ആനവണ്ടിയെ സ്നേഹിക്കുന്നയാൾക്ക് കണ്ടക്ടർ കൊടുത്ത പണി…

Total
0
Shares

കെഎസ്ആർടിസിയെ സ്നേഹിക്കുന്നവരാണ് മലയാളികളിൽ ഭൂരിഭാഗവും. എന്നാൽ ചില അവസരങ്ങളിൽ ചില കെഎസ്ആർടിസി ജീവനക്കാരുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റങ്ങൾ മൂലം കെഎസ്ആർടിസിയെ സ്നേഹിക്കുന്നവർക്കും ദുരനുഭവങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിലൊരനുഭവമാണ് ഫോട്ടോഗ്രാഫറും സർക്കാർ ഉദ്യോഗസ്ഥനുമായ വയനാട് സ്വദേശി സലാം അറയ്ക്കലിനു പറയുവാനുള്ളത്. സലാം അറയ്ക്കൽ പകർത്തുന്ന ഭൂരിഭാഗം ചിത്രങ്ങളിലും ആനവണ്ടികളെ നമുക്ക കാണാവുന്നതാണ്. ഫോട്ടോഗ്രാഫർക്ക് ആനവണ്ടികളോടുള്ള കമ്പം തന്നെയാണിതിനു പ്രധാന കാരണവും. അദ്ദേഹത്തിന് ഒരു കെഎസ്ആർടിസി യാത്രയിൽ നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുക്കുന്നു..

“ഞാനും ആനവണ്ടിയും തമ്മിലുള്ള ബന്ധമെന്താണ്. വളരെ ലളിതം . എന്റെ ഫ്രയിമിനെ ഭംഗിയാക്കുന്ന ഒരു വസ്തുവിൽ കവിഞ്ഞ ബന്ധമൊന്നും ഞാൻ സൂക്ഷിച്ചിരുന്നില്ല എന്ന് വേണം പറയാൻ. എങ്കിലും എന്റെ ബസ്സ് യാത്രകളിൽ ഞാൻ മുൻഗണന കൊടുക്കുന്നതും ആന വണ്ടിക്കു തന്നെയാണ്. ഒരിക്കൽ ഞാനും Anees k Mappila കൂടി എന്റെ ബൈക്കിൽ എതിരെ ഓവർ ടേക്ക് ചെയ്തു കയറിവന്ന ആന വണ്ടിയിൽ നിന്നും രക്ഷപ്പെടാൻ റോഡിൽ നിന്നിറക്കി കഷ്ടപ്പെട്ടപ്പോൾ അവൻ പറഞ്ഞ ഒരു സർക്കാസം ” എന്നാലും നിങ്ങളോട് ഇത് ചെയ്യാൻ പാടില്ലായിരുന്നു ” എന്നാണ്. ഞാൻ എന്നല്ല ആരോടും പ്രതേക പരിഗണനകൾ നൽകുന്നതിന് ആന വണ്ടികൾക്ക് അത് നയിക്കുന്നവർക്ക് ശീലമില്ല എന്ന് അറിയേണ്ടതുണ്ട്.

ഇനി ഒരു ദിവസം ഞാൻ കേരളത്തിന്റെയും കര്ണാടകയുടെയും തമിഴ്നാടിന്റേയും സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ്സുകളിൽ യാത്ര ചെയ്ത അനുഭവത്തിൽ നിന്നും വായിച്ചെടുക്കേണ്ട സത്യമുണ്ട്. അത് വായിച്ചു നിങ്ങൾ തീരുമാനിക്കുക ബന്ധങ്ങളുടെ വിലമതിപ്പ്. കഴിഞ്ഞ ആഴ്ച ബാങ്ക്ലൂരിലേക്ക് പോകുന്നതിനാണ് ഞാൻ ബത്തേരി ഡിപ്പോയിൽ എത്തിയത് സമയം ഉച്ച ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല. അന്വേഷിച്ചപ്പോൾ ഉടനെ ഒരു ബസ്സ് വരാനുണ്ടെന്നു അറിയുന്നു. പത്തു മിനിറ്റ് കൊണ്ട് ആ ഹരിത സുന്ദരി പ്രത്യക്ഷപ്പെട്ടു. ഞാൻ ടിക്കെറ്റ് മൈസ്സൂർക്ക് എടുത്തു . വിശപ്പ് ആയിരുന്നു ഒരു കാരണം. വഴിയിൽ ഭക്ഷണം കഴിക്കാൻ നിര്ത്തുന്നുവെങ്കിലും യാത്ര സുഖകരമെങ്കിലും ബാന്ഗ്ലൂർക്ക് അതെ വണ്ടിയിൽ പോകാം എന്നും കരുതി.

ഗുണ്ടൽപേട്ട് കഴിഞ്ഞു ഏതാനും കിലോമീറ്റർ അപ്പുറത്തു ഒരു റെസ്റ്റോറന്റിന്റെ മുമ്പിൽ വണ്ടി പാർക്ക് ചെയ്തു. അവിടെ വേറെയും രണ്ടു മൂന്നു ബസ്സുകൾ ഉണ്ടായിരുന്നു. ആ ഹോട്ടൽ അല്ലാതെ അവിടം മറ്റു കടകളൊന്നും ഇല്ല. ഒരു വിജനമായ സ്ഥലം. സാമാന്യം നല്ല തിരക്കുണ്ട്. ഭക്ഷണം കിട്ടി കഴിച്ചു കൈ കഴുകി ബാത്റൂമിൽ പോയി തിരികെ വണ്ടിയുടെ അടുത്തേക്ക് വരുമ്പോളാണ് ആ കാഴ്ച കാണുന്നത്. ഹരിത സുന്ദരി പൊടിയും പറത്തി പറന്നു പോകുന്നു. ഞാൻ പുറകിൽ ഓടി ബഹളമുണ്ടാക്കി . ആരോട് പറയാൻ… ആര് കേൾക്കാൻ…

