കുമരകം ബോട്ടപകടം – 29 പേരുടെ ജീവനെടുത്ത കേരളത്തിലെ ജലദുരന്തം

Total
4
Shares

കുമരകം – മുഹമ്മ ബോട്ട് സര്‍വീസ് രണ്ടു ഗ്രാമങ്ങളുടെ ജീവിതത്തിന്‍റെ ഒഴിച്ച് കൂടാനാവാത്ത ഭാഗമായിരുന്നു. മുഹമ്മയില്‍ നിന്നും യാത്രക്കാര്‍ മത്സ്യ വില്പനക്കും, കൂലിപണികള്‍ക്കും മറ്റുമായി കുമാരകത്തെത്തുവാന്‍ ആശ്രയിച്ചിരുന്നത് ബോട്ട് സര്‍വീസസ്കളെ ആയിരുന്നു. യാത്രക്കാര്‍ തിങ്ങി നിറഞ്ഞുള്ള സര്‍വിസുകള്‍ ആയിരുന്നു മിക്കവാറും. യാത്രക്കാരെ ആശ്രയിച്ചു ധാരാളം വ്യാപാര സ്ഥാപനങ്ങളും കുമരകത്തും മുഹമ്മയിലുമായി ജെട്ടികളില്‍ ഉണ്ടായിരുന്നു. 3 ബോട്ടുകള്‍ ആയിരുന്നു സര്‍വിസുകള്‍ നടത്തിയിരുന്നത്. സംസ്ഥാന ജലഗതാഗതവകുപ്പിനു കീഴില്‍ ദൂരക്കൂടുതലുള്ളതും (9.5 കി.മീ) കൂടുതല്‍ യാത്രക്കാരുള്ളതും വരുമാനം നേടിത്തരുന്നതുമായ കടത്ത് സര്‍വീസാണ് മുഹമ്മ-കുമരകം റൂട്ടിലേത്.

2002 ജൂലൈ 27, അന്നൊരു ശനിയാഴ്ച ദിവസമായിരുന്നു. ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ നിന്ന് രാവിലെ 5.45-ന്‌ കുമരകത്തേക്കു പോയ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ 53 നമ്പർ ബോട്ടിൽ പതിവിലും കൂടുതലാളുകൾ അന്ന് യാത്രയ്ക്കായി കയറിയിട്ടുണ്ടായിരുന്നു. പി.എസ്‌.സി. ലാസ്റ്റ് ഗ്രേഡ്‌ സർവന്റ്‌ പരീക്ഷ എഴുതാൻ കോട്ടയത്തേക്കു പോകുകയായിരുന്ന മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി പ്രദേശങ്ങളിലെ ഉദ്യോഗാർഥികളും രക്ഷിതാക്കളുമായിരുന്നു ബോട്ടിലുണ്ടായിരുന്നവരിൽ ഏറെയും. ഒപ്പംതന്നെ സ്ഥിരംയാത്രക്കാരായ കൂലിപ്പണിക്കാരും മത്സ്യവിൽപ്പനക്കാരും മറ്റും ബോട്ടിലുണ്ടായിരുന്നു.

രാവിലെ ആറരയ്ക്ക് കുമരകം ജെട്ടിയിലെത്തേണ്ട ബോട്ട് കുമരകത്ത് എത്തിയില്ല. ഒരു കിലോമീറ്ററിനപ്പുറം വേമ്പനാട്ട് കായലിൽ ആ ബോട്ട് മുങ്ങുകയായിരുന്നു. അന്നത്തെ ആ അപകടത്തിൽ 29 പേരാണ് മരിച്ചത്. മരണമടഞ്ഞവരിൽ 15 സ്ത്രീകളും 9 മാസം പ്രായമുള്ള ഒരു ശിശുവും ഉൾപ്പെട്ടിരുന്നു. എണ്ണത്തിൽ കൂടുതൽ ആളെ കയറ്റിയ ബോട്ട് കായലിലെ മണൽത്തിട്ടയിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കരുതപ്പെടുന്നു.

വെള്ളക്കേട് (ബോട്ടിൽ വെള്ളം കയറുന്ന അവസ്ഥ) ഉണ്ടായിരുന്ന ബോട്ടായിരുന്നു അന്ന് സർവ്വീസ് നടത്തിയതെന്ന് പറയപ്പെടുന്നു. ബോട്ട് സര്‍വീസ് യോഗ്യമല്ലെന്ന് കാട്ടി അപകടം നടക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‌പേ ബോട്ട് മാസ്റ്ററായിരുന്ന രാജന്‍ റിപ്പോര്‍ട്ട് നല്‍കിയതാണ്. ഈ റിപ്പോര്‍ട്ട് അധികൃതര്‍ അവഗണിച്ചു. താങ്ങാനാവുന്നതിലും കൂടുതലാളുകൾ ബോട്ടിൽ കയറിയതിനാൽ ബോട്ടിലേക്ക് കയറിയിരുന്ന വെള്ളത്തെ നിയന്ത്രിക്കുവാൻ ജീവനക്കാർക്കും കഴിഞ്ഞില്ല. അകത്ത് വെള്ളം കയറിക്കഴിഞ്ഞതോടെ ബോട്ട് ആടുവാനും തുടങ്ങി. ഇങ്ങനെ ആടിക്കൊണ്ടിരുന്ന ബോട്ട് കായലിലുണ്ടായിരുന്ന ഒരു മണൽത്തിട്ടയിൽ ശക്തമായി ഇടിക്കുകയായിരുന്നു എന്നാണു ബോട്ടിലുണ്ടായിരുന്ന രക്ഷപ്പെട്ട ആളുകൾ പറയുന്നത്.

