KSRTC യിലെ ‘തൊരടി പിടിച്ച’ ഹോട്ട് സീറ്റും പാവം കണ്ടക്ടറുടെ പെടാപ്പാടും…

Total
0
Shares

പ്രണയത്തിനു കണ്ണും മൂക്കും ഇല്ലെന്നാണ് പറച്ചിൽ. അപ്പോൾ പ്രണയിക്കുന്നവർക്ക് സ്ഥലകാലബോധം ഇല്ലാതായാലോ? പറഞ്ഞു വരുന്നത് യഥാർത്ഥ പ്രണയത്തെക്കുറിച്ചല്ല, പൊതുസ്ഥലങ്ങളിൽ വെച്ച് ആരും കാണില്ലെന്ന വിശ്വാസത്തിൽ പ്രണയജോഡികൾ എന്ന പേരിൽ കാട്ടിക്കൂട്ടുന്നതിനെയാണ്. ഇത്തരത്തിൽ കാട്ടിക്കൂട്ടലുകൾ നടക്കുന്ന പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ബസ്സുകൾ. ബസ് ജീവനക്കാരിൽ പലരും ഇതൊക്കെ കണ്ടില്ലെന്നു നടിക്കാറാണ് പതിവ്. പക്ഷേ അത്തരം സന്ദർഭങ്ങൾ കൈകാര്യം ചെയ്ത അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് മുൻകാല കെഎസ്ആർടിസി കണ്ടക്ടറും ഇപ്പോൾ വാട്ടർ അതോറിറ്റി ജീവനക്കാരിയുമായ പ്രിയ ജി. വാര്യർ. പ്രിയയുടെ അനുഭവക്കുറിപ്പ് നമുക്കൊന്നു വായിക്കാം.

“പ്രണയം ഹോട്ട്സീറ്റുകളിലേക്കാവാതെ ഹൃദയം നിറഞ്ഞ മനസ്സുകളിലേക്കാവട്ടെ… സിനിമകളിലെ പ്രണയം, കഥകളിലെ പ്രണയം ഇവയൊക്കെ കണ്ടിരിക്കാനും കേട്ടിരിക്കാനും നല്ല ചന്താണ്. നേരിട്ടും നമുക്ക് കാണാൻ പറ്റും കൈ ചേർത്ത് പിടിച്ച് നടക്കുന്ന പ്രണയിനികളെ.. അവർ കൈകൾ ചേർത്ത് പിടിച്ച് പ്രണയിനിയുടെ മനസ്സിനോളം ശരീരത്തേയും ബഹുമാനിച്ചു നടക്കുന്നത് കാണുമ്പോൾ നമുക്ക് തന്നെ ഒരിഷ്ടം തോന്നും.. പക്ഷെ സിനിമകളിലെ പ്രണയം ജീവിതത്തിലേക്കെടുക്കാതെ സെൻസർ ചെയ്യണം. മനസ്സിലാന്തലേറിയ ഒരു പ്രണയദിനം പറയാം..

കണ്ടക്ടർ സീറ്റിന് തൊട്ട് ബാക്കിലൊരു ബാക്കിലൊരു ഹോട്ട് സീറ്റുണ്ട്. അവിടെ പ്രണയിതാക്കൾ വന്നിരിക്കുമ്പോൾ ഉള്ളിലൊരു ഭയം വരും. ഒന്നുകൊണ്ടുമല്ല.. പ്രണയം കൈകളിൽ നിന്ന് ശരീരത്തിലേക്ക് വരുമ്പോൾ നമുക്കവരെ ഒന്നിൽ കൂടുതൽ തവണ നോക്കാൻ സാധിക്കില്ല. നിശബ്ദമായി ഇരിക്കാനും കഴിയില്ല. ആ പെൺകുട്ടിയിൽ ഞങ്ങൾ കാണുന്നത് കുടുംബത്തിലുള്ള, നാട്ടിലുള്ള പെൺകുട്ടിയുടെ മുഖമായിരിക്കും. മുഖസാമ്യം ഒട്ടുമില്ലങ്കിലും. ഞങ്ങളീ കണ്ടക്ടർമാർ ഇങ്ങനൊരു സംഭവം ണ്ടേൽ ആദ്യം പോയി പറയ ഡ്രൈവറോടായിരിക്കും. സഹയാത്രികർ അസഹ്യമായ കാഴ്ചകളിൽ സ്വകാര്യമായി പരാതി പറയുന്നത് പരിഗണിക്കാൻ ശ്രമിക്കാറുണ്ട്.

