ജീവനുള്ള പരീക്ഷണവസ്തുവായി, വേദനിക്കുന്ന ഒരോർമ്മയായി ഇന്നും ലെയ്‌ക

Total
1
Shares

ഈ ലേഖനം എഴുതി തയ്യാറാക്കിയത് – Vinoj Appukuttan.

മോസ്കോയിലെ തെരുവ് വീഥികളിൽ അലഞ്ഞു നടന്ന അനാഥ കുട്ടിയായിരുന്നു അവൾ. സുന്ദരിയായിരുന്നു. നിഷ്കളങ്കമായ കണ്ണുകൾ അവളുടെ പ്രത്യേകതയായിരുന്നു. റഷ്യയിലെ പ്രശസ്തമായ ഗവേഷണ സ്ഥാപനം 9 പേരെ തെരുവിൽ നിന്നും ദത്തെടുത്തിരുന്നു അതിലൊരാളായിരുന്നു അവൾ.ഏതാനും ദിവസത്തെ പരിശീലനത്തിനൊടുവിൽ അവർ അവളെ ലോകത്തിലെ ഒരു ജീവിക്കും എത്തിചേരാൻ പറ്റാത്ത ഉയരത്തിൽ എത്തിച്ചു.അന്നുവരെ ഭൂമിയിലിരുന്ന് മനുഷ്യൻ കണ്ടതിനെയൊക്കെ ബഹുദൂരം പിന്നിലാക്കിയ ആ സഞ്ചാരിയുടെ പേരാണ് ലെയ്ക എന്ന പട്ടി കുട്ടി. ബഹിരാകാശതെത്തുന്ന ഭൂമിയിലെ ആദ്യ ജീവിയാണ് ലെയ്ക.റഷ്യൻ ഭാഷയിൽ കുരക്കുന്ന എന്നർത്ഥമാണ് ലെയ്ക എന്ന പേര്.

ബഹിരാകാശ രംഗത്തെ വൻ ശക്തിയായി സോവിയറ്റ് യൂണിയൻ കുതിച്ചു കൊണ്ടിരിക്കുന്ന കാലം. എന്തു വില കൊടുത്തും ബഹിരാകാശത്ത് ആളെ അയക്കാൻ അവർ തീരുമാനിച്ചു.അതിനു മുന്നോടിയായാണ് നായയെ അയക്കാനുള്ള ശ്രമങ്ങൾ തുടർന്നത്. ഓസോൺ പാളിയുടെ സംരക്ഷണമില്ലാത്ത അവസ്ഥ, ഭാരമില്ലായ്മ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ, ബഹിരാകാശ ജീവിതം ജീവികളുടെ മാനസിക നിലയിലുണ്ടാക്കുന്ന അവസ്ഥ എന്നിങ്ങനെ പലതും.

ബഹിരാകാശ വേഷം ഇടുവിച്ച് മർദ്ദം ക്രമീകരിച്ച പേടകത്തിലിരുത്തി പല പട്ടികളേയും പരീക്ഷിച്ചു. ആൽബിന, സൈഗാങ്ക എന്നീ പട്ടികളെ 85 കിലോമീറ്ററോളം ഉയരത്തിൽ പറത്തി സുരക്ഷിതമായി ലാൻഡ് ചെയ്യിച്ചു. അവസാന പറക്കലിനായി തെരഞ്ഞെടുത്തത് ലെയ്കയെ ആയിരുന്നു.

ഒടുവിൽ ആ ദിവസം വന്നെത്തി 1957 നവംബർ 3. ലോകത്തിലെ ആദ്യത്തെ ക്രിത്രിമ ഉപഗ്രഹമായ സ്പുട്നിക് – 1 ന്റെ വിക്ഷേപണത്തിനു ശേഷം ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സുവർണ മുഹൂർത്തത്തിന് തുടക്കമായി.ആറൽ കടലിനു വടക്കുള്ള ബൈകോനൂർ കോസ്മോഡ്രോമിൽ ഒരു കൂറ്റൻ റോക്കറ്റ് മുഖം കൂർപ്പിച്ചു നിന്നു. അണിയറയിൽ ലെയ്കയുടെ യാത്രക്കുള്ള അവസാനവട്ട ഒരുക്കങ്ങൾ നടക്കുകയായിരുന്നു.

