ലഹരിക്കെതിരെയുള്ള യാത്ര പതിനൊന്നാം വർഷത്തിലേക്ക്

Total
0
Shares

വിവരണം – ഷെഫീഖ് ഇബ്രാഹിം, കെഎസ്ആർടിസി കണ്ടക്ടർ.

പുതിയ ചിന്തകളും, പുതിയ വഴികളും ജീവിതത്തിന് കൂടുതല്‍ വെളിച്ചമേകട്ടെ എന്ന് ഓരോരുത്തരെയും ആശംസിക്കുന്നു. ലോക് ഡൗണ്‍ ദിനങ്ങളുടെ തിരക്കില്‍ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിനം കടന്നു പോയിരുന്നു. KSRTC ജീവിതത്തില്‍ കഴിഞ്ഞ മാര്‍ച്ച് 19 ആയപ്പോള്‍ 10 വര്‍ഷം തികഞ്ഞു.മാതൃസ്കൂളിലെ കംപ്യൂട്ടര്‍ അധ്യാപകന്‍ ,സ്വകാര്യ ട്യൂഷന്‍ സെന്‍റര്‍ പ്രിന്‍സിപ്പാള്‍, അക്ഷയ സംരഭകന്‍ തുടങ്ങിയ മേഖലകളില്‍ നിന്നുമാണ് കെ.എസ്സ്.ആര്‍.ടി.സി കണ്ടക്ടര്‍ ആയി പി.എസ്സ്.സി പരീക്ഷയിലൂടെ ജോലയില്‍ പ്രവേശിച്ചത്. എടത്വ ഡിപ്പോയില്‍ ജോലി ചെയ്യുന്നു.

അക്ഷയ സംരഭകനായി പ്രവര്‍ത്തിച്ചതുപോലും സാമൂഹിക പ്രവര്‍ത്തനവും, ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കാക്കാഴം എന്ന ലൊക്കേഷനില്‍ 5 വാര്‍ഡുകളെ ജനങ്ങളെ കമ്പ്യൂട്ടര്‍ സാക്ഷരരാക്കുകയും, തുടര്‍ന്ന് മറ്റ് ഇ- സേവനങ്ങള്‍ എത്തിക്കുകയും ആയിരുന്നു ലക്ഷ്യം. സേവനങ്ങളോടൊപ്പം വിദ്യാര്‍ത്ഥികളെ ലഹരിയുടെ കരാള ഹസ്തങ്ങളില്‍ രക്ഷ നേടുവാന്‍ വാര്‍ഡുതല അക്ഷയ ലഹരിവിമുക്ത ക്ളബ്ബുകള്‍ രൂപീകരിച്ചു.

ഈ പ്രവര്‍ത്തനങ്ങളിലൂടെ ആലപ്പുഴ ജില്ലയെ ലഹരി വിമുക്തമാക്കുവാന്‍ രൂപീകരിച്ച `വിമുക്തി’ യുടെ ഭാഗമായി ലഹരിവിമുക്ത സര്‍വ്വേക്കും, തുടര്‍ന്ന് വിമുക്തിയുടെ ജില്ലാതല വോളന്‍റിയറായും മാറി.ആലപ്പുഴ മുന്‍ ജില്ലാകളക്ടറായി സേവനം അനുഷ്ഠിച്ച ശ്രീ. വേണുഗോപാല്‍ ഐ.എ.എസ്സ്,അന്തരിച്ച പ്രിയപ്പെട്ട ദത്തന്‍ സാര്‍,വിമുക്തിയുടെ കണ്‍വീനര്‍ ഡോ.നിഷ, എന്‍.ഐ.സി ജില്ലാ ഓഫീസര്‍ ശ്രീമതി.പാര്‍വ്വതീ മേഡം ഇവര്‍ നല്‍കിയിരുന പിന്തുണ വാക്കുകള്‍ക്ക് അതീതമായിരുന്നു.

കെ.എസ്സ്.ആര്‍.ടിസിയില്‍ ജോലിയില്‍ പ്രവേശിച്ചുവെങ്കിലും, ചെയ്തിരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് ആഗ്രഹിച്ചിരുന്നു. വിമുക്തിയില്‍ നിന്നുളള പിന്തുണയും, അക്ഷയ കോ-ഓര്‍ഡിനേറ്ററും, സുഹൃത്തുമായ ആയിരുന്ന ശ്രീ. അനൂപ് സര്‍,അക്ഷയയിലെ പ്രിയപ്പെട്ട സുഹൃത്തുക്കളായ അക്ഷയ സംരഭകര്‍, അക്ഷയ ജില്ലാ, സംസ്ഥാന ഓഫീസുകളിലെ പ്രിയപ്പെട്ട ജീവനക്കാര്‍ എല്ലാവരുടെയും പിന്തുണ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല.

