മഹാരാജാസ് കോളേജ് : ചരിത്രമുറങ്ങുന്ന ഒരു കലാലയം…

Total
0
Shares

കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ഒരു വളരെ പഴക്കമുള്ള കലാലയമാണ് മഹാരാജാസ് കോളേജ്. 1875-ൽ ആണ് ഈ കോളേജ് നിലവിൽ വന്നത്. നാഷണൽ അസ്സെസ്മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൌൺസിൽ(NAAC) എന്ന വിദ്യാഭ്യാസത്തിന്റെ‍ നിലവാരത്തിന്റെ സൂചിക നിശ്ചയിക്കുന്ന കൗൺസിൽ എ ഗ്രേഡ് നൽകി ഈ കോളേജിനെ അംഗീകരിക്കുകയുണ്ടായി. കോട്ടയം എം.ജി യൂനിവേഴ്‌സിറ്റിയുടെ കീഴിലാണ് ഈ കലാലയം നിലകൊള്ളുന്നത്.

കൊച്ചി രാജാവ് രാമവർമ മഹാരാജാവിന്റെ ദിവാൻ ശങ്കരവാര്യരുടെ കാലത്ത് (1840﹣1856) ആരംഭിച്ച ഇംഗ്ലീഷ് എലിമെന്ററി സ്കൂളാണ് പിന്നീട് ഹൈസ‌്കൂളും മഹാരാജാസ് കോളേജുമായി മാറിയത്. ഹിസ് ഹൈനസ് രാജാസ് സ്കൂൾ എന്ന പേരിലായിരുന്നു തുടക്കം. ബ്രിട്ടീഷുകാരുമായി സംസാരിക്കുമ്പോൾ വിവർത്തനം ചെയ്യുവാനായി മറ്റൊരാളുടെ സഹായം തേടാതിരിക്കുന്നതിനു സഹായിക്കലാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം. 1875ൽ സ്കൂളിനെ രണ്ടാം ഗ്രേഡ് കോളേജായി ഉയർത്തി.

സ്കൂളിന്റെ പ്രിൻസിപ്പലായിരുന്ന ആൽഫ്രഡ് ഫോബ്സ് സീലിതന്നെയായിരുന്നു കോളേജിന്റെയും പ്രിൻസിപ്പൽ. കേംബ്രിഡ്ജ് സർവകലാശാലയുടെ രൂപഭംഗി മനസ്സിൽക്കണ്ട് കോളേജ്മന്ദിരം വിഭാവനം ചെയ്തതും സീലിയാണ്. അതുവരെ എറണാകുളം കോളേജ‌് എന്നറിയപ്പെട്ട കോളേജിന‌് മഹാരാജാസ‌് എന്ന‌് നാമകരണംചെയ്യണമെന്ന ആവശ്യവുമായി 1925ൽ കോളേജിലെ പ്രിൻസിപ്പലായിരുന്ന വെങ്കിടേശ്വര അയ്യരുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ ഹിൽപാലസിലെത്തി രാജാവിന‌് നിവേദനം നൽകി. സുവർണജൂബിലി ആഘോഷിച്ച ആ വർഷംമുതൽ എറണാകുളം കോളേജ‌് മഹാരാജാസ‌് ആയി.

1925 ജൂണിലാണ് മഹാരാജാസ് കോളജ് എന്ന നാമം ഈ കോളേജിന് ലഭിക്കുന്നത്. അന്ന് ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജന്തുശാസ്ത്രം, ചരിത്രം, സാമ്പത്തികശാസ്ത്രം എന്നീ ശാഖകളിലായിരുന്നു ഇവിടെ അദ്ധ്യാപനം ഉണ്ടായിരുന്നത്. ഇവ കൂടാതെ കായികവിദ്യാഭ്യാസവും ഇവിടെ പഠിപ്പിക്കപ്പെട്ടിരുന്നു. മദ്രാസ് യൂണിവേർസിറ്റിയുടെ കീഴിയായിരുന്നു ഈ സ്ഥാപനം. അക്കാലത്തുതന്നെ രണ്ട് വിദ്യാർത്ഥി ഹോസ്റ്റലുകളും ഈ വിദ്യാലയത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഈ വിദ്യാലയത്തിൽ ശാസ്ത്ര സാഹിത്യ സംഘടനകളും എന്ന് പൂർണ്ണ തോതിൽ പ്രവർത്തിച്ചിരുന്നു.