ലെയ്കയെ കുളിപ്പിച്ച് രോമങ്ങൾ ഭംഗിയായി ചീകിയൊതുക്കി. ശ്രദ്ധാപൂർവ്വം അവളുടെ ശരീരത്തിൽ പലയിടത്തും ഇലക്ട്രോഡുകൾ ഘടിപ്പിച്ചു. ലോകത്തിലെ രണ്ടാമത്തെ ക്രിത്രിമ ഉപഗ്രഹമായ സ്പുട്നിക് – 2 ലാണ് ലെയ്കയുടെ പേടകം ഒരുക്കിയിരുന്നത്.അല്പം വലിയൊരു കിളി കൂട്പോലെ തോന്നിച്ച ഒരു പേടകം. അതിന്റെ ഭിത്തികളിൽ പതുപതുത്ത പാഡുകൾ ഘടിപ്പിച്ചിരുന്നു. അവളുടെ ജീവൻ നിലനിർത്തുന്നതിനുള്ള ഉപകരണങ്ങൾ ചുറ്റിലും ഉണ്ടായിരുന്നു.

പ്രത്യേകമായി രൂപകൽപ്പന ചെയ്ത പുറംചട്ടയണിഞ്ഞ് ലെയ്കയെ പേടകത്തിലിരുത്തി. അവൾക്കുള്ള ഭക്ഷണവും വെള്ളവും അതിൽ കരുതിയിരുന്നു. ബഹിരാകാശ യാത്രയിൽ ” രക്ഷപ്പെടൽ ” എന്ന വാക്ക് അക്കാലത്ത് ഇല്ലായിരുന്നു. അതറിഞ്ഞു തന്നെയാണ് ജീവൻ നിലനിർത്തുന്നതിനുള്ള താല്കാലിക ഉപകരണങ്ങളുമായി ശാസ്ത്രലോകം ലെയ്കയെ യാത്രയയച്ചതും.

കൗണ്ട് ഡൗൺ ആരംഭിച്ചു. അവളറിഞ്ഞില്ല എണ്ണപ്പെടുന്നത് സ്വന്തം ജീവിത നിമിഷങ്ങൾ കൂടിയാണെന്ന്. സ്പുട്നിക് 2 നേയും അതിലെ യാത്രക്കാരിയേയും വഹിച്ച് കൊണ്ട് റോക്കറ്റ് ആകാശത്തേക്കുയർന്നു. ലെയ്കയുടെ ശരീരത്തിലുള്ള ഇലക്ട്രോഡുകൾ ഹൃദയമിടിപ്പും,രക്തസമ്മർദ്ദവും കൃത്യമായി ഭൂമിയിലേക്കയച്ചു കൊണ്ടിരുന്നു. സ്പുട്നിക് 2 ഭ്രമണപഥത്തിൽ എത്തുന്നതു വരെയും അതു തുടർന്നു. ആരും വിളിപ്പുറത്തില്ലാത്ത ആ വിചിത്രലോകത്തിൽ ലെയ്ക എത്ര ദിവസം ജീവിച്ചുവെന്ന് കൃത്യമായി ആർക്കുമറിയില്ല. ഒരു ദിവസം മുതൽ ഒരാഴ്ച വരെയെന്ന് ഊഹങ്ങളുണ്ട്. പത്ത് ദിവസമാണെന്നും ചില ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ലെയ്കയുടെ മരണകാരണം അവ്യക്തമാണ്.

