ആനവണ്ടിയിലേറി മലക്കപ്പാറയുടെ മടിത്തട്ടിലേക്ക്…

Total
278
Shares

വിവരണം – സുദീപ് മംഗലശ്ശേരി.

നമ്മൾ എല്ലാവർക്കും വളരെ അധികം തവണ പോയാലും ഒരു മടുപ്പും തോന്നാത്ത സ്ഥലങ്ങൾ ഉണ്ടാകും. അങ്ങനെ എനിക്ക് എത്ര പോയാലും മതിവരാത്ത ഒരു സ്ഥലം ആണ് മലക്കപ്പാറ. ഏകദേശം 10 വർഷത്തിൽ കൂടുതൽ ആയി ഞാൻ സ്ഥിരം മലക്കപ്പാറ സന്ദർശകൻ ആയിട്ട്. അദ്യം ഒക്കെ ബൈക്കിൽ ആയിരുന്നു എന്റെ യാത്രകൾ ബൈക്കിൽ തന്നെ മലക്കപ്പാറയിലേക്ക് എത്ര തവണ പോയിട്ടുണ്ട് എന്ന് എനിക്ക് യാതൊരു പിടുത്തവും ഇല്ല. പിന്നെ വീട്ടിൽ കാർ വാങ്ങിയതിന് ശേഷം കുറെ യാത്രകൾ കാറിൽ ചെയ്തു.

അങ്ങനെ ഇരിക്കുമ്പോൾ ആണ് കെ എസ് ആർ ടി സി ചാലക്കുടി ഡിപ്പോയിൽ നിന്നും ഉച്ചയ്ക്ക് 12.20 നു മലക്കപ്പാറയിലേക്ക് പുതിയൊരു സർവിസ് ആരംഭിക്കുന്നത്. പണ്ട് മുതലെ ആനവണ്ടിയോട് ഒരു ഇഷ്ടകൂടുതൽ ഉള്ളത് കൊണ്ട് ഒരു ദിവസം അതിൽ കയറി മലക്കപ്പാറ പോകാൻ തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം മലക്കപ്പാറയിലേക്ക് പോകാൻ തീരുമാനിച്ചു.

നേരെ ചാലകുടിക്ക് വിട്ടു. അങ്ങനെ എന്റെ ആദ്യത്തെ മലക്കപ്പാറ ബസ് യാത്രയിലെ സാരഥികൾ ആയി കിട്ടിയത് ഡ്രൈവർ രഞ്ജിത്തേട്ടനും കണ്ടക്ടർ സുധിഷേട്ടനും ആണ്. വളരെ നല്ല പെരുമാറ്റത്തോടെ അവർ വണ്ടിയിലേക്ക് യാത്രക്കാരെ വിളിച്ചു കയറ്റുന്നു. വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. അങ്ങനെ കൃത്യം 12.20 നു നമ്മുടെ കൊമ്പൻ ചാലക്കുടി സ്റ്റാണ്ടിനോട് വിടപറഞ്ഞു നേരെ മുനിസിപ്പൽ സ്റ്റാണ്ടിലേക്ക് യാത്ര ആയി. അവിടെ കുറച്ചു നേരം കിടന്ന് 12.50 നു അവിടുന്നു പുറപ്പെട്ടു.

അങ്ങനെ തുമ്പുർമുഴിയും അതിരപ്പിള്ളിയും വാഴച്ചാലും എല്ലാം കടന്ന് നമ്മുടെ കൊമ്പൻ കാട് കയറി നേരെ പുളിയിലപ്പാറയിൽ എത്തി. ഇവിടെ ചായകുടിക്കാൻ ഒരു 5 മിനിറ്റ് സമയം ഉണ്ട്. ഇവിടം വിട്ടുകഴിഞ്ഞാൽ പിന്നെ മലക്കപ്പാറ വരെ കൊടുംകാടുകൾ ആണ്. അങ്ങനെ കാടുകളും തേയില തോട്ടങ്ങളും താണ്ടി നമ്മുടെ കൊമ്പൻ ഏകദേശം 4.30 മണിയോട് കൂടി മലക്കപ്പാറ എന്ന എന്റെ കാമുകിയുടെ മടിതട്ടിലേക്ക് എത്തിയിരിക്കുന്നു.

