കൊളുക്കുമലയിലെ കുറിഞ്ഞിപ്പൂക്കളും കോടമഞ്ഞും..

Total
0
Shares

വിവരണം – Vysakh Kizheppattu.

നീലക്കുറിഞ്ഞി കാണാൻ ആദ്യം മനസ്സിൽ വന്നത് രാജമല ആണെങ്കിലും കൊളുക്കുമലയിലെ പൂക്കളുടെ സാന്നിധ്യം അറിഞ്ഞപ്പോൾ മനസ് മെല്ലെ അങ്ങോട്ട് ചാടി. അധികം വൈകിയാൽ ഒരുപക്ഷെ ആ കാഴ്ചയുടെ കാത്തിരിപ്പിന് ഇനിയും ഒരു വ്യാഴവട്ടക്കാലം വേണ്ടി വന്നെങ്കിലോ എന്ന് ഓർത്തപ്പോൾ മറ്റൊന്നും ചിന്തിക്കാതെ ഇറങ്ങി. പക്ഷെ ഇത്തവണ സഹയാത്രികൻ പുതിയ ആളായിരുന്നു. ഭാവി അളിയൻ. അതിനാൽ തന്നെ സ്ഥിരം റൂട്ടിൽ നിന്നും മാറിയാണ് യാത്ര പ്ലാൻ ചെയ്തതും. ഇടുക്കിയുടെ മലയോര മേഖല വഴി ഒരു യാത്ര. വൈകുന്നേരത്തോടെ തൊടുപുഴയിലേക്കു നീങ്ങി അവിടെ നിന്ന് വണ്ണപ്പുറം മുള്ളരിങ്ങാട് ഒരു ബന്ധു വീട്ടിൽ തങ്ങി പുലർച്ചെ പോകാൻ ആണ് പദ്ധതി. ഉയർന്ന സ്ഥലമായതിനാൽ നല്ല തണുപ്പ് ആയിരുന്നു. പുലർച്ചെ രണ്ടു മണിക്ക് അവിടെ നിന്ന് ഇറങ്ങണം. ചീവിടിന്റെ ഗാനത്തിനൊത്തു താളം പിടിക്കുന്ന കാട്ടരുവി ഉറക്കത്തിന്റെ സുഖം കൂട്ടി.

കഞ്ഞിക്കുഴി,കീരിത്തോട്,കല്ലാർകുട്ടി,ആനച്ചാൽ,ബൈസൺ വലി, ചിന്നക്കനാൽ, സൂര്യനെല്ലി ഇതാണ് ലക്ഷ്യത്തിലേക്കുള്ള സഞ്ചാര പാത. ഡാമുകളും മലകളും കടന്ന് ഒരു അടിപൊളി യാത്ര. ചിന്നക്കനാൽ എത്തുന്ന വരെ റോഡിൽ അകെ കണ്ടത് വിരലിൽ എണ്ണാവുന്ന വാഹനങ്ങൾ മാത്രം. പരിചയം ഇല്ലാത്ത വഴിയായതിനാലും വഴിയിൽ ചോദിയ്ക്കാൻ ആരും ഇല്ലാത്തതിനാലും ഇടക്ക് ഗൂഗിൾ മാപ്പിനെ ആശ്രയിചാണ് സൂര്യനെല്ലി എത്തിയത്. അതിനാൽ തന്നെ ഉദ്ദേശിച്ച സമയത്തിന് ഉദ്ദേശിച്ച ദൂരം താണ്ടാൻ കഴിഞ്ഞില്ല. ശക്തമായ കോടയുടെ സാന്നിധ്യം മൂലം വേഗതയിൽ കുറവ് വരുത്താൻ നിർബന്ധിതനായി. സൂര്യനെല്ലി എത്തുന്നതിനു മുൻപേ വഴിയിൽ വെച്ച് ജീപ്പ് ഡ്രൈവർ മണിയേട്ടനെ കണ്ടതിനാൽ പിന്നീട് അങ്ങോട്ട് കാര്യങ്ങൾ എളുപ്പമായി. രണ്ടുപേരുമായി പോകുന്നത് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതിനാൽ പിന്നീട് വന്ന കാറിലെ യുവാക്കളെ കൂടി കയറ്റി 7 പേരായി കൗണ്ടറിലേക്ക് പോയി. കൗണ്ടറിൽ സഞ്ചാരികളുടെ പേര് എഴുതിക്കൊടുത്തു 2000 രൂപയും അടച്ച് ഉള്ളിലേക്കുള്ള യാത്ര തുടങ്ങി..

തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ ആണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്.സമുദ്ര നിരപ്പിൽ നിന്ന് 7200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊളുക്കുമലയിലെ തേയില എസ്റ്റേറ്റ് ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തേയില എസ്റ്റേറ്റ് കൂടെയാണ്. അതിനാൽ തന്നെ ഇവിടത്തെ തേയിലയുടെ സ്വാദ് മറ്റെല്ലാത്തിൽ നിന്നും വിത്യസ്ഥമാണ്. സംഭവം തമിഴ്‌നാട്ടിൽ ആണെങ്കിലും അങ്ങോട്ടുള്ള വാഹന യാത്ര സൂര്യനെല്ലി വഴി മാത്രമേ സാധിക്കു.കോട്ടഗുഡി പ്ലാന്റേഷൻ ആണ് ഇപ്പോൾ അതിന്റെ ഉടമസ്ഥർ. 8651 അടി ഉയരമുള്ള മീശപുലിമല, 6988 അടി ഉയരമുള്ള തിപ്പാടമല എന്നീ മലകൾ കൊളുക്കുമലയുടെ പ്രാന്തപദേശത്താണ്. ഹാരിസൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള തേയില എസ്റ്റേറ്റ് വഴിയാണ് കൊളുക്കുമല യാത്ര സാധ്യമാകുക.14 km ദൂരമുള്ള ഈ സഞ്ചാര പാതയിൽ 7 KM ദൂരം ഓഫ്‌റോഡ്‌ ആണ് അതിനാൽ ജീപ്പുകൾ അല്ലാതെ മറ്റു വാഹനങ്ങൾ അങ്ങോട്ട് കയറ്റിവിടില്ല.

കൊച്ചിയിൽ നിന്ന് കോളേജ് വിദ്യാർത്ഥികൾ ആണ് ഞങ്ങളുടെ കൂടെ ഉള്ള യാത്രികർ. പച്ച വിരിച്ച തേയില തോട്ടത്തിനു നടുവിലൂടെ യാത്ര തുടങ്ങി. ദൂരെ കോടയിൽ പുതഞ്ഞു കിടക്കുന്ന മലനിരകളുടെ കാഴ്ച യാത്രയുടെ സൗന്ദര്യം വർധിപ്പിക്കുന്നു. ആദ്യ ഏഴു കിലോമീറ്റര് ദൂരം ടാർ ചെയ്തതാണ് പിന്നീട് അങ്ങോട്ടാണ് ദുർഘട പാത. പണ്ട് ബ്രിട്ടീഷ്കാര് ഉണ്ടായ സമയത് പാകിയ കല്ലുകൾ ആണ് ഇപ്പോഴും അവിടെയുള്ളത് എന്നാണ് മണിയേട്ടൻ പറഞ്ഞത്. അല്പം മണ്ണ് ഇടാനോ മറ്റൊന്നിനും എസ്റ്റേറ്റ് അധികൃതർ മുതിരാറില്ല അതിനാൽ സാഹസിക ജീപ്പ് യാത്ര അവിടേക്കുള്ള യാത്രയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി ഇന്നും നിലകൊള്ളുന്നു. ചാടി ചാടി ഒടുവിൽ മുകളിൽ എത്തി. എസ്റ്റേറ്റ് തീരുന്ന സ്ഥലം മുതൽ പിന്നെ തമിഴ്‌നാടാണ്.

