കെഎസ്ആർടിസി ഓർമ്മകളുമായി ഒരു കോളേജ് പ്രിൻസിപ്പാളിൻ്റെ കുറിപ്പ് വൈറൽ…

Total
14
Shares

കെഎസ്ആർടിസി എന്നത് മിക്കയാളുകൾക്കും ഒരു നൊസ്റ്റാൾജിയ ആയിരിക്കും. കെഎസ്ആർടിസി ബസ്സിലെ സ്ഥിരമായ യാത്രകൾ, സഹയാത്രികർ, ബസ് ജീവനക്കാർ, രസകരമായ സംഭവങ്ങൾ അങ്ങനെയങ്ങനെ.. നമ്മൾ സമൂഹത്തിലെ ഉന്നത നിലയിൽ എത്തിയാലും കെഎസ്ആർടിസിയിലെ ആ യാത്രകൾ ഒരിക്കലും മറക്കാൻ പറ്റില്ല. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് പത്തനാപുരം മൗണ്ട് താബോർ ട്രെയിനിങ് കോളേജിലെ പ്രിൻസിപ്പൽ റോസമ്മ ഫിലിപ്പ് ഫേസ്‌ബുക്കിൽ കുറിച്ച കെഎസ്ആർടിസി ഓർമ്മകൾ. റോസമ്മ ടീച്ചറുടെ കുറിപ്പ് താഴെ കൊടുക്കുന്നു.

“രണ്ടായിരാമാണ്ട് തുടക്കത്തിൽ ടാറ്റാ സുമോയിൽ വീട്ടിലെത്തിയ സുഹൃത്തിന്റെ വാഹനം മക്കൾ കൗതുകത്തോടെ നോക്കി. വലുപ്പം, സീറ്റിന്റെ എണ്ണം തുടങ്ങി സവിശേഷതകൾ സുഹൃത്തിന്റെ മക്കൾ എന്റെ മക്കളോട് വർണ്ണിച്ചു കൊണ്ടിരുന്നു. പിടിച്ചു നിൽക്കണ്ടേ… അവർ പറഞ്ഞു “ഞങ്ങളുടെ വണ്ടി ഇതിനേക്കാൾ വളരെ വലുതാണ്.. നിങ്ങൾ റോഡിൽ കാണുന്ന KSRTC ബസില്ലേ? അത് ഞങ്ങളുടെ അമ്മയുടെതാണ്.” ആ കുഞ്ഞുങ്ങൾ എന്നെ ആദരവോടെ നോക്കി. സുമോയിലെത്തിയ പൈതങ്ങൾ, “ഞങ്ങളെ KSRTC യിൽ ഒന്നു കേറ്റണേ പപ്പാ” എന്നു വാശി പിടിച്ചു മടങ്ങിപ്പോയി.. KSRTC ബസിന്റെ പല വർണങ്ങളിലെ ടിക്കറ്റുകൾ എന്റെ മക്കൾക്ക് അന്ന് കളിപ്പാട്ടമായിരുന്നു.

പുതിയ വിദ്യാലയ വർഷം തുടങ്ങുമ്പോൾ, KSRTC യിൽ എന്റെ ദീർഘദൂരയാത്രയുടെ 25 വർഷം പൂർത്തിയാകുന്നു. ദിവസേന ശരാശരി 4 മണിക്കൂർ കണക്കാക്കിയാൽ ഞാൻ കഴിഞ്ഞ 25000 മണിക്കൂർ ചിലവഴിച്ചത് KSRTC ബസിലായിരുന്നു. “യ്യൊ.. എന്തൊരു കഷ്ടപ്പാടാ.. അവിടെ കോളേജിനടുത്ത് താമസിക്കരുതോ… ഗ്ലാമർ പോയല്ലോ…” എന്നിങ്ങനെ പരിതപിക്കുന്ന പ്രിയപ്പെട്ടവരെക്കാൾ എനിക്ക് കടപ്പാടും സ്നേഹവും KSRTC ബസ് ജീവനക്കാരോടാണ്. ഈ യാത്രയിൽ ഒരു മൈക്രോ സെക്കന്റിൽ ഒരു ഡ്രൈവർക്ക് ഒരു പിഴവു വന്നിരുന്നെങ്കിൽ… ഞങ്ങൾ അനേകരെ യഥാ സ്ഥലങ്ങളിൽ കൃത്യസമയത്ത് എത്തിക്കുന്ന പ്രിയ സഹോദരങ്ങൾ സംരക്ഷകരാണ്. കാലത്ത് 7.30 ന് അങ്ങോട്ടേക്ക്. തിരികെ വൈകിട്ട് 7.30 ന് മടക്കം.