ലെയ്കയുടെ മരണം സംബന്ധിച്ച് പല അമൂഹങ്ങളും ഉണ്ടായിരുന്നു. ജീവൻ രക്ഷാ ഉപകരണങ്ങളുടെ ബാറ്ററി തീരുന്നതിനു മുൻപ് വേഗത്തിലൊരു മരണം അവൾക്ക് നൽകാനായി ഭക്ഷണത്തിൽ വിഷം ചേർത്തിരുന്നു, പേടകത്തിനകത്ത് വിഷവാതകം നേരത്തെ തന്നെ നിറച്ചിരുന്നു, ഓക്സിജൻ കിട്ടാതെയോ കൊടും തണുപ്പ് മൂലമൊ അവൾ മരിച്ചിരിക്കാം എന്നിങ്ങനെയുള്ള അഭിപ്രായങ്ങളും ഉണ്ടായി. ബഹിരാകാശ ഗവേഷകനായ ഗ്യോർഗി ഗ്രക്കോവിന്റെ അഭിപ്രായത്തിൽ വിക്ഷേപണത്തിന്റെ അടുത്ത ദിവസം തന്നെ പേടകത്തിലെ അമിതമായ ചൂടു മൂലം അവൾ മരിച്ചിരിക്കാം എന്ന് പറയുകയുണ്ടായി.

ലെയ്കയുടെ മരണശേഷവും സ്പുട്നിക് – 2 ഭൂമിയെ ചുറ്റി കൊണ്ടിരുന്നു.163 ദിവസത്തെ കറക്കത്തിനൊടുവിൽ 1958 ഏപ്രിലിൽ അത് കത്തിനശിച്ചു.ഒപ്പം ലെയ്കയുടെ ശരീരവും.1 957 നും 1961 നും ഇടക്ക് 13 ഓളം നായ്ക്കളെ റഷ്യ പരീക്ഷിച്ചു. അതിന്റെ ഫലമായാണ് 1961 ഏപ്രിലിൽ യൂറി ഗഗാറിനെ എന്ന മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ കഴിഞ്ഞത്. എന്നാൽ മരിക്കാൻ വേണ്ടി മാത്രം ബഹിരാകാശത്തേക്ക് അയച്ച ഒരേയൊരു ജീവി ലെയ്കയായിരുന്നു.

1997 ൽ മോസ്കോയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഏവിയേഷൻ ആൻഡ് സ്പേസ് മെഡിസിൻ ഒരു ഫലകം പുറത്തിറക്കി. ആ ഫലകത്തിൽ മാനത്തേക്കുയർത്തിയ ചെവിയുമായി നിൽക്കുന്ന ഒരു പട്ടിക്കുട്ടിയുടെ ചിത്രമുണ്ട് എല്ലാവരുടേയും പ്രിയപ്പെട്ട ലെയ്ക.

അനിമൽസ് ഇൻ സ്പേസ് എന്ന പദ്ധതിക്കായി പ്രവർത്തിച്ച പ്രധാന ശാസ്ത്രജ്ഞൻ ഇങ്ങനെ പറഞ്ഞു. ”ദിവസം ചെല്ലുംന്തോറും ലെയ്കയെ കുറിച്ചുള്ള എന്റെ സങ്കടം ഏറിവരുകയാണ്. ഞങ്ങൾ ഒരിക്കലും അത് ചെയ്യരുതായിരുന്നു. ഒരു പട്ടിക്കുട്ടിയുടെ ജീവന് പകരം വെക്കാൻ ഒന്നും തന്നെ പഠിക്കാൻ ഞങ്ങളുടെ ശാസ്ത്രത്തിന് കഴിഞ്ഞില്ലല്ലോ.”

ലെയ്കയുടെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം വീണ്ടും നടന്നു. അവസാനത്തെ റിപ്പോർട്ട് പ്രകാരം ലെയ്ക 4 ദിവസമാണ് ഭ്രമണപഥത്തിൽ ജീവിച്ചതെന്നാണ്. പേടകം അമിതമായി ചൂടുപിടിച്ചതു മൂലം നാലാംനാൾ അവൾ മരിച്ചിരിക്കാം അതായത് നവംബർ 7 ന്. മനുഷ്യന്റെ നന്മയാണൊ തിന്മയാണൊ എന്നറിയില്ല, ഒരു പാവം മിണ്ടാപ്രാണിയുടെ ജീവൻ കുരുതി കൊടുക്കേണ്ടി വന്നു. ഒരു തെരുവ് പട്ടിക്ക് വേണ്ടി ഇന്നും റഷ്യക്കാർ പ്രാർത്ഥിക്കുന്നു. അത്യുന്നതങ്ങളിലെ അവളുടെ അത്മാവിന് നിത്യശാന്തി നൽകണമേ എന്ന്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post