മഹാരാജാസ് കോളേജ്, 1925-ൽ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. സർ സി.വി. രാമനും ഡോ. എസ്. രാധാകൃഷ്ണനുമായിരുന്നു ആ ചടങ്ങിലെ പ്രാസംഗികർ. 1947-ലാണ് മഹാരാജാസ് കോളേജിൽ ആദ്യമായി ബിരുദാനന്ത ബിരുദപഠനം തുടങ്ങുന്നത്. രസതന്ത്രമായിരുന്നു പഠനവിഷയം. എം.എസ്.സി കൂടാതെ പി.എച്.ഡി യിലും പഠനം നടത്താൻ ഈ വിദ്യാലയത്തിൽ സൌകര്യമുണ്ടായിരുന്നു. 1949-ൽ തിരുവിതാംകൂർ സംസ്ഥാനവും കൊച്ചി സംസ്ഥാനവും ഒന്നായതോടു കൂടി ഈ വിദ്യാലയം തിരുവിതാംകൂർ യൂണിവേർസിറ്റിയുടെ കീഴിലായി. 1925-ൽ വെറും 500 വിദ്യാർത്ഥികളുണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇന്ന് മൂവായിരത്തിൽപ്പരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 21 അദ്ധ്യാപകർ മാത്രമായിരുന്നു 1925-ൽ മഹാരാജാസിൽ ഉണ്ടായിരുന്നത്. ഇന്ന് 200-ൽ പരം അദ്ധ്യാപകർ ഈ വിദ്യാലയത്തിന്റെ ഭാഗമാണ്.

പേരുപോലെ രാജകീയമാണ് മഹാരാജാസ് കോളജിന്റെ പാരമ്പര്യ പെരുമ. മഹാരഥൻമാരായ അധ്യാപക പ്രമുഖരുടെ നീണ്ട നിര, വിവിധ മേഖകളിൽ രാജ്യാന്തര തലത്തിൽ വരെ പേരുകേട്ടവരായി വളർന്ന വിദ്യാർഥികൾ. സാധാരണക്കാരായ കുട്ടികളെ സ്വപ്നം കാണാനും സാധ്യതകളുടെ വിശാലമായ ലോകത്തേക്കു സൗഹൃദത്തിന്റെ കൈപിടിച്ചു വളർത്താനും പഠിപ്പിച്ച സർക്കാർ കലാലയം. മഹാരാജാസിൽനിന്ന‌് പഠിച്ചിറങ്ങി ലോകമറിയപ്പെട്ട പ്രശസ്ത വ്യക്തികൾ ഏറെയാണ്. അതിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാരുണ്ട‌്, ഉന്നത ഉദ്യോഗസ്ഥരുണ്ട‌്. സുപ്രീംകോടതി ചീഫ‌് ജസ‌്റ്റിസുണ്ട‌്. സാമൂഹ്യ﹣സാംസ‌്കാരിക﹣സാഹിത്യ﹣രാഷ്ട്രീയ രംഗങ്ങളിൽ പേരെടുത്ത നിരവധി പേരുണ്ട‌്.

ചങ്ങമ്പുഴ, വൈലോപ്പിള്ളി, ജസ‌്റ്റിസ‌് കെ ജി ബാലകൃഷ‌്ണൻ, എ കെ ആന്റണി, വയലാർ രവി, ഡോ. തോമസ‌് ഐസക‌്, ബാലചന്ദ്രൻ ചുള്ളിക്കാട്, കെ ആർ ഗൗരിയമ്മ, ഡോ എം ലീലാവതി, ബിനോയ‌് വിശ്വം, മമ്മൂട്ടി, ടിനി ടോം, അമൽ നീരദ്, ജസ്റ്റിസ്‌ സുകുമാരൻ, ഡോ. കെ ആർ വിശ്വംഭരൻ, ഡോ. വി പി ഗംഗാധരൻ, ഡോ. എ എസ‌് സ്വാമിനാഥൻ, കെ എസ‌് എസ‌് നമ്പൂതിരിപ്പാട‌്, എൻ ഗോപാലകൃഷ‌്ണൻ, അപ്പൻ തമ്പുരാൻ, സി അന്തപ്പായി, ടി കെ കൃഷ‌്ണ മേനോൻ, കെ എസ്‌ രാധാകൃഷ്‌ണൻ, ഇടപ്പള്ളി കരുണാകര മേനോൻ, കെ പി പത്മനാഭ മേനോൻ, പി കെ ബാലകൃഷ‌്ണൻ, കെ പി അപ്പൻ, വിജയലക്ഷ‌്മി, ഡോ.കെ.എസ്. രാധാകൃഷ്ണൻ, സലിംകുമാർ, രാജീവ‌് രവി, ആഷിക‌് അബു, സിദ്ദിഖ്‌ അങ്ങനെ നീളുന്നു ആ നിര.

