ചില കെഎസ്ആർടിസി ബസ്സുകൾക്ക് എന്തുകൊണ്ട് നീലനിറം?

Total
39
Shares

കെഎസ്ആർടിസി എന്നു പറയുമ്പോൾ പൊതുവെ എല്ലാവരുടെയുമുള്ളിൽ ഓടിയെത്തുന്നത് ചുവപ്പും മഞ്ഞയും നിറത്തോടു കൂടിയ ബസ്സുകളായിരിക്കും. എന്നാൽ ഇപ്പോൾ പല നിറത്തിലുള്ള ബസ്സുകളും കെഎസ്ആർടിസിയിൽ കാണാം. അവയിലൊന്നാണ് ഇളംനീല നിറത്തിലുള്ള കെഎസ്ആർടിസി ബസ്സുകൾ. ശരിക്കും ഈ കെഎസ്ആർടിസി ബസ്സുകൾക്ക് നീലനിറം വന്നത് എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ച് അറിവില്ലാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അത്തരക്കാർക്കായി ആ കാര്യം വിവരിക്കാം.

2018 ൽ ജല സംരക്ഷണത്തെക്കുറിച്ച് ബോധവത്കരിക്കാന്‍ വേണ്ടി നിരത്തിലിറക്കിയതാണ് ഈ നീല ബസ്സുകൾ. കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് റവന്യു വകുപ്പാണ് ജല സംരക്ഷണ സന്ദേശം പ്രചരിപ്പിക്കാന്‍ ഈ നൂതന വഴി തെരഞ്ഞെടുത്തത്. സന്ദേശ വാഹിനി ബസ്സുകൾ എന്നാണു ഇവ ഔദ്യോഗികമായി അറിയപ്പെടുന്നത്.

അനുദിനം കഠിനമാകുന്ന വരള്‍ച്ച. ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് അളന്നുപയോഗിക്കേണ്ട നിലയാണ് സംസ്ഥാനത്ത്. വെള്ളം പാഴാക്കാതെയും ഉറവകള്‍ മലിനമാക്കാതെയും വറ്റാതെയും സംരക്ഷിക്കേണ്ടതിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനാണ് കെഎസ്ആര്‍ടിസി സന്ദേശ വാഹിനി ബസ്സുകള്‍. ജലത്തെ ബഹുമാനിക്കൂ, വരള്‍ച്ചയെ പ്രതിരോധിക്കൂ എന്ന സന്ദേശം മുന്‍നിര്‍ത്തി ദീര്‍ഘകാല ആശയപ്രചാരണം ലക്ഷ്യംവച്ചാണ് ബസുകള്‍ ഗ്രാമ നഗരങ്ങളിലേക്ക് സർവ്വീസ് നടത്തിയത്.

ഈ കാമ്പയിന്‍റെ ഭാഗമായി 15 ബസുകളാണ് അന്ന് കെഎസ്ആര്‍ടിസി നിരത്തിലിറക്കിയത്. സൂപ്പർഫാസ്റ്റ് ബസ്സുകളാണ് ഇത്തരത്തിൽ വേഷംമാറി നിരത്തിലിറങ്ങിയത്. റവന്യൂ വകുപ്പിനു കീഴിലുളള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ബസിന്റെ ഡിസൈന്‍ തയ്യാറാക്കിയത്. ബസ്സിന്റെ വശങ്ങളിലായി ജലസംരക്ഷണത്തിന്റെ സന്ദേശങ്ങൾ, മുന്നറിയിപ്പുകൾ തുടങ്ങിയവ ഉൾകൊള്ളിച്ചു കൊണ്ടാണ് ഡിസൈൻ ചെയ്തത്.

കെ.എസ്.ആര്‍.ടി.സിയുടെ എടപ്പാള്‍ റീജ്യണൽ വര്‍ക്ക്‌ഷോപ്പിലാണ് ഈ ബസ്സുകളുടെ ബസ് ബോഡി തയ്യാറാക്കിയത്. ഇത്തരത്തിലിറങ്ങിയ 15 ആനവണ്ടികളിൽ 2 എണ്ണം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയ്ക്കും, ബാക്കി 13 എണ്ണം കൊട്ടാരക്കര, തിരുവല്ല, ആലപ്പുഴ, കോട്ടയം, തൊടുപുഴ, എറണാകുളം, ഗുരുവായൂർ, ചിറ്റൂർ, മലപ്പുറം, കോഴിക്കോട്, മാനന്തവാടി, പയ്യന്നൂർ, കാസർഗോഡ് എന്നീ ഡിപ്പോകളിൽ ഒരെണ്ണം വീതവുമാണ് അലോട്ട് ചെയ്യപ്പെട്ടത്.

13 ഐഷർ ബസ്സുകളും, രണ്ട് അശോക് ലെയ്‌ലാൻഡ് ബസ്സുകളുമാണ് ഇത്തരത്തിൽ നിറം മാറി നിരത്തിലിറങ്ങിയത്. കെഎസ്ആർടിസി എന്ന് എഴുതിയ ഈ നീല ബസ്സുകൾ കണ്ട് യാത്രക്കാർക്കെല്ലാം അമ്പരപ്പാണുണ്ടായത്. ഇതിനു പിന്നിലെ കാര്യമറിയാവുന്ന കെഎസ്ആർടിസി പ്രേമികൾ ഇളം നീല നിറത്തിലുള്ള ഈ ബസ്സുകൾക്ക് ഒരു ചെല്ലപ്പേരുമിട്ടു – ജലജ. “ജലസംരക്ഷണത്തിനായി ഓടുന്നവൾ ജലജ… ഈ പേര് ഇട്ടയാൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ.

അങ്ങനെ രണ്ടു വർഷത്തോളം നീലക്കുപ്പായമിട്ടുകൊണ്ട് ജലസംരക്ഷണ ബോധവൽക്കരണവുമായി സർവ്വീസ് കാമ്പെയ്ൻ നടത്തിയ ശേഷം ജലജ ബസ്സുകൾ തിരികെ സാധാരണ കളർകോഡിലേക്ക് മാറി. എങ്കിലും ചില ബസ്സുകൾ ഇപ്പോഴും ജലജയായി സർവ്വീസ് നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post