കൊറോണക്കാലത്ത് KSRTC ജീവനക്കാർ നേരിടുന്ന ചില അവസ്ഥകൾ

Total
70
Shares

എഴുത്ത് – വിനീത വിജയൻ, കെഎസ്ആർടിസി കണ്ടക്ടർ.

മാന്യമായി വസ്ത്രം ഒക്കെ ധരിച്ച്, അധികം പ്രായമൊന്നുമില്ലാത്ത രണ്ട് പേർ. ചുമച്ചു കൊണ്ടാണ് കയറിയത്. അത് കൊണ്ട് തന്നെ ആവണം അവരെ ശ്രദ്ധിച്ചതും. തത്കാലം നമുക്കവരെ എക്സ് എന്നും വൈ എന്നും വിളിക്കാം. ഇടയ്ക്ക് ഒന്ന് രണ്ട് വട്ടം തുമ്മിയിരുന്നു. കയ്യിൽ ഒരു കർച്ചീഫ് പോലും കരുതിയിട്ടില്ല. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മുഖം ഒന്ന് മറയ്ക്കുന്നുമില്ല. സത്യമായും ഒരു അരോചകത്വം തോന്നി. തിരിഞ്ഞ് നോക്കുന്ന യാത്രക്കാർക്കും തോന്നി എന്ന് കരുതാം.

“രണ്ട് കോഴിക്കോട്…” ടിക്കറ്റ് കീറി ഞാൻ അവർക്ക് നേരെ നീട്ടി. പേഴ്സ് എടുത്തു, മടക്കി വച്ചിരിക്കുന്ന മൂന്നാല് നോട്ട് എടുത്തു. ‘മാന്യമായി’ കൈ നാവിലേക്ക്‌ നീട്ടി, തുപ്പൽ തൊടീച്ച് കൂട്ടത്തിൽ നിന്നും ഒരു നോട്ടിനെ എടുത്ത് എനിക്ക് നേരെ നീട്ടി. സത്യം പറയാമല്ലോ, വളരെ അധികം സങ്കടം തോന്നി. ഒന്നും മിണ്ടാതെ, അത് വാങ്ങി ബാഗിലിട്ട്‌, ബാക്കിയും കൊടുത്ത് ഞാൻ സീറ്റിലേക്ക് നടന്നു. ഇവരൊക്കെ എന്താവോ ഇങ്ങനെ എന്ന് ചിന്തിക്കാതെ ഇരുന്നില്ല.

കുറച്ചു നേരം കഴിഞ്ഞ്, അവരുടെ സീറ്റിന് അരികിലൂടെ പോകുമ്പോൾ അവർ ഫോണിലാണ്. അവധിക്കെത്തിയ ഇറ്റലിക്കാർ കേരളത്തെ മൊത്തം അവധിയിലാഴ്ത്തി എന്ന ട്രോൾ ഒക്കെ പറഞ്ഞു ചിരിക്കുന്നുണ്ട്. ഒപ്പം അവരുടെ സാമൂഹിക പ്രതിബദ്ധതയെ കുറിച്ച് വാചാലം ആകുന്നുമുണ്ട്. ഇത് പറയാൻ അവർക്ക് ഒരു തരി പോലും അവകാശമുണ്ടോ എന്ന് ചുമ്മാ ചിന്തിച്ച് പോയതിൽ തെറ്റ് പറയാൻ കഴിയില്ല.

കൂട്ടുകാരെ, നിങ്ങളുടെ യാത്രാവകാശങ്ങളെ ഏതും ഹനിക്കാതെ, ഈ ജാഗൃതാവസ്ഥയിലും നിങ്ങളോടൊപ്പം നിൽക്കുന്ന ഞങ്ങൾ, ഉറപ്പായും കുറച്ചു കൂടെ കരുണ അർഹിക്കുന്നുണ്ട്. റാക്കും മെഷീനും വാങ്ങി വണ്ടിയിൽ കയറി ആദ്യ ഡബിൾ ബെൽ കൊടുക്കുന്നത് മുതൽ എത്രയോ ആളുകളോടാണ് ഇടപഴകേണ്ടി വരുന്നതെന്ന് വെറുതെ ഒന്ന് ചിന്തിച്ച് നോക്കൂ. ടിക്കറ്റിന്റെ പൈസ വാങ്ങുന്നത് മുതൽ, നിങ്ങൾക്കിടയിലൂടെ എത്ര തവണയാണ് ഞങ്ങള് നടന്നു നീങ്ങുന്നത്.

