോൺസർ ചെയ്തു.

പോകുന്നത് റാസൽഖൈമയിലേക്ക് ആയിരുന്നതിനാൽ ടിക്കറ്റ് ബുക്ക് ചെയ്തത് കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് ആയിരുന്നു. 2020 ഫെബ്രുവരി അഞ്ചാം തീയതി രാത്രി 10.45 നായിരുന്നു വിമാനം. എയർ ഇന്ത്യ എക്‌സ്പ്രസ്സ്. ആദ്യമായിട്ടാണ് എയർ ഇന്ത്യയുടെ വിമാനത്തിൽ യാത്ര ചെയ്യാൻ പോകുന്നത്. എന്താകുമോ എന്തോ എന്നുകരുതി.

പ്രസവം കഴിഞ്ഞു ഭാര്യയും കുഞ്ഞും തൃശ്ശൂരിലെ വീട്ടിലായിരുന്നതിനാൽ അവിടെ നിന്നുമായിരുന്നു ഞാൻ യാത്രയാരംഭിച്ചത്. KURTC യുടെ നെടുമ്പാശ്ശേരി എയർപോർട്ട് വഴി പോകുന്ന ഒരു കോഴിക്കോട് – എറണാകുളം വോൾവോ ലോഫ്‌ളോർ ബസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്തു. അങ്ങനെ അഞ്ചാം തീയതി വൈകുന്നേരം നാലുമണിയോടെ തൃശ്ശൂർ ബസ് സ്റ്റാൻഡിൽ ഞാൻ എത്തിച്ചേർന്നു. ഒരു ട്രോളി ബാഗും (20 Kg), സുഹൃത്തായ ബബിത്ത് സമ്മാനിച്ച Wildcraft ന്റെ ഒരു Rucksack ബാഗും ആയിരുന്നു എൻ്റെ കൈവശമുണ്ടായിരുന്ന ലഗേജുകൾ.

നാലര കഴിഞ്ഞപ്പോൾ എനിക്ക് പോകേണ്ടിയിരുന്ന ബസ് സ്റ്റാൻഡിലേക്ക് എത്തിച്ചേർന്നു. എന്നെക്കൂടാതെ എയര്പോര്ട്ടിലേക്കുള്ള മറ്റു യാത്രക്കാരും ബസ്സിൽ ഉണ്ടായിരുന്നു. ലഗേജിനു പ്രത്യേകം ടിക്കറ്റ് ബസ്സിൽ നിന്നും എടുത്ത് ഞാൻ യാത്രയാരംഭിച്ചു. ട്രാഫിക് ബ്ലോക്കൊന്നും കൂടാതെ പെട്ടെന്നു തന്നെ നെടുമ്പാശ്ശേരി എയർപോർട്ടിൽ ബസ് എത്തിച്ചേർന്നു.

അതിനിടയ്ക്ക് തൃശൂർ ജില്ലയിലെ അന്തിക്കാട് സ്വദേശിയായ ഒരു ചേട്ടനെയും, ആദ്യമായി വിമാനയാത്ര ചെയ്യുകയായിരുന്ന തൃപ്രയാർ സ്വദേശിനിയായ ഒരു ചേച്ചിയെയും എനിക്ക് കൂട്ടു കിട്ടി. എയർപോർട്ടിൽ ഒട്ടും തിരക്കുണ്ടായിരുന്നില്ല. അതുകൊണ്ട് ചെക്ക്-ഇൻ, ഇമിഗ്രെഷൻ, സെക്യൂരിറ്റി ചെക്കിംഗ് തുടങ്ങിയ നടപടിക്രമങ്ങളെല്ലാം എളുപ്പത്തിൽ കടക്കുവാൻ സാധിച്ചു. പിന്നെ രണ്ടു – മൂന്നു മണിക്കൂറോളം ഗേറ്റിനരികിലെ ലോഞ്ചിൽ കാത്തിരിപ്പ്.

രാത്രി 10 മണി കഴിഞ്ഞപ്പോൾ ഞങ്ങളുടെ വിമാനത്തിലേക്ക് ബോർഡിംഗ് ആരംഭിച്ചു. ഞങ്ങൾ വിമാനത്തിലേക്ക് നിരനിരയായി കയറി. അധികം പഴക്കമില്ലാത്ത വിമാനം ആയിരുന്നുവെന്നു തോന്നുന്നു, ഉൾവശമൊക്കെ നല്ല ക്ളീൻ ആയിരുന്നു. എയർ ഇന്ത്യ ആള് കൊള്ളാല്ലോ എന്ന് മനസ്സിലോർത്തു. ഫ്‌ളൈറ്റ് ഏറെക്കുറെ ഫുൾ ആയിരുന്നു. ജോലി തേടി പോകുന്നവർ, ബന്ധുക്കളുടെ അടുത്തേക്ക് വിസിറ്റിങ്ങിനു പോകുന്നവർ, ലീവ് കഴിഞ്ഞു മടങ്ങുന്ന പ്രവാസികൾ അങ്ങനെയങ്ങനെ എല്ലാത്തരത്തിലുള്ള യാത്രക്കാരുമുണ്ടായിരുന്നു.

