ഇത്തവണയും അലങ്കാരത്തോടെ കെഎസ്ആർടിസിയുടെ ശാർക്കര – പമ്പ സ്പെഷ്യൽ ബസ്

Total
0
Shares

കെഎസ്ആർടിസിയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സമയമാണ് ശബരിമല സീസൺ. മണ്ഡലകാലം തുടങ്ങിയാൽ പിന്നെ പമ്പയിലെ കെഎസ്ആർടിസി ബസ് സ്റ്റേഷൻ ഉണരുകയായി. കേരളത്തിലങ്ങോളമിങ്ങോളമുള്ള കെഎസ്ആർടിസി ബസ്സുകളിൽ പലതും ശബരിമല സ്‌പെഷ്യൽ സർവ്വീസുകൾക്കായി പമ്പയിലെത്താറുണ്ട്. ചുരുക്കിപ്പറഞ്ഞാൽ കെഎസ്ആർടിസി ബസുകളുടെ പൂരം തന്നെയായിരിക്കും ഈ കാലയളവിൽ പമ്പയിൽ വരുന്നവർക്ക് കാണുവാൻ സാധിക്കുക.

ഇത്തരത്തിൽ പഴയതും പുതിയതുമായ ധാരാളം കെഎസ്ആർടിസി ബസ്സുകൾ പമ്പ ബസ് സ്റ്റേഷനിൽ വരുന്നുണ്ടെങ്കിലും ഒരു കെഎസ്ആർടിസി ബസ് മാത്രം ആളുകളുടെ ശ്രദ്ധ കവരുന്നു. തിരുവനന്തപുരം ജില്ലയിലെ ശാർക്കര ദേവീ ക്ഷേത്രത്തിൽ നിന്നും പമ്പയിലേക്ക് സർവ്വീസ് നടത്തുന്ന ബസ്സാണ് അന്നും ഇന്നും ആളുകളുടെ ശ്രദ്ധാകേന്ദ്രം. കാരണം, ശബരിമല സ്പെഷ്യൽ സർവീസുകളിൽ ഏറ്റവും കൂടുതൽ അലങ്കാരങ്ങളുമായി ഓടുന്നത് ശാർക്കര ബസ്സാണ്.

പമ്പ ബസ് സ്റ്റേഷനിൽ ഏറ്റവും മുൻവശത്തുള്ള സ്ലോട്ട് ആണ് എല്ലാ വർഷവും ശാർക്കര ബസ്സിനു പാർക്ക് ചെയ്യാൻ അനുവദിക്കാറുള്ളത്. ദൂരദേശങ്ങളിൽ നിന്നും വരുന്ന അയ്യപ്പഭക്തരെല്ലാം കെഎസ്ആർടിസിയുടെ ഈ അലങ്കാരബസ് അത്ഭുതത്തോടെയാണ് നോക്കുക. ശാർക്കര ബസ്സിനു മുന്നിൽ നിന്നും മൊബൈൽഫോണിൽ സെൽഫികളും മറ്റു ഫോട്ടോകളും എടുക്കുന്നവരും ഇവിടത്തെ പതിവു കാഴ്ചയാണ്.

എന്തുകൊണ്ടാണ് ഈ ബസ് സർവീസിനു മാത്രം ഇത്ര പ്രത്യേകത എന്നു ചിന്തിക്കുന്നുണ്ടാകും ഇപ്പോൾ. അത് അറിയണമെങ്കിൽ ശാർക്കര ദേവീ ക്ഷേത്രത്തെക്കുറിച്ച് ആദ്യം അറിഞ്ഞിരിക്കണം. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശാർക്കര ദേവീക്ഷേത്രം. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രധാന പാതയായ പെരുവഴിയിലാണ് ശാർക്കര ദേശം സ്ഥിതിചെയ്യുന്നത്.

ഇവിടത്തെ പ്രധാന പ്രതിഷ്ഠ ആദിപരാശക്തിയും ജഗദംബികയുമായ ശ്രീ ഭദ്രകാളി ആണ്. ചരിത്ര പ്രധാനമായ പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച ക്ഷേത്രമാണ് ഇത്. 1748 ൽ ഇവിടെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ പ്രസിദ്ധമായ കാളിയൂട്ട് ഉത്സവം ആദ്യമായി തുടങ്ങി. പ്രശസ്ത സിനിമാതാരമായിരുന്ന പ്രേം നസീർ ഇവിടെ ഒരിക്കൽ ആനയെ നടയിരുത്തിയത് വലിയ വാർത്താപ്രധാന്യം നേടിയിരുന്നു.

