മൈത്രി ബസ്സിലെ കോഴിക്കോട് – ഗുരുവായൂർ യാത്രാ ഓർമ്മകൾ

Total
0
Shares

1996 ആണ് വർഷം. അച്ഛന്റേം അമ്മേടേം ചേച്ചിമാരുടെയും കൂടെയുള്ള ഗുരുവായൂർ യാത്രകൾ മറക്കാൻ പറ്റാത്ത യാത്രകൾ ആയിരുന്നു. റോഡിനോട് ചേർന്നുള്ള വീടായതു കൊണ്ട് കോഴിക്കോട് – ബാലുശ്ശേരി റോട്ടിലുള്ള മിക്ക ബസുകളും ഹോൺ കേട്ട് ഞാൻ പറയുമായിരുന്നു. ഗുരുവായൂർ യാത്രകൾ മാത്രമായിരുന്നു അന്ന് ദീർഘദൂര യാത്രക്കുള്ള ഒരേ ഒരു പോംവഴി. അത് കൊണ്ട് ഗുരുവായൂർ പോവുന്നു എന്ന് കേൾക്കുമ്പോൾ തന്നെ ആവേശം അന്ന്.

ബസിന്റെ സമയം റൌണ്ട് ചെയ്താണ് പറഞ്ഞിരിക്കുന്നത് (കറക്റ്റ് സമയത്തിലെ അറിവില്ലായ്മ തന്നെ ആണ് കാരണം എന്ന് പറയേണ്ടല്ലോ) അന്ന് കൊല്ലത്തിൽ രണ്ടു പ്രാവശ്യം എങ്കിലും ഗുരുവായൂർ യാത്ര കാണും. അന്നശ്ശേരി നിന്നുള്ള ബസ് 5.10 കക്കോടിയിൽ നിന്നും കയറി 5.30 ആവും പുതിയ സ്റ്റാൻഡ് എത്തുമ്പോൾ. അപ്പോഴേക്കും അമൃതാസ് പോയി SKS സ്റ്റാൻഡിനു പുറത്തു കാത്തു നിൽപ്പുണ്ടാവും. നേരെ നടന്നു കോഴിക്കോട് തൃശൂർ ട്രാക്കിലെത്തുമ്പോൾ ഡൗളൗസും, ഗോപികയും, മൈത്രീയും അണിഞ്ഞൊരുങ്ങി നിൽപ്പുണ്ടാവും. 5.45 ഡൗലൗസ് സ്റ്റാൻഡ് വിടും പുറകിൽ 5:50 ഗോപികയും. 6:00 മണിക്കാണ് മൈത്രീയുടെ യാത്ര സ്റ്റാർട്ട് ചെയ്യുക.

കണ്ടക്ടർ നല്ല കിടുക്കൻ ലെതർ ഷൂസ് ഒക്കെ ഇട്ട ഒരു ചേട്ടൻ ഡ്രൈവറും കിടു സെറ്റ് അപ്പ്. ഹവായ് ചെരുപ്പും കള്ളി മുണ്ടും ഉടുത്തു (എല്ലാവരുമല്ല ചിലരെങ്കിലു) ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ബസ് ജീവനക്കാരെ കണ്ടിട്ടുള്ള എനിക്ക് ഇവർ രണ്ടു പേരും പുതുമയുള്ള കാഴ്ച ആയിരുന്നു.

ഈ പുഴയും കടന്നു റിലീസ് ആയ കൊല്ലം ആയിരുന്നു. കണ്ടക്ടർ ചേട്ടൻ കാസെറ്റ് പ്ലയെർ ഓൺ ചെയ്തു “വൈഡൂര്യ കമ്മൽ അണിഞ്ഞു” പാട്ടുമായി മൈത്രീ സ്റ്റാൻഡ് വിട്ടു. പതുക്കെ മാങ്കാവ് ബൈപാസ്സിലേക്കു കയറി. മിംസിന്റെ അടുത്തുള്ള അമ്പലത്തിനടുത്തു ബസ് നിർത്തി. കിളി ഓടിപ്പോയി മാലയും പ്രസാദവും വാങ്ങി തിരിച്ചെത്തി. കണ്ടക്ടർ ചന്ദനം വേണ്ട ചിലർക്കൊക്കെ കൊടുക്കുന്നുണ്ടായിരുന്നു.

