ഞങ്ങൾക്കെന്ത് ലോക്ക്ഡൗൺ? ഒരു വീട്ടമ്മയുടെ അനുഭവക്കുറിപ്പ്…

Total
14
Shares

എഴുത്ത് – ചാന്ദ്നി ഷാജു.

വീട്ടമ്മക്കെന്ത് ലോക്ക് ഡൌൺ !!! അതുകൊണ്ട് തന്നെ അനുഭവങ്ങൾ ഏറെയും അടുക്കളയുമായി ബന്ധപെട്ടതാവും. അടുക്കളയിൽ ഒരുപാട് പരീക്ഷണങ്ങൾ നടന്ന ഒരു കാലം ആയിരുന്നു കഴിഞ്ഞ 3 മാസങ്ങൾ. യൂട്യൂബിൽ കണ്ട പല വീഡിയോസും പരീക്ഷിച്ചു വിജയിച്ചു. പിസ്സ, പൊറോട്ട ഇവ രണ്ടും ഹോട്ടലിൽ നിന്നും അല്ലാതെ സ്വന്തമായി ഉണ്ടാക്കാൻ സാധിക്കും എന്നത് ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു. ഉണ്ടാക്കി. ഒന്നല്ല പലതവണ…

ഉണ്ടാക്കി നോക്കണം എന്ന് വിചാരിച്ചു മടി പിടിച്ചു മാറ്റി വക്കപ്പെട്ടവ, ഓരോന്ന് ഓരോന്നായി ചെയ്തു. ചക്ക വറുത്തത്, വട, ട്രെൻഡിങ് ആയ ഡൽഗോനാ കോഫി, ഐസ്ക്രീം,ക്യാരറ്റ് ഹൽവ, അരിയുണ്ട, അച്ചപ്പം എന്റെ സ്ഥിരം ഐറ്റം ആയ പലതരത്തിലുള്ള കേക്ക്സ്….അങ്ങനെ അങ്ങനെ….

എന്നാൽ മൈസൂർ പാക്ക്, ബ്രെഡ്, മുട്ട ബജി എന്നിവ ഉണ്ടാക്കിയത് വഴി, ‘വിജയിക്കുന്നവരുടെത് മാത്രമല്ല പരാജയപ്പെടുന്നവരുടെതു കൂടിയാണീ ലോകം’ എന്നും ഞാൻ തിരിച്ചറിഞ്ഞു. സ്ഥിരം പാചകത്തിനു പുറമെയാണ് ഈ പരീക്ഷണങ്ങൾ. എങ്കിൽ പോലും അവധികാലം ആയത് കൊണ്ട് തന്നെ കൂൾ ആയിരുന്നു.

എന്നാൽ എനിക്ക് ഏറ്റവും ഉപകാരപെട്ടത് എന്താന്നോ, തറവാട്ടിൽ നിന്നും മാറി താമസിച്ചു 9 വർഷം ആയിട്ടും ചപ്പാത്തി ഉണ്ടാക്കൽ മാത്രം എനിക്കിതുവരെ വഴങ്ങിയിട്ടില്ല. എപ്പോഴും ഉണ്ടാക്കി കഴിഞ്ഞു കുറച്ചു കഴിയുമ്പോഴേക്കും ഭയങ്കര കട്ടി ആവും. ഉണ്ടാക്കിയിട്ട് ശരിയാവുന്നുമില്ല പിന്നെ മടിയും കൂടി ആയപ്പോൾ, ജയിൽ ചപ്പാത്തി ആയി ശരണം. 20 rs കൊടുത്താൽ ചപ്പാത്തി കിട്ടും എന്നിരിക്കെ എന്തിനു കഷ്ടപ്പെടണം? ജയിൽ ചപ്പാത്തി ഏട്ടന് ഇഷ്ടമില്ലെന്നറിഞീട്ടു കൂടി ഞാൻ മനഃപൂർവം കണ്ണടച്ചു. എന്നാൽ പൊറോട്ടയും പിസ്സ യും ഉണ്ടാക്കിയതോടു കൂടി ചപ്പാത്തി ഉണ്ടാക്കാം എന്ന ധൈര്യം ആയി. ഉണ്ടാക്കി നോക്കി. സൂപ്പർ ആയി വന്നു. പലതവണ ഉണ്ടാക്കി നോക്കി. ഒരുപാട് സന്തോഷമായി.

