കെഎസ്ആർടിസിയുടെ അടൂർ – ഉദയഗിരി സൂപ്പർ ഫാസ്റ്റ് അട്ടിമറിച്ച് ഉന്നത ഉദ്യോഗസ്ഥർ

Total
0
Shares

കഴിഞ്ഞ 3 വർഷങ്ങളായി വിജയകരമായി സർവീസ് നടത്തിയിരുന്ന ജനപ്രിയ സർവീസ് അടൂർ – ഉദയഗിരി സൂപ്പർ ഫാസ്റ്റ് അട്ടിമറിച്ചതിനു പിന്നിൽ ഉന്നത ഉദ്യോഗസ്ഥ ഗൂഢാലോചന. സ്വകാര്യ ബസുടമകളുമായി ചേർന്ന് ഘട്ടം ഘട്ടമായി നടപ്പാക്കിയ “നഷ്ടത്തിലാക്കൽ” പദ്ധതിയുടെ അവസാന റൗണ്ടിൽ KSRTC സർവീസ് അവസാനിപ്പിക്കുകയായിരുന്നു.

ഇനി പ്രസ്തുത സർവീസിന്റെ ചരിത്രം പരിശോധിക്കാം. 2016 ഒക്ടോബറിലാണ് പ്രസ്തുത സർവീസ് ആരംഭിച്ചത്. അടൂരിൽ നിന്നും ആലപ്പുഴ, എറണാകുളം, തൃശൂർ വഴി ഉദയഗിരിയിലേക്കും തിരിച്ചു ഉദയഗിരിയിൽനിന്നും തൃശൂർ, എറണാകുളം, വൈക്കം, കോട്ടയം വഴി അടൂർ ആയിരുന്നു റൂട്ട്. തുടക്കത്തിൽ വൈകുന്നേരം 3.30ന് അടൂരിൽ നിന്നും 5 ന് ഉദയഗിരിയിൽ നിന്നും എന്ന രീതിയിൽ ആയിരുന്നു സർവീസ്. പിന്നീട് പ്രധാനപ്പെട്ട നഗരങ്ങളിൽ ഒരുപാട് നേരം ബ്ലോക്കുമൂലം സമയക്രമം തെറ്റുന്നതിനാലും മറ്റ് സർവീസുകളുടെ സമയത്തെ ബാധിക്കാതിരിക്കുന്നതിനും സർവീസ് കൂടുതൽ കാര്യക്ഷമമാക്കാൻ അടൂരിൽ നിന്നും വൈകിട്ട് 3 നും ഉദയഗിരിയിൽ നിന്നും 4.30നും ആക്കി പുനഃക്രമീകരിച്ചിരുന്നു.

ഈ ക്രമീകരണം പ്രസ്തുത സർവീസിന് ഉയർന്ന വരുമാന വർധനവും വൻ സ്വീകാര്യതയും ലഭിക്കുവാൻ കാരണമായി. 40000 – 45000 ശരാശരി വരുമാനം പ്രസ്തുത ഘട്ടത്തിൽ സർവീസിന് ലഭിച്ചു തുടങ്ങി. അപ്പോഴാണ് എറണാകുളത്തു നിന്നും ഉള്ള ഒരു സ്വകാര്യ ബസിന്റെ മുതലാളിയുടെ നേതൃത്വത്തിൽ ഈ സർവീസിനെതിരെ നീക്കം ആരംഭിച്ചത്. 6.40 PMന് എറണാകുളം കടന്നുപോയിരുന്ന ഈ സൂപ്പർ ഫാസ്റ്റ് സർവീസ് 7.10ന് മാത്രം എറണാകുളത്തു നിന്നും പോകുന്ന കൂരാച്ചുണ്ട് ഫാസ്റ്റിനെ ബാധിക്കുന്നു എന്ന പ്രചാരണം മുഴക്കി കോർപറേഷനിൽ ഉന്നത സ്വാധീനം ഉള്ള ഒരു വക്കീലും പ്രസ്തുത സ്വകാര്യനു ഒത്താശ ചെയ്യുകയും ഇയാളുടെ നേതൃത്വത്തിൽ എറണാകുളം KSRTC ബസ് സ്റ്റേഷനിൽ വെച്ച് അടൂർ – ഉദയഗിരി ബസ് തടയുകയും തനിക്കുള്ള സ്വാധീനം വെച്ച് ഈ സർവീസ് നിർത്തിക്കും എന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. തുടർന്ന് ടിയാന്റെയും സ്വകാര്യ ബസ് മുതലാളിയുടെയും അവർക്ക് കുട പിടിക്കുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥബൃന്ദത്തിന്റെയും കുൽസിതശ്രമത്തിന്റെ ഭാഗമായി പ്രസ്തുത സർവീസിന്റെ സമയം അട്ടിമറിച്ചു.