വണ്ടി പതുക്കെ നീങ്ങി. വളരെ മെല്ലെ ആയിരുന്നു യാത്ര. ഈ വണ്ടി ഇതിപ്പോൾ ഗുരുവായൂർ എപ്പോൾ എത്തും എന്ന് ഞാൻ ആലോചിച്ചു തുടങ്ങി. 6:25 ആയപ്പോൾ രാമനാട്ടുകര എത്തി. അവിടെ നിന്ന് കുറച്ചു പേര് കയറി ബസ് തൃശൂർ റോഡിലേക്ക് കയറിയതും എവിടെ നിന്നോ ആവേശം കയറിയ പോലെ ഡ്രൈവർ ഗിയർ അടിച്ചിടാൻ തുടങ്ങി.

ശെരിക്കും ഒരു FP ആയി ഓടിത്തുടങ്ങി. യൂണിവേഴ്സിറ്റി, ചേളാരി ഒക്കെ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ പുറകിലായി. ഞാൻ പതുക്കെ കണ്ണടച്ചു തുറന്നപ്പോൾ കോഴിച്ചെന കഴിഞ്ഞുള്ള ഹംബ് ചാടുകയായിരുന്നു ബസ്. സമയം 6:55 ആയതേ ഉള്ളൂ. 7:00 മണിക്ക് ചങ്കുവെട്ടി എത്തി. ഗോപിക മൈത്രീ കണ്ടപ്പോളേക്കും നീങ്ങിത്തുടങ്ങിയിരുന്നു.

അവിടെ നിന്നും ആളുകളെ കയറ്റി അധികം താമസിക്കാതെ വീണ്ടു ഞങ്ങൾ നീങ്ങി. പുത്തനത്താണിയും വെട്ടിച്ചിറയും ആളുകളെ ഇറക്കിയെന്നു വരുത്തി വളാഞ്ചേരി ലക്ഷ്യമാക്കി കുതിച്ചു. കഞ്ഞിപ്പുര കഴിഞ്ഞപ്പോളേക്കും ഗോപികയെ മുന്നിൽ കണ്ടു. വട്ടപ്പാറ വളവിലെ ഹംബുകൾ ചാടിയിറങ്ങി രണ്ടു ബസുകളും. ഗോപിക വിട്ടു കൊടുക്കാനുള്ള ഒരു ഭാവവും ഇല്ല. അധികം താമസിയാതെ വളാഞ്ചേരി സ്റ്റാൻഡിനു പുറത്തു രണ്ടു ബസുകളും ഒരുമിച്ചെത്തി.

സമയം 7:20 ഗുരുവായൂരിലേക്കുള്ള കുറച്ചു യാത്രക്കാരെ കൂടെ കയറ്റി ഗോപികയെ പാസ് ചെയ്തു മൈത്രീ വീണ്ടും കുതിപ്പ് തുടങ്ങി. 7:30 ആയപ്പോൾ കുറ്റിപ്പുറം സ്റ്റാൻഡിലേക്ക് തിരിഞ്ഞു പോവുമ്പോൾ ഡൗലൗസ് തൃശൂർ റോഡിലേക്ക് ‌ കയറുന്നതു കണ്ടു. സ്റ്റാൻഡിൽ നിന്നും പെട്ടെന്ന് തന്നെ എടപ്പാളിലേക്കു മൈത്രീയും കുതിപ്പ് തുടങ്ങി.

7:45 ആയപ്പൊളേക്കും എടപ്പാൾ എത്തി. ഡൗലൗസ് മൈത്രീയെ കണ്ടതും എടപ്പാൾ വിട്ടു. ആളുകൾ കയറിയതോടെ മൈത്രീ വീണ്ടും മുരണ്ടു തുടങ്ങി. നടുവട്ടം കഴിഞ്ഞപ്പോൾ തന്നെ ഡൗലൗസിനെ മുന്നിൽ കിട്ടി. ഡൗലൗസ് പതുക്കെ വേഗം കുറച്ചു മൈത്രീയെ കയറ്റി വിട്ടു. ചങ്ങരംകുളവും ആളെ ഇറക്കി കുന്നംകുളം ലക്ഷ്യമാക്കി യാത്ര.