കൊളുക്കുമലയിലെ സൂര്യോദയം ഒരു പ്രത്യേക അനുഭവം തന്നെയാണ് പക്ഷെ കോടയുടെ സഹകരണം കൂടെ ഉണ്ടെങ്കിൽ മാത്രമേ ആ കാഴ്ച സാധ്യമാകൂ. തൊട്ടടുത്തുള്ള ആളുകളെ കൂടെ കാണാൻ കഴിയാത്ത രീതിയിൽ മലയെ കോട വിഴുങ്ങിയിരുന്നു. ചെറിയ ചെറിയ ഇടവേളകളിൽ മാത്രമേ ദൂര കാഴ്ച കാണാൻ സാധിക്കൂ. പുലിപ്പാറ ആണ് അവിടത്തെ മറ്റൊരു ആകർഷണം .മലയുടെ വശങ്ങളിൽ ചെറിയ രീതിയിൽ കുറിഞ്ഞി പൂത്തത് കാണാൻ സാധിക്കും പക്ഷെ നല്ലപോലെ ആസ്വദിക്കണമെങ്കിൽ എസ്റ്റേറ്റ് ഉള്ളിലേക്ക് കയറണം.അതിന് അവിടെ നിന്ന് 100 രൂപ ടിക്കറ്റ് എടുത്താൽ മാത്രമേ അത് സാധിക്കു. അവിടത്തെ കാഴ്ചകൾ അവസാനിപ്പിച്ച് ഉള്ളിലേക്കു കയറി.അവിടെ നിന്നും ഒന്നര കിലോമീറ്റർ ദൂരം ഇനിയും പോകണം..

മണിയേട്ടൻ കാണിച്ച വഴിയിലൂടെ ഇറങ്ങി നടന്നു. കുത്തനെയുള്ള ഒരു കയറ്റം കയറണം കുറിഞ്ഞി കാണാൻ. ഒരു 300 മീറ്റർ ദൂരമേ കാണൂ. അത് കയറി ചെന്നാൽ മലയുടെ അറ്റത്തു പൂത്തു നിൽക്കുന്ന കുറിഞ്ഞിയെ കാണാം. പക്ഷെ അവിടെയും കോട വില്ലനായി നിന്ന് ദൂര കാഴ്ച്ചകൾ മറച്ചുവെച്ചു. മലയുടെ വശങ്ങളിൽ നിൽക്കുന്ന പൂക്കൾ ആയതിനാൽ സൂക്ഷിച്ചു ഇറങ്ങിയില്ലെങ്കിൽ പണിയാകും എന്ന് അവിടെ ഉള്ള ആളുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. വിഷമം തോന്നിയ മറ്റൊരു കാര്യം സഞ്ചാരികളുടെ പ്രവർത്തിയാണ്.വേരോടെ പിഴുതും മുറിച്ചെടുത്തും അവിടെ നിന്ന് കുറിഞ്ഞികൾ കൊണ്ടുപോകുന്നുണ്ട്. നമ്മുക് എത്താവുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം ഇതുപോലെ ആളുകൾ കൊണ്ടുപോകുന്നു. സഞ്ചാരികൾ കാഴ്ച ആസ്വദിക്കുകയാണ് വേണ്ടത് അല്ലാതെ കാഴ്ചകൾ ഇല്ലാതാക്കുകയല്ല എന്ന് അവിടെ പോകുന്ന ഓരോരുത്തരും മനസിലാക്കണം. കുറിഞ്ഞിയുടെ കുറച്ചു ചിത്രങ്ങൾ എടുത്ത് തിരിച്ചിറങ്ങി.

