കെഎസ്ആർടിസിയുടെ വേഗതാവീരൻ ‘മിന്നൽ’ സർവ്വീസ് രണ്ടാം വയസ്സിലേക്ക്….

Total
0
Shares

“മിന്നൽ” എന്നാൽ മേഘങ്ങളുടെ കൂട്ടിയിടി കാരണം ഉണ്ടാകുന്ന വൈദ്യുതി ഭൂമിയിലേക്കെത്തുന്ന പ്രതിഭാസമാണ്. എന്നാൽ മലയാളിയെ സംബന്ധിച്ചിടത്തോളം മിന്നലിന് മറ്റൊരു അർഥം കൂടിയുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി രാത്രി സമയങ്ങളിൽ മാത്രം റോഡിലിറങ്ങുന്ന, സ്റ്റോപ്പുകൾ കുറവുള്ള, കൃത്യസമയം പാലിക്കുന്ന കെ.എസ്.ആർ.ടി.സി.യുടെ പൊതുജനപ്രീതി ആകർഷിച്ച സർവീസ് ആണ് “മിന്നൽ”. സ്റ്റോപ്പുകൾ കുറവായതിനാലും ഒരേ രീതിയിൽ വേഗത ക്രമീകരിച്ച് സർവീസ് നടത്തുന്നതിനാലും, രാത്രി സമയങ്ങളിൽ ഗതാഗതകുരുക്കുകൾ കുറവായതിനാലും, പൊതുവേ ട്രെയിനിനെക്കാളും വേഗത്തിൽ ലക്ഷ്യസ്ഥാനത്തിലെത്താൻ സാധിക്കുന്നു എന്നതാണ് മിന്നലിനെ ജനം നെഞ്ചേറ്റാൻ കാരണം.

ദീർഘദൂരയാത്രക്കാരെ സംബന്ധിച്ച് “ട്രെയിനിൽ ടിക്കറ്റ് കിട്ടിയില്ലെങ്കിലും സാരമില്ല കെ.എസ്.ആർ.ടി.സി ഉണ്ടല്ലോ” എന്ന ചിന്താഗതി വരുത്തിത്തീർക്കാൻ “മിന്നൽ” വഹിച്ച പങ്ക് ചെറുതല്ല. കെ.എസ്.ആർ.ടി.സി.യിൽ മാനേജിംഗ് ഡയറക്ടർ ആയിരുന്ന ശ്രീ. എം. ജി രാജമാണിക്യം ഐ.എ.എസ് എന്ന ധീഷണാശാലിയുടെ മനസ്സിൽ ഉരുത്തിരിഞ്ഞ ആശയം ഫലപ്രദമായ രീതിയിൽ ക്രമീകരിച്ചപ്പോൾ കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിൽ തന്നെ ജനങ്ങളുടെ മനസ്സ് കീഴടക്കിയ സംരംഭമായി “മിന്നൽ” മാറി.

തീവണ്ടിയേക്കാൾ വേഗതയുള്ള ബസ് സർവ്വീസ് എന്ന വാക്കുകളുമായി സർവ്വീസ് ആരംഭിച്ച മിന്നൽ അത് സത്യം തന്നെയാണെന്ന് പലതവണ തെളിയിക്കുകയുണ്ടായി. പ്രൈവറ്റ് ബസ്സുകാർ പലതവണ കൂട്ടത്തോടെ മിന്നലിനെതിരെ ചരടുവലികൾ നടത്തുകയും മറ്റും ചെയ്‌തെങ്കിലും കെഎസ്ആർടിസി ജീവനക്കാരുടെയും യാത്രക്കാരുടെയും ഉയർന്ന പിന്തുണ കൂടെയുണ്ടായിരുന്നതിനാൽ മിന്നൽ അതിനെയെല്ലാം അതിജീവിച്ച ചരിത്രമാണ് ഉള്ളത്.

ഒരിക്കൽ കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ സ്റ്റോപ്പ് ഇല്ലാത്തിടത്ത് മിന്നൽ ബസ് നിർത്തിയില്ലെന്നു പറഞ്ഞു ചിലർ പരാതിപ്പെടുകയും ബസ് വഴിയ്ക്കു വെച്ച് പോലീസ് തടയുകയും ചെയ്തിരുന്നു. എന്നാൽ ഈ സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അവരുടെ പേരിലുള്ള കേസ് ഒഴിവാക്കണമെന്നും കെ.എസ്.ആര്‍.ടി.സി. പോലീസിനോട് ആവശ്യപ്പെട്ടു. സ്റ്റോപ്പുകള്‍ പരിമിതപ്പെടുത്തി രാത്രിമാത്രം ഓടിക്കുന്ന സ്റ്റേജ് ക്യാരേജ് ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ക്ലാസ് സര്‍വീസാണ് മിന്നല്‍. ഇവയുടെ സ്റ്റോപ്പുകള്‍ സംബന്ധിച്ച് ഓണ്‍ലൈനിലും അല്ലാതെയും വിവരം നല്‍കിയിട്ടുണ്ട്.

