ഒരു മലക്കപ്പാറ യാത്രയും കെഎസ്ആർടിസി ജീവനക്കാരുടെ സ്നേഹവും

Total
0
Shares

വിവരണം – ‎Chinchu Sahyan Yedu‎.

ഏറെ കൊതിയോടെ കാത്തിരുന്ന മലക്കപ്പാറയാത്ര ആരംഭിച്ചത് ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ന് ആയിരുന്നു. എന്നത്തേയും പോലെ ട്രിപ്പ് ആനവണ്ടിയിൽ തന്നെ. ഏറെ ആകാംഷയോടെയാണ് ചാലക്കുടി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ നിന്നും യദുവിനും സഹ്യനുമൊപ്പം വണ്ടി കയറിയത്. യാത്രയാക്കാൻ നമ്മുടെ പ്രിയപ്പെട്ട ശബരിയേട്ടനും.

പതിനൊന്നേകാലോടെ RNk 486, നമ്മുടെ ചാലക്കുടിക്കാരൻ ചങ്ങാതി ട്രാക്കിലിട്ടപ്പോൾ തന്നെ സന്തോഷമടക്കാനാവാതെ ആദ്യം തന്നെ ചാടിക്കയറി. പിന്നാലെ യദുവും സഹ്യനും ശബരിയേട്ടനും എത്തി. നമ്മുടെ ഏറെ പ്രിയപ്പെട്ട സാരഥി പ്രമേഷേട്ടന് ഞങ്ങളെ പരിചയപ്പെടുത്തി ഏൽപിച്ചു കൊടുത്തിട്ട് യാത്ര പറഞ്ഞു പിരിഞ്ഞു.

12.25 നേ ബസ് എടുക്കൂ ആഹാരം കഴിച്ചു വന്നോളൂ എന്ന് സ്നേഹപൂർവ്വം പ്രമേഷേട്ടൻ ഓർമിപ്പിച്ചു. അങ്ങനെ ഉച്ചയൂണും കഴിഞ്ഞ് ഞങ്ങൾ നേരത്തെ പിടിച്ച ഹോട് സീറ്റ് ചില സാങ്കേതിക കാരണങ്ങളാൽ കണ്ടക്ടർ പോളിയേട്ടനു നല്കി തൊട്ടു പിന്നിലെ സീറ്റിൽ സ്ഥാനം പിടിച്ചു. മനോഹരമായ യാത്ര ആശംസിച്ച് പ്രമേഷട്ടൻ കൊമ്പനെ മെല്ലെ ചലിപ്പിച്ചു തുടങ്ങി.

യാത്രാ വിശേഷം പിന്നാലെ പറയാം. ഇപ്പോൾ ഈ കുറിപ്പ് മലക്കപ്പാറയിൽ നിന്നുള്ള മടക്കയാത്രയിൽ കാട്ടിലകപ്പെട്ട ഒരു കൂട്ടം ചെറുപ്പക്കാർക്ക് നമ്മുടെ ആനവണ്ടിയും ജീവനക്കാരും രക്ഷകരായ കഥ പറയാനാണ്. കനത്ത മഴയും കോടയും കാരണം മലക്കപ്പാറയിലേയ്ക്കുള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു. കൂടാതെ അവധി ദിവസമായതു കൊണ്ട് സന്ദർശകരും വളരെയേറെ ഉണ്ടായിരുന്നു. ഏകദേശം അഞ്ചേമുക്കാലോടെയാണ് മലക്കപ്പാറയിൽ നിന്നും ഞങ്ങൾ തിരികെ യാത്ര ആരംഭിച്ചത്. മഴയും കോടയും കൊണ്ട് നല്ല ഇരുളിമയും ആയിരുന്നു. ഇടതടവില്ലാതെ പെയ്യുന്ന മഴയെയും കാഴ്ച മറയ്ക്കുന്ന കോടമഞ്ഞിനെയും വകഞ്ഞു മാറ്റി കൊമ്പൻ കുതിച്ചു പാഞ്ഞു.