സ്വന്തം വീട്ടിലെ ചെടികളിൽ പൂക്കൾ വിരിയുന്നത് കാണാറില്ലെങ്കിലും, സഞ്ചാര വഴികളിലെ ചെടികളും മരങ്ങളും പൂവിടുന്നത് എനിക്കുവേണ്ടി കൂടിയാണല്ലോ.. വീടുകൾ രൂപം മാറുന്നതും, വീട്ടുമുറ്റത്തെ പന്തലുകളിൽ നിറങ്ങൾ കറുപ്പായി പരിണമിക്കുന്നതും പലതും ഓർമ്മിപ്പിക്കാറുണ്ട്. മൗനമാണ് യാത്രയുടെ ആർഭാടം. എങ്കിലും, സമീപത്തിരിക്കുന്ന ചില ശിഥില ഹൃദയങ്ങൾ തുറക്കുമ്പോൾ എന്റെ ഹൃദയവും കഴുകാറുണ്ട്. ആരാധനാലയത്തേക്കാൾ ആത്മശോധന ഒരുക്കുന്ന ഇടമാണ് ബസിലെ ഇരിപ്പിടം.

സ്വന്തം ക്ലാസ്സിലിരുന്നു പഠിച്ച പത്തിലധികം പേർ കണ്ടക്ടർ തസ്തികയിൽ ജോലിയിലുണ്ട്. വനിതാ രത്നങ്ങളും. സുനീഷ്, അനീഷ്, ജയേഷ്, ബിനു രാജ്.. ഇതെഴുതുമ്പോൾ “യോയോ സുഷ്” എന്ന സുനീഷ് മാഷ് സുൽത്താൻ ബത്തേരി ഓട്ടത്തിലാണ്. തിരുവനന്തപുരം – കോഴിക്കോട് – തോട്ടിൽപ്പാലം ജയേഷ് ആണ് ദീർഘദൂര ഓട്ടക്കാരൻ. പത്തനം തിട്ട – പുനലൂർ ബിനു രാജ് സാമൂഹ്യ ശാസ്ത്രത്തിൽ MPhil ബിരുദധാരി.

കുറഞ്ഞത് ഹയർ സെക്കന്ററി തലത്തിലെങ്കിലും അധ്യാപകരാവാൻ യോഗ്യതയുള്ളവരാണ് നമ്മുടെ കണ്ടക്ടർമാരിൽ അധികവും എന്ന് പൊതുജനത്തിന് അറിയുമോ? സിംഗിൾ ബെല്ലാൽ സിലബസ്സിന്റെ കാണാപ്പുറങ്ങൾ പങ്കുവയ്ക്കേണ്ടവർ, ഡബിൾ ബല്ലാൽ ബസിനെ നയിക്കുന്ന ‘facilitators’…’scaffolders ‘ … ആദരവുണ്ടേ….

കഴിഞ്ഞ 25 വർഷമായി ഒരു കടലാസു തുണ്ടില്ലാതെ കൈയ്യും വീശി ക്ലാസ്സിൽ പോകാൻ എന്നെ തയ്യാറാക്കിയത് KSRTC ബസ്സിലെ യാത്രയാണ്. ചിന്തകളെ പവർ പോയിന്റ് സ്ലൈഡുകളാക്കി എന്റെ തലച്ചോറിൽ ക്രമപ്പെടുത്തിത്തന്നത് ബസ്സിലെ ഇരിപ്പിടമാണ്. പുലർകാലത്ത്, കോളേജിന്റെ പടിവാതിലെത്തുമ്പോൾ നിറങ്ങളുടെ വസന്തോത്സവത്തിലേക്ക് കാലൂന്നുവാനും, സായംകാലത്ത് വീടണയുമ്പോൾ തിളക്കമുള്ള ദീപോത്സവങ്ങളിലേക്ക് ഉണർന്നിറങ്ങാനും എന്റെ വിചാരങ്ങളെ വിശുദ്ധീകരിക്കുന്നത് KSRTC യിലെ യാത്രയിലൂടെയാണ്.

അതെ… യാത്ര ഒരു ധ്യാനമാണ്. യാത്ര തുടരുന്നു… തുടർയാത്രകൾ ഉടലിൽ ചില ഉടച്ചിലുകൾ തീർത്തേക്കാം.. പക്ഷേ മനസ്സും മസ്തിഷ്കവും അണയില്ല. വിളക്കല്ല ഞാൻ..വെളിച്ചമാകാനിഷ്ടം…with KSRTC.”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post