അവിടുന്നു ഒരു കട്ടൻ ചായയും കുടിച്ചു തിരിച്ചു 5.10 നു നമ്മുടെ കൊമ്പൻ തിരിച്ചു വരാൻ തുടങ്ങി. ഇനി ആണ് കാടിന്റെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കാൻ ഞാൻ തുടങ്ങുന്നത്. രാത്രി തിരിച്ചു വരുന്നതുകൊണ്ട് നമുക്ക് ഒരുപാട് മൃഗങ്ങളെ കാണാൻ സാധിക്കും(നമ്മുടെ ഭാഗ്യം പോലെ ഒന്നും കാണാതെ വന്ന ചില ദിവസങ്ങളും ഉണ്ടായിട്ടുണ്ട്). അങ്ങനെ 8.45 നു തിരിച്ചു ചാലക്കുടിയിൽ എത്തി.

ഈ യാത്രയോട് കുടി എനിക്ക് 12.20 മലക്കപ്പാറ വണ്ടിയോട് ഒരുപാട് ഇഷ്ടം കൂടുതൽ തോന്നി. അങ്ങനെ ഒരുപാട് യാത്രകളും ഇതിൽ നടത്തി. പിന്നെ മലക്കപ്പാറ സർവിസ് നടത്തുന്ന വണ്ടികളിൽ സ്റ്റിക്കർ വർക്കുകൾ ചെയ്യുക, മ്യൂസിക് സിസ്റ്റം വയ്ക്കുക എന്നിങ്ങനെ പല പല കാര്യങ്ങളും മലക്കപ്പാറ സർവിസുകൾക്ക് വേണ്ടി ചെയ്തു കൊടുത്തു. അങ്ങനെ മലക്കപ്പാറ സർവീസിൽ പോകുന്ന ജീവനക്കാർ എല്ലാവരും ആയിട്ടും പരിചയം ആയി.

ഈ യാത്രകളിൽ മിക്കവാറും എന്റെ കൂടെ ഉണ്ടാകുന്നസ്ഥിരം സഹയാത്രികൻ എന്റെ ചങ്ക് ദീപക്ക് ആണ്. എന്നെ പോലെ തന്നെ ഒരു ആനവണ്ടി പ്രാന്തൻ. ഒന്നും കുടി വ്യക്തം ആക്കി പറഞ്ഞാൽ എന്നെക്കാൾ വലിയ ആനവണ്ടി പ്രാന്തൻ. ഇവനൊന്നും കൂടെ ഇല്ലെങ്കിൽ മലക്കപ്പാറ സർവിസുകൾ ഇത്രയ്ക്ക് മികച്ച രീതിയിൽ ആക്കി എടുക്കാൻ സാധിക്കില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

മലക്കപ്പാറ സർവീസുകൾ വിജയിപ്പിച്ചത് അതിലെ ജീവനക്കാർ തന്നെ എന്ന് പറയാം. ഞങ്ങൾ അതിനു സോഷ്യൽ മീഡിയകൾ വഴി വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നു എന്ന് മാത്രം. ഇപ്പൊ ഈ സർവീസുകൾ പൊയ്കൊണ്ടിരിക്കുന്ന പ്രമേഷേട്ടനും, പ്രിയൻ ചേട്ടൻ, പ്രസന്നൻ മാഷ്, ജയലക്ഷ്‌മി ചേച്ചി, സൗമ്യ ചേച്ചി, അമ്പാടി ചേട്ടൻ, സാജൻ ചേട്ടൻ, സജയൻ ചേട്ടൻ, രാജേഷേട്ടൻ, ജോണ്സണ് ചേട്ടൻ, സുമേഷ് ചേട്ടൻ ഇവർ എല്ലാവരും തന്നെ യാത്രാക്കാരോട് വളരെ നല്ല രീതിയിൽ ആണ് പെരുമാറുന്നത്. മൃഗങ്ങളെ കണ്ടാൽ നിർത്തി കൊടുക്കുന്നു, ഫോട്ടോ എടുക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുന്നു എന്നിങ്ങനെ എല്ലാം ഇവർ ചെയ്യുന്നുണ്ട്.

