ഹൈടെക് ബസ്സുകളും ഗണേഷ് കുമാറും; KSRTC യിലെ മാറ്റങ്ങളുടെ തുടക്കം

Total
58
Shares

തുടക്കം മുതൽ ഇന്നു വരെ നഷ്ടക്കണക്കുകളാണ് നമ്മുടെ കെഎസ്ആർടിസിയ്ക്ക് പറയുവാനുള്ളത്. എന്നാൽ ഒരുകാലം വരെ വ്യത്യസ്‌തകളൊന്നുമില്ലാതെ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസിയിൽ ചില മാറ്റങ്ങൾ സംഭവിച്ചത് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു. ഈ മാറ്റങ്ങൾക്ക് കാരണക്കാരൻ അന്നത്തെ ഗതാഗതമന്ത്രിയായിരുന്ന കെ.ബി. ഗണേഷ്‌കുമാർ ആയിരുന്നു എന്നതാണ് ശ്രദ്ധേയം. അന്നുമിന്നും മികച്ച ഗതാഗത മന്ത്രി ആരെന്നു ചോദിച്ചാൽ പാർട്ടി നോക്കാതെ ഏതൊരാളും പറയുന്ന ഒരു പേര്- കെ.ബി.ഗണേഷ്കുമാർ.

കേരളത്തിലെ മുൻമന്ത്രിയായിരുന്ന ആർ.ബാലകൃഷ്ണപിള്ളയുടെ മകനാണ് ‘കീഴുട്ട് ബാലകൃഷ്ണപിള്ള ഗണേഷ് കുമാർ’ എന്ന കെ.ബി. ഗണേഷ് കുമാർ. സിനിമാതാരമായാണ് ഗണേഷ് ജനങ്ങൾക്കിടയിൽ അറിയപ്പെട്ടിരുന്നതെങ്കിലും, മന്ത്രിയായതോടെയാണ് സമൂഹത്തിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞത്. പത്താനാപുരത്ത് നിന്ന് 2001 ൽ കേരളനിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചു കൊണ്ടാണ് കൊണ്ടാണ് അദ്ദേഹം രാഷ്ടീയത്തിൽ വന്ന് ചേരുന്നത്. തുടക്കം തന്നെ എ.കെ ആന്റണി മന്ത്രി സഭയിൽ ഗതാഗതമന്ത്രിയായിട്ടായിരുന്നു.

മുൻകാലങ്ങളിലേതിൽ നിന്നും വ്യത്യസ്തനായിരുന്നു ഗണേഷ് കുമാർ എന്ന ഗതാഗതമന്ത്രി. വന്നു കയറിയപാടെ ഒരു മാറ്റവുമില്ലാതെ നഷ്ടത്തിലോടിക്കൊണ്ടിരുന്ന കെഎസ്ആർടിസിയിൽ അഴിച്ചുപണികൾ നടത്തുവാനും മാറ്റങ്ങൾ കൊണ്ടുവരാനും അദ്ദേഹം മുൻകൈയെടുത്തു. അത്രയും നാൾ സ്വന്തം ബോഡി വർക്ക്ഷോപ്പുകളിൽ പണിത ഒരേ ടൈപ്പ് വണ്ടികളുമായായിരുന്നു കെഎസ്ആർടിസി സർവ്വീസ് നടത്തിയിരുന്നത്. എന്നാൽ ഇതിൽ നിന്നും വിപരീതമായി പുറത്തെ ബോഡി നിർമ്മാതാക്കളെക്കൊണ്ട് ബസ് നിർമ്മിക്കുകയാണ് ആദ്യം ചെയ്ത പരിപാടി.

ഹൈടെക്, IRIZAR ടിവിഎസ് തുടങ്ങിയ ബോഡി നിർമ്മാണശാലകളിൽ കെഎസ്ആർടിസിയ്ക്കായി ബസ്സുകൾ തയ്യാറായി. ടാറ്റയും ലെയ്‌ലാൻഡും ആയിരുന്നു ഇതിനായി തിരഞ്ഞെടുത്ത ബസ്സുകൾ. ഹൈടെക് ബോഡി നിർമാണശാലയിൽ പണിതതു കൊണ്ടാണോ അതോ പുതിയ മാറ്റങ്ങൾക്കനുസരിച്ച് ഇറങ്ങിയതു കൊണ്ടാണോയെന്നറിയില്ല, ‘ഹൈടെക് ബസ്സുകൾ’ എന്നായിരുന്നു ഇത്തരത്തിൽ പണിതിറക്കിയ ബസ്സുകളെ വിളിച്ചിരുന്നത്. ഇതേ ഹൈടെക് ബസ്സുകളുടെ കാലഘട്ടത്തിൽത്തന്നെ ഹർഷ ബോഡിയിൽ പുറത്തിറക്കിയ ഐഷർ ബസ്സുകൾ ട്രയൽ ആയി കെഎസ്ആർടിസിയിൽ സർവ്വീസ് നടത്തിയിരുന്നു.

പഴയകാലത്തെ ആനവണ്ടികളിലേതിൽ നിന്നും വ്യത്യസ്തമായി കുറച്ചു കൂടി മെച്ചപ്പെട്ട സീറ്റുകൾ, ഷട്ടറിനു പകരം ഗ്ലാസ്സുകൾ, വലിപ്പക്കൂടുതൽ, തലയെടുപ്പ് എന്നിവയായിരുന്നു ഹൈടെക് ബോഡിയിൽ ഇറങ്ങിയ ബസ്സുകളുടെ പ്രത്യേകതകൾ. പണ്ടുമുതൽക്കേ കെഎസ്ആർടിസി എന്നു പറഞ്ഞാൽ ചുവപ്പും മഞ്ഞയും കളറുള്ള ബസ്സുകളായിരുന്നു ആളുകളുടെ മനസ്സിൽ ഓടിയെത്തിയിരുന്നത്. എന്നാൽ ഹൈടെക് ബസ്സുകൾക്ക് പുതിയ ലിവെറി ഡിസൈൻ ആയിരുന്നു നൽകിയിരുന്നത്.

സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ്സ്, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയ ബസ്സുകൾ ഹൈടെക് ബോഡിയുമായി, പുതിയ കളർകോഡിൽ നിരത്തിലിറങ്ങിയപ്പോൾ കണ്ടുനിന്നവർ അമ്പരന്നു പോയി. ഇത് കെഎസ്ആർടിസി തന്നെയാണോ എന്നായിരുന്നു പലരുടെയും സംശയം. ഹൈടെക് ബസ്സുകൾക്ക് പോരായ്മകളും ഉണ്ടായിരുന്നുവെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ ഇന്നത്തെ ഈ മാറ്റങ്ങൾക്കെല്ലാം കാരണമായത് അവയുടെ വരവോടെയായിരുന്നു എന്നതാണ് യാഥാർഥ്യം.

അതിനിടയിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മികച്ച ലക്ഷ്വറി സൗകര്യങ്ങളുമായി വോൾവോ എസി എയർബസ് സർവ്വീസ് കൂടി കെഎസ്ആർടിസി ആരംഭിച്ചു. തിരുവനന്തപുരം – പാലക്കാട് റൂട്ടിലായിരുന്നു കെഎസ്ആർടിസിയുടെ ആദ്യത്തെ വോൾവോ ബസ് സർവ്വീസ് നടത്തിയത്. ഗരുഡ എന്ന പേരിലായിരുന്നു കെഎസ്ആർടിസി വോൾവോ സർവ്വീസ് നടത്തിയത്. പിൽക്കാലത്ത് ഈ പേര് ആന്ധ്രപ്രദേശ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നേടിയെടുത്തു എന്നത് നമ്മുടെ കെഎസ്ആർടിസിയിലെ കെടുകാര്യസ്ഥതയുടെ മറ്റൊരു ഉദാഹരണം മാത്രം. ഇതോടൊപ്പം തന്നെ മിനിബസ്സുകളും കെഎസ്ആർടിസി രംഗത്തിറക്കി. അങ്ങനെ കെഎസ്ആർടിസിയുടെ മാറ്റം അവിടെ നിന്നും തുടങ്ങുകയായിരുന്നു. ഇതോടെ ഗതാഗതമന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാറിന് ജനപ്രീതി ഇരട്ടിച്ചു.

എന്നാൽ 2003 ൽ പിതാവായ ആർ.ബാലകൃഷ്ണപിള്ളക്ക് മന്ത്രിപദവിയിലേക്ക് വഴിയൊരുക്കാനായി ഗണേഷ്കുമാർ മന്ത്രി സ്ഥാനം ഒഴിയുകയായിരുന്നു. അന്നുമിന്നും മികച്ച ഗതാഗതമന്ത്രി ആരെന്ന ചോദ്യത്തിന് മലയാളികൾക്ക് ചൂണ്ടിക്കാട്ടുവാൻ ഒരാളേയുള്ളൂ, കെ.ബി. ഗണേഷ് കുമാർ. പിന്നീട് വന്ന മാത്യു ടി.തോമസും കെഎസ്ആർടിസിയിൽ നല്ല രീതിയിലുള്ള കുറെ കാര്യങ്ങൾ നടപ്പിലാക്കുകയുണ്ടായി.

ഗണേഷ് കുമാർ കൊണ്ടുവന്ന ഹൈടെക് ബസ്സുകൾ പിന്നീട് കെഎസ്ആർടിസിയിൽ പുതിയതായി ഇറക്കിയില്ല. അതിനു ശേഷം സ്വന്തം വർക്ക്ഷോപ്പുകളിൽ നിന്നും മികച്ച രീതിയിൽ (പുതിയ രീതിയിൽ) കെഎസ്ആർടിസി ബസ്സുകൾ പുറത്തിറക്കുവാൻ ആരംഭിച്ചു. അങ്ങനെ ഇന്ന് സ്‌കാനിയ മൾട്ടി ആക്സിൽ ബസ്സുകളിൽ വരെ എത്തിനിൽക്കുന്നു കെഎസ്ആർടിസിയുടെ
കാലത്തിനൊത്തുള്ള അവസരോചിതമായ മാറ്റങ്ങൾ. എല്ലാറ്റിനും തുടക്കം കുറിച്ചത് ഗണേഷ് കുമാറും അദ്ദേഹം കൊണ്ടുവന്ന ഹൈടെക് ബസ്സുകളുമായിരുന്നു. ഇന്നും ചില ഓർഡിനറി റൂട്ടുകളിൽ ഹൈടെക് ബസ്സുകൾ തലയെടുപ്പോടെ ശബ്ദഗാംഭീര്യത്തോടെ സർവ്വീസ് നടത്തുന്നത് കാണാം. “കെഎസ്ആർടിസിയെ രക്ഷിക്കുവാൻ ഒരിക്കൽക്കൂടി കെ.ബി. ഗണേഷ് കുമാറിനു അവസരം കൊടുത്തുകൂടെ?” എന്നാണു ഇന്നും പൊതുജനം ചോദിക്കുന്നത്.

1 comment
  1. Hmm it seems like your site ate my first comment (it was super long) so I guess
    I’ll just sum it up what I had written and say, I’m thoroughly enjoying your blog.
    I too am an aspiring blog blogger but I’m still new to everything.
    Do you have any recommendations for rookie blog writers?
    I’d really appreciate it.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post