ഇനി എന്ത് ? അതാണ് ഞാൻ ആലോചിച്ചത്. എന്റെ ബാഗ് അതിൽ ആയിപ്പോയി അല്ലെങ്കിൽ പോട്ട് പുല്ല് എന്ന് വക്കാം. അടുത്ത ബസ്സിന്‌ പുറകിൽ വിട്ടിട്ടു വല്യ കാര്യമൊന്നും ഉണ്ടാകില്ല. ഏതെങ്കിലും കാറിനു കൈ കാണിച്ചു അതിനെ ചേസ് ചെയ്യുകയാണ് നല്ലതെന്നു തോന്നി ഞാൻ റോഡ് ക്രോസ്സ് ചെയ്യാനായി കുതിച്ചു. ആരെങ്കിലും നിർത്തി സഹായിക്കുമോ എന്നായിരുന്നു ആശങ്ക. ഒരു രെജിസ്റ്റർ ചെയ്യാത്ത ഡ്യൂക് ബൈക്കിൽ ഒരു ദൈവ ദൂതൻ പ്രത്യക്ഷപ്പെട്ടു. ഞാൻ റോഡ് ക്രോസ്സ് ചെയ്തിട്ടുപോലും ഇല്ല. അയാൾ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു കേറൂ എന്ന്. അയാൾ കാര്യം മനസ്സിലാക്കിയിരുന്നു. അയാൾ എവിടെ നിന്നാണ് വന്നതെന്നും ആരാണയാളെ ഇവിടെ എത്തിച്ചതെന്നും അജ്ഞാതമാണ്.

വായുദൂതന്റെ ശ്രമം വിജയിച്ചു അഞ്ചാറു കിലോമീറ്ററിൽ ഹരിത സുന്ദരിക്ക് വട്ടം വച്ച് നിർത്തി. അയാളോട് പറയാൻ എനിക്ക് പറയാൻ വാക്കുകൾ ഒന്നും കിട്ടിയില്ല. നന്ദിയോടെ പുറത്തു തട്ടിയ ശേഷം ഞാൻ ബസ്സിലേക്ക് കയറി. കണ്ടക്ടർ പറഞ്ഞ ന്യായം കേട്ട് ഞാൻ വീണ്ടും ഞെട്ടി. ഒരാൾ കുറവുണ്ടെന്ന് അറിഞ്ഞിരുന്നു. അവിടെ ഇറങ്ങി പോയി എന്നാണ് യാത്രക്കാർ പറഞ്ഞത് എന്ന്. ആ നിരുത്തരവാദ മറുപടിയിൽ എനിക്ക് കടുത്ത നിരാശയാണ് തോന്നിയത്. ഒരു തർക്കത്തിനോ ക്ഷോഭം പ്രകടിപ്പിക്കുന്നതിനോ ഞാൻ മുതിർന്നില്ല.

മൈസൂരിൽ വെച്ച് ഞാൻ വണ്ടിയിൽ നിന്നിറങ്ങി. ആനവണ്ടിയിൽ യാത്ര ബാങ്ക്ലൂർ വരെ തുടരാൻ എനിക്ക് തോന്നിയില്ല. ഒരു ഫോട്ടോ എടുത്തു വച്ച് തുടർ യാത്ര ഐരാവതിലേക്കു മാറ്റി. സുഖ ശീതള സ്വസ്ഥ യാത്ര. സാറ്റലൈറ്റ് സ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ ഏഴര. ഇലക്ട്രോണിക് സിറ്റിയിലേക്ക് പോകുന്നതിനുള്ള എളുപ്പ വഴി എനിക്കൊരാൾ പറഞ്ഞു തന്നിരുന്നു. സേലത്തേക്ക് പോകുന്ന തമിഴ്‌നാട് നാട് ബസ്സിൽ കയറി കൃഷ്ണഗിരി ടിക്കറ്റ് എടുക്കുക എന്നിട്ട് ട്രോൾ പ്ലാസയിൽ ചാടി ഇറങ്ങുക. ഈ ആശയം ഞാൻ കണ്ടക്ടറുമായി പങ്കുവച്ചു. അയാൾ പുഞ്ചിരിച്ചു കൊണ്ട് സമ്മതിച്ചു. അങ്ങിനെ ഒരേ നാൾ മൂന്നു സംസ്ഥാനങ്ങളുടെ ബസ്സുകളിൽ നടത്തിയ യാത്രാനുഭവം വേറൊരു ഭാണ്ഡകെട്ടാക്കി ഞാൻ പത്തുമണിക്ക് എന്റെ ഡെസ്റ്റിനേഷനിൽ ഇറങ്ങി.

എനിക്ക് പരാതികൾ ഇല്ല. ഒന്നേ പറയുന്നുള്ളൂ വഴിയിൽ ഒരു യാത്രക്കാരനെയും ഉപേക്ഷിക്കരുത് . അയാളുടെ കണ്ണിലും നെഞ്ചിലും ഇരുട്ട് കയറും. (ബോധപൂർവം ബസ്സിന്റെ നമ്പറുകൾ ഞാൻ മായ്ക്കുന്നു.)”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post