അപ്പോഴാണ് കൂട്ടത്തിൽ പലരെയും അട്ട കടിച്ച കാര്യം ശ്രദ്ധയിപ്പെട്ടത്. നമ്മുടെ സഹയാത്രികനും കിട്ടി നല്ല പണി. തൊട്ടടുത്ത് തന്നെയാണ് തേയില ഫാക്ടറി. അവിടെയും കയറി. പോളിടെക്‌നിക് പഠിക്കാത്തതിനാൽ അവിടത്തെ യന്ത്രങ്ങളുടെ പ്രവർത്തനം എല്ലാം ഒന്ന് ചോദിച്ചു മനസിലാക്കി. അതിനുള്ളിലെ മണം ഒരു പ്രത്യേക സുഖം തരുന്ന ഒന്നാണ്. ലോകത്തിലെ ഏറ്റവും ഉയർത്തിൽ ഉണ്ടാകുന്ന തേയിലയല്ലേ. ലാലേട്ടൻ പറഞ്ഞപോലെ ഉയരം കൂടും തോറും ചായയുടെ രുചിയും കൂടും. ആ രുചി അറിഞ്ഞ് അല്പം പൊടിയും വാങ്ങിയാണ് തിരിച്ചു ഇറങ്ങിയത്. പോകുമ്പോൾ മുന്നിൽ ആയതിനാൽ ഇറങ്ങുമ്പോൾ പിന്നിൽ ആണ് ഇരുന്നത്. അതിനാൽ കുറച്ചു കഠിനമായി തിരിച്ചുള്ള യാത്ര. ഒന്നും കഴിക്കാതെ ഉള്ള യാത്രയായതിനാൽ വിശപ്പും നല്ലപോലെ ഉണ്ടായിരുന്നു. വണ്ടി പാർക്ക് ചെയ്തതിനടുത്തുള്ള ഹോട്ടലിൽ നിന്നും അല്പം ഭക്ഷണം കഴിച്ചപ്പോൾ ആണ് കുറച്ചു ആശ്വാസമായത്. അവിടെ നിന്ന് തന്നെ കൂടെ ഉണ്ടായിരുന്ന സഹയാത്രികരോട് യാത്രയും പറഞ്ഞു.

ഇനി തിരിച്ചുള്ള യാത്ര. വന്ന വഴിക്കു പകരം മറ്റൊരു വഴിയാണ് തിരഞ്ഞെടുത്തത്. പോകുന്ന വഴിയിൽ ചിന്നക്കനാൽ ഉള്ള വെള്ളച്ചാട്ടവും ഒന്നും കണ്ടാണ് പോയത്. മനോഹരമായ കാഴ്ചകൾ നൽകുന്ന പൂപ്പാറ റോഡ്‌. കോടയിൽ നിറഞ്ഞ മലകളും.ആനയിറങ്ങൽ ഡാമും എല്ലാം കണ്ടൊരു യാത്ര. പൂപ്പാറ രാജകുമാരി രാജാക്കാട് വെള്ളത്തൂവൽ കല്ലാർകുട്ടി. പൊന്മുടി ഡാമിന് മുകളിലൂടെ ഉള്ള യാത്ര മനോഹരമാണ്. ഡാം തുറന്നതിനാൽ പാറയിൽക്കൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് മറ്റൊരു കാഴ്ച്ചയാണ്.

ഇടുക്കിയിൽ ഉണ്ടായ ദുരന്തത്തിന്റെ കാഴ്ചകൾ ആ യാത്രയിൽ കാണാൻ കഴിഞ്ഞു. മനസ്സിൽ വിചാരിച്ചതിനേക്കാൾ കൂടുതൽ ഭീകരമായിരുന്നു അതെല്ലാം. അതുപോലെ തന്നെയാണ് കല്ലാർകുട്ടി ഡാമിൽ നിന്നുള്ള വെള്ളം പോകുന്ന പുഴ. മണ്ണെല്ലാം പോയി മുഴവൻ പാറയിൽ നിറഞ്ഞാണ് ഇപ്പോൾ നിക്കുന്നത്. ഇത്രയും പാറ നിറഞ്ഞുള്ള പുഴ ആദ്യ അനുഭവമാണ്. ലോവർ പെരിയാർ പവർ ഹൗസും കടന്നുള്ള യാത്ര ഒരു പ്രത്യേക അനുഭവം തന്നെയാണ് നൽകിയത്.തൊടുപുഴ അടുക്കും തോറും മഴ ശക്തിപ്രാപിച്ചിരുന്നു..രാത്രിയോടെ വീട് എത്തിയപ്പോൾ എന്നും ഓർക്കാൻ പോന്ന മറ്റൊരു യാത്രയായി അപ്പോഴേക്കും ഇത് മാറിയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post