രാഷ്ട്രീയത്തിന‌് ഒരിക്കലും ഈ കലാലയത്തിൽ വിലക്കുണ്ടായിട്ടില്ല. രാഷ്ട്രീയം എന്നും മഹാരാജാസിന്റെ ജീവനാഡിയായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന‌്, കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന‌്, മതനിരപേക്ഷതയുടെ സംരക്ഷണത്തിന‌് ഒക്കെ ഏറെ സംഭാവനകൾ ഇവിടെനിന്നുണ്ടായി. ഇന്ന് കേരളത്തിലുള്ള മിക്ക രാഷ്ട്രീയ നേതാക്കളെയും സംഭാവന ചെയ്തത് മഹാരാജാസ് കോളേജ് ആണെന്ന് അഭിമാനത്തോടെ പറയും എറണാകുളത്തുകാർ. വിദ്യാർഥി രാഷ്ട്രീയത്തിന്റെ വിളനിലമായിരിക്കുമ്പോഴും മഹാരാജാസിനു കളങ്കം ചാർത്തുന്നതു സംഘർഷങ്ങളും തെറ്റായ പ്രവൃത്തികളുമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു അഭിമന്യു എന്ന മിടുക്കനായ വിദ്യാർത്ഥിയുടെ മരണം. മഹാരാജാസിനെ ഈയടുത്ത് കൂടുതൽ നോവിച്ച സംഭവം. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി ക്യാംപസിൽ ഓടിനടന്നിരുന്ന അഭിമന്യുവിനെ ഓർത്ത് മഹാരാജാസ് വിതുമ്പുമ്പോൾ കലാലയ ഇടനാഴികളിലിരുന്ന് അവൻ പാടിയിരുന്ന നാടൻപാട്ടുകളും അവിടെ അലയടിച്ചു നില്‍‌പുണ്ട്.

കേരളത്തിലെ ഇതര കലാലയങ്ങളിൽനിന്ന‌് മഹാരാജാസിനെ വേറിട്ടുനിർത്തുന്നത‌് ഇവിടത്തെ അന്തരീക്ഷവും കേംബ്രിഡ‌്ജ‌് സർവകാലാശാലയുടെ മാതൃകയിൽ നിർമിച്ച കെട്ടിടങ്ങളും സൗഹൃദങ്ങളും സംവാദങ്ങളും പ്രണയങ്ങളും സമരങ്ങളുമൊക്കെയാണ‌്. അതിനുപരി, സ്വതന്ത്രവും ജൈവവും സർഗാത്മകവുമായ ക്യാമ്പസാണ‌്. ഇവിടത്തെ മഴമരത്തിനും മുത്തശ്ശിമരത്തിനും സമരമരത്തിനും മുല്ലപ്പന്തലിനും സെന്റർ സർക്കിളിനും പിരിയൻ ഗോവണികൾക്കുമെല്ലാം പറയാനുണ്ട‌് ഓരോരോ കഥകൾ. ഈ ക്യാമ്പസും ഇവിടത്തെ പ്രണയങ്ങളും സമരങ്ങളും അനുഭവങ്ങളും യുവജനോത്സവങ്ങളുമെല്ലാം എത്രയെത്ര കവിതകളായി, കഥകളായി, സിനിമകളായി. ഒടുവിൽ പുറത്തിറങ്ങിയ പൂമരവും മെക‌്സിക്കൻ അപാരതയും സിഐഐയും സീനിയേഴ്‌സും വരെ എത്രയെത്ര സിനിമകൾ.

ലോകമറിയുന്ന സാഹിത്യ നായകന്മാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ചലച്ചിത്രകാരന്മാർ, ന്യായാധിപർ എന്നിങ്ങനെ എത്ര പേർക്കാണ‌് ഈ ക്യാമ്പസ‌് ജന്മംനൽകിയത‌്. നാലുവർഷത്തിലൊരിക്കൽ നടക്കുന്ന പൂർവവിദ്യാർഥി സംഗമമായ മഹാരാജകീയത്തിനായി മാത്രം ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന‌് കൊച്ചിയിലേക്ക‌് വിമാനംപിടിക്കുന്ന അഞ്ഞൂറോളം പൂർവവിദ്യാർഥികൾ ലോകത്തിലെ മറ്റേതൊരു കലാലയത്തിലാണ‌് ഉണ്ടാകുക? മഹാരാജാസിൽ പ്രവേശനം നേടുക എന്നത‌് ഇന്നും ഏതൊരു വിദ്യാർഥിയുടെയും സ്വപ‌്നമാണ‌്.

കടപ്പാട് – മിൽജിത്‌ രവീന്ദ്രൻ, ദേശാഭിമാനി, വിക്കിപീഡിയ. , ചിത്രങ്ങൾ – Shahid manakkappadi, Ameer Mahrajas.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post