മണ്ഡലകാലത്ത് ക്ഷേത്രത്തിൽ നിന്നും ശബരിമലയിലേക്ക് വളരെക്കാലം മുതലേ തന്നെ ബസ് സർവ്വീസ് നടത്തി വരികയാണ്. ശാർക്കരയിൽ നിന്നും ശബരിമലയിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചപ്പോൾ തന്നെ തുടങ്ങിയതാണ് ഈ ബസ് അലങ്കാരം. വർഷങ്ങൾക്ക് ശേഷം ഇപ്പോഴും ഇത് തുടരുന്നു. ഇതിനായി സമീപവാസികളായ ഭക്തർ ചേർന്ന് പ്രത്യേകം ‘ബസ് അലങ്കാര കമ്മറ്റി’ വരെ രൂപീകരിച്ചിട്ടുണ്ട്. വൃശ്ചിക വിളക്കിന് വേണ്ടി ക്ഷേത്രം അലങ്കരിക്കുന്ന പൂവുകളാണ് ഇവർ ബസ് അലങ്കാരത്തിനായി ഉപയോഗിക്കുന്നത്. അലങ്കാരത്തിനായുള്ള ഈ പൂക്കൾ ചിലപ്പോൾ കടക്കാരോ ഭക്തരോ ഒക്കെ സംഭാവനയായി നൽകാറുമുണ്ട്.

ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള ബസ്സാണ് ശാർക്കര – പമ്പ റൂട്ടിൽ സ്പെഷ്യൽ സർവ്വീസ് നടത്തുന്നത്. മറ്റു സ്പെഷ്യൽ സർവീസുകളെ അപേക്ഷിച്ച് റൂട്ട് ബോർഡിലും ഇടയ്ക്കിടയ്ക്ക് വ്യത്യസ്തത പുലർത്താറുണ്ട് ശാർക്കര ബസ്. സാധാരണയായി ‘പമ്പ’ എന്ന ബോർഡും വെച്ചാണ് ശബരിമല സ്പെഷ്യൽ ബസ്സുകൾ സർവ്വീസ് നടത്തുന്നതെങ്കിലും ശാർക്കര ബസ് ‘ശബരിമല’ എന്ന ബോർഡും ചിലപ്പോൾ വെക്കാറുണ്ട്.

മണ്ഡലകാലത്ത് ദിവസവും രാത്രി എട്ടു മണിയ്ക്കാണ് ശാർക്കര ക്ഷേത്രത്തിൽ നിന്നും പമ്പയിലേക്ക് ബസ് പുറപ്പെടുന്നത്. എന്നാൽ അലങ്കാരത്തിനായി ബസ് വളരെ നേരത്തെ തന്നെ ശാർക്കര ദേവീക്ഷേത്രത്തിനു മുന്നിൽ എത്തിച്ചേരും. അലങ്കാരക്കമ്മറ്റിയിലെ അംഗങ്ങൾ പൂക്കൾ കൊണ്ട് ബസ്സിൻറെ മുൻവശവും മറ്റും അലങ്കരിക്കുമ്പോൾ കൂട്ടത്തിലെ വരയ്ക്കാൻ കഴിവുള്ള കലാകാരന്മാർ ബസ്സിന്റെ വശങ്ങളിൽ ദേവീ ദേവന്മാരുടെ ചിത്രങ്ങൾ ചന്ദനം കൊണ്ട് ഭംഗിയായി വരയ്ക്കും. ഒപ്പം ‘ശാർക്കര’ എന്ന് ചന്ദനത്താൽ എഴുതുകയും ചെയ്യാറുണ്ട്.

ഇതോടൊപ്പം ബസ്സിൽ യാത്ര ചെയ്യുവാനായി എത്തിച്ചേരുന്ന ഭക്തർക്ക് ലഘുഭക്ഷണങ്ങളും വിതരണം ചെയ്യാറുണ്ട്. ഏകദേശം 30 ഓളം പേരുടെ രണ്ട് മണിക്കൂറോളം നേരത്തെ പ്രയത്നമാണ് ഈ അലങ്കാരം. ഇത് കാണുവാനായി മാത്രം ക്ഷേത്ര പരിസരത്ത് ധാരാളം ആളുകൾ എത്തിച്ചേരാറുമുണ്ടത്രേ. അലങ്കാരത്തിന് ശേഷം പ്രത്യേക പൂജയും കഴിഞ്ഞാണ് ബസ് യാത്ര തിരിക്കുന്നത്.