ഒരു ബസ് സ്റ്റേഷനിൽ എത്തിയാൽ ആവട്ടെ, ഇറങ്ങി സമയം വയ്ക്കാൻ പോകുമ്പോൾ കൺട്രോൾ ഷീറ്റിലും പേനയിലും എന്തിന് ആ മേശയിൽ വരെ എത്ര എത്ര ആളുകൾ തൊട്ട് പോയിട്ടുണ്ടാകും. അവർ പിന്നെയും എത്ര എത്ര യാത്രക്കാരുമായി ഇടപഴകേണ്ടിയും വരുന്നുണ്ടാകും. ഒരിക്കലും, കയറുന്ന എല്ലാവരും രോഗ ബാധിതർ ആണെന്നല്ല. പക്ഷേ, കരുതൽ എടുക്കേണ്ടത് നമ്മൾ തന്നെയല്ലേ.

ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്ന് തന്നെയാണ് ഞാനടക്കമുള്ള പല കെഎസ്ആർടിസി ജോലിക്കാരും അവധി പോലുമെടുക്കാതെ ഈ സമയത്തും ജോലിയ്ക്ക് എത്തുന്നത്. വീട്ടിലിരിക്കുന്നവരുടെ ടെൻഷനും പേടിയും മറന്നു ഞങ്ങളിറങ്ങി തിരിക്കുന്നത് തീർച്ചയായും നിങ്ങളെ കൂടി ഓർത്തിട്ട്‌ തന്നെയാണ്. സാനിട്ടൈസറോ മാസ്‌ക്കോ കിട്ടാനില്ല, ഉള്ളതിന് നല്ല വിലയുമുണ്ട്. ആ വില കൊടുത്ത് അത് വാങ്ങി ഉപയോഗിക്കാൻ കഴിയാത്തവർ ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ടെന്ന സത്യവും നിങ്ങള് അംഗീകരിക്കണം. ഇനി കിട്ടുന്നവർക്ക് ആകട്ടെ, ഈ ചൂടത്ത് ആറേഴ് മണിക്കൂർ കണ്ടിന്യൂസ്‌ ആയി ഇതിടുക ശ്രമകരമായ ഒരു ജോലിയുമാണ് (ശീലം ഇല്ലാത്തത് കൊണ്ടാവും).

ഇത്രയുമേറെ പരിമിതികൾക്കും പ്രതിസന്ധികൾക്കും ഇടയിൽ നിന്ന് ഞങ്ങള് ചെയ്യുന്ന ജോലിയെ നിങ്ങള് മഹത്വവത്ക്കരിക്കുകയൊന്നും വേണ്ട. പക്ഷേ, കുറച്ചു കൂടെ കരുണ കാണിക്കണം. ഒരു തൂവാല വച്ചെങ്കിലും മറച്ച് പിടിച്ച് ചുമയ്ക്കണം. ഈ ‘തുപ്പൽ’ തേച്ചുള്ള പൈസ കൊടുപ്പ്‌ ദയവ് ചെയ്ത് നിർത്തണം. നിങ്ങളെ പോലെ ഞങ്ങൾക്കുമുണ്ട് വീട്ടിൽ, കാത്തിരിപ്പും നിറച്ച് കൊണ്ട് നോക്കി ഇരിക്കുന്ന കുഞ്ഞിക്കണ്ണുകൾ… ഒന്നും വരുത്തല്ലെ ദൈവെ എന്ന് പ്രാർത്ഥിച്ചു മിടിക്കുന്ന അമ്മ, അച്ഛൻ ഹൃദയങ്ങളും എല്ലാം. അതിലുപരി, നമ്മളിലൂടെ ആർക്കും ഒന്നും വരാതെ ഇരിക്കട്ടെ!

ഇനി പറയുന്നത് അധികൃതരോടാണ്. ഇത്രയും സാഹചര്യങ്ങള് നിങ്ങൾക്ക് കൂടി അറിവുള്ളതാണല്ലോ. ദയവ് ചെയ്ത് ജീവനക്കാർക്ക് കയ്യുറകളും മാസ്‌ക്കുമടക്കമുള്ള അത്യാവശ്യ പ്രതിരോധ സാധനങ്ങൾ നൽകുക. ഞങ്ങളിലൂടെ ആർക്കും ഒന്നും വരാതിരിക്കട്ടെ. ഞങ്ങൾക്ക് ആരും ഒന്നും തരാതെയുമിരിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post