ഒരു വഴിയുടെ ഒരുവശം ഇന്ത്യയും അപ്പുറം നേപ്പാളും

Total
146
Shares

എഴുത്ത് – പ്രകാശ് നായർ മേലില.

ചിത്രത്തിൽ കാണുന്നത് ഇന്ത്യ – നേപ്പാൾ അതിർത്തിയിലെ രണ്ടു ഗ്രാമങ്ങളാണ്. അതിൽ റോഡിനു വലതുവശത്തുള്ളത് ബീഹാറിലെ നേപ്പാളിനോട് ചേർന്ന അതിർത്തിയിലുള്ള ‘മാദവ്പൂർ’ ഗ്രാമവും ഇടതുവശത്ത് നേപ്പാളിൻ്റെ ‘മട്ടിഹാനി’ ഗ്രാമവുമാണ്. റോഡിനു നടുവിൽക്കൂടെയാണ് ഇന്ത്യ നേപ്പാൾ അതിർത്തി കടന്നുപോകുന്നത്.

അടുത്തസമയം വരെ ഇവിടെ അതിർത്തി നിയന്ത്രണങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്ത്യൻ ഭാഗത്തുള്ള കടകളിലും ക്ഷേത്രങ്ങളിലും ധാരണമാളുകൾ നേപ്പാൾ ഭാഗത്തുനിന്നും അനുദിനം വന്നുപോയിരുന്നു. കിണറുകളിലെ വെള്ളം വരെ ഇവിടെനിന്നുമാണ് കൊണ്ടുപോയിരുന്നത്. രണ്ടു രാജ്യക്കാരാണെന്ന ചിന്തപോലുമില്ലാതെയാണ് കാലങ്ങളായി അവർ ജീവിച്ചുവന്നത്. ആഹാരരീതികളും ഭാഷയും സംസ്കാരവുമെല്ലാം ഒന്നുതന്നെയായിരുന്നു.

മൈഥിലി ഭാഷയും നേപ്പാളി ഭാഷയും ഇരു ഭാഗത്തുള്ളവർക്കുമറിയാം. കുട്ടികളുടെ കളികളും ചങ്ങാത്തവും ആളുകളുടെ കുശലങ്ങളും സല്ലാപവുമെല്ലാം അതിർത്തിക്കപ്പുറമിപ്പുറം വിലക്കുകളില്ലാതെയാണ് നടന്നുവന്നത്. ഇരു ഭാഗക്കാരും അങ്ങോട്ടുമിങ്ങോട്ടും വീടുകളിൽ ദിവസവും പോയിവരുമായിരുന്നു. ഇന്ത്യൻ ഭാഗത്തുള്ള പാടത്തും പറമ്പുകളിലും പണിചെയ്യാൻ നേപ്പാളിൽ നിന്നും സ്ത്രീ പുരുഷഭേദമന്യേ ധാരാളമാളുകൾ വന്നുപോകുന്നതും പതിവായിരുന്നു. ഇവിടെ കൂലി കൂടുതലും ഇന്ത്യൻ രൂപയുടെ ഉയർന്ന മൂല്യവുമായിരുന്നു കാരണം.

എന്നാൽ ഇപ്പോൾ സ്ഥിതിയാകെ മാറിക്കഴിഞ്ഞു. ഇന്ത്യൻ അതിർത്തിയിൽ നേപ്പാൾ സുരക്ഷ ശക്തമാക്കിയിരിക്കുന്നു. നേപ്പാൾ സൈനികർ അവിടെ പെട്രോളിംഗ് നടത്തുന്നതുമൂലം ആളുകൾക്ക് ഇപ്പുറത്തേക്കുവരാൻ വലിയ ബുദ്ധിമുട്ടാണ്. ഇന്ത്യയിൽ സാധനങ്ങൾക്ക് നേപ്പാളിനേക്കാൾ വലിയ വിലക്കുറവുണ്ട്. ഒരു കിലോ പഞ്ചസാര നേപ്പാളിൽ 200 രൂപയാണ് വില. ഒരു കിലോ ഉരുളക്കിഴങ്ങു് 100 രൂപ. ഇന്ത്യയിൽ കിലോ 25 രൂപയ്ക്കു കിട്ടുന്ന അരിക്ക് നേപ്പാളിൽ 120 രൂപയാണ്.

മുൻപ് ഇന്ത്യ നേപ്പാൾ ഓപ്പൺ ബോർഡറായിരുന്നെങ്കിൽ ഇപ്പോൾ നേപ്പാളിൻ്റെ ചൈനീസ് ചങ്ങാത്തം മൂലം ഇന്ത്യയുമായി അതിർത്തിത്തർക്കം രൂക്ഷമാകുകയും ഇരു രാജ്യങ്ങളും തമ്മിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സൗഹൃദം ശത്രുതയിലേക്ക് വഴിമാറുകയും ചെയ്തതാണ് അതിർത്തി ഗ്രാമങ്ങളിൽ ഇപ്പോൾ നിഴലിക്കുന്ന പ്രശ്നങ്ങൾക്ക് കാരണം.

നേപ്പാൾ അവരുടെ അതിർത്തിയിലുടനീളം സെക്യൂരിറ്റി ശക്തമാക്കിയതിനാൽ ഇന്ത്യയിൽ നിന്ന് സാധനങ്ങൾ വാങ്ങി ഊടുവഴികളിലൂടെ പോകുന്നവരെ പിടികൂടി അവരുടെ സാധനം നശിപ്പിച്ചുകളയുന്ന സംഭവങ്ങൾ അനവധിയാണ്. ചിലരെയൊക്കെ മർദ്ദിക്കുന്നുമുണ്ട്. ഇന്ത്യയിലേക്ക് പോകരുതെന്നും അവിടെ നിന്നും സാധനങ്ങൾ വാങ്ങരുതെന്നുമാണ് നേപ്പാൾ സെക്യൂരിറ്റി ഉദ്യോഗസ്ഥർ അവരുടെ അതിർത്തി ഗ്രാമങ്ങളിൽ ഇപ്പോൾ നൽകുന്ന മുന്നറിയിപ്പുകൾ.

വലിയ സുരാക്ഷാകവചമൊന്നുമില്ലാതിരുന്ന ഇരു രാജ്യങ്ങളിലെയും അതിർത്തിഗ്രാമങ്ങളിലെ ഗ്രാമീണർ നേപ്പാളിൻ്റെ ഇപ്പോഴത്തെ നിലപാടിൽ കടുത്ത അമർഷത്തിലാണ്. റൊട്ടി – ബേട്ടി ബന്ധമായിരുന്നു ഇവരൊക്കെ തമ്മിൽ. അതായത് ആഹാരവും വിവാഹവും വരെ. ഇരു ഭാഗത്തെയും ഗ്രാമീണർ തമ്മിൽ നിരവധി വിവാഹങ്ങളും നടന്നിട്ടുണ്ട്. അവരൊക്കെ ഇപ്പോൾ ബുദ്ധിമുട്ടിലാണ്. പോകാനോ വരാനോ അനുവാദമില്ല.

നേപ്പാളിൻ്റെ മട്ടിഹാനി ഉൾപ്പെടെ അതിർത്തിയോടുചേർന്നുകിടക്കുന്ന പല ഗ്രാമങ്ങളിലും അവർക്ക് ഇന്ത്യയിൽ ലയിക്കണമെന്ന അഭിപ്രായം ഇപ്പോൾ ശക്തമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post