ഒരുപാടു പേരുള്ള ബസിനകത്ത് ആ സീറ്റിൽ അവർ കേറിയിരുന്ന് എന്ത് ചെയ്യാനാന്നുള്ള ചോദ്യം വന്നേക്കാം. എന്തും ചെയ്യാം. മനസ്സിനേക്കാൾ ശരീരത്തെ സ്നേഹിക്കുന്നവർക്ക്.. വികാരങ്ങൾ അടക്കി വെക്കാനറിയാത്തവർക്ക്.. ഇങ്ങനെയുള്ള പെൺകുട്ടികളെ ശ്രദ്ധിച്ചിട്ടുണ്ട്.. ഒന്ന് പുരികം ത്രഡ് പോലും ചെയ്യാത്തവർ.. വിവരിക്കാൻ വയ്യ… അവരോട് നമുക്കൊന്നും പറയാനോ രണ്ടാമതൊരു നോട്ടം നോക്കാനോ സാധിക്കില്ല. കാരണം അവർ നമ്മളെയൊരു ശത്രുവായിട്ട് കാണും.

ചിലതൊക്കെ കണ്ടില്ലെന്ന് നടിക്കണം എന്ന് പറയുമ്പോൾ കണ്ടില്ലെന്ന് നടിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഒരിക്കൽ ഇങ്ങനെ ഷട്ടർ താഴ്ത്തി ബാക്ക് സീറ്റിൽ കയറിയിരിക്കുന്ന പ്രണയിതാക്കളിലെ പെൺകുട്ടിയോട് ചോദിക്കേണ്ടി വന്നിട്ടുണ്ട്. ” അല്ല മോളേ..ചേച്ചിയെന്തു പറയുന്നു?ഓൾക്കിപ്പൊ സുഖല്ലേ?” ഈ ചോദ്യം ഒന്നവൾ ശ്രദ്ധിക്കും. കാരണം ഏതൊരു പെൺകുട്ടിക്കും എവിടേങ്കിലും ഒരു ചേച്ചിയുണ്ടാകുമല്ലോ. കുടുംബത്തിലോ സ്വന്തായോ. “അല്ലാ… ചേച്ചിയെ അറിയുമോ?” “മം… അറിയാതെ പിന്നെ….” പ്രണയിതാവിനേക്കാൾ ഞാനപ്പൊ എടുത്തിട്ട പോയന്റിൽ വീണെന്നുറപ്പാക്കിയാൽ തൊട്ട് മുന്നിലുള്ള എന്റെ കണ്ടക്ടർ സീറ്റിൽ ഒരു തോഴിയെ പോലെ ഞാൻ വന്നിരിക്കും…

ഉടനെ എന്റ തൊട്ടടുത്ത് കാണാൻ രാജകുമാരിയെ പോലുള്ള ആരുടേയോ പെങ്ങളായ അവൾ വന്നിരിക്കും. ഞാനിങ്ങനെ വെറുതെ ഓരോ വിശേഷങ്ങൾ ചോദിക്കും. ചോദിച്ച് ചോദിച്ച് വരുമ്പോൾ മനസ്സിലാക്കാം അവൾടെ ഉള്ളിൽ ആ വ്യക്തിയോട് ആഴത്തിലിറങ്ങിയ പ്രണയമാണെന്ന്. പ്രണയം ആത്മാർത്ഥമാകുമ്പോൾ ശരീരം അതിലെങ്ങനെ ഘടകമാവും എന്ന് ചോദിച്ചാൽ നിറഞ്ഞ കണ്ണുകളായിരിക്കും മറുപടി. പ്രണയം ഉണ്ടാവട്ടെ. ഇനിയുമിനിയും മനസ്സുകൾ തമ്മിലടുത്ത് ശരീരത്തിന് പ്രാധാന്യമില്ലാതെ പ്രണയിക്കട്ടെ… ഹൃദയം നിറഞ്ഞ സ്നേഹമായി തീരട്ടെ..”

തൊരടി പിടിച്ച = ‘ബുദ്ധിമുട്ടുണ്ടാക്കുന്ന’ എന്നാണു അർത്ഥം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post