കൊളുക്കുമലയിലെ കോടമഞ്ഞിൽ മതിമറന്ന് ഒരു മൂന്നാർ യാത്ര

Total
42
Shares

വിവരണം – രാഹുൽ മാനാട്ടു.

നേര്യമംഗലം പാലം കഴിഞ്ഞു കുത്തനെ കയറ്റങ്ങളും വളവുകളും ഓടി തീർത്തു 2 ചെവികളും അടഞ്ഞു മൂന്നാറിലേക്ക് ഓരോ തവണ കയറി ചെല്ലുമ്പോഴും ആദ്യം തോന്നും ഓഹ് ഈ മുന്നാറിൽ ഇനിയും കാണാൻ വല്ലതും ബാക്കി ഉണ്ടോ? പക്ഷെ മൂന്നാർ എന്ന സുന്ദരി ഓരോ തവണയും ഓരോരോ അത്ഭുതങ്ങൾ കാട്ടി തന്നു ഞെട്ടിച്ചിട്ടേ ഉള്ളു. ഇത്തവണ മൂന്നാർ എനിക്കായി കാത്തു വെച്ചത് കൊളുക്കുമലയിലെ മഞ്ഞുതുള്ളികൾ ആയിരുന്നു.

ഒദ്യോഗികമായ ഒരു യാത്രയുടെ അവസാനം വീണു കിട്ടിയ അവസരം ആയിരിന്നു കൊളുക്കുമല. സ്വന്തം വണ്ടിയിൽ തന്നെ ഞങ്ങൾ ആദ്യം സൂര്യനെല്ലി പോകുവാൻ യാത്ര തുടങ്ങിയപ്പോൾ ആണ് അറിഞ്ഞത് എന്തോ അപകടം മൂലം ഇപ്പോൾ പോകണ വഴി അടഞ്ഞിരിക്കുന്നു എന്ന്. മനസ് മടുത്തെങ്കിലും കൊളുക്കുമല പോയെ പറ്റു എന്ന വാശിയിൽ കാർ ഒതുക്കി മൂന്നാർ നിന്നും ഒരു ജീപ്പിൽ തിരിച്ചു താഴേയ്ക്ക് ഇറങ്ങി ആനച്ചാൽ, ബൈസൺ വാലി വഴി സൂര്യനെല്ലി എത്തി. അവിടെ മുന്നേ പറഞ്ഞു ഉറപ്പിച്ചതിനാൽ കമാണ്ടർ ജീപ്പുമായി ഞങ്ങടെ സാരഥി ദീപു കാത്തു നിപ്പുണ്ടായിരുന്നു.

സമയം 11 നോട് അടുത്തിരുന്നു. ഹാരിസൺ മലയാളം എസ്റ്റേറ്റ് കീഴിൽ ആണ് കൊളുക്കുമല വരുന്നത്. താഴെ കൗണ്ടറിൽ 2000 രൂപ അടച്ച് ഞങ്ങടെ ഓഫ് റോഡിങ് തുടങ്ങി. പക്ഷെ ആദ്യം തേയില തോട്ടത്തിനു നടുവിലൂടെ പൊട്ടി പൊളിഞ്ഞ റോഡിലൂടെ ആരുന്നു യാത്ര. മുന്നിലെ സീറ്റിൽ ഇരുന്നു ഞാൻ ദീപൂനെ നോക്കി. എന്റെ നോട്ടം മനസിലായവൻ “ചേട്ടാ ഇത് ഫാക്ടറിയിലേക്കുള്ള വഴിയാ. ഓഫ്റോഡിങ് തുടങ്ങാനിരിക്കുന്നെ ഉള്ളു” എന്ന് പറഞ്ഞു. മുഖത്തെ സങ്കടം കണ്ടത് കൊണ്ടാകാം മുകളിലേയ്ക്കു ചൂണ്ടി ഒരു മഞ്ഞുകൂട്ടത്തെ കാണിച്ചു അവൻ പറഞ്ഞു ചേട്ടാ അവിടെ ആണ് നമുക്കു എത്തേണ്ടതെന്നു. അങ്ങ് മോളിൽ മഞ്ഞിന്റെ കൂട്. മനസിനു വീണ്ടും ജീവൻ വെച്ചു.

