ഇന്നും നടുക്കുന്ന ഓർമ്മയിൽ ആ കെഎസ്ആർടിസി ബസ് അപകടം

Total
58
Shares

അനുഭവക്കുറിപ്പ് – അരുൺ പുനലൂർ.

ഒരു ഫോട്ടോഗ്രാഫറെന്നുള്ള നിലയിൽ കഴിഞ്ഞ 23 വർഷങ്ങൾക്കിടയിൽ നിരവധിയായ അനുഭവങ്ങൾക്കിടയിലൂടെ കടന്നു പോയിട്ടുണ്ട്‌. അതിൽ തീവ്രമയത്‌ പലതും ഒരു സാഹസികന്റെ മനസ്സോടെ ക്യാമറയുമേന്തി നാടായ നാടും കാടും മേടുമൊക്കെ അലഞ്ഞു തിരിഞ്ഞിരു നടന്നിരുന്ന കാലഘട്ടങ്ങളിലായിരുന്നു. അക്കാലങ്ങളിലെ അനുഭവങ്ങൾ എഴുതിത്തീർക്കാൻ പേജുകൾ മതിയാകില്ല എങ്കിലും നീണ്ട വർഷങ്ങൾ പത്രങ്ങൾക്ക്‌ വേണ്ടി ഫ്രീലാൻസ്‌ ഫോട്ടോഗ്രാഫറായി പണിയെടുത്തിരുന്ന കാലത്തെ ഒരിയ്ക്കലും മറക്കാൻ പറ്റാത്ത ഒരനുഭവം പറയാം.

കുറേ വർഷങ്ങൾക്കു മുൻപ്‌ ഒരു ദിവസം രാത്രി വീട്ടിലേയ്ക്ക്‌ കേറും മുൻപ്‌ ടൗണിൽ നിൽക്കുമ്പോളണു ഫയർഫോഴ്സിന്റെ വണ്ടി സൈറൻ മുഴക്കി തെന്മല റൂട്ടിൽ പാഞ്ഞു പോകുന്നത്‌ കണ്ടത്‌. കാര്യമെന്തെന്നു വിളിച്ചന്വേഷിയ്ക്കാൻ ഫോൺ കയ്യിലെടുത്തപ്പോളേയ്ക്കും അതാ രണ്ടാമതൊന്നുകൂടി കൂട്ടമണിയടിച്ച്‌ പുറകേ പായുന്നു. ഞൊടിയിടയിൽ വിവരം തിരക്കി. തെന്മലയിൽ ബസ്സിനു മുകളിലേയ്ക്ക്‌ മരം വീണു. പിന്നൊന്നുമാലോചിച്ചു നിക്കാൻ സമയമില്ല. എന്റെ പഴയ യമഹാ ബൈക്കിൽ തെന്മലയ്ക്ക്‌ കുതിച്ചു.

അവിടെത്തുമ്പോൾ റോഡു നിറഞ്ഞു കവിഞ്ഞു ജനമഹാസമുദ്രം. കണ്ടിടത്തേക്ക്‌ ബൈക്ക്‌ കളഞ്ഞിട്ട്‌ ആൾക്കൂട്ടത്തിനിടയിലൂടെ ഓടി. മുൻപോട്ട്‌ പോകാൻ പറ്റുന്നില്ല. ഒടുവിൽ ക്യാമറ ഉയർത്തിപ്പിടിച്ച്‌ അലറി വിളിച്ചു കൊണ്ട്‌ മുന്നോട്ട് തള്ളിക്കയറി. ഇതിനിടയിൽ പരിചയമുള്ള ചിലർ എനിയ്ക്ക്‌ മുൻപോട്ട്‌ പോകാനുള്ള വഴിയൊരുക്കി സഹായിച്ചു .

അന്നത്തെ ക്കാലത്ത്‌ കേട്ടറിവില്ലാത്ത ഒരപകടമായിരുന്നു ഓടി ക്കൊണ്ടിരിൂക്കുന്ന ബസ്സിനു മുകളിലേയ്ക്ക്‌ മരം വീഴുക എന്നത്‌. അതു കൊണ്ടു തന്നെ പോലീസും ഫയർ ഫോഴ്സുമെല്ലാം ഈ മരം എങ്ങിനെ മുറിച്ചു മാറ്റുമെന്നറിയാതെ കുഴങ്ങി നിൽക്കുന്നു. നാട്ടുകാരിൽ ചിലർ കൊണ്ടു വന്ന കൈവാളു കൊണ്ട്‌ ഒന്നുമാകാത്ത അവസ്ഥ. വലിയ കട്ടർ കൊല്ലത്തു നിന്നു കൊണ്ടു വരണം. അതിനിനിയും സമയമെടുക്കും.

വണ്ടിയ്ക്കകത്ത്‌ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിയ്ക്കാനുള്ള തീവ്രശ്രമങ്ങൾ നടക്കുന്നു. ഭ്രാന്തെടുത്തപോലെ നിൽക്കുന്ന ജനക്കൂട്ടത്തെ നിയന്ത്രിയ്ക്കാൻ പാടു പെടുന്ന പോലീസുകാർ. ഒടുവിൽ എല്ലാ പ്രതിസന്ധികൾക്കുമിടയിലൂടെ ഞാൻ ബസ്സി നടുത്തെത്തി. പുറത്ത്‌ നിന്നു ചില പടങ്ങളെടുത്തിട്ട്‌ അകത്തേക്ക്‌ കയറി.

