ഇവരാണ് ആ ഡ്രൈവർമാർ; ഒരു സർവ്വീസ് മുടങ്ങാതിരിക്കാൻ 24 മണിക്കൂർ ഡ്യൂട്ടി

Total
0
Shares

ഏതെങ്കിലും ഒരു ബസ്സിന്‌ കേടുപാടുകൾ സംഭവിച്ചാൽ കെഎസ്ആർടിസി എന്തു ചെയ്യും? പൊതുവെ ആ സർവ്വീസ് ക്യാൻസൽ ആക്കാറായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ ദിവസം (2019 ഏപ്രിൽ) എറണാകുളം ഡിപ്പോയിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.

എറണാകുളത്തു നിന്നും ബെംഗളുരുവിലേക്ക് വൈകീട്ട് ഏഴു മണിയ്ക്ക് പോകേണ്ടിയിരുന്ന വോൾവോ ബസ് കേടായി. ബസ് ആണെങ്കിൽ ഫുൾ സീറ്റും ആളുകൾ ബുക്ക് ചെയ്തിരുന്നതായിരുന്നു. ബസ്സിന്റെ കേടുപാടുകൾ തീർത്തു കൃത്യ സമയത്ത് തിരികെ നൽകുവാൻ വോൾവോ കമ്പനിയ്ക്ക് ആയില്ല. ഈ സാഹചര്യത്തിൽ സർവ്വീസ് ക്യാൻസൽ ചെയ്യുവാൻ ഡിപ്പോ അധികൃതർ നിർബന്ധിതരായി. എന്നാൽ ഈ സർവ്വീസിനെ വിശ്വസിച്ചു യാത്ര ചെയ്യുവാൻ തയ്യാറായിരിക്കുന്ന യാത്രക്കാരെ വിഷമിപ്പിക്കുവാൻ ഇവർക്ക് ബുദ്ധിമുട്ടായി.

ഈ സർവ്വീസിന്റെ പെയർ ബസ്സായ RS 789 ഈ സമയം ബെംഗളൂരുവിൽ ആയിരുന്നു. അതിലെ ജീവനക്കാരോട് ഈ കാര്യം ഡിപ്പോ അധികൃതർ സൂചിപ്പിക്കുകയും ചെയ്തു. ആ സമയത്ത് അതിലെ ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാരായ ബൈജുവും, ആന്റണി റെൻസിലും എറണാകുളം – ബെംഗളൂരു ഡ്യൂട്ടി കഴിഞ്ഞു വിശ്രമിക്കുന്ന സമയമായിരുന്നു. ഈ വിവരം അറിഞ്ഞതോടെ വിശ്രമം പോലും ഉപേക്ഷിച്ച്, ഉടനെ ബെംഗളൂരുവിലുള്ള ബസുമായി ഇവർ എറണാകുളത്തേക്ക് യാത്ര തിരിച്ചു.

തലേദിവസം എറണാകുളത്തു നിന്നും രാവിലെ ബെംഗളൂരുവിൽ എത്തിയ ഇവർ വെറും അരമണിക്കൂർ മാത്രം റെസ്റ്റ് എടുത്താണ് തിരികെ എറണാകുളത്തേക്ക് ബസ് ഓടിക്കുവാൻ തയ്യാറായത്. എറണാകുളത്ത് വൈകീട്ട് ആറു മണിയ്ക്ക് എത്തുക എന്നതായിരുന്നു ഇവർക്ക് മുന്നിലുള്ള വെല്ലുവിളി. പകൽ സമയത്തെ തിരക്കുകളും ബ്ലോക്കുകളുമെല്ലാം പിന്നിട്ട് വിചാരിച്ച സമയത്തു തന്നെ അവർ എറണാകുളത്ത് എത്തിച്ചേർന്നു.

അക്ഷീണം പരിശ്രമിച്ചാണ് ഡ്രൈവർ കം കണ്ടക്ടർമാരായ ബൈജുവും ആന്റണി റെൻസിലും വണ്ടി നാട്ടിൽ എത്തിച്ചത്. ബസ് എത്തിയപാടെ ഇൻസ്പെക്ഷൻ ചെയ്യുവാനായി ഡിപ്പോയിൽ ആളെ ഏർപ്പാട് ചെയ്തിരുന്നു. ഇന്സ്പെക്ഷനു ശേഷം വണ്ടി വേഗത്തിൽ ഒന്നു വൃത്തിയാക്കി. ഏകദേശം രാത്രി 7.10 ഓടു കൂടി വണ്ടി സ്റ്റാൻഡിൽ നിന്നും എടുക്കുകയും ചെയ്തു. യാത്രക്കാരെല്ലാം ഡിപ്പോ അധികൃതരെയും ജീവനക്കാരെയും അഭിനന്ദിക്കുകയും ചെയ്തു.

ഈ സംഭവത്തിൽ കയ്യടി നേടിയിരിക്കുന്നത് എറണാകുളം ഡിപ്പോ അധികൃതരും കഷ്ടപ്പെട്ട് ബസ്സോടിച്ചു കൃത്യ സമയത്തെത്തിച്ച ജീവനക്കാരുമാണ്. വേണമെങ്കിൽ ബസ് ഇല്ലെന്ന കാരണം പറഞ്ഞു ഡിപ്പോയ്ക്ക് ഈ സർവ്വീസ് റദ്ദാക്കാമായിരുന്നു. പകരം യാത്രക്കാരുടെ പഴിയും പരാതിയുമൊക്കെ കേൾക്കുമായിരുന്നു. ഈ ജീവനക്കാർക്കും വേണമെങ്കിൽ വിശ്രമം ഇല്ലായെന്ന കാര്യം പറഞ്ഞുകൊണ്ട് ബെംഗളൂരുവിൽ തന്നെ കിടക്കമായിരുന്നു. എന്നാൽ അവരും യാത്രക്കാരുടെ ബുദ്ധിമുട്ട് ആലോചിച്ചാണ് ക്ഷീണം പോലും വകവെയ്ക്കാതെ ബസുമായി പകൽ സമയത്ത് പാഞ്ഞത്.

എന്തായാലും ഇത് മാധ്യമങ്ങളിൽ വാർത്തയായതോടെ കെഎസ്ആർടിസിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി ചാർത്തപ്പെട്ടിരിക്കുകയാണ്. എറണാകുളം ഡിപ്പോയ്ക്കും ജീവനക്കാരായ ബൈജുവിനും ആന്റണി റെൻസിലിനും അഭിനന്ദനങ്ങൾ കുമിഞ്ഞു കൂടി.. ഇതായിരിക്കണം ആനവണ്ടി.. ഇങ്ങനെയായിരിക്കണം നമ്മുടെ കെഎസ്ആർടിസി.

ഈ സംഭവത്തിലെ കെഎസ്ആർടിസി ജീവനക്കാരിൽ ഒരാളായ ബൈജു അവിനാശിയിൽ വെച്ച് കെഎസ്ആർടിസി വോൾവോ ബസ്സിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ നമ്മെ വിട്ടു പിരിഞ്ഞു എന്നത് വേദനാജനകമായ ഒരു വസ്തുതയാണ്. ആ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ബൈജുവിനും ഗിരീഷിനും മറ്റുള്ള യാത്രക്കാർക്കും ആദരാജ്ഞലികൾ….

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post