ഇത്രയും കാലം മലക്കപ്പാറ എന്ന കാമുകിയുടെ അടുത്ത് പോയിട്ട് പുലിയെ നേരിട്ട് കാണാൻ കഴിഞ്ഞിരുന്നില്ല എനിക്ക്. എല്ലാ ആഴ്ചയും ഒരു ദിവസം ഞാൻ മലക്കപ്പാറ പോകാറും ഉണ്ട്. അങ്ങനെ കഴിഞ്ഞ ദിവസം ചങ്ക് ഡ്രൈവർ പ്രമേഷേട്ടന്റെ കൂടെ വീണ്ടും പോയി. കൂടെ കണ്ടക്ടർ ആയിട്ട് പ്രസന്നൻ മാഷും ഉണ്ട്.

അങ്ങോട്ട് പോയപ്പോൾ ഒരു മൃഗങ്ങളെ പോലും കാണാൻ സാധിച്ചിരുന്നില്ല. എന്നാൽ മലക്കപ്പാറയിൽ നിന്നും തിരിച്ചുള്ള യാത്രയിൽ എന്റെ മുന്നിൽ ഞാൻ ഏറെ നാളായി കാണാൻ കൊതിച്ചിരുന്ന പുലിയെ കാണാൻ എനിക്ക് സാധിച്ചു. കഴിഞ്ഞ ഒരു ആഴ്ച ആയിട്ട് സ്ഥിരം പുലിയുടെ സാനിധ്യം അവിടെ ഉണ്ടായിരുന്നു. അങ്ങനെ ഞാൻ പുലിയെ ഒരുപാട് നേരം കൺകുളിർക്കെ കണ്ടു അങ്ങനെ ഒരുപാട് സന്തോഷത്തോടെ ഞാൻ തിരിച്ചു ചാലക്കുടിയിൽ വന്നിറങ്ങി.

വെറും 102 (ഒരു വശത്തേക്ക്) രൂപയ്ക്ക് ആനയും, പുലിയും, കാട്ടുപോത്തുകളും, മാനുകളും നിറഞ്ഞ കൊടുംകാടിലൂടെ ഉള്ള ഈ ഒരു യാത്ര ഏതൊരു യാത്രപ്രേമികളുടെയും മനസിൽ എന്നെന്നും മായാതെ നിൽക്കുന്ന ഒന്ന് തന്നെ ആകും. ഇന്നലെയും ഞാൻ പോയിരുന്നു മലക്കപ്പാറ എന്ന എന്റെ കാമുകിയുടെ അടുത്തേക്ക്. പോണവഴിക്ക് ആനയും കാട്ടുപോത്തുകളും വഴിയിൽ ഉണ്ടായിരുന്നു.

ചാലക്കുടിയിൽ നിന്നും മലക്കപ്പാറയ്ക്ക് 7.40, 12.20, 15.00 (stay), 16.40 (stay) തുടങ്ങിയ സമയങ്ങളിലും, മലക്കപ്പാറയിൽ നിന്നും ചാലക്കുടിക്ക് 7.10, 8.10, 12.25, 17.00 തുടങ്ങിയ സമയങ്ങളിലും ബസുകൾ ലഭിക്കുന്നതാണ്. മലക്കപ്പാറ എന്ന കാമുകിയുടെ മടിതട്ടിലേക്ക് ഉള്ള യാത്രകൾ ഇനിയും തുടരും ഒരുപാട് സ്വപ്നങ്ങളും ആയി..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post