ബസ്സിൽ കുഴഞ്ഞു വീണ പെൺകുട്ടിയ്ക്ക് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ

Total
0
Shares

വിവരണം – ഷെഫീഖ് ഇബ്രാഹിം.

യാത്രയ്ക്കിടയിൽ കുഴഞ്ഞു വീണ പെൺകുട്ടിയ്ക്ക് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ. Remyesh Velloor എന്ന ഫേസ്ബുക്ക് സുഹൃത്ത് ഇന്ന് വാട്ട്സ്ആപിലേക്ക് ഇട്ട് നല്‍കിയ കുറച്ച് മെസ്സേജുകളാണ് ഈ സംഭവത്തിലേക്ക് എന്‍റെ ശ്രദ്ധ തിരിച്ചത്. ത്രിശൂരില്‍ അഗ്രികള്‍ച്ചര്‍ ഓഫീസില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ..

“ഇന്ന് (02-12-2019) യാത്രക്കിടയില്‍ കണ്ട സഹായത്തെക്കുറിച്ച് എഴുതാതിരിക്കുന്നത് ശരിയല്ല. ഇത്തരം കാഴ്ച്ചകള്‍ പങ്കുവെയ്ക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റുളളവരെ സഹായിക്കുവാന്‍ പ്രചോദനമാകുമെന്നും കരുതുന്നു. ഇന്ന് ഉച്ചക്ക് ത്രിശൂരില്‍ നിന്നും വൈറ്റിലക്ക് പോകുവാന്‍ പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന പാലക്കാട് ഡിപ്പോയുടെ RPE 390 ബസ്സില്‍ കയറി യാത്ര തുടരവേ കൊടകരയില്‍ വെച്ച് മുന്‍പില്‍ നിന്നിരുന്ന പെണ്‍കുട്ടി കുഴഞ്ഞു വീണു.

പെട്ടെന്ന് തന്നെ അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു ചെന്നു. നിര്‍ഭാഗ്യവശാല്‍ ഡോക്ടറുടെ സേവനമോ, ആംബുലന്‍സ് സൗകര്യമോ ലഭിച്ചില്ല. ഉടന്‍ തന്നെ കണ്ടക്ടര്‍ വിനോദ് ചാലക്കുടി ഡിപ്പോയിലും, കണ്‍ട്രോള്‍ റൂമിലും വിവരം അറിയിച്ചു. മിനിറ്റുകള്‍ക്കുളളില്‍ ആംബുലന്‍സ് എത്തുകയും, കണ്ടക്ടര്‍ പെണ്‍കുട്ടിയുമായി ചാലക്കുടി താലൂക്ക് ഹോസ്പിറ്റലേക്ക് തിരിച്ചു. ചാലക്കുടി ഡിപ്പോയില്‍ നിന്നുമുളള നിര്‍ദ്ദേശപ്രകാരം ഡ്രൈവര്‍ ശശികുമാര്‍, ബസ്സ് ചാലക്കുടി ഡിപ്പോയില്‍ എത്തുകയും കാത്തിരിക്കുകയും ചെയ്തു.

ഡിപ്പോയിലെത്തുന്നതിന് മുമ്പായി സുഹൃത്തും, കെ.എസ്സ്.ആര്‍.ടി.സി എടത്വ ഡിപ്പോ ജീവനക്കാരനായ ഷെഫീക്കിനെ ഈ വിവരങ്ങള്‍ വാട്ട്സ് ആപ് ചെയ്തു. അത് കണ്ട ഉടന്‍ തന്നെ അദ്ദേഹം ഫോണില്‍ വിളിച്ചു വിവരങ്ങള്‍ തിരക്കി.അപ്പോള്‍ ചാലക്കുടി ഡിപ്പോയില്‍ ബസ്സ് എത്തിയിരുന്നു. ഡിപ്പോയില്‍ സുഹൃത്തും ഇന്‍സ്പെക്ടറുമായ ദിലീപ് സര്‍ ഉണ്ട് എന്നും അദ്ദേഹത്തോട് സംസാരിക്കാനും പറഞ്ഞു.ഫോണ്‍ ഇന്‍സ്പെക്ടര്‍ക്ക് കൈമാറി.ആവശ്യമായ എല്ലാ ഇടപെടലുകള്‍ നടത്താം എന്ന് അദ്ദേഹം പറഞ്ഞു.

ചാലക്കുടി ഡിപ്പോയിലെ ഇന്‍സ്പെക്ടറുടെ നിര്‍ദ്ദേശ പ്രകാരം സെക്യൂരിറ്റി സ്റ്റാഫും, വനിതാ സ്റ്റാഫും ആശുപത്രിയില്‍ എത്തി. കണ്ടക്ടറെ തിരികെ വിളിച്ചു സര്‍വ്വീസ് തുടരുവാനുളള നടപടി ചെയ്തു. ഏകദേശം 4 മണിയോടെ കണ്ടക്ടര്‍ തിരികെ എത്തി യാത്ര തുടര്‍ന്നു. ആ നേരമത്രയും ക്ഷമയോടെ കാത്തിരുന്ന നല്ലവരായ യാത്രികര്‍, മനുഷ്യത്വപരമായ ഇടപെടല്‍ നടത്തിയ കണ്ടക്ടറെ അഭിനന്ദിക്കുവാനും മറന്നില്ല.