പയ്യോളി സംഭവത്തില്‍ പാലായില്‍നിന്ന് കോഴിക്കോട്ടേക്ക് സീറ്റ് റിസര്‍വ് ചെയ്തിരുന്ന യാത്രക്കാരി കോഴിക്കോട്ടെത്തിയപ്പോഴാണ് പയ്യോളിക്ക് ടിക്കറ്റ് ആവശ്യപ്പെട്ടത്. പയ്യോളിയില്‍ സ്റ്റോപ്പില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞപ്പോള്‍ കണ്ണൂരേക്ക് ടിക്കറ്റ് വാങ്ങി. കണ്ണൂരില്‍ ഇറക്കിയാല്‍ മതിയെന്ന് പറഞ്ഞ് ടിക്കറ്റ് എടുത്തശേഷമാണ് പയ്യോളിയില്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ടത്. ഇതില്‍ കണ്ടക്ടര്‍ക്കോ ഡ്രൈവര്‍ക്കോ തെറ്റുപറ്റിയിട്ടില്ല.

റൂള്‍ 206 പ്രകാരം സൂപ്പര്‍ ഡീലക്‌സ് ശ്രേണിയില്‍പെട്ട മിന്നലിന് ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ്. സുരക്ഷിതത്വം കണക്കിലെടുത്ത് രാത്രികാലങ്ങളില്‍ സ്ത്രീ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളില്‍ നിര്‍ത്തിക്കൊടുക്കണമെന്ന വ്യവസ്ഥ ദേശസാത്കൃത സര്‍വീസായ മിന്നലിന് ബാധകമല്ല. മോട്ടോര്‍വാഹനനിയമത്തിലെ അധ്യായം ആറ് പ്രകാരം സൂപ്പര്‍ ഡീലക്‌സ് ബസുകളുടെ പെര്‍മിറ്റുകളില്‍ സ്റ്റോപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെ.എസ്.ആര്‍.ടി.സിക്ക് അധികാരമുണ്ട്. ഇതുപ്രകാരമാണ് മിന്നല്‍ ബസുകള്‍ക്ക് ഇത്തരത്തിലുള്ള സ്റ്റോപ്പ് അനുവദിച്ചത്.

നിയന്ത്രിതമായ സ്റ്റോപ്പുകൾ മാത്രം ഉള്ളതിനാലും, മണിക്കൂറിൽ 80 കിലോമീറ്ററോളം വേഗതയിൽ സഞ്ചരിക്കുന്നതിനാലും മിന്നൽ വൈകിയ ചരിത്രം വളരെ കുറവേ ഉണ്ടായിട്ടുളളൂ. ഇതുകൊണ്ടു തന്നെയാണ് തുടക്കം മുതൽ ഇതുവരെ കെഎസ്ആർടിസി മിന്നലിനെ യാത്രക്കാർ നെഞ്ചിലേറ്റുന്നത്. അങ്ങനെ യാത്രക്കാരുടെ പ്രിയതാരമായ മിന്നൽ പ്രയാണം തുടങ്ങിയിട്ട് ഇപ്പോൾ രണ്ടു വർഷമാകുകയാണ്.

ഈ അവസരത്തിൽ കെഎസ്ആർടിസിയ്ക്ക് പറയാനുള്ളത് ഇതാണ് – “രണ്ട് വർഷങ്ങൾ പിന്നിടുമ്പോൾ ജനപ്രീതിയുടെയും ജനവിശ്വാസത്തിന്റെയും നെറുകയിൽ തന്നെ സർവീസ് നടത്താൻ ഞങ്ങളെ പ്രാപ്തരാക്കിയത് നിങ്ങൾ യാത്രക്കാർ ഞങ്ങളിലർപ്പിച്ച വിശ്വാസം ഒന്ന് കൊണ്ട് മാത്രമാണ്. നിങ്ങളില്ലെങ്കിൽ ഞങ്ങളില്ല എന്ന സത്യം പൂർണമായും ഞങ്ങൾ ഉൾക്കൊള്ളുന്നു. ഈ വിജയം കൂടുതൽ മെച്ചപ്പെട്ട സർവീസുകൾ നിങ്ങൾക്കായി നൽകാൻ ഞങ്ങളെ പ്രതിജ്ഞാബദ്ധരാക്കുന്നു. കെ.എസ്.ആർ.ടി.സി എന്നും ജനങ്ങളോടൊപ്പം.”

വിവരങ്ങൾക്ക് കടപ്പാട് – കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post