8:10 ആയപ്പൊളേക്കും കുന്നംകുളം എത്തി. സ്റ്റാൻഡിൽ പോവാതെ നേരെ ഗുരുവായൂർ റോഡിലേക്ക് കയറ്റി ആളെ ഇറക്കി. ഒരു പത്തിൽ പരം എറണാകുളം റൂട്ട് ടിക്കറ്റുകൾ കയറിയതോടെ വണ്ടി നീങ്ങി. പറക്കുക തന്നെ ആയിരുന്നു മൈത്രീ . കോട്ടപ്പടി കഴിഞ്ഞപ്പോളേക്കും കെക്കെ അമ്മൻ (പേര് അത് തന്നെ എന്നാണു ഓര്മ ) റണ്ണിങ് ഇൽ പാസ് ചെയ്തു.

ചെറുതായി കണ്ണടഞ്ഞപ്പോളേക്കും ഉറക്കത്തിലായിരുന്ന പലരെയും കിളി ചേട്ടൻ എഴുന്നേൽപ്പിച്ചു തുടങ്ങി. സമയം 8:20 ആവുന്നേയുള്ളു. മമ്മിയൂരപ്പനെ വണങ്ങി ബസ് പടിഞ്ഞാറേ നടയിൽ നിർത്തി. 8:20 am !!! ഇതിനു മുമ്പ് പല ഗുരുവായൂർ യാത്രകൾ പോയിട്ടുണ്ടായിരുന്നെങ്കിലും ഇത്ര കുറഞ്ഞ സമയത്തെ യാത്ര ആദ്യമായിട്ടായിരുന്നു.

പിൽക്കാലത്തും മൈത്രീയിൽ പല യാത്രകൾ നടത്തിയിട്ടുണ്ട്. ഒന്ന് രണ്ടു പ്രാവശ്യം അമൃതാസിന്റെ കൂടെ പടിഞ്ഞാറേ നടയിൽ എത്തിയിട്ടുണ്ട്. കോഴിക്കോട് നിന്നും എറണാകുളത്തേക്കു ഈ ബസിൽ യാത്ര ചെയ്യുന്ന ആളുകൾ ഉണ്ടെന്നു കേട്ടിട്ടുണ്ട്. മൈത്രീ മാറി ഫാൻസി വന്ന ശേഷം ചില തവണ പോയിട്ടുണ്ട് പക്ഷെ അപ്പോളൊക്കെ 8:40 – 8:45 ആവുമായിരുന്നു ഗുരുവായൂർ എത്താൻ

അന്നൊക്കെ ഗുരുവായൂർ രാവിലെ 8:30 ക്യൂ നിന്നാൽ 10:00 മണി ആവുമ്പോളേക്കും തൊഴുതു, മമ്മിയൂരും തൊഴുതു 12:00 മണി ഒക്കെ ആവുമ്പോൾ തിരിച്ചു കയറി 3:00 മണി ആവുമ്പോളേക്കും കോഴിക്കോട് എത്താമായിരുന്നു. പിന്നീട് ഗുരുവായൂർ ഒക്കെ ഭക്തരുടെ ബാഹുല്യം കാരണം രാവിലെ പോയാൽ ഉച്ച പൂജക്ക്‌ മുമ്പേ തൊഴുതിറങ്ങാൻ പറ്റിയാൽ ഭാഗ്യം എന്ന അവസ്ഥ ആയി. അതോടെ രാവിലെ ഉള്ള ഗുരുവായൂർ യാത്രകൾ നിന്നു.

തൃശൂർ – കോഴിക്കോട് – ഗുരുവായൂർ യാത്രകൾ പിന്നീട് ഇഷ്ടം പോലെ നടത്തിയെങ്കിലും മൈത്രീ തന്ന ആവേശത്തിന്റെ അത്ര ഉണ്ടായിട്ടില്ല.

എഴുത്ത് : അനീഷ് നായർ, ബസ് കേരള, ചിത്രം – Representative Image.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post