ഈ പ്രവൃത്തികളിലൂടെ മനുഷ്യത്വത്തിന്‍റെ മറ്റൊരു മുഖമായി മാറിയ പാലക്കാട് ഡിപ്പോയിലെ കണ്ടക്ടര്‍ വിനോദിനും, ഡ്രൈവര്‍ ശശികുമാറിനും അഭിനന്ദനങ്ങള്‍. ഇതെഴുന്നതിന് മുമ്പ് ചാലക്കുടി ഡിപ്പോയിലെ ഇന്‍സ്പെക്ടര്‍ ദിലീപ് കുമാറിനെ വിളിച്ചിരുന്നു. ആ കുട്ടിയുടെ അച്ഛന്‍ വന്ന് ആശുപത്രിയില്‍ നിന്നും ഒരു വാഹനത്തില്‍ സ്വദേശമായ ആലപ്പുഴയിലേക്ക് തിരികെ പോയെന്ന് പറഞ്ഞു.

ഇതിനിയില്‍ ഷെഫീക്ക് , ഇന്‍സ്പെക്ടര്‍ ദിലീപ് സര്‍ നല്‍കിയ പെണ്‍കുട്ടിയുടെ അമ്മയുടെ നമ്പറില്‍ ബന്ധപ്പെട്ടു. ആലപ്പുഴ മാരാരിക്കുള ചെത്തി സ്വദേശിയായിരുന്നു `നവീന’ എന്ന യാത്രിക. അമ്മയെ വിളിച്ചു വിവരങ്ങള്‍ പറഞ്ഞു. രക്തസമ്മര്‍ദ്ധം കുറഞ്ഞതാണ് കുഴഞ്ഞു വീഴാനുളള കാരണമെന്ന് അദ്ദേഹം മനസ്സിലാക്കി. പെണ്‍കുട്ടിയുടെ പിതാവ് ചാലക്കുടിയിലേക്ക് പുറപ്പെട്ടിരുന്നു. മാതാവിനെ സമാധാനിപ്പിക്കുകയും,

പിതാവ് ആശുപത്രിയില്‍ നിന്നും തിരികെ കൊണ്ടുവരുന്നതുവരെ മകള്‍ സുരക്ഷിതയായിരിക്കുമെന്നും ഉറപ്പ് നല്‍കി.ആ ആശ്വാസവാക്കുകള്‍ പെണ്‍കുട്ടിയുടെ അമ്മക്ക് ധൈര്യം നല്‍കി എന്ന് നിസംശയം പറയാം. ഇത്തരം മനുഷ്യത്വപൂര്‍ണ്ണമായ പ്രവൃത്തികളാണ് കെ.എസ്സ്.ആര്‍.ടി.സിയെ സാധാരണ ജനങ്ങളുടെ ഹൃദയത്തിലേക്ക് ചേര്‍ത്ത് നിര്‍ത്തുന്നത്.”

ഇടക്ക് ചാലക്കുടി ഡിപ്പോയിലെ ഇന്‍സ്പെക്ടര്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ ഒരു തവണ വിളിച്ചു. ഫോണ്‍ തിരക്കിലായിരുന്നു. കുഴഞ്ഞ് വീണ പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ചതിന് ശേഷം ദിലീപ് സാറിനെ വിളിക്കണമെന്ന് പറഞ്ഞിരുന്നു. കുറെ നേരം കഴിഞ്ഞ് ഒന്നു കൂടി വിളിച്ചു. ഫോണ്‍ എടുത്തത് അമ്മയായിരുന്നു. മാരാരിക്കുളം ചെത്തി സ്വദേശിയാണ് എന്ന് മനസ്സിലായി. വിഷമിക്കേണ്ട കാര്യമില്ലെന്ന് അമ്മയെ അറിയിച്ചു. ബി.പി കുറഞ്ഞതാണ് മോനേ എന്ന് പറഞ്ഞു. കുട്ടിയുടെ പിതാവ് എത്തുന്നതുവരെ സുരക്ഷിതയായിരിക്കുമെന്ന് ഉറപ്പ് നല്‍കി.

ഈ വിവരം ദിലീപ് സാറിനെയും അറിയിച്ചു. കുട്ടിയുടെ പിതാവ് ചാലക്കുടിയില്‍ എത്തിയ വിവരവും, അവര്‍ തിരിച്ച വിവരവും അമ്മ വിളിച്ചു പറഞ്ഞു. ഭക്ഷണവും കഴിച്ചാണ് വരുന്നതെന്നും പറഞ്ഞു. ഏകദേശം 09.45 ആയപ്പോള്‍ ആ ഫോണില്‍ നിന്നും വീണ്ടും ഒരു കോള്‍ വന്നു. മകളും, അച്ഛനും തിരികെ എത്തി എന്നത് പറയാനായിരുന്നു വിളിച്ചത്.

മകള്‍ക്ക് ഫോണ്‍ നല്‍കി.ഉണ്ടായ സംഭവങ്ങള്‍ എല്ലാം മകള്‍ പറഞ്ഞു. വടകരയില്‍ വെച്ച് ഛര്‍ദ്ദിച്ചിരുന്നു. രാവിലെ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. ബി.പി കുറഞ്ഞതാണ് കാരണമെന്നും പറയുന്നു. അത്രയും നേരം കാത്തിരുന്ന നല്ലവരായ യാത്രികര്‍ക്കും, സഹായിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ച് കണ്ടക്ടര്‍, ഡ്രൈവര്‍, ദിലീപ് സര്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കണമെന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post