സമീപത്തുണ്ടായിരുന്ന വെള്ളക്കാരും മീന്പിടുത്തക്കാരും നാട്ടുകാരുമൊക്കെയാണ് ആദ്യം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. എങ്കിലും ഒട്ടേറെ പ്രതീക്ഷകളുമായി പട്ടണത്തിലേക്ക് യാത്ര ചെയ്തിരുന്ന 29 പേർ എന്നെന്നേക്കുമായി ഈ കര വിട്ടു പോയിരുന്നു. അപകടവാർത്തയറിഞ്ഞു കേരളമൊന്നാകെ ഞെട്ടി. ഇതിലും ദയനീയമായിരുന്നു മുഹമ്മയിലെ സ്ഥിതി. മരിച്ചവർ എല്ലാംതന്നെ പരസ്പരം അറിയുന്നവരും അടുത്തടുത്തുള്ളവരും ആയിരുന്നത് ആ നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തി. കേരളം ചരിത്രത്തിലെ ഏറ്റവും വലിയ ബോട്ടപകടമായി ഇന്നും കുമരകം ബോട്ടപകടം എല്ലാവരുടെയും ഉള്ളിൽ ഒരു നീറ്റലായി അവശേഷിക്കുകയാണ്.

സ്ഥലവാസികളുടെ ജിവന്‍ പണയം വച്ചുള്ള രക്ഷാപ്രവര്‍ത്തനം കൂടുതല്‍ പേരെ മരണത്തില്‍ നിന്നും രക്ഷിച്ചു. ഇത്‌ ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു അപകടത്തെക്കുറിച്ച് അന്വേഷിക്കുവാൻ നിയോഗിക്കപ്പെട്ടിരുന്ന ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ മരണമടഞ്ഞവരുടെ ആശ്രിതർക്കായി 91.6 ലക്ഷം രൂപ ധനസഹായം നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഒരുലക്ഷം രൂപ വീതമാണ് ഇതുവരെ നൽകപ്പെട്ടത്. നഷ്ടപരിഹാരത്തുക വിതരണം സംബന്ധിച്ചും അപകടകാരണം സംബന്ധിച്ചും കേസുകൾ ഇപ്പോഴും തുടരുന്നു. അപകടത്തിനു കാരണമായ ബോട്ട് പിന്നീട് ജലഗതാഗത വകുപ്പ് ലേലം ചെയ്തു.

ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട നാരായണക്കുറുപ്പ് കമ്മീഷന്റെ ശുപാർശകൾ ജലരേഖയായി അവശേഷിക്കുന്നു. അപകടത്തിൽപെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്ന ശുപാർശ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ജലഗതാഗത വകുപ്പിന്റെ ബോട്ടുകളെല്ലാം ഇൻഷ്വർ ചെയ്യണമെന്ന ശുപാർശയും നടപ്പിലാക്കിയിട്ടില്ല. കാലഹരണപ്പെട്ട ബോട്ടുകളൊന്നും സർവ്വീസ് നടത്തരുതെന്ന നിർദ്ദേശവും വെറുതെയായി.

ദുരന്തമുണ്ടായി വർഷങ്ങൾ കഴിയുമ്പോഴും ജലഗതാഗത വകുപ്പ് പഴയ അവസ്ഥയിൽ തന്നെയാണ്. ദുരന്തമുണ്ടായാല്‍ കായലിലെ നിലയില്ലാ വെള്ളത്തില്‍പ്പെടുന്ന യാത്രക്കാര്‍ക്കു ജീവഹാനി സംഭവിക്കാതിരിക്കുന്നതിന് ബോട്ടില്‍ ലൈഫ് ജാക്കറ്റ് ഒരുക്കിയിട്ടുണ്ടെങ്കിലും ദുരന്തത്തിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനുള്ള യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. അതിശക്തമായ കാറ്റും മഴയും ഉള്ളപ്പോള്‍ പലപ്പോഴും ബോട്ടുകള്‍ ദിശമാറി യാത്ര ചെയ്യാറുണ്ട്. കാലപ്പഴക്കമുള്ള ബോട്ടുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടില്‍ എന്‍ജിന്‍ തകരാര്‍ മൂലം ബോട്ടുകള്‍ കരയ്ക്കടുക്കാന്‍ കഴിയാതെ കായലില്‍ ചുറ്റിത്തിരിയുന്നത് നിത്യസംഭവമാണ്.

ചീപുങ്കല്‍ പാലം നാടുകാര്‍ക്ക് തുറന്നുകൊടുത്തതിലൂടെ ആലപ്പുഴയിലേക്ക് റോഡ്‌ മാര്‍ഗം ഗതാഗതം സാധ്യമായത്തോടെ ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാക്ലേശത്തിനു പിൽക്കാലത്ത് പരിഹാരമായി. ദുരന്തത്തിൽ മരണപ്പെട്ട 29 പേരുടെ സ്മരണാർത്ഥം ബോട്ട് ജെട്ടിക്കു സമീപം നിർമ്മിച്ച സ്മാരകമന്ദിരത്തിനു മുന്നിൽ എല്ലാവർഷവും ദുരന്തം നടന്ന ദിവസം പുഷ്പാർച്ചനയും അനുസ്മരണവും നടക്കാറുണ്ട്. കുമരകം- മുഹമ്മ ബോട്ടിലൂടെ ഇന്നും യാത്ര ചെയുമ്പോള്‍ പലരുടെയും മനസ്സില്‍ ആ കറുത്ത ശനിയുടെ ഓര്‍മ്മകള്‍ കൂടെയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post