സർവീസിനോട് പക വെച്ചു പുലർത്തിയ വക്കീൽ പറശനിക്കടവിൽ നിന്നും ഗുരുവായൂർ,എറണാകുളം വഴി പിറവത്തേക്കുള്ള സൂപ്പർ ഫാസ്റ്റിന്റെ റൂട്ട് തൃശൂർ വഴി ആക്കി ഉദയഗിരി-അടൂരിന്റെ തൊട്ടുമുന്നിൽ ആക്കി. ഇത്തരത്തിൽ ഉള്ള നിരവധി അനവധി പ്രതിസന്ധികൾ ഉരുത്തിരിഞ്ഞപ്പോഴും 35000-40000 ശരാശരി കളക്ഷനുമായി അടൂർ-ഉദയഗിരി സർവീസ് തുടർന്നു. പിന്നീട് മാറി വന്ന KSRTC എം.ഡി. ശ്രി ഹേമചന്ദ്രൻ അവർകൾക്ക് കാര്യങ്ങൾ മനസ്സിലാവുകയും സർവീസിന്റെ സമയം വീണ്ടും പഴയപടി ആക്കുകയും ചെയ്തു.

തുടർന്ന് സമ്മർദ്ദം വീണ്ടും ഉയർത്തി എം.ഡി മാറിയപ്പോൾ ചീഫ് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനെ മുൻനിർത്തി സ്വകാര്യ ബസിന് വേണ്ടി വീണ്ടും സമയം അട്ടിമറിച്ചു. അതിനിടെ അടൂരിൽ ഉള്ള KSRTC ബസ് പ്രേമികളുടെ കൂട്ടായ്മയിലെ പ്രവർത്തകരോട് കുപ്രസിദ്ധനായ ഈ ഉദ്യോഗസ്ഥൻ താൻ ഓപ്പറേഷൻ വിഭാഗത്തിൽ എത്തിയാൽ സർവീസ് നിർത്തി കാണിച്ചു തരാം എന്ന് വെല്ലുവിളിച്ചു. തുടർന്ന് KSRTC നടത്തിയ വിവിധ പരിഷ്‌കരണങ്ങളെ തുടർന്ന് പ്രസ്തുത ഉദ്യോഗസ്ഥൻ വീണ്ടും തലപ്പത്തെത്തി. തുടർന്ന് പരിഷ്കരണങ്ങളുടെ മറവിൽ ആർക്കും ഉപകരമില്ലാത്ത സമായക്രമത്തിൽ ഓടാൻ നിർദ്ദേശം ലഭിക്കുന്നു.

