കരിപ്പൂർ വിമാനാപകടം; സഹായഹസ്തവുമായി കെ.എസ്.ആർ.ടി.സി.യും

Total
5
Shares

കോഴിക്കോട് വിമാന അപകടം – അടിയന്തര സാഹചര്യത്തിൽ സഹായഹസ്തവുമായി കെ.എസ്.ആർ.ടി.സി. ആഗസ്റ്റ് 7-ന് കോഴിക്കോട് ഉണ്ടായ വിമാനാപകടത്തെ തുടർന്ന് അടിയന്തര സാഹചര്യം നേടുന്നതിന് സർവസജ്ജമായി കെ.എസ്.ആർ.ടി.സി പാഞ്ഞെത്തിയിരുന്നു. വാർത്തകളിൽ ഇടം നേടാതിരുന്ന ഒരു വസ്തുതയാണിത്.

അപകടവിവരമറിഞ്ഞ ഉടൻതന്നെ സാധാരണയായി വിമാനത്തിൽ എത്തുന്ന യാത്രക്കാരെ വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നതിനായി വിനിയോഗിച്ചിരുന്ന ബസ്സുകളും ജീവനക്കാരെയും, പ്രസ്തുത സർവീസ് ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചിരുന്ന ഡ്രൈവർ സത്യൻ അമാരനും മറ്റ് ജീവനക്കാരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം അപകട സ്ഥലത്തേക്ക് ഓടിയെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

വിമാനത്തിനുള്ളിൽ കടന്ന് പരിക്കേറ്റ 5 യാത്രക്കാരെ പുറത്തെത്തിച്ചത് ശ്രീ. സത്യൻ അമാരനായിരുന്നു. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനായി കോഴിക്കോട് യൂണിറ്റിൽ നിന്നും മറ്റു സമീപ യൂണിറ്റുകളിൽ നിന്നും 10 കെ.എസ്.ആർ.ടി.സി ബസുകളും കോഴിക്കോട് വിമാനത്താവളത്തിലേക്ക് എത്തിച്ചു. കോഴിക്കോട് യൂണിറ്റിൽ ഉണ്ടായിരുന്ന മുഴുവൻ ഡ്രൈവർമാരും വിവരമറിഞ്ഞ് സ്വമേധയാ ഡ്യൂട്ടിക്കെത്തുകയായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിലെ സർവ്വീസ് നടത്തിപ്പിന്റെ ചുമതലയുള്ള സോണൽ ട്രാഫിക് ആഫീസർ ശ്രീ. ജോഷി ജോൺ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

കരിപ്പൂർ വിമാനത്താവളത്തിൽ അപകടമുണ്ടായതിനെ തുടർന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട മറ്റു വിമാനങ്ങൾ കണ്ണൂർ എയർപോർട്ടിലേക്ക് അടിയന്തിര സാഹചര്യത്തിൽ വഴിതിരിച്ചു വിടുകയുമുണ്ടായി. കണ്ണൂരിൽ ഇറങ്ങിയ യാത്രക്കാരെ അവരവരുടെ ലക്ഷ്യസ്ഥാനങ്ങൾ എത്തിക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം വന്നതിനെ തുടർന്ന് കണ്ണൂർ യൂണിറ്റ് ഓഫീസർ ശ്രീ. കെ. പ്രദീപിന്റെ നേതൃത്വത്തിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ മട്ടന്നൂർ ഭാഗത്തെ ജീവനക്കാരെ അടക്കം തിരിച്ച് വിളിച്ച് ഉടൻതന്നെ വാഹനങ്ങൾ സജ്ജമാക്കി കണ്ണൂർ എയർപോർട്ടിൽ എത്തിക്കുകയുണ്ടായി. കണ്ണൂർ എയർപോർട്ടിൽ ഇറങ്ങിയ വിമാന യാത്രികരെ അവരവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുകയുണ്ടായി.

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത കെഎസ്ആർടിസി ഡ്രൈവർ സത്യൻ അമാരൻ ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം ക്വാറന്റെനിലാണ്. അദ്ദേഹവും, രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത നല്ലവരായ മനുഷ്യരുമൊക്കെ യാതൊരു പ്രശ്നവും കൂടാതെ തിരികെ വരട്ടെ എന്നു പ്രാർത്ഥിക്കാം.

ഏത് അടിയന്തിര സാഹചര്യവും നേരിടാൻ കെ.എസ്.ആർ.ടി.സി സുസജ്ജമാണ് എന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി എന്നും ജനങ്ങൾക്കായി, ജനങ്ങൾക്കൊപ്പം. പൂര്‍ത്തിയാവാത്ത മോഹങ്ങളുമായി ഇന്നലെ യാത്രയായ കരിപ്പൂരിലെയും മൂന്നാറിലെയും സഹോദരങ്ങള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post