കൃഷി തന്നെയാണ് ജീവനെന്ന് പഠിപ്പിച്ച ചില സ്ഥലങ്ങള്‍

Total
161
Shares

വിവരണം – Farooque Edathara‎.

ഇടുക്കിയിലേക്ക് യാത്ര പോകുമ്പോള്‍ നിര്‍ബന്ധമായും കാണേണ്ട സ്ഥലങ്ങളാണ് മറയൂരും കാന്തല്ലൂരും ഒടങ്കണിയും വട്ടവയുമൊക്കെ. മനോഹരമായ കൊച്ചുഗ്രാമപ്രദേശങ്ങള്‍. നിറയെ കൃഷിത്തോട്ടങ്ങള്‍. നമ്മളൊക്കെ ലോക്ക്ഡൗണില്‍ പ്രയാസപ്പെട്ടപ്പോഴാണ് കൃഷി ചെയ്ത് തുടങ്ങിയതെങ്കില്‍ ഇവിടെ പാരമ്പര്യമായി കൃഷി തന്നെയാണ് ഉപ ജീവന മാര്‍ഗം.

ശര്‍ക്കര ഗ്രാമം – രാജ്യത്തെ തന്നെ പേരുകേട്ട ശര്‍ക്കര നിര്‍മാണ കേന്ദ്രമാണ് മറയൂര്‍…നിറയെ കുഞ്ഞു കുഞ്ഞു വീടുകള്‍.. ഇവിടെ നിന്നാണ് നമ്മുടെ നാട്ടിലേക്കൊക്കെ ശര്‍ക്കരയെത്തിക്കുന്നത്.. ഒട്ടേറെ ശര്‍ക്കര നിര്‍മാണ യൂണിറ്റുകള്‍ ഇവിടെയുണ്ട്. ചന്ദനക്കാടുകള്‍ കൊണ്ട് പേരു കേട്ട സ്ഥലം കൂടിയാണ് ഇവിടം. പോകുന്ന വഴിയിലൂടനീളം കരിമ്പന്‍ തോട്ടങ്ങളും, വെളുത്തുള്ളി കൃഷിയും, തക്കാളി, ചോളം, കാബേജ് തുങ്ങി നിരവധിയായ കൃഷിത്തോട്ടങ്ങള്‍ കാണാം.

സെപ്തംബര്‍ മാസത്തിലാണേല്‍ ഓറഞ്ച് ,ആപ്പിള്‍ തുടങ്ങിയ പഴ വര്‍ഗങ്ങളുടെ കൃഷിത്തോട്ടങ്ങളും കാണാം. പോകും വഴി മറയൂരിലെ ഒരു ശര്‍ക്കര നിര്‍മാണ ഫാക്ടറിയിലിറങ്ങി. നല്ല പോലെ കായികാദ്ധ്വാനമുള്ള ജോലിയാണ് ശര്‍ക്കര നിര്‍മാണം. ജോലിക്കാരില്‍ മിക്കവരും സ്ത്രീകള്‍ തന്നെയാണ്. ഒരു ഭാഗത്ത് കരിമ്പ് മെഷീന്‍ വഴി ജ്യൂസ് എടുക്കുന്നു . വലിയ കാനില്‍ നിറക്കുന്ന ജ്യൂസ് പൈപ്പ് വഴി തിളക്കുന്ന ചെമ്പിലേക്ക്. അടുത്ത് നില്‍ക്കുമ്പോള്‍ വലിയ ചൂടുണ്ടെങ്കിലും ഹൈറേഞ്ചിലെ തണുപ്പ വലിയൊരു ആശ്വാസമാണ്.

കുറേ നേരം തിളപ്പിച്ച് കുറുകി വന്നാല്‍ അടുത്തുള്ള വലിയ മരപ്പാത്രത്തിലേക്ക് ഒഴിക്കും. ജ്യൂസെടുത്ത് കിട്ടുന്ന കരിമ്പിന്‍ വേസ്റ്റാണ് കത്തിക്കാനും ഉപയോഗിക്കുന്നത്. മണ്ണെണ്ണയോ മറ്റോ ഉപയോഗിക്കാറില്ല. കുറേ നേരം അവരുടെ വിശേഷങ്ങള്‍ ചോദിച്ചും കണ്ടും നിന്നു. എല്ലാവരും കഠിനാധ്വാനികളാണ്. പക്ഷേ! ചിരിച്ചും കഥകള്‍ പറഞ്ഞോണ്ടുമുള്ള അവരുടെ ജോലി കാണാന്‍ വല്ലാത്തൊരു ചന്തമാണ്. പലരും ഇരുപതിലേറെ വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരുന്നു. എല്ലാവരും ഹാപ്പി. ഞങ്ങളെ കണ്ടപ്പോള്‍ ചിരിച്ചോണ്ടുള്ള സ്വീകരണം കണ്ടപ്പോഴേ തോന്നിയിരുന്നു അവര്‍ ആ ജോലിയില്‍ സംതൃപ്തരാണെന്ന്. മലബാറില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ കൂട്ടത്തിലെ കാരണവര്‍ സുശാന്തേട്ടന്‍ പറഞ്ഞു ഇവിടന്നാണ് നിങ്ങടെ നാട്ടിലേക്ക് ശര്‍ക്കര കൊണ്ടു പോകുന്നതെന്ന്. കഥകളെല്ലാം ആസ്വദിച്ച് എല്ലാവരോടും യാത്ര ചോദിച്ച് നേരെ കാന്തല്ലൂരിലേക്ക് തിരിച്ചു.