ഏകദേശം 14 കിലോമീറ്ററോളം ആണ് മുകളിലേക്കുള്ള യാത്ര. ഓരോ വളവുകൾ കഴിഞ്ഞു ജീപ്പ് ചാടി ചാടി മോളിലേയ്ക് പോകുമ്പോൾ തോറും എന്റെ കണ്ണിലെ അത്ഭുതം കൂടി വന്നു. എത്ര സഞ്ചാരികളെ കണ്ടെന്ന ഭാവത്തിൽ 1911, 1913 കാലഘട്ടങ്ങളിൽ നട്ട തേയില ചെടികൾ ഇതൊക്കെ എന്ത് എന്ന രീതിയിൽ മഞ്ഞിൽ കുളിച്ചു നിക്കുന്നുണ്ടായിരുന്നു. അതിന്റെ വേരുകൾ പഴക്കം 100 വർഷത്തിന് മോളിൽ ആണ് എന്ന് മനസിലാക്കി തന്നു.

പച്ച വിരിച്ചു നിക്കണ തേയിലതോട്ടങ്ങൾക്കു നടുവിലൂടെ ഞങ്ങൾ മുകളിൽ എത്തി. 1800 ഏക്കറോളം ആണ് തോട്ടം എന്നും ഞാൻ നിക്കുന്നതോ സമുദ്രനിരപ്പിൽ നിന്നും 7200 അടിയോളം മുകളിൽ ആണ് എന്നും ദീപു പറഞ്ഞു. തണുപ്പ് കഠിനമായ തണുപ്പ് വിറച്ചു കൊണ്ട് കൊളുക്കുമലയിലെ പുലിപ്പാറയിലേയ്ക് നടന്നു. ആന്മരിയ കലിപ്പിലാണ് എന്ന സിനിമയിൽ കണ്ടത് കൊണ്ട് എന്നോ കണ്ടതാണ് ഇതെന്ന തോന്നൽ ഉണ്ടായെങ്കിലും അത്ഭുതം തന്നെ. മഞ്ഞിൽ കുളിച്ച മലയും പുലിയുടെ മുഖം ഉള്ള പാറയും മൊബൈലിൽ ഫോട്ടോകൾ എടുത്തു കൊണ്ടേ ഇരിക്കാൻ തോന്നുന്ന സൗന്ദര്യം.

കുന്നിന്റെ മോളിൽ നിന്ന് ആ മഞ്ഞിൽ കുളിച്ച കണ്ണടച്ച് നിക്കണം. ആ തണുപ്പിൽ ചെവിയിലൂടെ കാറ്റിന്റെ ശബ്ദം. ആഹ് ഒരിക്കൽ എങ്കിലും അവിടെ പോയെങ്കിൽ ഇത് വായിക്കുമ്പോ കണ്ണടച്ചാൽ നിങ്ങൾക്കും ആ തണുപ്പും കാറ്റും അനുഭവിക്കാൻ കഴിയും Damn Sure. കൂടെ മനസ് പാടി “ഇവിടുത്തെ കാറ്റാണ്, കാറ്റു മല മൂടും മഞ്ഞാണ് മഞ്ഞു..” അതെ ഇടുക്കി ഇവളാണിവൾ ഇവളാണിവൾ മിടുമിടുക്കി. സത്യമാണ് തൊടുപുഴ മുതൽ മൂന്നാർ വരെ അത്ഭുതങ്ങൾ ഒളിപ്പിച്ച വെച്ചിരിക്കുന്ന സുന്ദരി.