ലോക്ക് ഡൌൺ കാലം എന്റെ യാത്ര മോഹങ്ങൾക്കു പൂട്ടു വീണത് ശരിക്കും എന്നെ വിഷമിപ്പിച്ചു. വെക്കേഷന് ട്രിപ്പ്‌ മുടങ്ങിയതൊ പോട്ടെ, തൃശൂർ വരെ പോവാൻ പോലും പറ്റില്ല എന്നത് ശരിക്കും ശ്വാസം മുട്ടിച്ചു. പ്രത്യേകിച്ചു ഒന്നുമില്ലെങ്കിലും, ചുമ്മാ രാത്രിയിൽ ബൈക്കിൽ കറങ്ങാൻ പോകാൻ ഞങ്ങൾക്ക് ഒരുപാടിഷ്ടം ആണ്. വടക്കും നാഥന്റെ മുമ്പിൽ പോയി ചുമ്മാ ഒന്നിരിക്കാൻ കൊതി ആയി. എന്തായാലും ഇതു നേരിട്ടേ പറ്റു എന്നുള്ളതു കൊണ്ട് മനസ്സിനെ പിടിച്ചു നിർത്താൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു.

മുകളിലോട്ടു ഉള്ള ഗോവണി പുറത്തായതു കൊണ്ട് അങ്ങനെ എപ്പോഴും ഒന്നും ടെറസിൽ പോവാറില്ല എന്നാൽ, വീട്ടിൽ പൊടിപിടിച്ചു കിടന്നിരുന്ന ഒരു ഹാംകോക്കിന് ജീവൻ വക്കാൻ ലോക്ക് ഡൌൺ വേണ്ടി വന്നു. ടെറസിൽ മോൾക്ക്‌ ഒരു ഹാംക്കോക് കെട്ടികൊടുത്തു. മോനു ഒരു ഊഞ്ഞാലും. എന്നും വൈകുന്നേരങ്ങൾ ഞങ്ങളുടെ ഒത്തുകൂടലിന് വേദി ആയത് ഇത്ര കാലം തിരിഞ്ഞു നോക്കാതിരുന്ന ടെറസാണ്.

സായംസന്ധ്യയിലെ അസ്തമയ സൂര്യനെ കാണാൻ ബീച്ചിൽ പോവേണ്ട ആവശ്യം ഇല്ലെന്നു മനസിലാക്കി തന്നതും ടെറസിന്റെ മുകളിലെ ഒത്തുകൂടലുകൾക്കിടയിലെ ആകാശ കാഴ്ച്ച ആയിരുന്നു. സൂര്യൻ യാത്ര ചൊല്ലുന്ന ആ നിമിഷം കഴിഞ്ഞാലും ഒരുപാട് നേരം ഞങ്ങളവിടെ ഭാവി വർത്തമാനങ്ങളുമായ് കഴിഞ്ഞു. കാരംസും, ചീട്ടുകളിയും, പാമ്പും കോണിയും, കവിടി കളിയും ആയി മക്കളുടെ കൂടെ ചേരുമ്പോൾ, ഞാൻ വീണ്ടും എന്റെ കുട്ടികാലത്തെക്ക് പോവുകയായിരുന്നു. പഴയ ഓർമ്മകൾ അയവിറക്കി അതൊക്ക മക്കളോട് പറയുമ്പോൾ എന്ത് സന്തോഷം ആണെന്നോ.

ആദ്യം ഘട്ടം ലോക്ക് ഡൌൺ കഴിഞ്ഞപ്പോൾ, പുറത്തിറങ്ങാനുള്ള കൊതി സഹിക്കവയ്യാതെ മാസ്കും വച്ചു സന്ധ്യയ്ക്ക് ബൈക്കിൽ ചുമ്മാ ഒരു റൗണ്ട് പാടൂക്കാട് – കോലഴി ചുറ്റി വന്നു.

സ്കൂൾ അടക്കുന്നതിനു മുന്നേ രാവിലെ മൂന്നും നാലും അലാറം അടിക്കാൻ വെക്കുമായിരുന്നു. 7:30 ക്ക് ഓട്ടോ വരുന്നതിനു മുന്നേ ഉള്ള ഓട്ടപാച്ചിലിനെ പേടിക്കാതെ സുഖമായുറങ്ങി. കൊറോണ കാലം ആയത് കാരണം രാവിലെ തന്നെ ആരും വന്നു ബെൽ അടിക്കില്ലല്ലോ. എന്നാൽ പോലും സ്കൂൾ ഉള്ള ദിവസങ്ങളിൽ നേരത്തെ എണീറ്റ് ആദ്യത്തെ അലാറം ഓഫ്‌ ചെയ്തു, രണ്ടും മൂന്നും അലാറം ഓഫ്‌ ചെയ്തു കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ കൂട്ടാക്കാതെ മടി പിടിച്ചു വീണ്ടും കിടക്കുമ്പോഴുള്ള സുഖം ഒരിക്കൽ പോലും ഈ ദിവസങ്ങളിൽ കിട്ടാറില്ല. പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട് എന്താ അങ്ങനെ എന്നു.