കാന്തല്ലൂരിലേക്ക്… മറയൂരും, പഴങ്ങളുടെ നാടായ കാന്തല്ലൂരും കടന്ന് പുത്തൂര്‍ പ്രദേശത്തെ ആനന്ദവന്‍ എക്കോ മഡ് ഹൗസിലേക്ക്. ഗൈഡ് സോമുവിനൊപ്പം മൂന്ന് കിലോ മീറ്ററോളം ഓഫ് റോഡ് യാത്ര. ഉച്ചക്ക് രണ്ട് മണിയായിട്ടും നല്ല തണുപ്പ്. കാടും കാഴ്ചകളും മുകളില്‍ എത്തിയതും ശരീരം തുളയ്ക്കുന്ന മഴയും എടുത്തു കൊണ്ടു പോകുന്ന കാറ്റും. 20 ഏക്കറില്‍ പരന്ന് കിടക്കുന്ന വനത്തിനുളളില്‍ നാല് മഡ് ഹൗസും, കിച്ചണും, ട്രീ ഹൗസും ഒപ്പം പുതുതായി പണിയുന്ന ഡോര്‍മെറ്ററിയും. ക്യാമ്പുകളും, മീറ്റിംഗുകളും നടത്താന്‍ പറ്റിയ സ്ഥലം.

കാടിനുളളില്‍ കുഞ്ഞുകുഞ്ഞു വെള്ളച്ചാട്ടങ്ങള്‍. ചുറ്റും യൂക്കാലിപ്‌സ് മരങ്ങളില്‍ നിന്നുമുള്ള തിളിര്‍മയാര്‍ന്ന കാറ്റേറ്റിരിക്കാന്‍ വല്ലാത്തൊരു സുഖം തോന്നി. ഏസിയോ ഫാനോ റൂമിലില്ല. തികച്ചും മണ്ണിനാല്‍ പണിത റൂമുകള്‍. നിറയെ ചെടികളും, മരങ്ങളും, പഴ വര്‍ഗങ്ങളും. ബാഗും, സാധനങ്ങളുമെല്ലാം റൂമില്‍ വെച്ച് കാഴ്ചകള്‍ കാണാനായി പുറത്തേക്കിറങ്ങി. ഹൈറേഞ്ച് ആയതു കൊണ്ട് തന്നെ പോകുന്ന വഴിയിലുടനീളം മനോഹരമായ വ്യൂ പോയിന്റുകളും, പച്ചപുതച്ച് കോടയില്‍ മുങ്ങിയ കാഴ്ചകള്‍.. പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ക്കും ട്രക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കും ഇവിടം ഇഷ്ടപ്പെടുമെന്ന് തീര്‍ച്ച.. നിരവധി കാഴ്ചകള്‍ കണ്ട് ഫോട്ടോകളെല്ലാം മൊബൈലിലാക്കി രാത്രി ഒമ്പതോടെ ചപ്പാത്തിയും, ചിക്കന്‍ കറിയും, കടലക്കറിയും കഴിച്ച് ഉറക്കത്തിലേക്ക്…

രണ്ടാം ദിനം.. പുലര്‍ക്കാല കാഴ്ചകള്‍ കാണാന്‍ ആറ് മണിയോടെ എണീറ്റു. റൂമും പരിസരവും കോടയില്‍ മുങ്ങി നില്‍ക്കുന്നു. വെള്ളച്ചാട്ടങ്ങളുടെ കളകളാരവും പക്ഷികളുടെ ചില്‍..ചില്‍ ശബ്ദവും കേട്ടിരിക്കാന്‍ വല്ലാത്തൊരു സുഖം. ഫോണിന് റേഞ്ചില്ലാത്തതിനാല്‍ മറ്റൊരു ശല്യവുമില്ല. മുകളില്‍ നിന്ന് കോട ഇടക്ക് പോയി താഴെ തെളിഞ്ഞു കാണുന്ന ഒരു കാഴ്ചയുണ്ട്. മാസ്മരികമാണത്. ഒമ്പതരയോടെ ഇഷ്ട വിഭവമായ പുട്ടും കടലയും കഴിച്ച് നോട്ടക്കാരന്‍ സോമുവിനോടും ചേച്ചിയോടും യാത്ര പറഞ്ഞു.

മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഒടങ്കണ്ണിയിലെത്തി ജോര്‍ജേട്ടന്റെ തോട്ടത്തില്‍ നിന്ന് നാല് കിലോ പ്ലംസും, സബര്‍ ജില്ലും, ചോളവും കുറച്ച് വെളുത്തുള്ളിയും വാങ്ങിച്ചു. എല്ലാത്തിനും വിലക്കുറവ്. വെറും അറുപത് രൂപയാണ് ഒരു കിലോ പ്ലംസിന് വാങ്ങിച്ചത് (നാട്ടില്‍ ഇപ്പോള്‍ കിലോക്ക് 120 രൂപ). നിറഞ്ഞ സ്‌നേഹമുള്ള കുടുംബം. തോട്ടമൊക്കെ വലുതാണേലും കുഞ്ഞുവീടാണ് ജോസേട്ടന്റെത്. ഭാര്യയും രണ്ട് പെണ്‍മക്കളും. അച്ഛന്റെ കൂടെ പ്ലംസ് പറിക്കാന്‍ അവരും കൂടെയുണ്ട്. പ്ലംസ് മരത്തീന്ന് വീണു കിടക്കുന്നത് കാണാന്‍ പ്രത്യേക രസമാണ്.

വീടിന്റെ കാര്യം ചോദിച്ചപ്പോള്‍ കുഞ്ഞു ചിരിയോടെ ജോസേട്ടന്‍ പറഞ്ഞു, ബേങ്കീന്ന് ലോണെടുത്ത് വീട് വലുതാക്കിയാല്‍ അതിനുള്ളിലിരിക്കാന്‍ ഒരു സമാധാനം ഉണ്ടാകില്ല, ഇപ്പോ വലിയ സന്തോഷത്തിലാണ്.. രണ്ടേക്കറിലാണ് കൃഷി. ഇതിന്ന് കൂടുതല്‍ വരുമാനം കിട്ടുവാണേല്‍ വീടൊക്കെയൊന്ന് ഉശാറാക്കണം. കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി, നമ്മളില്‍ പലരും ഉള്ളതെല്ലാം വിറ്റുപെറുക്കി കൂടെ ലക്ഷങ്ങള്‍ ലോണെടുത്തുമാണ് വലിയ വീടുകള്‍ വെക്കുന്നത്. ആ കടം വീടുന്നത് വരെ മനസ്സില്‍ വെപ്രാളം തന്നെയാവും..പക്ഷേ ! ഇവര്‍ക്കൊന്നും അത്തരം പ്രശ്‌നമില്ല. ജീവിതം ആസ്വദിക്കുന്നു.

വട്ടവടയിലേക്ക്… കാന്തല്ലൂരില്‍ നിന്നും ഏകദേശം മൂന്നര മണിക്കൂറാണ് വട്ടവടയിലേക്ക്. ഉച്ചക്ക് രണ്ടരയോടെ അവിടെയെത്തി. നിറയെ കൃഷിയിടങ്ങള്‍. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മണ്ണിനെ പ്രണയിക്കുന്ന മനുഷ്യര്‍. അവര്‍ക്ക് കൃഷിയല്ലാതെ മറ്റൊരു ലോകമില്ല. പുലര്‍ച്ചെ മുതല്‍ അന്തിയാവോളം പ്രകൃതിയോട് പടവെട്ടി മണ്ണില്‍ ജീവിതം നയിക്കുന്നവര്‍. മലകള്‍ക്ക് നടുവില്‍ തട്ടുതട്ടായി ഭൂമി ഒരുക്കി കൃഷി ചെയ്യുന്ന കാഴ്ചകള്‍ നമ്മുടെയെല്ലാം ഹൃദയം കവരുമെന്ന് തീര്‍ച്ച. അത്ര രസമുള്ള കാഴ്ചയാണിവിടെ. ക്യാരറ്റ്, ബീന്‍സ്, ക്യാബേജ്, കോളി ഫ്ളവര്‍, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, സ്ട്രോബറി, തക്കാളി തുടങ്ങി നിരവധി പച്ചക്കറികള്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post