കോടമഞ്ഞിൽ മുങ്ങിയ താഴ്വാരമേ കാണാൻ കഴിഞ്ഞുള്ളൂ എങ്കിലും ഇതും ഒരു അനുഭവം തന്നെ. തിരിച്ചുഇറങ്ങിയപ്പോൾ ദീപു പറഞ്ഞു “ചേട്ടാ നിങ്ങൾ ഇനിയും വരും. വരാതെ ഇരിക്കാൻ കഴിയില്ല.” അവന്റെ ഫോണിൽ കൊളുക്കുമലയിലെ സൂര്യോദയം കാണിച്ചു തന്നു. മനസ്സിൽ ഞാൻ പറഞ്ഞു ശരിയാടാ ഞാൻ ഇനിയും വരും. സൂര്യോദയം കാണാന്‍. രാവിലെ 4.30 മുതൽ 150 ഓളം ജീപ്പുകൾ സൂര്യോദയം കാണാൻ മാത്രം കൊളുക്കുമല കയറും എന്ന് ദീപു പറഞ്ഞു.

മൊബൈലിൽ കണ്ട ഫോട്ടോ മനസ്സിൽ ഓർത്ത എനിക്കതു അത്ഭുതമായി തോന്നിയെ ഇല്ല. കാരണം ഇത്ര ഭംഗി ഉള്ള കാഴ്ച എങ്ങനെ ഒരാൾ വേണ്ടാന്നു വെയ്ക്കാൻ. കൊളുക്കുമലയും അതിലേ പുലിപ്പാറയും മഞ്ഞും താഴ്വാരവും പുല്ലും പൂക്കളും തേയില തോട്ടങ്ങൾക്കു നടുവിലൂടെ ഉള്ള ഓഫ് റോഡ് യാത്രയും തിരിച്ചിറങ്ങിയപ്പോ പെയ്ത ചാറ്റൽ മഴയും എന്റെ സാറേ…. അത്ഭുതം അത്ഭുതം അത്ഭുതം.

മുന്നാറിനോട് യാത്ര പറഞ്ഞു തിരിച്ചിറങ്ങി. വാളറ വന്നു ചൂട് ചായ കുടിച്ചു വീണ്ടും താഴേയ്ക്ക്. ഒരിക്കൽ കൂടി പതിവ് യാത്രകളിൽ എന്ന പോലെ റാണിക്കല്ലിനു അടുത്ത് ഒന്നുടെ വണ്ടി ചവിട്ടി പുറത്തിറങ്ങി. കൂടെ ഉള്ള സുഹൃത്ത് പറഞ്ഞു ഇനി മുന്നാറിൽ കാണാൻ ഒന്നൂല്ല അല്ലേടാ. ഇത് തന്നെ ആടാ കഴിഞ്ഞ 10 തവണയും ഞാൻ പറഞ്ഞത് എന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷെ അതവൻ സ്വയം അറിയും ഇനിയും ഇനിയും അത്ഭുതങ്ങൾ പ്രകൃതി നമുക്കായി ഒരുക്കിവെച്ചിട്ടുണ്ടെന്നു. “ഓഹ് ശരിയാടാ ഇനി എന്ത് കാണാൻ” എന്ന് അവനോടു പറയുമ്പോഴും മനസ്സിൽ ഇനി എന്നാണ് മൂന്നാറിലേക്ക് അടുത്ത യാത്ര എന്താണ് പുതിയ കാഴ്ച എന്ന് ആലോചിച്ചുക്കുകയായിരുന്നു എന്റെ മനസ്‌.

അതെ, ഓരോ തവണ തിരിച്ചിറങ്ങി റാണി കല്ലിനു അടുത്തിറങ്ങി മോളിലേയ്ക് നോക്കുമ്പോൾ മൂന്നാർ എന്ന സുന്ദരി എന്നോട് പറയുംപോലെ “ഡാ ചള്ള് ചെക്കാ, നീ കണ്ടതൊന്നും അല്ല ഞാൻ. ഇനിയും നീ കുന്ന് കേറി വാ. അടുത്ത തവണ വേറെ കാഴ്ച്ചകൾ നിനക്കായി തരാം” എന്ന്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post