അങ്ങനെ യാത്ര ഏകദേശം ഷോളയാർ പവ്വർ പ്രോജക്ടിനോട് അടുക്കാറായപ്പോൾ മുൻപിൽ പോയിരുന്ന ട്രാവലർ വഴിയിൽ ഓഫായി കിടക്കുന്നു. കാരണമന്വേഷിച്ചപ്പോൾ ചാർജ്ജിറങ്ങിയതാണെന്ന് അറിയാനായി. അതിലെ യാത്രക്കാരായ പത്തോളം യുവാക്കൾ ചേർന്ന് വാഹനം തള്ളി സ്റ്റാർട്ടാക്കി യാത്ര തുടർന്നു. പിന്നാലെ ഞങ്ങളും. ഇതിനിടയിൽ കാടിളക്കി പാഞ്ഞ ഒരു കുട്ടിക്കൊമ്പൻ ദർശനം തന്നു മടങ്ങി. മഴയാകട്ടെ പിൻമാറാനുള്ള ഭാവവും കാണിക്കുന്നില്ല. പവ്വർ സ്റ്റേഷനും പിന്നിട്ട് കുറച്ച് ദൂരം മുൻപോട്ട് പോയപ്പോഴാണ് വഴി മുടക്കി വീണ്ടും ആ ട്രാവലർ നിലയുറപ്പിച്ചത്.

യാത്രികരുടെ വെപ്രാളം കണ്ടപ്പോഴേ പണി കിട്ടിയെന്ന് ബോധ്യമായി. തുടർന്ന് നമ്മുടെ പ്രമേഷേട്ടനും പോളിയേട്ടനും യാത്രക്കാരുമെല്ലാം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ബാറ്ററി ചാർജ്ജ് പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നു. ട്രാവലറിനു യാത്ര തുടരാനാവില്ല. വണ്ടി സ്റ്റാർട്ടാകുന്നില്ല വെട്ടമില്ല വെളിച്ചമില്ല കനത്തമഴ . പെട്ടതോ ആനത്താരയിലും. സമയം ഏറെ വൈകുന്നു. ട്രാവലറിലെ യാത്രക്കാരെ ഞങ്ങൾക്കൊപ്പം യാത്രയ്ക്കായി ക്ഷണിച്ചു. പക്ഷേ ആ ആനക്കാട്ടിൽ വാഹനമുപേക്ഷിച്ചു പോരാനാവില്ലല്ലോ. തുടർന്ന് കൂടിയാലേചനകൾക്കു ശേഷം ട്രാവലർ ന്യൂട്യലാക്കി ബസിനു മുൻപേ പതിയെ കൊണ്ടു പോകാൻ ധാരണയായി. ട്രാവലറിനു വെളിച്ചമേകി നമ്മുടെ ആനവണ്ടി പതിയെ പിന്നാലെ.

നേരമേറെ വൈകിയിരുന്നെങ്കിലും മനുഷ്യത്വം അതിലേറെ മൂല്യമുള്ളതിനാൽ യാത്രികരും ജീവനക്കാരോട് സഹകരിച്ചു. അങ്ങനെ മെല്ലെ മെല്ലെ ആനവണ്ടിയുടെ നന്മയുടെ വെളിച്ചത്തിൽ ആ വാഹനത്തെയും അതിലെ യാത്രികരെയും വാഴച്ചാൽ ഫോറസ്റ്റ് ഓഫീസിനു മുൻപിൽ സുരക്ഷിതമായി എത്തിക്കാനായി. വാഹനമുപേക്ഷിച്ചു വരാനുള്ള വിമുഖത കൊണ്ട് എറണാകുളം സ്വദേശികളായ ആ യുവാക്കൾ അവിടെ തങ്ങിക്കോളാം എന്നറിയിച്ചു. അങ്ങനെ ഒരു മണിക്കൂറോളം വൈകി ഞങ്ങൾ ചാലക്കുടിയിലെത്തി.