വർഷങ്ങളായി ഇത്തരം അലങ്കാരങ്ങൾ ഇല്ലാതെ ശാർക്കരയിൽ നിന്നും പമ്പയിലേക്ക് ബസ് സർവ്വീസ് പോയിട്ടില്ല, ഒരു ദിവസം ഒഴിച്ച്. 2015 ലാണ് സംഭവം. കെഎസ്ആർടിസിയിലെ ഒരു ഉദ്യോഗസ്ഥൻ ഇനിമേൽ ബസ്സിൽ അലങ്കാരങ്ങൾ പാടില്ലെന്ന് ശാഠ്യം പിടിച്ചു. ഈ കാര്യം ബസ് ജീവനക്കാരോട് പറഞ്ഞു വിടുകയും ചെയ്തു. എന്നാൽ ഇതൊന്നുമറിയാതെ പതിവുപോലെ പൂക്കളുമായി ശാർക്കരക്കാർ എത്തി. ബസ് ജീവനക്കാർ തങ്ങൾക്ക് കിട്ടിയിരിക്കുന്ന ഓർഡറിനെക്കുറിച്ച് ഇവരോട് പറഞ്ഞു. അങ്ങനെ അന്ന് ആദ്യമായി ശാർക്കരയിൽ നിന്നും അലങ്കാരങ്ങളില്ലാതെ പമ്പയിലേക്ക് ബസ് സർവ്വീസ് നടത്തി.

ഈ സംഭവത്തിനു പിന്നാലെ, അടുത്ത ദിവസം മുതൽ സർവീസിനായി ബസ് അയക്കേണ്ടതില്ലെന്നു ശാർക്കരയിൽ നിന്നും ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിലേക്ക് അറിയിച്ചു. കെഎസ്ആർടിസിയ്ക്ക് പകരം പ്രൈവറ്റ് ബസ്സുകൾ വാടകയ്‌ക്കെടുത്ത് അലങ്കാരങ്ങളോടെ തങ്ങൾ സർവ്വീസ് നടത്തിക്കോളാമെന്നും അവർ അറിയിക്കുകയുണ്ടായി. ഇതോടെ കെഎസ്ആർടിസി അധികൃതർ കുഴപ്പത്തിലായി. അപകടകരമായ അവസ്ഥയിൽ അലങ്കാരങ്ങൾ നടത്താറില്ലെന്നും ബസ് ഓടിക്കുന്ന ഡ്രൈവറുടെ സൗകര്യവും സമ്മതവും കൂടി നോക്കിയിട്ടാണ് അലങ്കാരങ്ങൾ ചെയ്യുന്നതെന്നും ശാർക്കര ബസ് അലങ്കാരക്കമ്മറ്റി വ്യക്തമാക്കി.

സംഭവം സോഷ്യൽ മീഡിയയിൽ വാർത്തയായതോടെ അലങ്കാരം പാടില്ലെന്ന് ഉത്തരവിട്ട കെഎസ്ആർടിസിയിലെ ആ ഉദ്യോഗസ്ഥൻ തൻ്റെ തീരുമാനത്തിൽ നിന്നും പിന്മാറുകയാണുണ്ടായത്. പിറ്റേദിവസം മുതൽ പതിവ് അലങ്കാരങ്ങളോടെ ശാർക്കരയിൽ നിന്നും ബസ് സർവ്വീസ് നടത്തുകയും ചെയ്തു. ജാതിയും മതവുമൊന്നും നോക്കാതെ എല്ലാവരും ഒറ്റക്കെട്ടായാണ് ഈ ബസ് സർവ്വീസിനെ പരിപാലിക്കുന്നത്. അലങ്കാരങ്ങൾക്കും ബസ് യാത്രക്കാരായ ഭക്തർക്കുള്ള ലഘു ഭക്ഷണത്തിനുമെല്ലാം മറ്റു മതത്തിൽപ്പെട്ടവരും സഹായങ്ങൾ നൽകാറുണ്ട്.

ഇന്നും ശബരിമല സീസണായാൽ എല്ലാവരുടെയും ശ്രദ്ധ കവരുന്നത് ശാർക്കര – പമ്പ ബസ്സാണ്. വർഷങ്ങളായി അവർ നടത്തി വരുന്ന ഈ ബസ് അലങ്കാരം ഏതൊരാളെയും മോഹിപ്പിക്കും.

ചിത്രങ്ങൾ – Divine Temple Boys : Sarkara, പ്രത്യേകം നന്ദി – Sambu SP (Sarkkara).

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post