പിന്നീട് എറണാകുളം ഒഴിവാക്കി മുവാറ്റുപുഴ വഴി സർവീസ് വീണ്ടും ക്രമീകരിച്ചതോടെ നഷ്ടത്തിലാക്കാൻ ഉള്ള പദ്ധതിക്ക് വേഗം വർധിച്ചു. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയെന്നോണം അടൂർ A T O യുടെ നിർലോഭമായ പിന്തുണയിൽ സർവീസ് ക്യാന്സലേഷൻ ഒരു പ്രധാന പരിപാടിയായി പ്രാബല്യത്തിൽ വന്നു. വിശ്വസിച്ചു കാത്തുനിൽക്കാൻ കഴിയാതെ വന്നതോടെ യാത്രക്കാരും കൈവിടാൻ തുടങ്ങി. അവസാനം സർവീസ് നഷ്ടത്തിൽ എന്ന പേരു പറഞ്ഞുകൊണ്ട് അടൂർ – ഉദയഗിരി KSRTC സൂപ്പർ ഫാസ്റ്റ് സർവീസ് കോർപ്പറേഷൻ നിർത്തലാക്കി.

ഏതായാലും യാത്രാക്ലേശം പരിഹരിക്കാൻ പ്രതിജ്ഞാബദ്ധരായ കുപ്രസിദ്ധ ഉദ്യോഗസ്ഥരുടെ വഴി വിട്ട സഹായംകൊണ്ട് ഉടൻ തന്നെ ഉദയഗിരി-കോട്ടയം റൂട്ടിൽ ഒരു പുതിയ സ്വകാര്യ ബസ് കൂടി ആരംഭിക്കുകയും ചെയ്തു. അടൂരിലെയും ഉദയഗിരിയിലെയും ജനങ്ങളുടെ ഒരു സ്വപ്ന സാക്ഷാൽക്കാരമായിരുന്നു ഈ സർവീസ്. ബസ് പ്രേമികൾക്കിടയിൽ ‘ഉദയഗിരി സുൽത്താൻ’ എന്ന പേരിൽ ഈ സർവീസ് ജനകീയമായി. പ്രത്യേകിച്ച് ഗോഡ്ഫാദർമാരോ സോഷ്യൽ മീഡിയയിൽ തള്ളി കൂട്ടുന്ന ഫാൻസ് പോരാളികളുടെയോ ഒന്നും പിന്തുണ വേണ്ടത്ര ഇല്ലാതിരുന്ന ഈ സർവീസ് നിർത്തലാക്കിയപ്പോഴും പ്രതികരിക്കാൻ സാധാരണ യാത്രക്കാർ അല്ലാതെ ആരും ഉണ്ടായിരുന്നില്ല.

ഒരു സർവീസ് നഷ്ടത്തിലായാൽ അതിനെ എങ്ങനെ ലാഭത്തിൽ ആക്കാം എന്ന് ചിന്തിച്ചു ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ സർക്കാർ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥർ തന്നെ എങ്ങനെ ഇതിനെ നഷ്ടത്തിലാക്കി സ്വകാര്യ ബസുടമകളെ സഹായിക്കാം എന്ന നയം സ്വീകരിച്ചു പണം കൈപ്പറ്റി അഴിമതിയുടെ ഭാഗമാകുന്നത് സർക്കാരിന്റെ നയങ്ങൾക്കെതിരും പൊതുഗതാഗത സംവിധാനത്തെ നഷ്ടത്തിൽ നിന്നും വീണ്ടും നഷ്ടത്തിന്റെ പാടുക്കുഴിയിലേക്ക് തള്ളി വിടുന്നതിന് കാരണവുമാണ്.

പക്ഷെ അഴിമതിയുടെ ഭാഗമായ ഈ നീക്കങ്ങളൊന്നും കയ്യും കെട്ടി നോക്കി നിൽക്കാൻ എല്ലാവർക്കും കഴിയില്ലല്ലോ. ശക്തമായ പ്രതിഷേധം ഇതിനെതിരെ ഉയർന്നു വരേണ്ടത് ആവശ്യമാണ്. അഴിമതിയുടെ ഭാഗമായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുക. അടൂർ-ഉദയഗിരി ബസ് സർവീസ് പുനരാരംഭിക്കുക. പ്രതികരിക്കുക, പ്രതിഷേധിക്കുക.

കടപ്പാട് പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post