സഹ്യനുൾപ്പെടെ ചെറിയ കുഞ്ഞടങ്ങുന്ന നിറയെ യാത്രക്കാരുമായി എത്തിയ ബസ് ജീവനക്കാർക്ക് നേരം വൈകിയ കാര്യം ബോധിപ്പിച്ചോ, യാത്രക്കാരുടെ സൗകര്യം ബോധിപ്പിച്ചോ,ഡ്യൂട്ടി സമയം നീണ്ടു പോകുന്ന കാര്യമോർപ്പിച്ചോ ഒക്കെ അവരെ പരിഗണിക്കാതെ ആ യാത്ര തുടരാമായിരുന്നു. എന്നാൽ ആനക്കാട്ടിൽ അവരെ വിട്ടിട്ട് എങ്ങനെ പോരാനാകും എന്ന് പ്രമേഷേട്ടനും, ആ യാത്രികരുടെ ഒപ്പം സ്ത്രീകളും കുഞ്ഞു മക്കളുമുണ്ടേൽ എന്താ ചെയ്ക എന്നുമായിരുന്നു പോളിയേട്ടനും ആശങ്കപ്പെട്ടത്.

കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ കാരുണ്യത്തിൻ്റെയും നന്മയുടെയും ഭാവങ്ങൾ മാത്രമാകുന്ന യാത്രാക്കുറിപ്പുകൾ നിരവധി വായിച്ചിട്ടുണ്ടെങ്കിലും അതിന് സാക്ഷിയാവാൻ ആ മലക്കപ്പാറ യാത്രയിൽ എൻ്റെ കുടുംബത്തിനും കഴിഞ്ഞു. ആ പ്രിയപ്പെട്ടവരുടെ നന്മയിൽ ഏറെ സന്തോഷവും എന്നാൽ പ്രസ്ഥാനം ജീവനക്കാരോടു കാണിക്കുന്ന അവഗണനയിൽ കടുത്ത നിരാശയും അമർഷവും രേഖപ്പെടുത്തുവാൻ ഈ സന്ദർഭം വിനിയോഗിക്കട്ടെ.

പിന്നെ ഉന്നതങ്ങളിൽ ഇരുന്ന് എ.സി മുറിയിലെ കസേരയിലിരുന്നു കറങ്ങുന്ന കൊമ്പത്തെ സാറുമ്മാരോട് ഒന്ന് ഓർമിപ്പിക്കട്ടെ തങ്ങൾ ജോലി പ്രസ്ഥാനത്തോട് അമിതമായ കൂറും ആത്മാർത്ഥയും പുലർത്തുന്ന ധാരാളം പ്രമേഷുമാരും പോളിമാരും കേരളത്തിലുട നീളം ഉണ്ട്. അവരാണ് ജനമനസ്സുകളിൽ കെഎസ്ആർടിസിയുടെ പേരും പെരുമയും ഇന്നും നിലനിർത്തുന്നത്. അവരുടെ അത്യധ്വാനത്തിൻ്റെ ശമ്പളമെങ്കിലും സമയാമയം നല്കാനുള്ള മനസ്സെങ്കിലും നിങ്ങൾ കാണിച്ചാൽ അനേകം കുടുംബങ്ങൾ പട്ടിണിയില്ലാതെ കഴിഞ്ഞു പോകും.
ഇനി നിങ്ങൾ അത് നല്കിയില്ലെങ്കിലും ഇത്തരം നന്മകൾ ചെയ്യുന്നതിൽ നിന്നും, ആത്മാർത്ഥമായി ജോലി ചെയ്യുന്നതിൽ നിന്നും അവരെ വിലക്കാനാവില്ല. കാരണം ഇവർ പച്ച മനുഷ്യരാണ്.

പ്രമേഷട്ടനും പോളിയേട്ടനും ഒരു ബിഗ്സല്യൂട്ട്. നിറയെ സ്നേഹം. ഹൃദ്യമായ ഒരു യാത്രാനുഭവം നല്കിയതിന്. ഇനിയും ഞങ്ങൾ വരും കുടുംബമായി. നിങ്ങൾക്കൊപ്പമുള്ള ഒരു സ്നേഹ യാത്രയ്ക്കായി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post