പാവങ്ങൾക്ക് വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കി കോവളം ജനമൈത്രി പോലീസ്..

Total
0
Shares

കോവളം ചെറുകോണത്ത് ചാനൽക്കരയിൽ സ്വന്തമായി വസ്തുവും വീടും ഇല്ലാതെ ഭർത്താവും ,അച്ഛനും ,അമ്മയും ,മരണപ്പെട്ട് അവരെ അടക്കം ചെയ്ത കല്ലറക്ക് സമീപം സഹോദരന്റെ പേരിലുള്ള അര സെന്റ് വസ്തുവിൽ ഒറ്റമുറി വീട്ടിൽ കിട രോഗിയായ സഹോദരിയും, സ്കൂൾ വിദ്യാഭ്യാസം ചെയ്തവരുന്നരണ്ടു മക്കളുമായി കഴിഞ്ഞു വരുകയായിരുന്നു സുനിത. തന്റെ വീട്ടിൽ കയറണമെങ്കിൽ സ്വന്തം അച്ഛനമ്മമാരുടെ കല്ലറ ചവിട്ടി വേണം ഒറ്റമുറി വീട്ടിൽ കയറാൻ. ഭക്ഷണം പാകം ചെയ്യുന്നത് കല്ലറക്ക് സമീപമാണ് ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആരും സംരക്ഷിക്കാൻ ഇല്ലാതെ കഴിഞ്ഞു വരുന്ന ഇവരെ ജനമൈത്രി പോലീസിന് കണ്ടെത്താൻ കഴിഞ്ഞു. ഇവരെ കുറിച്ച് അന്വേഷിക്കാൻ കോവളം SI പി.അജിത്കുമാർ ജനമൈത്രി കോ ഓർഡിനേറ്റർ ബിജുവിനെ ചുമതലപ്പെടുത്തി.

സുനിതയുടെ ബുദ്ധിമുട്ടും കഷ്ടപാടും നേരിൽ കാണുകയും ഒറ്റമുറി വീട്ടിലെ ദൈനന്തിന ജീവിതവും ,വാതിലും ജനലും സാരി വച്ചു മറച്ച് സുരക്ഷിതമില്ലാത്ത വീട്ടിൽ ഇഴജന്തുകളുടെയും ,പട്ടി ,പൂച്ച, തുടങ്ങിയ ജീവികളുടെയും, അക്രമണത്തെ ഭയന്ന് രാത്രിയും പകലും കാലാവസ്ഥകളെ അതിജീവിച്ച് ജീവിതം തള്ളിനീക്കുന്ന വരുമാന മാർഗ്ഗങ്ങൾ ഒന്നുമില്ലതെ സഹജീവി സ്നേഹമുള്ള ആരെങ്കിലും നൽകുന്ന എന്തെങ്കിലും ഭക്ഷണ സാധനങ്ങൾ വാങ്ങി കഴിച്ച് കുട്ടികൾക്കും, തന്റെ സഹോദരിക്കും നൽകി വരുന്ന സുനിതയെ കാണാൻ കഴിഞ്ഞു. ഈ വിഷയം ജനമൈത്രി മീറ്റിംഗിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുകയും , വസ്തു വാങ്ങി നൽകുന്നതിന് ആഴാകുളം പള്ളി വികാരി ജോണി അച്ഛനെ സമീപിക്കുകയും , ജോണി അച്ഛനും സഭാ വിശ്വാസികളും ചേർന്ന് രണ്ടു സെന്റ് വസ്തു 2.5 ലക്ഷം രൂപക്ക് സുനിതയുടെ പേർക്ക് പള്ളി വാങ്ങി നൽകുകയും. ടി വസ്തുവിൽ 6.5 ലക്ഷം ചിലവാക്കി 450 സ്വകയർഫീറ്റിൽ അതി മനോഹരമായ ഒരു വീടു പണിതു നൽകി.

അങ്ങനെ ഒരു ഹാൾ, രണ്ടു ബെഡ് റൂം, അടുക്കള, ബാത്ത് റൂം, ചുറ്റുമതിൽ ബെയ്സ്മെന്റ് ഉൾപ്പെടെ പണിത് കോവളം ജനമൈത്രി മൂന്നാമത്തെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി. കോവളം ജനമൈത്രി പോലീസും, സ്റ്റുഡന്റ് പോലീസ് വാഴമുട്ടവും ,കോവളം പ്രദേശത്തെ സുമനസ്സുകൾ അകമഴിഞ്ഞു സഹായിക്കുകയും ചെയ്തു.വെള്ളപ്പൊക്ക സമയത്ത് വീടു നഷ്ടപ്പെട്ട വെങ്ങാനൂർ അംബേദ്ക്കർ റസിഡൻസിൽ കുഞ്ഞുമോന് ആരുടെയും സഹായമില്ലാതെ സ്വന്തം ചിലവിൽ വീടുവച്ചു നൽകിയ വിൻസന്റ് ഡേവി കോൺട്രാക്ടർ നിർമാണ ചുമതല ഏറ്റെടുക്കുകയും ചെയ്തതോടെ സുനിതയുടെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തികരിച്ചു.

ഒരു സെന്റ് വസ്തുവിൽ തകരഷീറ്റ് മറച്ച് കിടന്നുറങ്ങിയ ചിറ്റാഴാകളും ലീലാമ്മക്കും, മകൾ ബിന്ദുവിനുംകോവളം പോലീസ് ഒന്നാമത്തെ വീടു പണിത് നൽകി ജനമൈത്രി പദ്ധതിക്ക് തുടക്കം കുറിച്ചത്. വാഴമുട്ടം പാറവിള യിൽ ആരും സംരക്ഷിക്കാൻ ഇല്ലാതെ രണ്ടു സെന്റ് വസ്തുവിൽ സുരക്ഷിതമില്ലാത്ത വീട്ടിൽ ജനലും, വാതലും കെട്ടുറപ്പ് ഇല്ലാതെ കഴിഞ്ഞു വന്ന ടിയാൾക്ക് വീടുവച്ചു നൽകി രണ്ടാമത്തെ വീടും കോവളം ജനമൈത്രി പോലീസ് പൂർത്തികരിച്ചുനൽകി.കൂടാതെ ഓരോ വർഷവും കോവളം സ്റ്റേഷൻ പരിധി ലെ പാവപ്പെട്ടവർക്കും അനാഥാലയങ്ങൾക്കും 50,000 രൂപയുടെ ചികിത്സാ സഹായ പദ്ധതി നടത്തി വരുന്നു.

കേരളത്തിലെ മറ്റു പോലീസ് സ്‌റ്റേഷനുകൾക്ക് എന്നും ഒരു മാതൃകയാണ് കോവളം ജനമൈത്രി പോലീസ് .ഒരു വർഷം കൊണ്ട് പാവപ്പെട്ടവർക്ക് ജനപങ്കാളിത്തത്തോടെ മൂന്ന് വീടു പൂർത്തികരിച്ചു നൽകിയ കേരളത്തിലെ ആദ്യ ജനമൈത്രി പോലീസ് സ്റ്റേഷൻ കോവളം പോലീസ് സ്‌റ്റേഷനാണ്.

കടപ്പാട് – സാം വി ജോൺ, ജനമൈത്രി പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post