കെഎസ്ആർടിസി മിന്നൽ ബസ്സിനു മുന്നിൽ തോറ്റ് അമൃത എക്സ്പ്രസ്സ്; 3 മണിക്കൂർ റണ്ണിങ് ടൈം വ്യത്യാസം…

Total
0
Shares

ഒരേ റൂട്ടിൽ ട്രെയിൻ സർവ്വീസും (പാസഞ്ചർ ഒഴികെ) ബസ് സർവ്വീസും ഉണ്ടെങ്കിൽ ഏതായിരിക്കും എളുപ്പം എത്തുക? ഉത്തരം ട്രെയിൻ എന്നു തന്നെയായിരിക്കും (എവിടെയും പിടിച്ചിട്ടില്ലെങ്കിൽ). അതിപ്പോൾ വേഗതയുള്ള ട്രെയിനുകളാണെങ്കിൽ പറയുകയേ വേണ്ട. എന്നാൽ ട്രെയിനുകളെക്കാളും മുന്നേ എത്തുന്ന ബസ് സർവ്വീസ് എന്ന പേരോടെ സർവ്വീസ് ആരംഭിച്ചതാണ് കെഎസ്ആർടിസിയുടെ അതിവേഗ സർവ്വീസുകളായ മിന്നൽ ബസ്സുകൾ.

വെറുംവാക്കല്ല കെഎസ്ആർടിസി ഈ സർവ്വീസിനെക്കുറിച്ച് പറഞ്ഞതെന്ന് കഴിഞ്ഞയാഴ്ച എല്ലാവർക്കും ശരിക്കു മനസ്സിലായി. തിരുവനന്തപുരം – പാലക്കാട് റൂട്ടിലോടുന്ന മിന്നൽ ഡീലക്സ് ബസ്സിനു മുന്നിൽ കഴിഞ്ഞ ദിവസം തോറ്റത് ഇതേ റൂട്ടിലോടുന്ന അമൃത എക്സ്പ്രസ്സാണ്. മിന്നലിന്റെ റണ്ണിങ് സമയത്തിനു മുന്നിലാണ് അമൃത എക്സ്പ്രസ്സ് പിന്നിലായിരിക്കുന്നത്. തിരുവനന്തപുരത്തു നിന്നും കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ വഴിയാണ് മിന്നൽ ബസ് പാലക്കാട് എത്തിച്ചേരുന്നത്.

വിശദമായി നോക്കുകയാണെങ്കിൽ രാത്രി 9.30 നു തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന പാലക്കാട് മിന്നൽ ബസ് പിറ്റേന്നു വെളുപ്പിന് നാലുമണിയോടെ പാലക്കാട് എത്തിച്ചേരും. എന്നാൽ ഇതിലും ഒരു മണിക്കൂർ മുൻപേ പുറപ്പെടുന്ന (8.30 pm) അമൃത എക്സ്പ്രസ്സ് പിറ്റേന്ന് രാവിലെ ആറുമണിയ്ക്ക് ശേഷമേ പാലക്കാട് എത്തുകയുള്ളൂ. അതായത് തിരുവനന്തപുരം – പാലക്കാട് റൂട്ടിൽ വെറും ആറരമണിക്കൂർ കൊണ്ട് മിന്നൽ എത്തുമ്പോൾ ഇതിനായി അമൃത എക്സ്പ്രസ്സ് എടുക്കുന്നത് ഒൻപതര മണിക്കൂറിനു മേൽ ആണ്. ഇതുകൂടാതെ രാത്രി 10.45 നു എടുക്കുന്ന മിന്നൽ ബസ്സും അമൃത എക്സ്പ്രസിന് മുൻപായി പാലക്കാട് എത്തും. ഈ റൂട്ടിലെ സൂപ്പർഫാസ്റ്റ് സർവ്വീസുകളും അമൃത എക്സ്പ്രസ്സിനു മുൻപേ പാലക്കാട് എത്തുന്നുണ്ട് എന്നൊരു രസകരമായ സംഗതി കൂടിയുണ്ട്.

തിരുവനന്തപുരം – മധുര റൂട്ടിൽ യാത്രാസേവനം നൽകുന്ന ഒരു എക്സ്പ്രസ്സ് തീവണ്ടിയാണ് അമൃതാ എക്സ്പ്രസ്സ്. നിലമ്പൂർ രാജ്യറാണിയുമായി വേർപെടുത്തിയതോടെ അമൃത എക്സ്പ്രസ്സ് ഇപ്പോൾ ഷൊർണ്ണൂർ സ്റ്റേഷനിൽ കയറുന്നില്ല. എന്നാൽ ഷൊർണ്ണൂർ സ്റ്റേഷൻ ഒഴിവാക്കി പോകുന്നതിന്റെ സമയലാഭം ആർക്കും ലഭിക്കുന്നില്ലെന്നാണ് സത്യം. തിരുവനന്തപുരം – മധുര അമൃത എക്‌സ്പ്രസ് പ്രധാന സ്‌റ്റേഷനുകളിലെ സമയം: തിരുവനന്തപുരം-രാത്രി 8.30, കൊല്ലം-9.32, കോട്ടയം-11.30, എറണാകുളം ടൗണ്‍-01.15, ത്യശൂര്‍-2.30, പാലക്കാട് ജങ്ഷന്‍-രാവിലെ 6.10, പൊളളാച്ചി-7.55, പഴനി- 9.30, മധുര-ഉച്ചക്ക് 12.15.

ഒരു ജില്ലയിൽ ഒരു സ്റ്റോപ്പ് എന്ന രീതിയിൽ ആരംഭിച്ച കെഎസ്ആർടിസി സർവീസാണ് മിന്നൽ. രാത്രികാലങ്ങളിലാണ് മിന്നലുകൾ കൂട്ടത്തോടെ നിരത്തുകൾ കയ്യടക്കുന്നത്. എത്ര ബ്ലോക്കുകൾ ഉണ്ടായാലും പരമാവധി അതിനെയൊക്കെ അതിജീവിച്ചുകൊണ്ട് സമയത്ത് സ്ഥലത്തെത്തിക്കും എന്നൊരു വിശ്വാസം മിന്നലിനു മേൽ യാത്രക്കാർക്ക് ഉണ്ട്. ആ വിശ്വാസം ഇതേവരെ മിന്നൽ കാത്തു സൂക്ഷിച്ചിട്ടേയുള്ളൂ.

1 comment
  1. Scheduled time of Amritha Express from Trivandrum is at 10:30 pm. To take up over due track maintenance train which is supposed to be done 18 years ago the train is rescheduled temporarily to 8:30 pm.
    “Minnal” are travelling at overspeed through roads and drivers will not consider any vehicles other than lorries and buses. Because of state government run buses they are not penalised.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post