കുൽദീപ് സിംഗ് എന്ന DTC ബസ് ഡ്രൈവർ; ഒരു ഇന്ത്യന്‍ ഹീറോ…

Total
25
Shares

എഴുത്ത് – Chandran Satheesan Sivanandan.

2005 ഒക്ടോബര്‍ 29 ഡൽഹിയുടെ ചരിത്രത്തിലെ കരിദിനങ്ങളിലൊന്നാണ് .രണ്ടു ദിവസം കഴിഞ്ഞാൽ ദീപാവലിയാണ്. ഡൽഹി നിവാസികൾ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് .വൈകുന്നേരം അഞ്ചുമണിക്കു ശേഷം യാത്രാ വാഹനങ്ങളിലും ചന്തകളിലും അന്ന് പതിവിലും കൂടുതല്‍ തിരക്കനുഭവപ്പെട്ടു. അതേ ദിവസം നമ്മുടെ അയൽരാജ്യം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലഷ്ക്കർ അൽ തയ്ബ എന്ന ഭീകര സംഘടന ഇന്ത്യന്‍ തലസ്ഥാന നഗരിയിൽ ബോംബ് സ്ഫോടനങ്ങളിലൂടെ ചോരപ്പുഴയൊഴുക്കാൻ തീരുമാനിച്ചിരുന്നു.

5:38 p.m.- ന്യൂഡൽഹി റെയില്‍വേ സ്റ്റേഷനടുത്തുള്ള പഹർഗന്ജ് പച്ചക്കറി ചന്തയിൽ ഒരു ഇരുചക്രവാഹനത്തിലെ ബോംബ് പൊട്ടിത്തെറിച്ച് 18 പേര്‍ മരിക്കുകയും 60 പേർക്കു പരിക്കുപറ്റുകയും ചെയ്തു. 6:00 p.m.- ഗോവിന്ദപുരിയിൽ D.T.C ബസ്സില്‍ സ്ഥാപിച്ച ബോംബു പൊട്ടി ഒൻപതുപേർക്കു പരിക്കുപറ്റിയിരുന്നു അതില്‍ നാലുപേരുടെ നില ഗുരുതരമായിരുന്നു.

6:05 p.m- തെക്കന്‍ ഡൽഹിയിലെ സരോജിനിനഗറിൽ ഒരു വെളുത്ത മാരുതി വാനിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടി 43 പേര്‍ മരിക്കുകയും മുപ്പതോളം പേർക്ക് പരിക്കുപറ്റുകയും ചെയ്തു . തീവ്രവാദികൾ ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കുന്ന സ്ഫോടനം നടത്താനായി ശ്രമിച്ചത് ഗ്യാസ് ഇന്ധനമായുള്ള ബസ്സിലാണ് എന്നാല്‍ അതു അത്തരത്തിൽ നടക്കാതെ പോയത് D.T.C ബസ്സിലെ ഡ്രൈവറായിരുന്ന കുൽദീപ് സിംഗിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് .

ബി.ബി.സി യുടെ ഇന്റർവ്യൂവിൽ കുൽദീപ് നടത്തിയ സംഭവവിവരണം ഇങ്ങനെയാണ്. അറുപതിലേറെ യാത്രക്കാരുമായി ഗോവിന്ദപുരിയിലൂടെ പോകുമ്പോഴാണ് യാത്രക്കാരിലാരോ വണ്ടിയില്‍ അവകാശിയില്ലാതെ കാണപ്പെടുന്ന സ്യൂട്ട്കേസ് ഒരു ബോംബാണെന്ന് വിളിച്ചു പറഞ്ഞത്. ഇതു കേട്ടയുടൻ കുൽദീപ് തിരക്കു കുറഞ്ഞയിടം നോക്കി വണ്ടി നിർത്തി യാത്രക്കാരോട് എത്രയും വേഗം വണ്ടിയില്‍ നിന്നും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഒരു സീറ്റിനടിയിലായി കാണപ്പെട്ട സ്യൂട്ട്കേസ് വലിച്ചെടുത്തു.

അതില്‍ ഒരു റ്റെെമറും ഒപ്പം ചില വയറുകളും പുറത്തേക്കു നീണ്ടു നിൽക്കുന്നതു കണ്ടപ്പോള്‍ ഇതു ബോംബാണെന്ന് അദ്ദേഹം ഉറപ്പിച്ചു. ചില ബോളിവുഡ് സിനിമാരംഗങ്ങളാണ് ഈ ചിന്തയ്ക്ക് പ്രേരകമായത്. സിനിമയിൽ നായകന്മാർ ചെയ്യുന്നതു പോലെ വയർ മുറിച്ച് ബോംബ് നിർവീര്യമാക്കിയാലോ എന്നൊരു ചിന്ത ഉയർന്നെങ്കിലും ഗ്യാസ് ഇന്ധനമായ തന്റെ വാഹനത്തിൽ ഇതു പൊട്ടിയാൽ ഉണ്ടാകുന്ന ദുരന്തം വളരെ വലുതായിരിക്കുമെന്ന് തോന്നിയ കുൽദീപ് സ്യൂട്ട്കേസുമായി പുറത്തേക്ക് ഓടി. അടുത്തു കണ്ട ഒരു മരത്തിനടുത്ത് അതു നിക്ഷേപിച്ച് തിരിഞ്ഞോടാൻ ശ്രമിക്കുമ്പോൾ വലിയ ശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിച്ചു .

ഗോവിന്ദപുരിയിലെ ആ സ്ഫോടനത്തിൽ പരിക്കു പറ്റിയ ഒൻപതുപേരിൽ ഒരാള്‍ കുൽദീപ് സിംഗായിരുന്നു. അദ്ദേഹത്തിന്റെ കാഴ്ചയും, ഒരു ചെവിയുടെ ശ്രവണശേഷിയും, രണ്ടു കൈ വിരലുകളും, ഒരു കൈയ്യുടെ ചലനശേഷിയും നഷ്ടപ്പെട്ടു. രണ്ടു മാസം കഴിഞ്ഞ് തന്റെ ഭാര്യ നീലം ജന്മം നല്‍കിയ മകന്റെ മുഖം കാണാനുള്ള ഭാഗ്യം ആ പിതാവിനുണ്ടായില്ല. ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ വെഹിക്കിൾ എക്സാമിനറായി ജോലിക്കയറ്റം നല്‍കി സ്ഥാപനത്തിൽ നിലനിർത്തിയെങ്കിലും ചികിത്സയ്ക്കും ജീവിത സുരക്ഷിതത്വത്തിനുമായി ഡൽഹി ഗവണ്‍മെന്റ് നല്‍കിയ പല വാഗ്ദാനങ്ങളും പാലിക്കപ്പെട്ടില്ലെന്നാണ് പിന്നീടുള്ള പത്രവാർത്തകൾ തെളിയിക്കുന്നത്. വാഗ്‌ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെങ്കിലും കുൽദീപ് സിംഗ് ഒരു ഹീറോ തന്നെയാണ്. ഒരു യഥാർത്ഥ ഇന്ത്യൻ ഹീറോ..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post