സത്യം പറയാലോ, അലമാരയിൽ ഇരിക്കുന്ന ഡ്രസ്സ്‌ ഒക്കെ ഏതാണെന്നു പോലും ഓർമയില്ല ഇപ്പോൾ. എന്റെ മോനാണെങ്കിൽ ഡ്രസ്സ്‌ നോടു ഇത്തിരി കമ്പമുള്ള കൂട്ടത്തിലാണ്. 10 വയസിനു താഴെ ആയത് കൊണ്ട് പുറത്തിറങ്ങാൻ ഒരു വഴിയുമില്ല. മോഹം സഹിക്കവയ്യാതായപ്പോൾ അവൻ ചുമ്മാ ഷർട്ടും ജീൻസും ഇട്ടു ടീവിയിലെ പാട്ടിനോടൊത്ത്‌ ഡാൻസ് കളിച്ചു തുടങ്ങി. എന്നാൽ പോലും അനാവശ്യ വാശികൾ കൊണ്ടെന്നെ അവൻ വീർപ്പു മുട്ടിച്ചു. കുട്ടികൾക്ക് മാനസികവും ശാരീരികവും ആയ വളർച്ചക്ക് പുറം ലോകവുമായുള്ള സഹവാസം കൂടിയേ തീരു.

സാധാരണ മക്കളുടെ പിറന്നാളിനു അവർക്കിഷ്ടമുള്ള കറികൾ മാത്രമാണ് വക്കാറുള്ളത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി മോളുടെ പിറന്നാളിനു ഒരു സദ്യ തന്നെ ഉണ്ടാക്കി. സാമ്പാറും, അവിയലും, കൂട്ടുകറിയും, തോരനും, അച്ചാറും, പപ്പടവും, പായസവും കൂടാതെ, പിറന്നാളിനുള്ള കേക്കും ഞാൻ തന്നെ ഉണ്ടാക്കി. ജീരകവും പെരുംജീരകവും തമ്മിലുള്ള വ്യത്യാസം പോലും അറിയാതെ 16 വർഷം മുന്നേ ഈ വീട്ടിലേക്കു കയറി വന്ന ‘ഞാനിൽ’ നിന്നും ഇന്നത്തെ ‘എന്നിലേക്ക്’ ഉള്ള മാറ്റം എന്നെ തികച്ചും അത്ഭുതപ്പെടുത്തി. “ഒരു സദ്യ ഒക്കെ ഇനി എന്നാണ് കഴിക്കാൻ സാധ്യമാവുക?”

എന്നിരുന്നാലും ലോകമെമ്പാടുമുള്ള ജനങ്ങളെ അത്രമേൽ ആഴത്തിൽ ദുരിതത്തിലാഴ്ത്തിയ കൊറൊണ ഒരു പക്ഷെ കഴിഞ്ഞ വർഷമായിരുന്നു വന്നിരുന്നത് എങ്കിൽ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടേനെ. എന്റെ പ്രിയ അമ്മ വയ്യാതെ കിടപ്പിലായതും ഞങ്ങളെ വിട്ടു പിരിഞ്ഞതും കഴിഞ്ഞ വർഷം ഈ കാലത്താണ്. അമ്മയുടെ പ്രിയപെട്ടവർക്കെല്ലാം അമ്മയെ കാണാൻ സാധിക്കാതെ വന്നേനെ എന്ന് ആലോചിച്ചു പോവുകയാണ് ഇപ്പോൾ.

മകന്റെ അന്ത്യ കർമ്മ ത്തിൽ പങ്കെടുക്കാൻ കഴിയാത്ത മാതാപിതാക്കളും, ഭർത്താവിനെ അവസാനമായി ഒരു നോക്ക് കാണാൻ കഴിയാത്ത ഭാര്യയും മറ്റും മറ്റും….ചങ്ക് പിടയുന്ന വേദന…. എന്തൊരു അവസ്ഥയാണ് ഇതു!!! ഈ കെട്ട കാലം നീങ്ങി നല്ല കാലം എത്രയും വേഗം സമാഗതമാവുമെന്ന ശുഭ പ്രതീക്ഷയോടെ..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post