മുന്നേ തന്നെ ബുക്ക് ചെയ്തിരുന്നതിനാൽ എനിക്ക് വിൻഡോ സീറ്റ് ലഭിച്ചിരുന്നു. എൻ്റെ തൊട്ടരികിലെ സഹയാത്രികരുമായി പെട്ടെന്നു തന്നെ ഞാൻ നല്ല കമ്പനിയായി. പിന്നെയങ്ങോട്ട് വിശേഷം പറച്ചിലുകളായി. ഇതിനിടയിൽ വിമാനം ഞങ്ങളെയും കൊണ്ട് പറന്നുയർന്നു. സഹയാത്രികരുമായി കത്തിയടിച്ചിരിക്കുന്നതിനിടയിൽ സ്‌നാക്‌സുമായി എയർഹോസ്റ്റസുമാർ എത്തി.

നല്ല ചൂടുള്ള സമോസ, ഒരു പാക്കറ്റ് മസാല കപ്പലണ്ടി, ഒരു കഷ്ണം കേക്ക്, ബട്ടർ സാൻഡ്വിച്ച് എന്നിവയായിരുന്നു അതിൽ കഴിക്കുവാനായി ഉണ്ടായിരുന്നത്. ഒരു സാധാരണക്കാരന് തൽക്കാലത്തേക്ക് വിശപ്പടക്കാൻ ഇതുമതി. ഒരു ബഡ്ജറ്റ് എയർലൈൻസിൽ ഇതുപോലെ ഫ്രീ ഭക്ഷണം ലഭിക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസ്സിൽ മാത്രമായിരിക്കും. സ്നാക്സ് മാത്രമല്ല, ചായയും കാപ്പിയുമല്ലാം യാത്രക്കാർക്ക് ഫ്രീയായിത്തന്നെ ലഭിക്കും. കൂടാതെ അല്പം മിനുങ്ങണം എന്നാഗ്രഹമുള്ളവർക്കായി മദ്യവും ഉണ്ട്. എന്നാൽ മദ്യത്തിന് നമ്മൾ പ്രത്യേകം പണം കൊടുക്കണം. ഇന്ത്യൻ രൂപയല്ല, UAE ദിർഹം ആയിരുന്നു അവർ സ്വീകരിച്ചിരുന്നത്.

അങ്ങനെ സ്നാക്ക്‌സും ചായയുമെല്ലാം കഴിച്ചു വിശപ്പടക്കിയശേഷം യാത്രക്കാരെല്ലാം പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു. രാത്രിയായതിനാൽ പ്രത്യേകിച്ച് പുറംകാഴ്ചകളൊന്നും കാണുവാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് ഞാനുമൊന്നു മയങ്ങി. കുറേ സമയം കഴിഞ്ഞു ഉണർന്നു നോക്കിയപ്പോൾ താഴെ കടലിൽ മിന്നാമിനുങ്ങുകളെപ്പോലെ എന്തൊക്കെയോ വെളിച്ചങ്ങൾ കാണുവാൻ സാധിച്ചു. മൽസ്യബന്ധന ബോട്ടുകളായിരുന്നിരിക്കണം. അതോടെ ഞങ്ങൾ കരയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നു എനിക്ക് മനസ്സിലായി.

കുറച്ചു സമയങ്ങൾക്കുശേഷം താഴെ കര കണ്ടു. അതെ, വിമാനം UAE യ്ക്ക് മുകളിൽ എത്തിയിരിക്കുന്നു. വൈകാതെ തന്നെ വിമാനം ലാൻഡ് ചെയ്യുമെന്ന് അറിയിച്ചുകൊണ്ടുള്ള പൈലറ്റിന്റെ അനൗണ്സ്മെന്റും പിന്നീട് വന്നു. അങ്ങനെ അവിടത്തെ സമയം വെളുപ്പിന് ഒന്നരയോടെ ഞങ്ങളുടെ വിമാനം നല്ല സ്മൂത്ത് ആയി ഷാർജ എയർപോർട്ടിൽ ലാൻഡ് ചെയ്തു. ബാഗുകളും എടുത്തുകൊണ്ട് നിരനിരയായി ഞങ്ങളെല്ലാം ടെർമിനലിനകത്തേക്ക്.

ഇമിഗ്രെഷൻ കൗണ്ടറുകളിൽ ഒട്ടും തിരക്കുണ്ടായിരുന്നില്ല. പിന്നെ ട്രോളി ബാഗ് വരാനായി അൽപ്പം കാത്തിരിക്കേണ്ടി വന്നതൊഴിച്ചാൽ ബാക്കി ഒന്നിനും എയർപോർട്ടിൽ കാത്തുനിൽക്കേണ്ടി വന്നിരുന്നില്ല. പരിചയപ്പെട്ട സഹയാത്രികരോടെല്ലാം യാത്ര പറഞ്ഞുകൊണ്ട് ട്രോളി ബാഗും ഉരുട്ടി ഞാൻ ടെർമിനലിന് വെളിയിലേക്ക് ഇറങ്ങി. അവിടെ സഹോദരിയും ഫാമിലിയും എന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. പിന്നെ അവരോടൊപ്പം നേരെ റാസൽഖൈമയിലെ വീട്ടിലേക്ക്..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post