അക്ഷയയില്‍ നിന്നുമാണ് കെ.എസ്സ്.ആര്‍.ടി.സി ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. കെ.എസ്സ്.ആര്‍.ടി.സി എടത്വ ഡിപ്പോയിലെ നിലവില്‍ യൂണിറ്റ് ഓഫീസര്‍ ആയ ശ്രീ.രമേശ് കുമാര്‍ സര്‍ ഉള്‍പ്പെടെയുളള ജീവനക്കാരുടെ അകമഴിഞ്ഞ പിന്തുണ ഒരിക്കലും മറക്കാന്‍ കഴിയില്ല. കെ.എസ്സ്.ആര്‍.ടിസിയിലെ എല്ലാവരും പ്രിയപ്പെട്ടവരാണ് രമേശ് സാറിനെ പോലെ മികച്ച പിന്തുണ നല്‍കിയ സൗത്ത് സോണല്‍ ഓഫീസറും, എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ.ജി.അനില്‍കുമാര്‍ സര്‍ ജ്യേഷ്ഠ സഹോദരനെ പോലെയാണ്.

ആനവണ്ടി പ്രേമികള്‍ എന്നറിയപ്പെടുന്ന കെ.എസ്സ്.ആര്‍.ടി.സി സ്നേഹിതര്‍ നല്‍കി വരുന്ന സ്നേഹവും,പിന്തുണയും ഒരിക്കലും മറക്കാന്‍ കഴിയില്ല.സര്‍വ്വീസില്‍ കയറിയ ആദ്യ വര്‍ഷം സ്വാതന്ത്ര്യ ദിനത്തില്‍ `ലഹരിക്കെതിരെ ഒരു യാത്ര ‘ എന്ന പേരില്‍ യാത്രികര്‍ക്കുളള ലഹരിവിമുക്ത സന്ദേശ യാത്ര നടത്തി. ഈ യാത്ര KSRTCയും, വിമുക്തിയുമായി ചേര്‍ന്നായിയിരുന്നു.

ഇതുപോലെ ധാരാളം യാത്രകള്‍ അതില്‍ അമ്പലപ്പുഴ ഗവ. കോളേജിലെ എന്‍.എസ്സ്.എസ്സ് യൂണിറ്റും, അസോസിയേറ്റ് പ്രൊഫസറും, NSS പ്രോഗ്രാം ഓഫീസറുമായിരുന്ന ശ്രീ.രമേശ്കുമാര്‍ സാറിന്‍റെയും, വോളന്‍റിയേഴ്സിന്‍റെയും സാറിന്‍റെ പിന്തുണ മറക്കാന്‍ കഴിയില്ല. NSS യൂണിറ്റുമായി ചേര്‍ന്ന് കുറെയധികം `ലഹരിക്കെതിരെ യാത്ര’ സംഘടിപ്പിച്ചിരുന്നു.

എന്‍റെ ഓരോ യാത്രയും ലഹരിക്കെതിരെയുളള യാത്രയായി കരുതിയിരുന്നത്. ലഹരിക്കെതിരെയുളള യാത്രകള്‍ നന്മകള്‍ നിറഞ്ഞതാകണമെന്നും ആഗ്രഹിച്ചിരുന്നു. ഇതാണ് കാര്യപ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുവാന്‍ കാരണമായത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് സുഹൃത്തുക്കളെയും ചേര്‍ത്ത് `നന്മ മനസ്സുകളുടെ കൂട്ടായ്മ’ രൂപീകരിച്ചു. ആരോരുമില്ലാത്ത രോഗികളെയായിരുന്നു ശ്രദ്ധിച്ചിരിന്നതും, പരിപാലിച്ചിരുന്നതും.

പരിസ്ഥിതിയെ സ്നേഹിച്ചിരുന്നതിനാല്‍ പ്ളാസ്റ്റിക്കിനെതിരെയുളള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി. പരിസ്ഥിതിക്ക് ജീവന്‍ നല്‍കുന്ന മരങ്ങള്‍ക്ക് പ്രധാന്യം നല്‍കി വൃക്ഷതൈകള്‍ നടേണ്ട പ്രാധാന്യവും പ്രചരിപ്പിച്ചു.

ജോലി സമയത്തും ലഹരിക്കെതിരെയുളള പ്രചാരണം നടത്തുവാന്‍ സമയം കണ്ടെത്തിയിരുന്നു. ലഹരി വിമുക്ത പ്രവര്‍ത്തനങ്ങളിലെ ഈ വ്യത്യസ്തമായ ഇടപെടല്‍ കഴിഞ്ഞ വര്‍ഷത്തെ എക്സൈസ് വകുപ്പിന്‍റെ ആലപ്പുഴ ജില്ലയിലെ മികച്ച സന്നദ്ധ പ്രവര്‍ത്തകനായി തെരെഞ്ഞെടുത്തിരുന്നു. ചെയ്തിട്ടുളള എളിയ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുവാന്‍ ഈ അംഗീകാരം ഒരു ഉത്പ്രേരകമാകുമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post