ബസ്സിനകം നിറയെ ചോര. മരം വീണു രണ്ടായി ഒടിഞ്ഞ ബസ്സിനകത്തെ സീറ്റുകൾക്കിടയിൽ ഞെരിഞ്ഞമർന്നു മരിച്ചിരിയ്ക്കുന്നവർ. മരത്തിന്റേയും സീറ്റിനുമിടയിൽ അമർന്നു പോയൊരു മനുഷ്യന്റെ കണ്ണിലൂടെ ചോര ഒലിച്ചിറങ്ങുന്നു. ഇഞ്ചിഞ്ചായി ആ മനുഷ്യൻ മരിക്കുകയാണു. ആർക്കും ഒന്നും ചെയ്യാനാവാത്ത നിസ്സഹായവസ്ഥ. തൊട്ടപ്പുറത്തെ സീറ്റിൽ അരയ്ക്കു താപ്പോട്ട്‌ മരത്തിനടിയിലായിപ്പോയ ഒരു മനുഷ്യൻ നില വിളിയ്ക്കുന്നു.

ചില നിമിഷങ്ങളിൽ പതറിപ്പോയ മനസ്സാന്നിധ്യം വീണ്ടെടുത്ത്‌ പടങളെടുത്ത്‌ പുറത്തേക്കു കുതിച്ചു. ഇപ്പോത്തന്നെ സമയം വൈകിയിരിയ്ക്കുന്നു ഇനിയിത്‌ പ്രിന്റ്‌ ചെയ്ത്‌ കൊല്ലത്ത്‌ പത്രമോഫീസിൽ എത്തിക്കണം. വിവരം വിളിച്ചു പറഞ്ഞതനുസരിച്ച്‌ മുൻ പേജിൽ സ്ഥലം മാറ്റി വച്ച്‌ അവർ കാത്തിരിയ്ക്കുകയാണു. രാത്രി വൈകി അടയ്ക്കാതെ കാത്തിരുന്ന ലാബിൽ നിന്നും പ്രിന്റുമടിച്ച്‌ കാറുപിടിച്ചു നേരേ കൊല്ലത്തേക്കു വിട്ടു. പിറ്റേന്ന് മിക്ക പത്രങ്ങടുടേയും ഫ്രെണ്ട്‌പേജ്‌ വാർത്ത ഈ അപകടത്തിന്റേതായിരുന്നു.

മാസങ്ങൾ കടന്നു പോയി. ഒരു ദിവസം എന്നെ തിരക്കി അപരിചിതനായൊരാളിന്റെ ഫോൺ കോളെത്തി. ആ അപകടത്തിൽ നിന്ന്നു ഗുരുതരമായ പരിക്കുകളോടെ രക്ഷപെട്ടൊരാൾ. ഒരു ആലപ്പുഴക്കാരൻ ജോൺ പോൾ. അന്നു പടമെടുക്കുമ്പോൾ ഈ മനുഷ്യന്റെ കണ്ണുകളിൽ കണ്ട മരണ ഭയവും നിസഹായവസ്ഥയും ഇപ്പോഴുമോർമ്മയുണ്ട്.

പത്രമോഫീസു വഴി കുറേ ശ്രമിച്ചു കിട്ടിയ നംബറെടുത്താണു ആ മനുഷ്യൻ വിളിച്ചത്‌. അന്നെടുത്ത ചിത്രങ്ങളും വാർത്ത വന്ന പത്രങ്ങളും ഞാനയാൾക്ക്‌ അയച്ചു കൊടുത്തു. അതൊരു പുതിയ സൗഹൃദത്തിന്റെ തുടക്കമായി. പിന്നീട്‌ കൊച്ചിയിൽ വച്ച്‌ ഞാനും ജോൺപോളും കണ്ടുമുട്ടി. നടനും മോഡലും നടൻ ഫഹദ്‌ ഫാസിലിന്റെ ക്ലാസ്‌മേറ്റും സർവ്വോപരി മികച്ചൊരു ഡിസൈനറുമായ ജോൺ പോൾ. ആ മനുഷ്യനാണു എന്റെ ചിത്രങ്ങൾക്കു താഴെയുണ്ടാകാറുള്ള വാട്ടർ മാർക്ക്‌ ലോഗോ ചെയ്തു തന്നത്‌. ഇപ്പോ ദുബായിൽ ഡിസൈനനറായി ജോലി ചെയ്യുന്നു.

കാലപ്പഴക്കത്തിൽ നശിച്ചു പോയ ഫിലീം റോളുകളിലൂടെ ആ അപകടത്തിന്റെ മറ്റു ചിത്രങ്ങൾ എന്റെ കയ്യിൽ നിന്നും നഷ്ടമായി. ഈ ഒരെണ്ണം മാത്രം പഴയ പെട്ടികൾ അരിച്ചു പറക്കിയപ്പോൾ ഈയിടെ കയ്യിൽ കിട്ടി. മരണത്തിന്റെ കൈകളിൽ നിന്നു തിരികെ വാങ്ങിയ ജീവിതവുമായി ജോണും ഒരിയ്ക്കലും മറക്കാനാവാത്തൊരു നിമിഷത്തിനെ പകർത്തിയ ഓർമ്മകളുമായി ഞാനും ലോകത്തിന്റെ രണ്ടറ്റങ്ങളിൽ ജീവിതത്തിന്റെ ഇനിയും കാണാത്ത കാഴ്ചകൾ തേടി ഇപ്പോഴും യാത്ര തുടർന്നു കൊണ്ടേയിരിയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post